അത്തം
രചന : സതിസുധാകരൻ പൊന്നുരുന്നി ✍ അത്തമാണത്തമാണത്തമാണിന്ന്പുലർകാലേ കുളിർമഴയോടിയെത്തിപൂക്കളം തീർക്കാൻ പൂപ്പന്തൽ കെട്ടാൻകതിരവൻ കതിരൊളി വീശി നിന്നു.അത്തച്ചമയം കാണുവാനായികണിയാം പുഴയും അണിഞ്ഞൊരുങ്ങി.കുളിർമഴ കൊണ്ടൊരു മേലാടചുറ്റിതാമരത്തോണിയിൽ യാത്രയായിതങ്കക്കിനാക്കളാൽ വെള്ളിമേഘങ്ങളുംകൂടെത്തുഴഞ്ഞു പോയ് കൂട്ടിനായി.വഴിയോരമെല്ലാം പൂക്കളിറുത്തുഅത്തക്കളത്തിനുമോടികൂട്ടാൻതുമ്പയും തുളസിയും തലയാട്ടി നിന്നുതാമരത്തോണിയിലേറുവാനായ്മുക്കുറ്റിപ്പൂവിനെ കണ്ടു മോഹിച്ചുകുശലം പറഞ്ഞവർ യാത്രയായി.
