പോറ്റമ്മ
രചന : ജോയ് നെടിയാലിമോളേൽ✍ അനാശാസ്യമായമ്മ പെറ്റെന്ന ഹേതുവാ-ലടർത്തിക്കൊടുത്തുവാ പിഞ്ചിനെ മറുനാട്ടിലേക്ക് !കാത്തിരിപ്പിൻ ശൈല തുഞ്ചത്തുനി-ന്നടരും പ്രഭാവത്തൊടുഴുകി നിൻ സ്നേഹ-പ്രവാഹം കണക്കെയെൻപ്പൂമേനിയിൽ ! ചുരത്താത്ത നിൻമുലക്കണ്ണു നുണഞ്ഞിടാം,നീ തരും സ്നേഹവായ്പ്പൊക്കെ –നറുമ്പാലെന്നപോലാർത്തിയോടെ-നിൻ ഗന്ധവും പേറി നിന്മേനിയൊടൊട്ടി-പെറ്റമ്മ തന്നുടേതെന്നപോലെ !. മാതൃത്വമെന്നാൽ മമതയാണെങ്കി-ലടങ്ങാത്ത…
മതപാഠശാലകൾ പുനർവിചിന്തനത്തിന് സമയമായി
അവലോകനം : ഗഫൂർ കൊടിഞ്ഞി✍ മനുഷ്യരെ നേർവഴിക്ക് നടത്തുക എന്നതാണ് മതത്തിൻ്റെ പ്രസക്തി.മതത്തിൻ്റെ മൂല്യങ്ങളെക്കുറിച്ച് വിശ്വാസികളെ ബോധവൽക്കരിച്ച് അവരെ നേർവഴിക്ക് കൈ പിടിച്ച് നടത്തുന്നവർ എന്ന നിലക്ക് മതപുരോഹിതരെ സമൂഹം ആദരവോടെ കാണുന്നു. ഈ ആദരവ് മുതലെടുത്താണ് ഈ നികൃഷ്ട ജന്തുക്കൾ…
രാഗഹാരം – ചന്ദനത്തിൽ-
രചന : ശ്രീകുമാർ എം പി✍ “ചന്ദനത്തിൽ കടഞ്ഞെടുത്തൊരുചാരുശില്പം പോലെഎന്തിതിങ്ങനെയവിടെ നില്പൂചന്ദ്രശോഭ തൂകി ?”” ചേലെഴും നല്ല ചെമ്പരത്തിപ്പൂനിന്റെ വേലിക്കൽ കണ്ടുഒന്നു നുള്ളാനാശ തോന്നിമെല്ലെയങ്ങനെ വന്നു.ചന്തമേറുമീ പൂവുകളെതൊട്ടുരുമ്മി നിന്നാൽചെന്തീ വന്നു വീഴുകിലുമറിയുകില്ല പൊന്നെ .”” ചെമ്പരത്തിപ്പൂക്കൾ നുള്ളിമെല്ലെയെന്റെയുള്ളംകവർന്നുള്ളിൽ കയറിവന്നാൽകള്ളനുള്ളിലാകുംചെമ്പരത്തിപ്പൂക്കൾ കൊണ്ടൊരുകൽത്തുറുങ്കു തീർക്കുംചെമ്പകപ്പൂമാരിയുടെഇടവപ്പാതി…
സാങ്കേതികവിദ്യയെ എങ്ങനെ വീണ്ടും സ്നേഹിക്കാം.
