Category: ടെക്നോളജി

അമ്മയ്ക്കുമുന്നിൽ

രചന: സുദർശൻ കാർത്തികപ്പറമ്പിൽ✍ ആറ്റുകാലമ്മയ്ക്കു പൊങ്കാലയർപ്പിക്കാ-നൂറ്റംവെടിഞ്ഞത്യുദാരരായി,എത്തുന്നു മങ്കമാരായിരമായിര-മത്തിരു സന്നിധിതന്നിലായി!അമ്മയെന്നാ,ലാത്മസത്തയൊന്നല്ലയോനന്മതൻ നൽപൂങ്കിനാവല്ലയോഉൺമതന്നുദ്ദീപ്ത സൗഭാഗ്യമല്ലയോനിർമ്മലസ്നേഹസൗഗന്ധികവും!വ്യാധികളേതുമകറ്റുന്നൊരമ്മയ്ക്കുജാതിഭേദങ്ങളൊന്നൊന്നുമില്ലആദിമധ്യാന്തരഹിതയായങ്ങനെവേദാന്തവേദ്യ,നിൽക്കുന്നിതേവം!ജന്മാന്തര സുകൃതങ്ങൾകൊണ്ടല്ലിനാ-മമ്മതൻ പാദത്തിലെത്തിടുന്നുധർമ്മസപര്യ തെളിച്ചുമുന്നേറുവാൻചെമ്മേ,യനുഗൃഹമാർന്നിടുന്നു!സൃഷ്ടിതൻ പര്യായശബ്ദമായ്,സത്യമായ്,വ്യഷ്ടിസമഷ്ടികൾക്കാധാരമായ്ശിഷ്ടജന്മത്തിലുമുണ്ടാകണേയമ്മ,തുഷ്ടിപൂണ്ടദ്ധ്യത്മസാരമാവോഎത്രപാടിപ്പുകഴ്ത്തീടിലു,മായതിൻസത്തയാരൊന്നറിയുന്നു പാരിൽ!നിത്യാനുരാഗപ്രമോദിനീ,ത്വൽപാദ-മത്യാദരവോടെ കുമ്പിടുന്നേൻ.

നേരറിവുകൾ

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍ വാശി പിടിയ്ക്കരുത്ഇന്നു വാശികാട്ടി നേടിയെടുക്കുന്ന പലതുംനാളെ വച്ചൊഴിയാനാകാത്തശീലങ്ങളായേക്കാംഅതു നല്ലതായാലുംകെട്ടതായാലും……..ഒരു പരിധി വെച്ചേവിശ്വാസം വിളമ്പാവൂപരിധി കവിഞ്ഞ വിശ്വാസങ്ങളെവിശ്വാസവഞ്ചനഎളുപ്പം അക്രമിച്ചു കീഴ്പ്പെടുത്തിയേക്കാം……..രാത്രിയിൽഇതൾ വിടർത്തുന്നപൂവുകളെഅതിരു വിട്ട്ലാളിക്കരുത്നിശാചരത്വംദംഷ്ട്രകൾ നീട്ടുന്നത്രാവിൻ്റെ ഇരുൾ കോടരങ്ങളിൽമറഞ്ഞിരുന്നാണല്ലോ…..നിൻ്റെ സ്നേഹം പകുക്കപ്പെടുന്നത്തെറ്റായ പാത്രങ്ങളിലാകരുത്ചില പാത്രങ്ങളിൽവിളമ്പപ്പെടുന്നവതിരിച്ചു കിട്ടാൻപ്രയാസമാണ്…പെറ്റമയ്ക്കുംതാനാക്കിയഅച്ഛനുമപ്പുറംവഴികാട്ടുന്ന ഒരു പ്രകാശധാമവുംഭൂമിയിലില്ലെന്നറിയുകഅവർ…

സ്ത്രീശക്തി .

രചന : അൽഫോൻസ മാർഗരറ്റ് .✍ പാരിലെ സൃഷ്ടിയിലേറ്റം മഹത്താമീസ്ത്രീസൃഷ്ടി എന്നതറിഞ്ഞീടേണം….ദേഹത്തിൽ ബലഹീനയായ് തോന്നാമെന്നാൽദേഹത്തേക്കാൾ ബലം മാനസത്തിൽ..കാര്യത്തില്‍ മന്ത്രിയും,കർമ്മത്തിൽ ദാസിയും…ആകാനിവളെപ്പോൽ ആരു വേറെ..!രുപത്തിൽ ലക്ഷ്മിയും ,ക്ഷമയിൽ ധരിത്രി,കാന്തൻെറ സ്നേഹത്തിൽ പൂവിതളും…മുത്തശ്ശിയമ്മയായ്,അമ്മയായ്,ഭാര്യയായ്പുത്രിയായ് ,ഭഗിനിയായ്,എല്ലാ പദവിയുമെത്രശ്രേഷ്ടം…!സ്നേഹം പകർന്നാൽ തെളിഞ്ഞുകത്തുന്നൊരുദീപമാണെന്നെന്നും പെണ്ണിൻ ജന്മംസ്നേഹം പകരുകിൽ ആണിൻ…

