പെണ്ണിന്റെ ഭാരം
രചന : കഥ പറയുന്ന ഭ്രാന്തൻ✍️. ഞാൻ ഇപ്പോൾ നിങ്ങളോട് സംസാരിക്കാൻ പോകുന്നത് നിങ്ങളുടെ അടച്ചിട്ട വാതിലുകൾക്ക് പിന്നിലെ അടക്കിപ്പിടിച്ച തേങ്ങലുകളെക്കുറിച്ചാണ്. നിങ്ങൾ കേൾക്കാൻ ഭയക്കുന്ന ആ നിശബ്ദതയെക്കുറിച്ചാണ്. പെണ്ണായിരിക്കുക, ഭാര്യയാകുക, അമ്മയാകുക—ഈ മൂന്ന് അവസ്ഥകളുടെ ഭാരത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ഇല്ല,…
ഓർമ്മയിലെ ബാല്യം
രചന : ബിന്ദു അരുവിപ്പുറം✍️. ബാല്യമെൻ്റെയുൾത്തടത്തി-ലോർമ്മയായ് തികട്ടവേമാനസം തുളുമ്പിടുന്നുമധുരമായ് മനോജ്ഞമായ്.തിരികെയൊന്നു വന്നിടാത്തനാളതാണതെങ്കിലുംനടനമാടി നിൽക്കയാണ-തെൻ്റെ ചുറ്റുമെപ്പൊഴും!കൂട്ടുകാരൊടൊത്തുകൂടിനാട്ടകത്തിലെപ്പൊഴുംആടിയോടി മധുരമായ്ജീവിതം നുകർന്ന നാൾഓർത്തിടുമ്പോളുള്ളമിന്നുംപൂത്തുലഞ്ഞു നിൽക്കയായ്!വർണ്ണശലഭമായ് പറന്നു-യർന്നുപോയ നാളുകൾകുളിരുതിർക്കും തെന്നലായെ-ന്നുള്ളിലൊഴുകിടുന്നുവോ!മാരിവിൽ നിറങ്ങളായി-ട്ടിതൾ വിടർത്തും കനവുകൾകാൽച്ചിലമ്പണിഞ്ഞു മുന്നിൽനടനമാടിടുന്നുവോ!മാഞ്ഞിടാത്ത ചിത്രമായ്മാറിടുന്ന കാഴ്ച്ചകൾഅമ്പിളിപ്പൂച്ചിരിയുമായ്യെത്തിനോക്കിടുന്നുവോ!കൊഞ്ചലും കിനാക്കളുംകുളിരിയന്ന സ്നേഹവും….നഷ്ടസ്വപ്നമെന്നപോലെമാഞ്ഞകന്നു പോകുമോ?അകലുവാൻ കഴിഞ്ഞിടാതെമണിചിതറും മൊഴികളുംമധുകണങ്ങളെന്നപോലെമനമൊഴിഞ്ഞു നിൽക്കുമോ?
സ്വർണ്ണ ചുരുണ്ട മുടിയുള്ള പെൺകുട്ടി.
രചന : ജോര്ജ് കക്കാട്ട്✍️ സ്വർണ്ണ ചുരുളുകളുള്ള പെൺകുട്ടിഅവളുടെ സ്വർണ്ണ ചുരുളുകൾ കാറ്റിൽ പറക്കുന്നു,അവളുടെ കണ്ണുനീർ അവശിഷ്ടങ്ങളിലും ചാരത്തിലും ഇറ്റിറ്റു വീഴുന്നു,അവളുടെ പാദങ്ങൾ മണ്ണിൽ മൂടിയിരിക്കുന്നു,അവളുടെ വസ്ത്രങ്ങൾ ശക്തമായി കീറിമുറിക്കപ്പെടുന്നു,അവളുടെ വീട് ഇപ്പോൾ ഇല്ല.രാത്രിയായി, നക്ഷത്രങ്ങൾ ആകാശത്ത് നിന്ന് വീഴുന്നത് പോലെ…
മരിച്ചു കഴിഞ്ഞാൽ
രചന : ജിഷ കെ ✍️ മരിച്ചു കഴിഞ്ഞാൽ നമുക്ക്എന്നും ഇത് പോലെരാവിലെ ഉണർന്ന്പരസ്പരം ജീവനുണ്ടോ യെന്ന്തൊട്ട് നോക്കേണ്ടതില്ല…നീ മരിച്ചു എന്ന് ഞാനുംഞാൻ മരിച്ചു എന്ന് നീയും എന്ന്ഉറപ്പുള്ളരണ്ട് ഉടലുകൾ ആദ്യംനമ്മൾ ഉണ്ടാക്കും..ആ നേരംനിന്റെ ശ്വാസത്തിന് ഏറ്റവും താഴെഎന്റെതെന്ന ഒരിളം ചൂട്ബാക്കി…
