Month: August 2025

ചിത്തിര തിരുനാൾ

രചന : സി. മുരളീധരൻ ✍️ എൺപത്തിമൂന്നേ മുപ്പത്തെട്ടാക്കി നിന്നെഞാനാവിണ്ണിനെ നോക്കി ചിരി തൂകുവാൻ ശ്രമിക്കുന്നുഉണ്മയെ തേടി പ്രപഞ്ചത്തിൻ്റെ വൈചിത്ര്യത്തെകണ്ണിലും ഉൾക്കണ്ണിലും കാണുവാൻ യത്നി ക്കുന്നുവാർദ്ധക്യം വർദ്ധിപ്പിച്ചു വ്യക്തമായി പ്രബുദ്ധതവിജ്ഞാനം വിശ്വസ്നേഹ വൈശിഷ്ട്യം സഹിഷ്ണുതഎങ്കിലും ഇല്ലാതാകും ദേഹം, ഞാൻ ആത്മാവായിതാരകക്കൂട്ടത്തിലെ പ്രിയരെ…

വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ഓണാഘോഷം അനാഥാലയങ്ങളിൽ വസിക്കുന്ന 5000 ആളുകൾക്ക് ഓണസദ്യ നൽകികൊണ്ട് ആഘോഷിക്കുന്നു.

രചന : ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ഓണാഘോഷം അനാഥാലയങ്ങളിൽ വസിക്കുന്ന 5000 ആളുകൾക്ക് ഓണസദ്യ നൽകികൊണ്ട് ആഘോഷിക്കുന്നു. ന്യൂ യോർക്ക് :അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ…

കള്ളന്മാരേ, ജാഗ്രത

രചന : അഷ്‌റഫ് കാളത്തോട്✍️ രാത്രിമഞ്ഞുപോലെ വീണ മൗനത്തിൽഞങ്ങളുടെ ഉറക്കംഒരു കുട്ടിയുടെ ചിരിപോലെനിഷ്കളങ്കമായിരുന്നു.പെട്ടെന്നുപൂട്ടുകൾ പൊട്ടുന്ന ശബ്ദംസ്വപ്നത്തെ കീറിത്തെറിപ്പിച്ചു.കാമറയുടെ കണ്ണുകളിൽനിഴലുകൾ ഓടിമറഞ്ഞു,അവിടെ നിന്നു വളർന്നുവന്നത്ഭയത്തിന്റെ നടുങ്ങൽ.ഞങ്ങൾ വിറച്ചു.കുഞ്ഞുങ്ങളുടെ ശ്വാസംപിടയുമോ എന്ന ഭയത്തിൽഞങ്ങളുടെ ഹൃദയംപൂട്ടിന്റെ നടുക്കം പോലെതുടിച്ചു.ഇരുട്ടിന്റെ മറവിൽകള്ളൻ നടന്നത്വിശപ്പിന്റെ പിടിയിലായിരുന്നു.കൈകൾ,വെളിച്ചമില്ലാതെ വളർന്നകുട്ടിക്കാലത്തിന്റെ മുറിവുകൾ.വാക്കുകൾ,അവസരങ്ങൾ…

തുറക്കപ്പെടാത്ത അക്ഷരം

രചന : പ്രസീദ .എം.എൻ. ദേവു✍️ യാചിപ്പിൻ,എന്നാൽനിങ്ങൾക്കു കിട്ടും,അന്വേഷിപ്പിൻ ,എന്നാൽനിങ്ങൾ കണ്ടെത്തും,മുട്ടുവിൻഎന്നാൽനിങ്ങൾക്ക് തുറക്കും,ഏഴാമദ്ധ്യായത്തിലെഏഴും വായിച്ചിട്ടുംയാചിച്ചിട്ടും,അന്വേഷിച്ചിട്ടും,മുട്ടിയിട്ടും,എൻ്റെയുള്ളിലെകവിതയ്ക്കുള്ളഭിക്ഷയെവിടെ?എൻ്റെയുള്ളിലെവാക്കുകളുടെഅന്വേഷിയെവിടെ?എൻ്റെയുള്ളിലെകവിയുടെവാതിലെവിടെ?തുറക്കപ്പെടാത്തൊരക്ഷത്തിൻ്റെഓടാമ്പൽ കൊളുത്തിലൂടെയാണ്എൻ്റെ എത്തി നോട്ടം,തുറന്നിടാത്തൊരുവാക്കിൻ്റെ തുഞ്ചത്താണ്എൻ്റെ ഊയലാട്ടം,തുറന്നു വെയ്ക്കാത്തൊരുഉടലിലാണ്എൻ്റെ ഏറുനോട്ടം,

ആൽബം.

