Category: അറിയിപ്പുകൾ

ഇങ്ങനെയും

രചന : പണിക്കർ രാജേഷ് ✍ മീനമാസത്തിലെ ചൂടരിച്ചീടുവാൻമെല്ലിച്ച കൈപ്പടം ചൂടി,മലിനമാംമുണ്ട് തെരുപ്പിടിച്ചുകൊണ്ട്മണ്ടിയടുക്കുന്ന ദേഹം! കായബലമുള്ള കാലങ്ങളത്രയുംകാത്തുസൂക്ഷിച്ചു കുടുംബം.കാന്ത കളമൊഴിഞ്ഞേറെക്കഴിയാതെകലിതുള്ളിയോടിച്ചു മക്കൾ! “അച്ഛൻ ചുമച്ചുതുപ്പുന്നൊരാ അങ്കണംആതുരരാക്കുമെല്ലാരേം”.ആദ്യം പറഞ്ഞതോ അരിയിട്ടുവാഴിച്ചആദ്യസുതന്റെ കളത്രം. ഉന്നതനായിക്കഴിഞ്ഞ രണ്ടാമനോഊര വളഞ്ഞവനച്ഛൻ!ഊരിൽ പ്രമാണികൾക്കൊപ്പം നടക്കുവാൻഉന്നതിയത്ര പോരത്രേ! ആരുമറിയാത്ത, ആലംബമില്ലാത്ത,അപരിചിതരുടെ…

ബുദ്ധനും ഞാനും🟰

രചന : രശ്മി നീലാംബരി✍️ സമാന്തരമായ മാറ്റങ്ങളുടെ കയ്യൊപ്പ് ചാർത്തിക്കുന്ന ഒരു തീവണ്ടി യാത്രയിൽ,വിരസതയുടെ തോറ്റംപാട്ട്ചുവന്ന രാശികൾ പൂശാൻ തുടങ്ങുന്ന വൈകുന്നേരംഞാനെന്റെ ;എവിടെയും നങ്കൂരമിടാനാവാത്ത കണ്ണിണകളെ ഇരയാക്കി അയാളിലേക്ക് ചൂണ്ടയെറിഞ്ഞു.ജീവിതം അതിന്റെ നിംനോന്നതങ്ങളെഅടയാളപ്പെടുത്തിയിട്ടും തേഞ്ഞുതീരാതിരുന്ന തുണികൾ അയാളെ പൊതിഞ്ഞു പിടിക്കുന്നുണ്ട്.കാറ്റിന്റെ പേക്കൂത്ത്അനുവദിച്ചു…

ചുമടുതാങ്ങി

രചന : ബി സുരേഷ് കുറിച്ചിമുട്ടം ✍. നാട്ടുവഴിയോരത്തുനാലാളറിയെ,ഞെളിഞ്ഞുനിന്നൊരെൻ കാലം.നാടും നഗരവുമെല്ലാം മാറിമറിഞ്ഞു,നാശമില്ലാതിന്നുമങ്ങനെ നിന്നിടുന്നുഞാൻ! അന്നത്തെയൊരാക്കാലമോർത്തീടുകിൽ,അകലത്തെ പട്ടണം പൂകുവോർ;അന്നംതിരഞ്ഞുപോകുവോർകാൽനടയായ്.അവരിൻഭാണ്ഡമെൻത്തോളിൽതാങ്ങിയകാലം! നാട്ടിനിർത്തിയ രണ്ടുകരിങ്കല്ലിൽ,നന്നേമലർന്നു കിടന്ന മറ്റൊരുകല്ലു ഞാൻ.ചുമടെടുത്തുതളർന്നവർക്കത്താണിയായവൻ,എൻ പേരല്ലോചുമടുതാങ്ങി! നന്മകളന്നു നിറഞ്ഞു പൊഴിയും നാട്ടുവഴികളിൽ,തിന്മകളിന്നു തിളച്ചു മറിയും ഓരോവഴികളിൽ!ഉള്ളവനില്ലാത്തവനേകിയിരുന്നൊരുകാലംഉള്ളവനിന്നു ഇല്ലാത്തവനെയില്ലാതാക്കുംകാലം! ലോകം മാറി…

