Month: August 2025

ചിറകറ്റ പ്രണയപ്പക്ഷി…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ നിന്നോളമുണ്ടായിരുന്നില്ലമനസ്സിലെപുഞ്ചനെൽപ്പാടത്തിലൊന്നുംകിനാവുകൾ,നിന്നോളമാവില്ലഈ പ്രപഞ്ചത്തിന്റെമന്ദംതുടിക്കുംഹൃദയമിടിപ്പുകൾ,പച്ചവിരിച്ചൊരീപാടവരമ്പിലെഉഷ്ണമകറ്റുന്നകാറ്റിന്നറിയുമോഉൾത്താപമേറ്റുംപ്രണയകാലത്തിന്റെഉച്ചനിശ്വാസമനസ്സിൻ തുടിപ്പുകൾ.നിൽക്കയാണിവിടെഞാൻ,ചക്രവാളത്തിന്റെഅറ്റത്തുകാണുന്നപർവ്വതനിരകളിൽ,നിന്നെയെങ്ങാൻ,കണ്ടുമുട്ടുവാനാവുമോ,ഒന്നുപറക്കാൻ,ചിറകറ്റപക്ഷി ഞാൻ…..

അവിഹിതം

രചന : മായ അനൂപ്✍ വിവാഹിതർക്ക് പുറമെയുള്ളവരുമായുള്ള ബന്ധം….ഇങ്ങനെയൊരു ശരിയല്ലാത്ത വാക്കിൽ അവരെ വിശേഷിപ്പിക്കുകയുംഅങ്ങനെയൊന്ന് കേൾക്കുമ്പോഴേ അവരെ കുത്തിക്കീറാൻ തുനിയുകയും ചെയ്യുന്ന സമൂഹത്തോട് ചില ചോദ്യങ്ങൾ… വൈവാഹികജീവിതം എന്നത് എല്ലാവരും എളുപ്പത്തിൽ വിജയിക്കുന്ന ഒരു പരീക്ഷയല്ല. വിവാഹമോചനം എന്നത് കൂടുതൽ പേർക്കും…

സ്വാതന്ത്ര്യം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ചോര കൊടുത്തും, ജീവൻ ത്യജിച്ചുംപൂർവികർ നേടിയ സ്വാതന്ത്ര്യംനെഞ്ചുവിരിച്ചും വെടിയുണ്ടകൾ കൊണ്ടുംത്യാഗം ചെയ്തവർ തന്ന സ്വാതന്ത്ര്യംആഘോഷമാക്കി, ആനന്ദമോടെഅതിന്നു കൊണ്ടാടുമ്പോളോർത്തു പോയിഅവരെന്തു നേടി? അവരെങ്ങു പോയി?അവരുടെ പാത നാം മറന്നു പോയി…ത്യാഗവും കരുണയും, സ്നേഹവും സഹനവുംഅതായിരുന്നു അവരുടെ…

വേർപാട് .

രചന : റുക്‌സാന ഷെമീർ ✍ ഒരു നാളെന്നിലും മരണത്തിൻഅതിരൂക്ഷ ഗന്ധം പടർന്നു കയറും …. !!ആ ഗന്ധം സഹിയ്ക്കാനാവാതെആത്മാവ് കൂടു വിട്ടു പറക്കുവാൻതിടുക്കം കൂട്ടും… !!അസ്ഥിയിലും മജ്ജയിലും മാംസത്തിലുംഇഴ ചേർന്നു കെട്ടു പിണഞ്ഞു കിടന്നഎന്റെ ജീവന്റെ തുടിപ്പുകളെ നിശ്ചലമാക്കിക്കൊണ്ട് ….…

പുലരി വരുമ്പോൾ

രചന : ശ്യാം കുമാർ. എസ് ✍ മലരിൻ മണിമയ മുറ്റം നിറയെചിങ്ങപ്പുലരി ചിരിക്കുമ്പോൾവിസ്മൃതിപൂണ്ടൊരുത്തുമ്പക്കൊടിയിൽപുണരും തുമ്പി വിറയ്ക്കുമ്പോൾമാനവ സുന്ദര സങ്കല്പത്തിൻചേതന പൂക്കളമെഴുതുമ്പോൾഅടവെച്ചിലവെച്ചെന്നുടെ പൂർവ്വികർകൊട്ടും വില്ലു ചിലയ്ക്കുമ്പോൾഈറനണിഞ്ഞഴൽ പറ്റിയവാഴ് വുകൾ ഓണക്കോടി പുതയ്ക്കുന്നൂപതിതർ നമ്മുടെ പാട്ടിലുമൊരുചെറുകതിർകാണാക്കിളി പാടുന്നൂമൂവടി കൊണ്ടാ മൂലോകത്തിൻമൂലകളോണം കൊള്ളുന്നൂപഴകിയ കാടികൾ…

