Category: ടെക്നോളജി

കാറ്റത്തെ അപ്പുപ്പൻതാടികൾ

രചന : സതിസുധാകരൻ പൊന്നുരുന്നി .✍️ ആകാശo നോക്കി പറക്കുംകിളികളെകണ്ടു കൊതിപൂണ്ടു ഞാനിരുന്നുഒരുദിനം ഞാനും പറവയേപ്പോൽചിറകുവിരിച്ചു പറന്നുപൊങ്ങുംകാലങ്ങൾ ഓരോന്നു പോയ്മറഞ്ഞുകാറ്റിൽ പറക്കുവാൻ ഞാൻപഠിച്ചു.നാടൊന്നു കാണണം നാട്ടാരെകാണണംഎന്നിലെ മോഹം വളർന്നു വന്നുകാറ്റിൽ പറക്കുന്ന അപ്പുപ്പൻതാടിയായ്നാടാകെ ചുറ്റിനടന്നു കണ്ടുകുട്ടികൾ എന്നെ പിടിക്കുവാനായ്കുന്നിൻ മുകളിലേയ്ക്കേറിനിന്നു .കാറ്റെന്നെ…

ഭയരസം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ ഒരുനിമിഷംനിർത്തുമോ,മാനസവ്യാപാരംമനസ്സിൻ്റെ ഒരു കണം കടം തരുവാൻഎന്നുടെ മാനസയാനത്തിന്നരികിലായിസഹൃദയ നിനക്കു നല്ലയൊരിടമുണ്ട്യാനത്തിലൂടെ നാം പിന്നോട്ടു പിന്നോട്ടു പോകെഇരുളും പകലും വിതാനിച്ച കാലമതാഅദൃശ്യഭയത്തിൻ ഭയരസ വിഹ്വലതേൽമിന്നാമിനുങ്ങുകടെ,ഘോഷമഹായാനവുംമണ്ണട്ടകൾ മീളുന്ന ഭൗമസംഗീതികയുംരാത്രി സമ്പൂർണ്ണവുമിരുളുപൊതിയുംനേരംതിരിഞ്ഞും മറിഞ്ഞും കിനാവുകണ്ടൂ പൂർവ്വികൻദേവകിന്നര ഗന്ധർവ്വ ചാരണമഖിലംഎന്നുംനമുക്കുള്ളതായിരുന്നുപകലുകൾരാവുകൾ…

നിലാവഴകുള്ളപെണ്ണ്

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ കണ്ടുഞാൻനിന്നെ നിലാവഴകുളളപെണ്ണേമാത്രകളെൻ ഹൃദയംതുടിച്ചുവല്ലോമൊഴിയുവാൻ മോഹമുദിച്ചുള്ളിലേറെകനവുകൾ കണ്ടെന്നുള്ളംകുളിർത്തു! വദനമഴകിൻ വിസ്മയം തീർത്തുനിൻനയനമതെത്രയോ ചേതോഹരംഅധരം പൊഴിക്കും മൊഴിയും മധുകണംനിറയും കുറുനിര ചുരുളുമധിസുന്ദരം! പ്രണയമെന്നിൽ തളിരിട്ടുവല്ലോഅറിയുമോ നീയെന്നകതാരിൻ നൊമ്പരംനിൻ ചിരികൾക്കു മറുചിരിയേകി ഞാൻപിന്നെയും നിൻവഴിത്താരയിൽ കാത്തുനിന്നു! നീയെൻ്റരികത്തണഞ്ഞിരുന്നെങ്കിൻഎന്നിലെമോഹങ്ങൾ പൂത്തു വിരിഞ്ഞേനേവന്നതില്ലവസന്തവും…

മടക്കയാത്ര “

രചന : ലീന ദാസ് സോമൻ ✍️ വിധി വിധിച്ച പാതയിലൂടെ നടന്നങ്ങ് നീങ്ങവേകാഴ്ചകൾ എത്ര മനോഹാരിത എന്നത്കാഴ്ചകൾക്കപ്പുറം ജീവിതം എന്നത് മിഥൃമല്ലായെങ്കിലുംസൃഷ്ടിയും സൃഷ്ടാവും അറിയുന്നില്ലെന്നതുംപല കുറിപറഞ്ഞ കാര്യങ്ങളെല്ലാംഭവിച്ചിടുമെന്നത് അറിയവേചങ്കിനുള്ളിലേ പിടയുന്ന നൊമ്പരംഅറിയുന്നത് സത്യംസാന്ത്വനമാണഭികാമ്യം എന്നങ്ങ് ചൊല്ലവേപരിഭവമെന്തെന്ന് ചൊല്ലുന്നവർ അധികവുംദുർഘടം പിടിച്ച…