ജോർജ് കക്കാട്ട്✍ സോഫ്‌റ്റ്‌വെയർ നമ്മെ വിഴുങ്ങുന്ന ഒരു സമയത്ത്, ഹാർഡ്‌വെയറിനു നാം കൊതിക്കുന്നു—നമ്മുടെ അഭൗതിക യാഥാർത്ഥ്യങ്ങളുടെ ഭൗതിക ആങ്കർ.സോഫ്‌റ്റ്‌വെയർ ലോകത്തെ തിന്നുകളയുന്നുവെന്ന് ഒരിക്കൽ എഴുതിയത് കണ്ടു. യഥാർത്ഥത്തിൽ സംഭവിച്ചത്, നമുക്ക് തോന്നുന്നത്, സോഫ്‌റ്റ്‌വെയർ അതിന്റേതായ ഒരു ലോകം ഉണ്ടാക്കി അവിടെ ഭക്ഷണം…
പകൽവീട്
രചന : രാജീവ് ചേമഞ്ചേരി✍ ജീവിതയാത്രതൻ പാതി വഴിയിൽ…….ജീവിതസൗഭാഗ്യം കൊഴിയും വേളയിൽ!ജന്മസുകൃതമായ് തെളിയുന്നു മുന്നിൽ…..ജനനിയിൽ പുതുമയായ് പകൽവീട്!ഏകാന്തമായൊരു ദിനം കാടുകയറുമ്പോൾ-ഏതോ വിലാപവിരഹകഥകൾ ചേക്കേറി!എവിടെയെന്നറിയാതെ ചിറകടിച്ചുയരുമ്പോൾ-ഏതിനെന്നറിയാതെയുരുകുന്നു ഹൃത്തടം!കൈത്താങ്ങായി നിന്നവരെല്ലാരുമിന്ന് –കാണാ ദൂരത്ത് പോയ് മറഞ്ഞീടവേ!കൈപിടിച്ച് വളർന്ന പൈതങ്ങളൊക്കെയും-കൈകൾ ചോർന്ന് അകന്ന് പോകവേ!കദനവും കണ്ണീരും…
വറുതിയുടെ കാലം
രചന : സുരേഷ് പൊൻകുന്നം✍ ഒരു കാറ്റടർന്ന് താഴേക്ക് വീഴുന്നുഒരോരോ ശിഖരങ്ങൾ ഒടിഞ്ഞുതൂങ്ങിആത്മഹത്യ ചെയ്യുന്നത്മരമറിയുന്നെങ്കിലുംനിർവികാരയാണവൾഒരു കിളിക്കൂട് അലങ്കോലമായികാറ്റിൽ പറന്നു നടക്കുന്നുരണ്ട് കിളിമുട്ടകൾ നിലത്ത് വീണ്പൊട്ടിച്ചിതറി മരിച്ചു പോകുന്നുകൂടുകൾ തകർന്ന നീറുകൾവീടിനായ് പരക്കം പായുന്നുവേടൻ രുചിച്ച് തിന്നുന്നതള്ളക്കിളിയുടെ തൂവലുകൾകരയുന്നത് നോക്കിതന്തക്കിളി പറക്കുന്നുഒഴിഞ്ഞുപോയ തണല്…
പിണക്കം
രചന : ബീഗം✍ പിണക്കംഉരുണ്ടുകൂടിയകാർമേഘങ്ങൾപെയ്തൊഴിഞ്ഞപ്പോൾതീ പിടിച്ച ചിന്തകൾആറിത്തണുത്തുപിണങ്ങിഇറങ്ങുമ്പോഴെല്ലാംപിൻവിളിക്കായ്കാതോർത്തെങ്കിലുംതോൽവിയുടെ മേലാപ്പ്അണിയാൻ വിമുഖത കാട്ടിവരികളിൽ തീർത്തകൊച്ചു കൂരക്കുള്ളിൽകഴിഞ്ഞപ്പോഴുംമറു വരികളുടെഹർമ്മൃങ്ങൾ തീർത്ത്പരാജയപ്പെടുത്തിഅവഗണനകളെകൂടുതൽഅവഗണിക്കാൻപഠിച്ചപ്പോൾപിണക്കത്തിന്ലഹരി കൂടിപെയ്തൊഴിയാനിടംകൊടുക്കാതെമൗനത്തിൻ്റെ ഭാഷകടമെടുത്തുഅനുവാദമില്ലാതെകടന്നു വന്ന തോന്നലുകളെപൊടിപ്പും തൊങ്ങലുംവെച്ച് മോടി കൂട്ടാൻ ശ്രമിച്ചുമൗനത്തിൻ്റെ വിത്ത്വിതച്ചപ്പോൾഅസ്വസ്ഥതയുടെമുള പൊട്ടിദേഷ്യത്തിൻ്റെ ഊടുവഴികൾ പിന്തുടരുമ്പോഴുംകണ്ണീർ പെയ്ത്ത്മാർഗ്ഗ വിഘ്നമായത്വേരു പോൽ പടർന്നകൊണ്ടായിരിക്കാംഈ മരം…