കളമെഴുത്ത്

രചന : കാവ്യമഞ്ജുഷ✍ ദക്ഷിണാമൂർത്തിക്കു പുത്രിയായിദാരുകനിഗ്രഹ മൂർത്തിയായി…കാളിയായ്, ഉഗ്രപ്രതാപമായ് വാഴുന്നദിവ്യചൈതന്യമേ കൈ തൊഴുന്നു..കാലിടറുന്നൊരെൻ ചിന്തകളെകൈകളാൽ കോരിയെടുത്തു നിന്റെകാളിമയാലേ മറച്ചു, സൗമ്യംനേർവഴിയിൽ നയിക്കുമംബ…ദുഷ്ടതയെത്തച്ചുടച്ചു നീയീകഷ്ടതയെല്ലാമൊഴിച്ചിടുമ്പോൾനിത്യവും നിന്നെ നിനച്ചിരിക്കാംപുഷ്പഹാരങ്ങളുമർപ്പിച്ചിടാം.കളമെഴുതുമ്പോൾ നീ നിറഞ്ഞാടുമീധരണീതലം പുണ്യമേറ്റിടുമ്പോൾതൊഴുതു നിൽക്കുന്നൊരീ പ്രകൃതി പോലുംഅറിയാതെ നൃത്തം ചവിട്ടിടുന്നു…..🙏🏻

കുട്ടിക്കവിത : പാടാൻ മടിക്കും പറവകൾ

രചന : മംഗളൻ. എസ് ✍ പാടാൻ മടിച്ചൊരു മൂക വിഷുപക്ഷിപാട്ടുകൾ പാടിച്ചിറകടിച്ചുപാടുന്നതെന്തിവനെന്നറിയാൻ നിത്യംപാടും പതംഗങ്ങൾക്കാശ്ചര്യമായ് പാടുന്ന പാട്ടെത്ര ഈണത്തിലെന്നോർത്തുപാടാനവർ കൂടെക്കൂടുകയായ്പാടാത്തൊരുവൻ്റെ പാട്ടുകേട്ടെന്തിനായ്പക്ഷം പിടിക്കുന്നതെന്നു ചിലർ! പാടാത്ത നീയിന്നു പാടാനെന്താണെടോപക്ഷിശ്രേഷ്ഠൻ വന്നു ചോദിക്കയായ്പാട്ടുപാടിയേതോ ദിക്കുനോക്കിയവൻപാറിപ്പറന്നു തിടുക്കത്തിൽ പോയ് പറവകളൊക്കെ കൂടെപ്പറന്നവൻപാടിയ പാട്ടിൻ…

വിട

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ വിട പറയുവാനെന്തെളുപ്പംവിധിയെപ്പഴിക്കാനുമെന്തെളുപ്പം?വഴിവിട്ട കളിയുമായ് വഴി നടന്നാൽവഴിമുട്ടി ജീവിതം സ്വയം തകരും പറയുവാനേവർക്കും ഏന്തെളുപ്പംപറയുന്നതിലും വേണ്ടേ തെല്ലു സത്യംപഴിചാരിപ്പഴിചാരി വിധിയെ വികൃതമാക്കിപരിഹാസ്യരാവുന്നത് ആർക്കു വേണ്ടി? വിനചെയ്തു വിധിയെ പഴിക്കുന്നവരേ…വിതക്കുന്ന വിത്തുകൾ പതിരാകരുത് !വിയർക്കാതെ വിശക്കാതെ നാലുനേരംവീർപ്പിച്ച…