യക്ഷി

രചന : സ്മിതസൈലേഷ് ✍ ചില പെണ്ണുങ്ങളുണ്ട്അരങ്ങൊഴിയുമ്പോഴുംഅനുരാഗമഴിച്ചു വെക്കാൻകൂട്ടാക്കാത്തവർമടിക്കുത്തിൽജീവിതാസക്തികളെഒളിപ്പിച്ചുമാത്രം മരണത്തിന്റെദ്വീപിലേക്ക്‌യാത്ര പോകുന്നവർഅതിവൈകാരികർക്കുപ്രവേശനമില്ലാത്തമരിച്ചവരുടെദേശത്തു നിന്ന്ഭൂമിയുടെഉടൽ മടക്കുകളിലെഇടവഴികളിലേക്കുനാട് കടത്തപ്പെട്ടവർയക്ഷിയാവുകയെന്നാൽമുടിയഴിച്ചിട്ടുമുലയഴിച്ചിട്ടുമരിച്ചവളുടെസ്വാതന്ത്ര്യംഎന്നുറക്കെപാടിയൊരുവൾമരണത്തിന്റെമുകിലിറങ്ങിജീവിതാസക്തിയുടെകുന്നു കേറുക എന്നതാണ്അരമണികളിൽവസന്തത്തെ കോർത്തുകെട്ടിഅവൾ ഗ്രീഷ്മനട്ടുച്ചകളെപാലപ്പൂ ഗന്ധത്തിലേക്കുപകർത്തിയെഴുതുംഅവളുടെഉടൽ ചൊരുക്കുകളിൽപാതിരാ കാറ്റുകൾക്കുവഴി തെറ്റും .അടിവയറ്റിലെ..രോമരാജികളിൽഅവൾ മഞ്ഞുകാലത്തെതടവിലാക്കുംഭൂമിയിലെ ഒടുവിലത്തെപ്രണയകവിതയുംഅവളുടെ ഹൃദയത്തിൽഅടിമയെ പോലെമുട്ടുകുത്തിയിരിക്കുംപ്രണയാഭിചാരിയായഒരുവൾ പതിനേഴായിരത്തൊന്നുനിലാവുകളെ, പൂട്ടിയവില്ല് വണ്ടിയിൽ..അവളുടെആണുങ്ങളെതേടിയിറങ്ങും..മായാവിനിയായ ഒരുവൾഅനാസക്തനായബുദ്ധന്റെധ്യാനത്തിലേക്കുഊളിയിടുംവിരക്തിയുടെആകാശത്തിലേക്കുനടക്കുന്ന ഒരുവനെപ്രണയത്തിന്റെ…

ചിലന്തിവല💐

രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍️ ചിന്തക്ക്കനംകൂടിചിത്തത്തിന്ഭാരമേറിചിമ്മിനിവിളക്കിൻതിരിനാളംചമയങ്ങളായെരിയുന്നു…….ചിരിമറന്നതോമറഞ്ഞതോചിന്തയുടെ കനം കൂടിചിത്തത്തിന് ഭാരമേറി….ആകാശഭിത്തികളിൽ കണ്ടഅവ്യക്തചിത്രങ്ങളിൽഅഭിമതമല്ലാത്ത ഏതോഅത്ചിലന്തിവലകളാകാം.പശിമാറ്റുവാൻ വേണ്ടി സ്വയംകണ്ടെത്തുന്ന ചിലന്തിയുടെ “വല”അവ്യക്തതയുടെ വ്യക്തതക്കായ്എന്റെ ചിന്തയുടെ കനം കൂട്ടിചിത്തത്തിന്റെ ഭാരവും കൂടി.,..ഗഗനത്തിന്റെ അടുത്ത കാഴ്ചതൂവെള്ളയിൽ ഒരു പഞ്ഞിക്കെട്ട്ചിലന്തിവലതൂത്തെറിഞ്ഞത്ഇന്ന് ചെയ്ത് തീർക്കേണ്ട മാരിയെഒരു കാറ്റായിതീർത്തതുംചിന്തയോമനസിന്റെഓർമ്മകളുടെഅറകളോ..ചിലന്തി മാത്രമല്ല വലകെട്ടുന്നത്മനുഷ്യമനസുകളും…,

പ്രഭാത ദൃശ്യം

രചന : തോമസ് കാവാലം✍ പ്രാചിയിലംശുമാൻ വന്നുദിച്ചുപാരാകെ പൂക്കൾവിടർന്നുചേലിൽവാസന്തം വിണ്ണിൽ നിന്നോടിയെത്തിസുഗന്ധം മണ്ണിനെ പുൽകിനിന്നു. കാർമേഘത്തോണികൾ മാനമാകെകുഞ്ഞിളം തുള്ളികൾ പെയ്തുനിന്നുപുണ്യാഹംപോലതു ഭൂമിയാകെമണ്ണിനെ ഹർഷമോടുമ്മവെച്ചു. കാനന മേലാപ്പിൽ കാത്തിരുന്നകോകിലവൃന്ദങ്ങൾ കൂകിചേലിൽമാമല മേട്ടിലെ മന്ദാരങ്ങൾഓമനപ്പൂക്കൾ വിടർത്തിയെങ്ങും. പക്ഷികൾവാനിൽ പറന്നുമോദാൽപക്ഷമൊതുക്കി ഹ! ക്ഷീണിതരായ്വൃക്ഷങ്ങൾതോറുമേ കുക്ഷികളിൽഭക്ഷണം തിന്നുവാനക്ഷമരായ്.…

