Category: ടെക്നോളജി

നെടുവീർപ്പ്

രചന : ദിവാകരൻ പികെ ✍️ ഹൃദയംപകുത്ത ശേഷംശൂന്യത ബാക്കിവെച്ചവൾ,പേടിപ്പെടുത്തുന്ന നിഴലായിനൊമ്പരപ്പെടുത്തികൊണ്ട്പിന്തുടർന്നപ്പോഴാണ്വെളിച്ചത്തെ ഭയന്ന്,ഇരുട്ടറയിൽമനസ്സ് ഒളിപ്പിച്ചു വെച്ചത്.ഹൃദയത്തിലെ മുറിവിൽചുടുനിണമൊഴുകുമ്പോഴുംപങ്കുവെച്ചു ഹൃദയത്തുടിപ്പ്മധു രഗീതമെങ്കിലുംപുറം കാഴ്ചകൾക്ക്പുറംതിരിഞ്ഞു നിൽക്കാറുണ്ട്.നോവ് തീർത്ത മനസ്സ്കടലഴാങ്ങളിൽഅലയടിക്കുമ്പോൾവേലി കെട്ടി നിർത്തിയമനസ്സിനെകെട്ടിനിർത്തിയ വിഷാദംനെടുവീർപ്പാൽ വീർപ്പുമുട്ടുമ്പോൾമിഴിനീർ തുടച്ച് നേർത്ത പുഞ്ചിരിഎന്തിന് ചുണ്ടിൽനിർത്തണം.

തീർത്ഥയാത്ര

രചന : എം പി ശ്രീകുമാർ✍️ കാലത്തിന്റെ ചിറകടിയിൽചിലർ താഴേയ്ക്കു പോയി.കാലത്തിന്റെ ചിറകടിയിൽചിലർ മേലേയ്ക്കു പോയി.ചിലർക്ക് ആഘാതങ്ങളുംചിലർക്ക് ആഹ്ലാദങ്ങളുമേറ്റു.കാലവും കർമ്മവുംധർമ്മത്തെ ലക്ഷ്യമാക്കിയുംധർമ്മത്തെ പരിപോഷിപ്പിച്ചുംഒരുമിച്ചാണ് പ്രയാണം.മേലോട്ടു പോയവർ പലരുംകാലത്തെയും കർമ്മത്തെയും മറന്നു.ധർമ്മത്തെ അറിയാത്തവരായി.താഴോട്ടു പോയവർ പലരുംകാലത്തെയും കർമ്മത്തെയും വണങ്ങി.ധർമ്മത്തെ പൂജിച്ചു.കാലത്തിന്റെ ചിറകടിനാദംവീണ്ടും മുഴങ്ങി.കാലത്തെയും…

കപടലോകമേ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ ഉടൽവെടിഞ്ഞു പോയീടേണ്ടവർ നമ്മൾകുടിലതന്ത്രങ്ങൾ നെയ്യുന്നതെന്തിനേ?കൊടിയ പാപക്കറകളേറ്റീടാതെപടുതയോടുണർന്നീടുവിൻ സാദരംഒരു കെടാദീപമായെരിയേണ്ടവർ,നിരുപമ സ്നേഹമെങ്ങുമേകേണ്ടവർ,പരമദുഷ്കൃതിയോരോന്നു ചെയ്യുകിൽധരയിൽ നീതിപുലരുന്നതെങ്ങനെ?അഴകെഴും കാവ്യശീലുകണക്കെനാ-മൊഴുകിയെത്തിയത്യാർദ്ര,മഭംഗുരംഒരുമതന്നാത്മ സൂര്യാംശുവായ് സ്വയ-മരിയഭാവവിഭൂതി ചൊരിയുവിൻഇവിടെയെന്തുണ്ടഹന്തയ്ക്കു പാത്രമായ്,ഇവിടെ നേടുന്നതേതുംനിരർത്ഥകംഇവിടെയൊന്നേ,നമുക്കുള്ളുശാശ്വത-മവികലസ്നേഹരൂപൻ പരാത്പരൻ!അറിയുവിൻ നമ്മളോരോ,നിമിഷവുംഉറവവറ്റാത്തൊരദ്ധ്യാത്മദർശനംനിറവെഴുംസർഗ്ഗ സംഗീതധാരയായ്തഴുകിയെത്തുമഭൗമ സങ്കീർത്തനംകരുണവറ്റാത്ത ഹൃദയവുമായിനാം,കനവുകണ്ടു കവിതരചിക്കുവിൻസകലജീവനും നന്നായ്സുഖംപകർ-ന്നകിലുപോലെരി,ഞ്ഞുൺമപുലർത്തുവിൻഅടിമുടി ജൻമമുജ്ജ്വലിച്ചേറുവാൻകടലുപോൽമനം വിശാലമാകണംചൊടികളിൽ നറുപുഞ്ചിരിത്തേൻകണംഇടതടവേതുമില്ലാതെ…