സൗഹൃദം

രചന : ജോസഫ്‌ മഞ്ഞപ്ര ✍. അണയാത്തോരഗ്നി യായെന്നുള്ളിൽജ്വലിക്കുന്നോരെൻ മിത്രമാം തൂലികേഎൻ ജീവരക്തമാണ് നിഎൻ ആത്മാവിൻ അംശമാണ് നിഎന്റെ സ്വപ്നങ്ങൾക്ക് നിറമേകുന്നവൻഎൻ ആത്മമിത്രമാം തൂലികബാല്യകൗമാരന്ത്യ യൗവനം മുതൽഅനസ്യൂതം തുടരുന്ന സൗഹൃദം.ഇന്നും തുടരുന്നു അണയാതെ അലിയാതെനിറഞ്ഞു നിൽക്കുന്നെൻഹൃദയത്തിലൊരു മിഴിവാർന്നൊരുനിറനിലാവുപോലെപുത്തൻസങ്കല്പംങ്ങൾ കൊണ്ട് നിറയ്ക്കുഎന്നെ പിരിയാത്തൊരെൻ…

എന്റെ പിറന്നാൾപക്ഷി.

രചന : ജയരാജ്‌ പുതുമഠം.✍ പുതിയൊരു അദ്ധ്യായത്തിൻഏടുകൾ മറിച്ച്മിഴികളിൽ വിസ്മയറാന്തലിൻതിരി തെളിച്ച്വരികളിൽ മാനവ താപശമനത്തിൻവേനലഭിരുചികൾതിരയുകയാണെൻ ജന്മമൃഗംഭ്രമണപഥത്തിൽ പാടിയിറങ്ങിയഅനന്തവീണയുടെസ്വരവിന്യാസം ശ്രവിച്ച്കാലമുഴക്കങ്ങളിൽ ഭയപ്പെടാതെആഴിയടിത്തട്ടിലെ മണികിലുക്കംഉയരുന്നതും കാതോർത്ത്സന്ധ്യയുടെ കുങ്കുമം ചിതറിയസമയനൗകയുടെ മടിയിൽതലച്ചുമടിറക്കിവെച്ച്പടിഞ്ഞാറോട്ട് ദൃഷ്ടി ചെരിച്ചുഎന്റെ പിറന്നാൾപക്ഷി.

കനവ്

രചന: ബി സുരേഷ്കുറിച്ചിമുട്ടം✍ കാണുന്നുണ്ടൊരുപുതു കനവ്,കാലവും കോലവും മാറേണം!മാറ്റമനിവാര്യമായിടേണം,ഗുണമാകണമെന്നുമീ മാറ്റം. കഴിഞ്ഞകാലങ്ങളെ മറന്നിടാം,കൊഴിഞ്ഞദിനങ്ങളും മറക്കാം.ഇനിയൊരു പുതുയുഗം പിറക്കട്ടെ,പാടിയുണർത്തിടാനാവട്ടെ മാറ്റം. അന്യൻ്റെ നിണരുചി തുലയട്ടെ,അപരൻ്റെ ജീവനു വിലയേകട്ടെ.നല്ലൊരുനാളിൻ കാഹളം മുഴങ്ങട്ടെ ,മർത്യനെന്നും മറ്റൊരുവനുതുണയാവട്ടെ. ലഹരികളൊഴിഞ്ഞൊരു നാളണയട്ടെ,രക്തബന്ധങ്ങളെ തിരിച്ചറിയട്ടെ.രാക്ഷസ്സജന്മങ്ങളിനി പിറക്കാതിരിക്കട്ടെ,രാവോപകലോ ഭയമില്ലാതിരിക്കട്ടെ. പിറക്കും നവ…

വാക്കുകളില്ലാതെ

രചന : ജോർജ് കക്കാട്ട് ✍ ദ്രവിച്ച ഇല ഒരു വാക്കുപോലും പറയാതെ വീഴുന്നുഒരു മരത്തിൻ്റെ കിരീടത്തിൽ നിന്ന്.പകരം വരയും സ്പർശനവും,മരിച്ചവരുടെ സ്വപ്നം മാത്രം. കിടക്കുന്നത്, തെറ്റായ കാലിൽ,ലോകത്തെ കാണിച്ചുഇതാണ് അവസാനത്തെ ആശംസഈ ഉടമ്പടി ഇനി പ്രയോജനപ്പെടില്ല. അത് ചെവിയിൽ നിശബ്ദമായും…