അമ്മയെന്നാൽ…
രചന : ഷബ്നഅബൂബക്കർ✍ കറുപ്പ് വളർന്നു തളരുവോളംകരിപ്പിടിച്ച കാലത്തിലിരുന്ന്കറപറ്റാതെ കരളോട് ചേർത്ത്തട്ടിയുറക്കിയ മഹാ സഹനത്തിന്റെപേരായിരുന്നമ്മ…മിഴികൾ വലിച്ചു കെട്ടി നിദ്രയെ പടിയിറക്കിരാവെളുക്കുവോളം തൊട്ടിലാട്ടിയെനിക്ക്കൂട്ടിരുന്ന ക്ഷമയുടെ കടുപ്പമുള്ള പേരായിരുന്നമ്മ…രാഗലയങ്ങളോ ശ്രുതിതാളങ്ങളോയില്ലാതിരുന്നിട്ടുംഅത്രമേൽ മനോഹരമായി തരാട്ടിന്റെ ഈരടികൾമൂളും സ്വരലയത്തിന് കാലം നൽകിയമൊഞ്ചുള്ള പേരായിരുന്നമ്മ…അറച്ചു നിൽക്കാതെയെന്റെവിസർജ്ജ്യത്തിനഴുക്കു നീക്കിഅനിഷ്ടമില്ലാതെ ചേർത്തു…
മരണ വീട്ടിലേയ്ക്കുള്ള യാത്ര.
രചന : സതീഷ് വെളുന്തറ.✍ രാവിലെ കടയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് മധു ആ വാർത്ത കേൾക്കുന്നത്. രാജേന്ദ്രൻ സാറിന്റെ ഭാര്യ മരണപ്പെട്ടു. ജീവൻ വേർപ്പെട്ട ഭൗതിക ദേഹത്തിൽ നിന്ന് ആംഗലേയത്തിൽ പറഞ്ഞാൽ ടെമ്പറേച്ചറിന്റെ അവസാന കണികകളും വിട പറയുന്നതിന് മുൻപ് തന്നെ…
എനിക്ക് വിശക്കുന്നു.
രചന : സന്ധ്യാ സന്നിധി✍ എനിക്ക് വിശക്കുന്നു..വരണ്ടചുണ്ടിനപ്പുറംതൊണ്ടയില്‍അനേകതരം വിശപ്പുകളുടെ നിലവിളികുടുങ്ങിയിരിക്കുന്നു..ഉള്ളിലെവിടെയോഅകാരണമായൊരുഭയവും ഭീതിയുംഉത്കണ്ഠയുംപേരറിയാത്തൊരു തിക്കുമുട്ടലുംഉടലെടുക്കുന്നുണ്ട്…കൊടുംവളവിലെ അപായസൂചനപോലെകടുത്ത ശൂന്യതകളെന്‍റെനിലതെറ്റിക്കുന്നു..ഒരേസമയം പൊട്ടിത്തകരുമോയെന്നുംഎറിഞ്ഞുടയ്ക്കണമെന്നുംതോന്നുന്നഅസ്വസ്ഥതകളെന്നെആലിംഗനത്തിലമര്‍ത്തുന്നു..വെളിച്ചമസ്തമിച്ചാല്‍ഇരുട്ട് വിഴുങ്ങുമോയെന്നുംപുലച്ചെയുണര്‍ന്നാല്‍തൂക്കിലേറ്റാന്‍ വിധിച്ചപോലെയും നെഞ്ചിടിക്കുന്നു..തീവ്രാസ്വസ്ഥതകളുടെതീഷ്ണതയില്‍ തിരയുന്നുതോള്‍ ലിസ്റ്റുകള്‍..ഇല്ല,ഒരുതുള്ളിയില്ല..ഒരുനുള്ള് നനവുംഒരിടത്തുമില്ലഒരുമുറിക്കയറോമൂര്‍ച്ചയുള്ളൊരായുദ്ധമോഅരികിലുണ്ടായിരുന്നെങ്കിലെന്ന്ആര്‍ത്തികൊള്ളുമ്പൊഴുംധാത്രികാത്തിരിക്കുന്നതറിയുന്നുഅരുതെന്ന്,സ്വയം ശ്വാസിക്കുന്നു..ആത്മബോധത്തിലഭയം തേടുവാന്‍ യാത്രപോകുന്നു………….