സൂര്യപ്രഭയിൽ

രചന : തോമസ് കാവാലം. ✍️ അറിവിൻ നിറവുമായി സൂര്യൻഅരികിലെത്തിയുണർത്തിടുവാൻഅരികളഞ്ഞു നാം ഒത്തുചേർന്നാൽആകാശഭംഗി നമുക്കു കാണാം.ധ്യാനത്തിൽ നിന്നുമുണർന്ന പുമാൻസ്നാനവും ചെയ്തു പുറത്തുവന്നുജ്ഞാനം പകരാൻ തുറന്നു കണ്ണാൽഅനന്യ ശോഭ ചൊരിഞ്ഞു യോഗി.ആഴിതന്നാഴത്തിൽ നിന്നു വന്നുഊഴിയെശോഭയുഴിഞ്ഞു നിന്നുനാഴികനേര,മാമംഗുലിയാൽനേരായളന്നവൻ നേരങ്ങളെ.ആരാമമുറ്റത്തു പൂക്കൾ തോറുംതരാതരങ്ങളാം ഭൃംഗവൃന്ദംമകാന്ദമൂറ്റികുടിച്ചു മത്താൽമന്നിനുകാന്തി…

ഉൾനിലാവിന്റെ പെയ്ത്ത്.

രചന : ജയരാജ്‌ പുതുമഠം.✍️ മഴക്കാറ് വിതുമ്പിനിൽക്കുമീമനസ്സിന്റെ കിനാക്കരയിൽമൂടൽമഞ്ഞിൻ നനുത്തതേനിതൾ തൂവലുകൾമിഴിനീരായ് കൊഴിഞ്ഞു വീഴുന്നുധ്യാനാവസ്ഥയിൽ ലയിച്ചിരുന്നഉൾനിലാവുകളത്രേകാലാന്തരെ മഴത്തുള്ളികളായ്വരണ്ട വാർദ്ധക്യത്തിൽപെയ്തൊഴുകുന്നത്മായാലഹരികൾ ദാനമായ്പുണരുമെൻ നീതിയോരവീഥിയിൽകാലത്തിൻ മുറിവേറ്റ പക്ഷിക്ക്സ്നേഹനിലാവായ്തലകുറി മാറ്റാനാകുമോ, കാലമേ…

ഭാരത മാതാ…കി.

രചന : മേരിക്കുഞ്ഞ്✍️ നമ്മളെന്ന മെഴു-തിരികളൊന്നായികത്തിയുരുകിയതേതു തീയിനാൽ?ഞങ്ങളെന്ന് വായ്ത്താരി.നിങ്ങളെന്ന് മറുചേരി.ഉലയൂതുന്നു കാപട്യം.പടരുന്നു…. തീക്കാറ്റ്.വെറുപ്പുകൾ പെറ്റുകൂട്ടിടും കറുത്തമാർജ്ജാരി തൻഈറ്റുനോവിൻഅലർച്ചകൾഅകലെയുയരുന്നുഅരികിലണയുന്നു.സിരകളിൽ കെട്ടുമങ്ങിടുന്നൂർജ്ജജീവരക്തത്തിൻശോണശോഭകൾ!സ്വാർത്ഥ നാഗംചുറ്റിവരിഞ്ഞ മന്ഥരംമർത്ത്യനാഭിയിൽതിരിഞ്ഞു പൊന്തുന്നു;അമർന്നു താഴുന്നു.കടഞ്ഞെടുക്കുംവിഷം ;മണ്ണിൽ വീഴാതെവിഴുങ്ങുവാൻ വീണ്ടുംഉയിരെടുക്കുമോനീലകണ്ഠനായ്ഒരുവനിവിടെയീപുണ്യഭൂമിയിൽ ?ഇല്ലെന്ന്നിരാശാ തപ്തമാനസം!നടനരാജ നായവൻചുവടുകൾ സർവ്വംമറവിതൻ പൊക്കണക്കെട്ടിലാക്കി ചുമ-ലേറ്റി മാമഹാതമസ്സിലാണ്ടുപോയ്!