രചന : ഗഫൂർകൊടിഞ്ഞി ✍️ ഉറക്കുത്തിയ പഴയകല്യാണ ആൽബത്തിന്കൂറയും പാറ്റയും തിന്നു തീർത്തപഴമയുടെ പൂപ്പൽഗന്ധം.പിഞ്ഞിയ പേജുകളിലെകാർമേഘക്കറുപ്പിൽ നിന്ന്ഒളിഞ്ഞു നോക്കുന്നുണ്ട്ഏതോ ചെങ്ങാത്തക്കണ്ണുകൾപ്രണയത്തിന്റെ ചില കടുംവർണ്ണങ്ങൾഅപരിചിതത്വത്തിന്റെഇരുണ്ട മാളങ്ങളിലിരുന്ന്ഓർമ്മകളെ ധ്യാനിച്ചുണർത്തുമ്പോൾകുഷ്ഠം കവർന്ന ചിത്രങ്ങളിലൂടെചിതലുതട്ടിയ ചുമരടയാളം പോലെഎവിടെയോ കണ്ട് മറന്നചില സൗഹൃദപ്പുഞ്ചിരികൾ.ചിരപരിചിതത്വത്തിന്റെമംഗളാശംസകളുമായ്ജീവൻ വെച്ച മുഖങ്ങൾപേജുകളിൽ നിന്നിറങ്ങി വന്ന്ബന്ധങ്ങൾ…

കിറ്റ്ബോക്സ്‌.

രചന : രാജേഷ് ദീപകം ✍️ കിറ്റ്ബോക്സ്‌ പോലീസ് ട്രെയിനിങ്ങിൽ തുടങ്ങി സന്തതസഹചാരിയായി കൂടെകൂടിയ അനുഭവങ്ങളുടെ ഓർമകളുടെ, രഹസ്യങ്ങളുടെ ഒരു ചെപ്പ് കൂടിയാണ്. നീണ്ടമുപ്പത്തിയഞ്ച് വർഷം കഴിഞ്ഞ് ഞങ്ങൾ ഒരു സ്മരണിക തയ്യാറാക്കാൻ ആലോചിച്ചപ്പോൾ പയ്യന്നൂർ മുരളി നിർദേശിച്ച പേരും മറ്റൊന്നായിരുന്നില്ല.…

വൃദ്ധ💐💐

രചന : സജീവൻ. പി.തട്ടയ്ക്കാട്ട് ✍️ വൃദ്ധയിവളിന്ന്വൃദ്ധിക്കായിരക്കുന്നുവാർദ്ധക്യനിഴലുകൾവർത്തമാനത്തിലുംവെറുക്കാതെകോടികോടിപിറവികണ്ടവൾകോമരങ്ങളിൽചകിതയാവാത്തവൾകാഴ്ചമങ്ങിലും മിഴവ്തീർത്തവൾകരുണതരുവിലുംചൊരിഞ്ഞവൾ..മാനവസൃഷ്ടിയെചാരെപൂണ്ടവൾമാലുകളെസ്വയംതപിച്ചവൾമൗനമായ്സഹനയായവൾഇവളല്ലോസർവ്വംസഹയായ ഭൂമി…പരിണാമത്തിലും പാരിന്റെപവിത്രതയ്ക്കകകണ്ണുംകരളുംകൊടുത്തതിൽനിർവൃതിപൂണ്ടവൾമാനവഹൃദയത്തിൻമാറ്റമറിയവേസർവ്വംസഹയാമിവൾകോപാഗ്നിയിൽ നിന്നുംഒരുകോമരമായ് ഉറഞ്ഞുതുള്ളുവാൻ ചിലങ്കയണിയുന്നു..മർത്യതവറ്റിയമർത്തിടങ്ങളിൽദുരമൂത്ത് പ്രകൃതിയെവിഴുങ്ങവെആവാസമിന്നാർത്തിയാൽതീരവെനന്മയും സ്നേഹവുംവറുതിയിലാകവെസഹനത്തിന്റെയവസാന കണ്ണിയുംതകർന്നിതാ കാറ്റായും, മഴയായുംഇടിത്തീയായും ഈ മണ്ണിലവതാരംപിറവികൊള്ളുമ്പോൾ നാമോർക്കുകസർവ്വം സഹിച്ചവൾ… ഇവൾ… ജനനിഇവൾധരിത്രി..സർവ്വംസഹിച്ചവൾ…..ഒത്തിരി സ്നേഹം🙏❤️💐