“നീർ മഴ
രചന : രാജു വിജയൻ ✍️ നിനച്ചിരിക്കാതെഒരു മഴ വരും നേരംനിനവു പൂത്തെന്റെകരൾ തളിർക്കുന്നു..നനുത്ത തെന്നലായ്മഴ പുണരവേതപിച്ച നെഞ്ചകംകനവു നെയ്യുന്നു..!ഉടഞ്ഞ ബാല്യത്തിൻനനഞ്ഞ നാളുകൾഉറിയിലെന്ന പോൽഎന്നുള്ളിലാടുന്നു…തിരികെയെത്താത്തകുറുമ്പുറുമ്പുകൾവരി വരിയായിഅരികു പറ്റുന്നു..വിശപ്പു മുറ്റിയദരിദ്ര ബാലനെൻവീട്ടു മുറ്റത്തെമാഞ്ചോടു പൂകുന്നു..ഉണങ്ങുവാൻ മടി-ച്ചുമറത്തിണ്ണഒരു ചെറു വെയിൽകാത്തിരിക്കുന്നു..പുകഞ്ഞു നേർത്തൊരെൻപുകക്കുഴലിലൂ-ടുരിയരി കഞ്ഞിവേവു കാക്കുന്നു..മഴ…
ഉപ്പുനോക്കുക..
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ഉപ്പുണർവ്വേകുന്നു; സ്വൽപ്പമാഹാരത്തി-നൊപ്പമായീടുകിൽ രുചിഹൃദ്യമാക്കുന്നുപുറമേ വെളുത്തിരിക്കുന്നതെന്നാകിലും;അകമേയിരുളാക്കിടുന്നുദയ ജീവിതം. തിക്തമാമനുഭവ പാഠങ്ങളേകയാൽമർത്യവർഗ്ഗത്തിൻസ്വഭാവമതിനുള്ളിലും;സന്മനസ്സെന്നപോലല്പമായീടിലുംഒപ്പമെന്നുംചേർത്തിടാ,മഭികാമ്യവും. വിലതുച്ഛമാണെന്നറിയുന്നവർപോലും,നിലമെച്ചമാക്കാനടുപ്പിച്ചിടില്ലധികംനിലനില്പിനാവശ്യമാ,നല്ലതാംവശംപരിഗണിക്കുന്നു നാം പരിണയിച്ചീടുന്നു. വെളുപ്പിലല്ല! ഗുണശാലിയാംമനസ്സുപോ-ലല്പമലിഞ്ഞീടുകിൽ മാത്രം ഫലപ്രദംസ്നേഹപര്യായമായ്ത്തുടരുന്ന തോന്നലാ-ലതുനന്മയാകിലുമധികമാക്കേണ്ട നാം. സ്നേഹംനടിച്ചൊടുവിൽ ജീവിതം നശിപ്പിച്ച-വേദനാദുരിതഹൃദയങ്ങൾ നാം കാൺകയാൽമാതൃകാവഴികളിലൂടെനാം ചരിക്കുകിൽമാത്രമേ സുകൃതമായ്ത്തീരൂ സ്വജീവിതം. പുലരിയായ്…
മണിമേഖല
രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️ ദേവദാസീ…….. സഖീകാവേരീ പൂം പട്ടണമഴകിനാൽ കടഞ്ഞെടുത്ത്അരുമയായ് പോറ്റുന്ന പെൺചന്തമേപട്ടുവില്ലീസുഞൊറിഞ്ഞടുത്തുംകനക കാഞ്ചിയഞ്ചുംമുത്തണിവടിവങ്ങൾ തെല്ലു കാട്ടിയുംവെണ്ണക്കല്ലൊത്ത മെയ്യഴകേനിൻ കൊല്ലുന്ന പുഞ്ചിരി തൊടുത്തുവിടുവതിതാർക്കു നേരെഝണഝണ ശിഞ്ചിതം പൊഴിച്ചുന്മാദ മൂർച്ചയിലാഴ്ന്നുകലമ്പിചിലമ്പിയ നൂപുരങ്ങൾനാണത്തിൽ പതിഞ്ഞ ലാസ്യതയാർന്നതിൻ ഹേതുവെന്ത്ചോളകുലപ്പെരുമ പോരിമ യേറ്റിയനൃപതനവനെ കണ്ടുവോ സഖീ…നീനിന്നിലനുരക്തനല്ലോ…
ആരായിരുന്നു നീ?
രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️ ആരായിരുന്നു നീ എനിക്കെന്ന് ഞാൻചോദിച്ചു കൊണ്ടേയിരിക്കുന്നു ഞാൻനീയെന്ന ദീപം അണഞ്ഞ നേരം. ഓളവും തീരവും പോലെ നമ്മൾപ്രണയത്തിൻ പ്രതീകങ്ങളായിരുന്നോ?അഗ്നിയായ് ജ്വലിക്കുന്ന എൻ്റെയുള്ളത്തിനേതണുപ്പിക്കും ശക്തിയാം ജലമായിരുന്നോ നീ ?ഞാനെന്ന ഭൂമിയേ തൊട്ടു തലോടാൻകൊതിക്കുന്ന ആകാശമായിരുന്നോ നീ? പകലെന്ന…
ബൈബിളിലെ – പ്രഭാഷകൻ:50:
രചന : ചൊകൊജോ ചൊവ്വല്ലൂര്✍️ (ബൈബിളിലെ – പ്രഭാഷകൻ:50: അഞ്ചു മതൽ പത്തു വരെയുള്ള വചനങ്ങൾ ‘യേശുവിന്റെ വിജ്ഞാനം’ എന്നാണ് അറിയപ്പെടുന്നത്. ഗ്രീക്ക് ഭാഷയിലാണ് വിവർത്തനം).എത്ര മഹത്വപൂർണ്ണം – അന്ന്.ഭാഗം: ഒന്ന്മേഘങ്ങൾക്കുള്ളിൽ വിരിയുന്നപ്രഭാതനക്ഷത്രം പോലെ!ആഘോഷ രജനിതന്നിലെ –ചാന്ദിനിയെപ്പോലെ..!ദേവാലയത്തിൻ മേലേ പ്രശാഭിക്കും –പകലോനെപ്പോലെ!വസന്തകാലത്തിൻ…
നിലാവിളക്ക്
രചന : കെ.ആർ.സുരേന്ദ്രൻ ✍️ സന്ധ്യ മറഞ്ഞിരിക്കുന്നു.തെരുവ് വിളക്കുകൾപണിമുടക്കിയിരിക്കുന്നു.എങ്കിലുംനിലാവിളക്ക് തെളിഞ്ഞിട്ടുണ്ട്.നിലാക്കംബളം നാടാകെ,കാടാകെ പടർന്നൊഴുകുന്നുണ്ട്..പുഴ ശാന്തമായൊഴുകുന്നുണ്ട്.നിലാവിളക്കിൻ വെട്ടത്തിൽമലരികളും, ചുഴികളുംവായിക്കാം.അടിയൊഴുക്കുകൾശക്തമാണെന്ന്,സൂക്ഷിക്കുകയെന്ന്ഒരശരീരി കാതിൽഎന്തിനോ മുഴങ്ങുന്നുണ്ട്.പാടശേഖരങ്ങൾകുളിർ കാറ്റിൽനിലാവിളക്കിന്റെ വെട്ടത്തിൽഹരിതം കൈവിടാതെസൂക്ഷിക്കുന്നുണ്ട്.മരങ്ങളുടെ പച്ചപ്പ്കളഞ്ഞുപോയിട്ടില്ല.ഉദ്യാനങ്ങളിൽഹിമബിന്ദുക്കളണിഞ്ഞബഹുവർണ്ണപ്പൂക്കൾകുളിർ കാറ്റിൽനൃത്തം ചെയ്യുന്നുണ്ട്.പൂക്കൾക്ക് നിറവുംസുഗന്ധവുംഅപഹരിക്കപ്പെട്ടിട്ടില്ല.മഞ്ഞ് പെയ്യുന്നുണ്ട്.മഞ്ഞിൻപുതപ്പ് ചുറ്റിഏകനായിഞാൻ നടക്കുന്നുഈ പാതയിലൂടെ..കുളിർന്ന് വിറക്കുന്നുണ്ട്.നിലാവിളക്കിന്റെ മഞ്ഞക്കംബളംഎല്ലാം കാട്ടിത്തരുന്നുണ്ട്.ഞാൻ മാനം…