നിലാവ് നക്ഷത്രങ്ങളോട്പറയുന്നകഥ”

രചന : ശാന്തി സുന്ദർ ✍️ ഏകാന്തതയെ പ്രണയിച്ചവൾബാൽക്കണി കാഴ്ച്ചയുടെവിദൂരതയിലേയ്ക്ക് നോക്കിനിൽക്കവേ…പകുതി വായിച്ചു മടക്കിവച്ചപുസ്തകത്തിലെ നായികയുടെവിങ്ങലുകൾക്ക്ഉത്തരം തിരയുകയായിരുന്നു.മെല്ലെ മെല്ലെ കണ്ണുകൾആകാശത്തിലൂടെ പറന്നു പോകുന്നകുരുവികളെ മാടിവിളിച്ചു..പ്രണയാർദ്രമായ കുറുകലോടെഇണകളവർ ജനൽ വാതിലിലെത്തി.ഒറ്റപ്പെട്ട മുറിയിൽ അകപ്പെട്ട കാറ്റ്അവളുടെ ഉള്ളിലെ കനലണച്ച്മുടിയിഴകളെ മെല്ലെ തലോടിനീലാകാശത്തിന്റെമേൽക്കൂരയിൽ മേഘക്കുന്നിൻമുകളിലിരുന്നൊരു മഞ്ഞു…

പാളവണ്ടി

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ പാളവണ്ടിയിലേറിനടന്നൊരുകാലം,മൂടുപിഞ്ചിയനിക്കർ മണ്ണിലുരഞ്ഞുകീറുംനേരം;ആർത്തുചിരിച്ചൊരാക്കൂട്ടാളികളും,അമ്പേനാണംക്കൊണ്ടുമറച്ചതുമോർമ്മ. കല്ലും കുഴിയും ചരിവുംനോക്കാതങ്ങനെ,കിച്ചീവലിച്ചുനടന്നൊരുബാല്യം.ചെറുകല്ലുകളിലേറിവണ്ടിപോകുംനേരം,പിന്നിലതിൻത്തള്ളലുകൊണ്ടുപുളയും. ഇല്ലാവഴികൾ തീർത്തുമങ്ങനെ,കാണും കാടും മേടും കയറിയിറങ്ങി.പുളിയൻ മാങ്ങപറിച്ചതിലോ,ഉപ്പുകൂട്ടിത്തിന്നതുമോർമ്മ. ചേറും ചെളിയും വെള്ളവുമങ്ങനെ,ചാടിമറിഞ്ഞുതിമർത്തൊരുകാലം.കൊത്തം കല്ലുകളിച്ചുരസിച്ചും,കൊള്ളുംത്തല്ലിനേങ്ങിക്കരയുംബാല്യം. എല്ലാംമധുരം ഓർമ്മകൾ,ഓടിയൊളിക്കില്ലൊട്ടുമതങ്ങനെ.ചേരുംചേർന്നുപോകുമതന്ത്യം വരെയ്ക്കും,നന്മകളേറെവിളഞ്ഞൊരാസുന്ദരബാല്യം.

ചെമ്പരത്തി

രചന : ബിന്ദു അരുവിപ്പുറം✍️ ചെമ്പട്ടുചേലചുറ്റിസുന്ദരിപ്പെണ്ണാളൊരുത്തിചന്തത്തിൽ പൊട്ടുകുത്തിവാലിട്ടുകണ്ണെഴുതിമുറ്റത്തെത്തൊടിയിലായ്അഞ്ചിതളിൻ കാന്തിയോടെമന്ദഹാസം ചൊരിഞ്ഞേറ്റംകനവുകൾ നെയ്യുകയായ്!ജീവിതത്തിൻ തന്ത്രികളിൽആശ്വാസശ്രുതി മീട്ടിനാടോടിപ്പെൺകൊടിയായ്വർണ്ണത്തിൽ പൂത്തുലഞ്ഞുംമിഴിയിലാർദ്രഭാവമോടെമധുരക്കിനാക്കളോടെഇടനെഞ്ചിൽ കുമിയുന്നസ്വപ്നങ്ങൾ നുണയുന്നു.മാനസപ്പൊയ്കയിലേറ്റംനീന്തിത്തുടിച്ചു മെല്ലെമുത്തുപോൽ കിലുങ്ങുന്നപുഞ്ചിരിയൊന്നെനിയ്ക്കേകി.ഇളംങ്കാറ്റു വന്നു വെക്കംതഞ്ചത്തിൽ കൊഞ്ചിനിൽക്കേമിഴിയടച്ചവളറിയാതെനാണത്താലുഴറിടുന്നു.കനലിന്റെ നിറമാണ്,പട്ടുപോലെയുടലഴകും!ചെന്തൊണ്ടിപ്പഴം പോലെമധുരമൂറും ചൊടികളും!പെണ്ണവൾതന്നഴകിലേറ്റംകണ്ണെറിഞ്ഞൊരു പ്രണയഗാനംമൂളിയെത്തും വണ്ടുകൾക്കി-ങ്ങെന്തൊരാനന്ദം!