നിദ്ര

രചന : പത്മിനി അരിങ്ങോട്ടിൽ✍️ കാലം വിധിച്ച വിധിക്കു പിറകെയെന്നാത്മാവ് തേടി ഞാൻ യാത്ര യായി.പാഴ്മോഹമായുള്ളിൽ കൊണ്ടൊരു ചിന്തകൾകത്തും ചിതയിൽ വലിച്ചെറിഞ്ഞു.പൊള്ളുമി ജീവിതയാഥാർഥ്യമുള്ളിൽമുള്ളുകൾ പോലെ യസഹ്യ മായീടുമ്പോൾനേരും പൊളിയും വഴി വിട്ടു നേരെചീറി കുതിച്ചങ്ങടുത്തിടുന്നോ,കാഴ്ച കൾക്കപ്പുറംകാതങ്ങൾ ക്കപ്പുറംപെയ്തൊഴിഞ്ഞന്നത്തെ മേഘങ്ങൾ സാക്ഷിയായ്‌,കൂരിരൂട്ടിലങ്ങാരോ പണിയിച്ചകാരാഗൃഹത്തിൻ…

മുകപുസ്തകത്തിലെ തിരക്ക് പിന്നിൽ

രചന : അബ്ദുൽ കാദർ. എസ് ✍️ അന്നൊരുന്നാളിൽ ഹി അക്ഷരംതെളിയവേ ആരാ ഉരയാടിയത്ഓർക്കുന്നു ഞാൻപിന്നെപ്പോഴോ വീണ്ടുംസന്ദേശം സുഖമാണോആ തുടക്കമെ സ്‌നേഹമായിമറുതലൈക്കൽ അവൾപ്രണയമാം നിന്നോടെനിക്ക്കേട്ടതോ വീണു ഇപ്പുറം ഇവൻസന്ദേശപെരുമഴയായ് പിന്നെകാണാണമെന്നാആഗ്രഹംതളിരിടുന്നു പ്രണയംതിരയിലെ സ്ക്രീനിൽ തെളിഞ്ഞുഅവളെ കണ്ടു മാത്രയിൽതിരികെ കാണാനൊരു അവസരംരണ്ടുപേരിലും സന്തോഷമാംസന്ദേശംവിളികളായ്…

“ശവദാഹം”

രചന : ഷാജി പേടികുളം✍️ ചെമ്പട്ടുചേല –യുടുത്തുവാനംപട്ടട തീർത്താകടൽക്കരയിൽമെല്ലെ കുളിപ്പിച്ചുപശ്ചിമാബ്ധിചെങ്കനലൊത്തൊരുദിനകരനെമാറോടു ചേർത്തുപുണർന്നു മെല്ലെഹൃദയത്തിൽ മെല്ലെഅടക്കിവച്ചുമുല്ലപ്പൂവർച്ചിച്ചുവിളറിനിന്നൂശേഷക്കാരൻഅന്ത്യകർമം ചെയ്കേകരിമ്പട പട്ടുടുത്തവളവിടെതളർന്നു കിടന്നൂനിഴലുപോലെ.അങ്ങങ്ങു വാടിക്കൊഴിഞ്ഞ പോലെമുല്ലപ്പൂ രാവിൽചിതറി വീണു.

കോലം🕷

രചന : കിനാവ്✍️ ഹാൻസ്ചുണ്ടിനടിയിൽവച്ചതിനാണ്റ്റീച്ചറവനെപൊക്കിയത്!പറഞ്ഞപേരുകൾ കേട്ടാണ്റ്റീച്ചർഞെട്ടിയത്!നാദിയസീനപിന്നെഗോപാലന്മാഷുംലോകമേകോലമേഎന്നുവാ പൊളിച്ചറ്റീച്ചറെഗൗനിക്കാതെഅവനിറങ്ങിനടന്നു,നട്ടുച്ചയുടെഇരുട്ടിലേക്ക്!അവസാനബെല്ലടിക്കാൻഇനിയുംസമയം ബാക്കിയുണ്ട്!സ്വയം വിരമിക്കാൻകത്തു കൊടുത്തു!നേരത്തെവീട്ടിലത്തിയപ്പോൾകുളിമുറിയിൽനിന്ന്കഞ്ചാവുഗന്ധം!തിരികെയോടി,വാപൊത്തിച്ചിരിക്കുന്നകടലാസ്സെടുത്ത്കീറിക്കളഞ്ഞു.ഇരുട്ടുനിറഞ്ഞകണ്ണുമായിറങ്ങിനടന്നു!തീരത്തുമാത്രംതിരയുള്ളഉള്ളുശാന്തമായകടലിലേക്കു നോക്കി,അമ്മേ!ചക്രവാളസീമകളിലെനിറക്കൂട്ടുകളിലപ്പോൾകറുപ്പിന്റെമിന്നലാട്ടമുണ്ടായിരുന്നു.🕸🕸