ആശംസകളോടെ ഒരു വനിതാദിനം കൂടി…

രചന : ദിവ്യ സി ആർ ✍ പൊള്ളുന്ന നട്ടുച്ചയുടെ അടരുന്ന വെള്ളിവെളിച്ചത്തിൽ, നിറഞ്ഞ പുഞ്ചിരിയോടെയാണ് ആ ബസ് സ്റ്റോപ്പിലെ ഇത്തിരി ഇരിപ്പിടം എനിക്കായി കൂടി അവർ പങ്കുവച്ചത്. കടുക്കുന്ന വേനലും സമകാലിക സാമൂഹികാന്തരീക്ഷങ്ങളെക്കുറിച്ചും ആ അറുപതികാരി നെടുവീർപ്പോടെ പറഞ്ഞു തീർത്തു.…

വീണുകിട്ടിയകുഞ്ഞനുജൻ

രചന : എസ്കെകൊപ്രാപുര ✍ എനിക്ക് വിശക്കുന്നു.. എങ്കിലും…ഈ വിശപ്പെനിക്കിന്ന് വിശപ്പല്ല..വേദനയാണ്..അനുജന്റെ ചുണ്ടിന്റെവിറ കണ്ടുള്ളിൽ നിറഞ്ഞ വേദന..അവനെനിക്കിന്ന് പ്രിയമായവൻ..ആരോ ഒരമ്മ .. എവിടെയോ പെറ്റു…ഈ പട്ടണകോണിൽ പാർക്കുമെന്റെചാരത്ത് എനിക്കൊരു കൂട്ടിനായ്…സമ്മാനമായി തന്ന എന്റനുജൻ..ഇന്നവനു ഞാനച്ഛനാണ്..അമ്മയാണ്..ജേഷ്ഠനാണ്..തണലാണ്…ഇരുഹൃദയങ്ങളിന്നു ബന്ധിച്ചുപൊക്കിൾകൊടിപോലെ..പഴുതാര പായും മണ്ണിൽ വിരിച്ചിട്ടകടലാസു പായയിൽ…

വഴിയറിയാത്തവർ*

രചന : ബി.സുരേഷ് കുറിച്ചിമുട്ടം ✍ ഒരിക്കലും ചിന്തിച്ചിരുന്നില്ലൊരു,സ്വപ്നത്തിലെങ്കിലും കണ്ടതില്ല!ഒന്നുമറിഞ്ഞിരുന്നില്ലഞങ്ങൾ,അറിയുവാനൊട്ടു മുതിർന്നതുമില്ല!നേരം പുലരവേ പായുകയല്ലോ,കർത്തവ്യമെന്നൊരു ഭാരമേന്തി !അന്തിതെളിഞ്ഞിട്ടിരുട്ടു പരക്കവേ,മണ്ടിയണഞ്ഞു കൂരയിലെത്തും!വിയർപ്പിൻമണത്താലെത്തുമെന്നച്ഛൻ്റെ,അരികിലണഞ്ഞൊരുകുശലമില്ല!അകമുറിക്കോണിപ്പടഞ്ഞങ്ങിരിക്കുമല്ലോ,ഇളമുറിത്തിണ്ണയിൽ വിയർപ്പാറ്റിയച്ഛനിരിക്കും.ഗൗരവമേറുമാവദനത്തിൽ,എപ്പഴോ ചിരിപൂത്തതും കണ്ടിരുന്നു!എന്നിട്ടുമാകരം കവർന്നൊന്നു ചേർന്നിരിക്കാൻ,ഒന്നുമേയോതുവാനിച്ഛയണഞ്ഞതില്ല!ഇഷ്ടമേറെയുണ്ടായിരുന്നിട്ടു മറിഞ്ഞില്ലഞങ്ങൾ,ഇംഗിതമെല്ലാമമ്മയോടല്ലോചൊല്ലുവത്.ഇനിയൊരിക്കലുംമറിയില്ലഞങ്ങളാ-ഇടനെഞ്ചിലൊളിപ്പിച്ചൊരാ സ്നേഹവാത്സല്യം!എന്നുംപോകും പോലെപോയൊരച്ഛൻ,ഞങ്ങൾക്കു വഴിതേടിപോയതല്ലേ.ഇന്നുവഴിയറിയാതെയുഴറുന്നു ഞങ്ങൾ!നേരംപുലർന്നിട്ടും പോവാതെയച്ഛൻ?തെക്കേതൊടിയിലുറങ്ങയല്ലോ!!