*ഗ്രാമീണയോണം

രചന : അൻവർ ഷാ ഉമയനല്ലൂർ✍ വർണ്ണ വസന്തമായ് നിറയുമെന്നോണമേ,നന്മയോതുന്നുദയ കാലംതാനേയുണരും മനസ്സുകൾക്കാർദ്രമാംഭംഗിയേകുന്നു പ്രഭാതം.പാടിയെത്തുന്നതാം ഗ്രാമീണ പറവതൻ-ചിറകടിയൊച്ചയാണെങ്ങുംഹൃത്തിലൂടൊഴുകുന്നു വർണ്ണാഭ സ്മരണയാ-യാ, നല്ല സൗഭാഗ്യമിന്നും.തൊടിയിലൂടോടി നടക്കുവാൻ നിർമ്മല-സ്നേഹം പകർന്നയെൻ ഗ്രാമംതുമ്പമലർസ്മിതം പങ്കുവച്ചാ ദിവ്യ-ചൈതന്യമേകി നന്മാർദ്രം.താനേ തളിർക്കു മുന്മേഷമോടാ, സ്നേഹ-ബാല്യം നുകർന്നതാം കാലംബാലാർക്കനെന്നപോലേവം തിളങ്ങുന്നു;ചേലിൽ…

എന്തോ കുഴപ്പമുണ്ട്!!!

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍ നിങ്ങൾക്കുംഇതു തോന്നിയിട്ടില്ലേ?…….ഏതു ശൂന്യതയിലുംമുഴങ്ങികേൾക്കുന്നചീവീടിൻ്റെ ശബ്ദം……..പരിചയ ശബ്ദത്തിലുള്ളവിളിയൊച്ചകൾമിഴിച്ച കണ്ണുകൾക്കു മുന്നിലൂടെസുതാര്യതയ്ക്കും മേലെഭാരരാഹിത്യം തോന്നുന്നഎന്തൊക്കെയോപറന്നു പറന്ന് പോകുന്നത്ചിലപ്പോൾ ഹൈഡ്രയുടെമറ്റു ചിലപ്പോൾഅമീബയുടെ ……..അങ്ങനെ പല രൂപങ്ങളിൽ ?കണ്ണടച്ചാൽഅടഞ്ഞ കൺമുന്നിൽമിന്നിമറയുന്നപല പല നിറങ്ങൾ……നമുക്കു മുന്നിൽ…..പിന്നെ പിന്നിൽവശങ്ങളിൽആരൊക്കെയോചലിയ്ക്കുന്നുണ്ടെന്നതോന്നൽ…….കണ്ണു മിഴിച്ചിരുന്ന്സ്വപ്നം കാണൽഇല്ലെന്നാണോ?എങ്കിൽ എനിയ്ക്കെന്തോകുഴപ്പമുണ്ട് !!അതോ…..…

സമയം

രചന : ലാൽച്ചന്ദ് മക്രേരി ✍ സമയമതിങ്ങിനേ മുന്നോട്ടു പോകുമ്പോൾആയുസ്സതെന്നത് പിന്നോട്ടുപോകുന്നു.ഓരോ ജൻമദിനങ്ങളിലുമോർക്കുകമരണം അടുത്തേക്ക് വന്നുചേരുന്നെന്ന്.സമയമതിങ്ങിനേ അനുസ്യൂതമായായിസഞ്ചരിച്ചിടുന്നതിൻ ഒപ്പമായ് നാമുംശ്രമിച്ചിടുന്നുണ്ടതിൻ കൂടെയായ് എത്തുവാൻ.ഒരുപക്ഷേ സമയത്തേ തോൽപ്പിച്ചു കൊണ്ടായിവിജയതീരത്തിലേക്കെത്തിടും നമ്മൾ ,അല്ലെങ്കിൽ സമയത്തേ തോൽപ്പിക്കുവാനുള്ളനിതാന്തമായോരാ ശ്രമത്തിന്നിടയിലായ് –കാലിടറിവീണു നാം കാലത്തെ പുൽകിടും.ഓർക്കുക നമ്മൾ…

മതിലുകൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ മതിലുകൾ മതിലുകളെവിടെയുമൊരുപോൽമതിലുകൾ മതിലുകൾമാത്രം!കദനത്തിൻ പടുകുഴികളിലാണ്ടുമനുഷ്യർ പിടഞ്ഞുമരിക്കേ,ഹൃദയംനൊന്തുരചെയ്യുന്നേൻ നിജ-സങ്കടമൊന്നൊന്നായിഅതുകേൾക്കാനായവനിയിലൊരുവരു-മില്ലെന്നതുതാൻ സത്യംപുലരികൾ വീണ്ടുംവീണ്ടുംപുലരു-ന്നിളവേറ്റുണരുന്നീഞാൻ!പലപല വേഷംകെട്ടിമദിപ്പൂ,പലരും ഹാ!കൺമുന്നിൽഇടനെഞ്ചിൽനിന്നോരോനിമിഷവു-മുയരുന്നാത്മഗതങ്ങൾ!പടുതയൊടെങ്കിലുമെഴുതുകയല്ലോ,കവിതകൾ നിരവധിയീഞാൻ!യുഗപരിണാമങ്ങൾക്കങ്ങേപ്പുറ-മുണ്ടൊരു പരമശ്ശക്തി!അതിനെ നിരന്തരമെന്നകതാരി-ലുറപ്പിച്ചീഞാൻ നിൽപ്പൂഅവിടുന്നേകുന്നനിതരമെന്നിൽകവന മഹാസൂക്തങ്ങൾ!അവിടുന്നേകുന്നാത്മീയതതൻധ്വനിതനിനാദശ്രുതികൾ!അവിടുന്നുജ്ജ്വലദീപശിഖയാ-യെന്നിലെരിഞ്ഞേ,നിൽപ്പൂ!അഹന്തപാടേ,യകതളിരിൽനി-ന്നകന്നകന്നേ പോകാൻ,അറിയുക മാനവരറിയുകനിത്യവു-മായതിനെപ്പുനരേവംമതിലുകളില്ലാലോകമതത്രേ,കണികാണേണ്ടൂ നമ്മൾമതിലുകൾ,മതിലുകൾ ജീവിതയാത്രയ്-ക്കതിരുകൾ തീർക്കുകയല്ലോ!

കണ്ണേമടങ്ങുക

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ കരൾ തുടിക്കയാണെന്നുമേകനവുകൾനിറം ചേർക്കവേകാലമോടിമറയുന്നതിവേഗംകരഗതമായില്ലിനിയൊന്നുമേ!കാര്യകാരണങ്ങൾ നിരന്നിട്ടുംകടുകോളം കടന്നില്ലചിന്തയിൽകണിശമീച്ചിന്തക്ഷയിച്ചുവോ?കൗതുകമേറുകയാണിന്ന്!കനലിൽചവിട്ടിപ്പുളഞ്ഞിട്ടുംകൺമുമ്പിലെല്ലാം തെളിഞ്ഞിട്ടുംകണ്ടിട്ടുംകാണാതന്ധരാകുന്നുവോ?കനിവല്പമേകാതങ്ങനെജന്മങ്ങൾ!കാവലായുണ്ടെന്നുധരിച്ചതുംകല്ലെടുക്കുംത്തുമ്പികളാക്കിയതുംകഥയറിയാതെയാട്ടം കണ്ടുംകതിരൊളിദിനങ്ങൾ കൊഴിച്ചിടുന്നു!കർത്തവ്യമെന്നുനിനച്ചങ്ങനെകടമിടങ്ങളൊരുപാടേറിയിന്നുകരകാണക്കടൽപോലെയുഴറുന്നുകടമകൾ നിറവേറ്റുമീ പരാക്രമം!കരുതലായ് കൂട്ടിനൊരു കരമുണ്ടായിരുന്നുകാലദോഷത്തിൻ പിടിയിലമർന്നതോകർമ്മദോഷത്തിൽ കുരുങ്ങിയതോകൺമുമ്പിലിന്നുവെറും ശിലയായിരിപ്പൂ!കണ്ണേമടങ്ങുക കാഴ്ചകൾനൊമ്പരംകളിചിരിസ്നേഹമൊഴിഞ്ഞൊരിഗേഹംകടത്തുവഞ്ചിതുഴയുകയാണീ ജീവിതത്തിരകളിൽകരംതന്ന് കരകാട്ടിടാൻ കരുതിയവരാരുമില്ല!കണ്ണേകരളേയെന്നുനിനച്ചതുംകടങ്കഥയായിമാറിപോയികാക്കുകയിനിയൊരുവിധിയെന്തെന്നാരറിവൂകരളിൻനൊമ്പരമകലട്ടെയിനിയൊരുനന്മപുലരുമോ!