കടത്തുകാരൻ

രചന : ദുർഗ്ഗാ പ്രസാദ് ✍️ ആഴത്തിന്മേലിരുൾ മാത്രം,അനക്കമറ്റ പാതിരാഅക്കരയ്ക്കു കടത്താനാ-യാളില്ലാ വള്ളമൂന്നുവാൻതനിച്ചുതുഴയാമെന്നതീരുമാനമെടുത്തു ഞാൻഒഴുക്കിൻ ചുളിവിൽക്കുത്തി-ത്തെന്നിയാറുമുറിക്കവേഇക്കരയ്ക്കു കടക്കാനാ-യൊരാൾ കട്ടയിരുട്ടിൽനിന്നിരുകൈകളുയർത്തുന്നു-ണ്ടാരാണവ്യക്തമാമുഖം.കാത്തിരുന്നതുപോൽ, വള്ള-പ്പടി കേറിയിരുന്നയാൾഒന്നും നോക്കാതെ പിന്നോട്ടേ-ക്കൊന്നുകൂടെത്തുഴഞ്ഞു ഞാൻ.കടമ്പു ചാഞ്ഞു നിൽക്കുന്നകടവിൽക്കൊണ്ടിറക്കവേപടർന്ന മിന്നലിൽക്കണ്ടൂകടത്തുകാരനാണയാൾ.മുഖത്തേക്കൊന്നു നോക്കാതെമുട്ടറ്റം നീരിലേക്കയാൾഇറങ്ങി വേഗമെങ്ങോട്ടോനടന്നുനീങ്ങി മാഞ്ഞുപോയ്.വീണ്ടുമക്കരെയെത്തുമ്പോൾഓരോവട്ടവുമിങ്ങനെപലരും കാത്തുനിൽക്കുന്നുതുഴഞ്ഞൂ പകൽ തേടി ഞാൻ.രാവൊടുങ്ങുന്നതേയില്ല,പകരം…

തൃപ്പാദം

രചന : ഷിബു കണിച്ചുകുളങ്ങര✍️ കണ്ണിമചിമ്മാതെ കണ്ണനെ നോക്കിപീലിത്തിരുമുടിയിൽ കണ്ണൊന്നുടക്കികളഭത്തിൽമുങ്ങിയ കണ്ണനെകണ്ടതാംകണ്ണിലെ കൃഷ്ണമണിക്കും താളമേറെ.തൊഴുതു നില്ക്കുമ്പോൾ നിർവൃതിയുംകാണാതെ നില്ക്കും നേരമുന്മാദവുംനിൻ തൃപ്പാദസേവകനടിയനു മാത്രമോകാണാനഴകുള്ള കാർമുകിൽവർണ്ണാ..കണ്ണിമചിമ്മാതെ കണ്ണനെനോക്കിപീലിത്തിരുമുടിയിൽ കണ്ണൊന്നുടക്കികളഭത്തിൽ മുങ്ങിയ കണ്ണനെകണ്ടതാംകണ്ണിലെ കൃഷ്ണമണിക്കും താളമേറെ.ശോഭിതഗ്രാത്രൻ്റെ പൂമേനി പുൽകിയമലരണിമാല്യങ്ങൾക്കും വർണ്ണചാരുത.ചന്തത്തിൽ ഭവാൻ്റപാതിമെയ്യ് മറക്കുംമഞ്ഞണിപ്പട്ടുടയാടക്കും തിളക്കമേറെ.കണ്ണിമചിമ്മാതെ…

പാളം തെറ്റിയമഴത്തുള്ളികൾ

രചന : ഷാജു. കെ. കടമേരി✍️ നിങ്ങളെപ്പോഴെങ്കിലുംവിശക്കുന്നവരുടെകണ്ണുകളിലേക്ക്സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ.ചിത്രശലഭങ്ങളായ്പാറി പറക്കാൻ കൊതിക്കുന്നഉച്ചവെയിലിനെ കരയിപ്പിച്ചമഴ കുഴച്ചിട്ട കുപ്പതൊട്ടിയിലെഎച്ചിലിലകളിൽ ജീവിതം വരച്ചിട്ടകുഞ്ഞ് നക്ഷത്രക്കണ്ണുകളിലേക്ക്അവർ കാതോർത്തിരിക്കുന്നകാലൊച്ചകൾ . തേടുന്ന വഴികൾഒറ്റയ്ക്ക് നിന്ന് പിടയ്ക്കുന്നനെഞ്ചിടിപ്പുകളായ്പെരുമഴയിലലിയുന്നവർ.അധികാര സിംഹാസനങ്ങൾഒരിടത്തും അടയാളപ്പെടുത്താതെപോയ ചവിട്ടിമെതിക്കപ്പെടുന്നപട്ടിണി കണ്ണീർപൂവിതളുകൾ .അവരുടെ കണ്ണുകളിൽആട്ടിപ്പായിക്കപ്പെടുന്നവരുടെവിലാപമുണ്ട്.പാതി മുറിഞ്ഞ്നെഞ്ച് കുത്തി പിടയുന്നകവിതയുണ്ട്…