സ്നേഹസ്പർശം

രചന : മംഗളൻ. എസ് ✍ മുറിവേറ്റ കാലിൻ്റെ വേദന താങ്ങതെമുറവിളികൂട്ടി ഞാൻ കുട്ടികളെപ്പോലെമുറിയ്ക്കുള്ളിൽ ചിലനേരമേകന്തനായിമുടന്തി മുടന്തി ഞാൻ ദിവസങ്ങൾ നീക്കി! മുറിവേറ്റ പതിയെ പരിചരിക്കാനായ്മുടങ്ങാതെ അന്നവും മരുന്നുമേകീടാൻമുതുകിൽ ഭാരങ്ങളേറ്റി സഹധർമ്മിണിമുട്ടൻ പണികളുമായി നെട്ടോട്ടമായി..!! മുടക്കം വരാതെ തൻ കൂട്യോളെ നോക്കണംമുറതെറ്റാതൗഷധാലത്തിലുമെത്തണംമുടക്കമില്ലാതെ…

വിരഹനാളങ്ങൾ

രചന : അൻസാരി ബഷീർ✍ എണ്ണ വറ്റാറായ കണ്ണുവിടർത്തി ഞാൻനിന്നെയുംകാത്ത് മുനിഞ്ഞുകത്തുന്നിതാ..ഇന്നും പ്രതീക്ഷതൻപാളി ചാരുംമുമ്പ്ഒന്നുകൂടകലേക്ക് കണ്ണെറിഞ്ഞുരുകട്ടെ ! എന്നും നിശബ്ദതകൊണ്ടു ഞാൻ പ്രാണനിൽനിന്നെ വരഞ്ഞു മുറിഞ്ഞു നോവുന്നിതാ..എന്നെ സ്മരണതൻ ചില്ലയിൽനിന്നു നീഎന്നും കുലുക്കി കുടഞ്ഞുവീഴ്ത്തുന്നുവോ ! എങ്ങോ മറവി മെനഞ്ഞിട്ട മൗനത്തിൻചർമ്മങ്ങളൂരിയെറിഞ്ഞു…

പ്രണയപാഠങ്ങൾ ❣️(തിരിച്ചടി)

രചന : അനിൽ ബാബു ✍ ആഴമുള്ള,മനോഹരമായകവിതകളാണ്നാംചുംബിച്ചുവേദനിച്ചിരുന്നപ്രണയം.മധുരമൂറുന്നവരികളായിരുന്നുഅസ്തമയ സൂര്യൻതിളങ്ങുന്നനിന്റെകണ്ണുകൾ.ഭാരമില്ലാതൊഴുകുന്നവാക്കുകളായിരുന്നുനിന്നെഎഴുതാനെപ്പോഴുംഞാൻപേനയിൽനിറച്ചിരുന്നത്.കവിതയൊരുസ്വപ്നം മാത്രമായുംവരികളെപ്പോഴോമാഞ്ഞുപോയൊരുമഴവില്ലായുംവാക്കുകളെന്നോമറന്നുപോയൊരുമിന്നലായുംപാഞ്ഞൊഴിഞ്ഞു പോയഎന്റെഓർമ്മകൾമാത്രമായിരുന്നെന്ന്തിരിച്ചറിവുകൾപാഠം തന്നു.

ഗുരു…….

രചന : സ്നേഹചന്ദ്രൻഏഴിക്കര ✍ ഞാനുംനീയുംനമ്മളുംനിങ്ങളുംഗുരു!!!…..നാമേവരുംശിക്ഷ്യരുമത്രേ……!!!ഗുരുവാക്കുന്നത്ഗുരുത്വവുംശിക്ഷ്യനാകുന്നത്ശിക്ഷ്യത്വവും തന്നെ!!!ഗുരുവാകാൻഉള്ളുയിരിൽതെളിമ വേണം !!കണ്ണുകളിൽവജ്രസൂചിത്തിളക്കവുംവാക്കുകളിൽമനസ്സുകളെഅലിയിച്ച്സ്വത്വം തെളിയിച്ചു കൊടുക്കുന്നആത്മാവബോധവും വേണം !!!പണ്ട് …….ജാതിക്കോയ്മയെമനുഷ്യക്കോലംകാട്ടികണ്ടിട്ടുംമനസ്സിലായില്ലെങ്കിൽപറഞ്ഞിട്ടെന്തു കാര്യംഎന്നുരചെയ്തവൻഅത് ……ഗുരു !!!ഉള്ളിലുറഞ്ഞജാതിയെപപ്പടം പോലെപൊടിക്കാൻഉദ്ഘോഷിച്ചവൻഗുരു…….!!!ഗു എന്നഇരുട്ടിനെരുഹം ചെയ്ത്വെളിച്ചത്തിടമ്പായവൻഗുരു………!!!കർമ്മഫലങ്ങളെന്നുംവിധിയെന്നുംവിധിച്ചതിനെവിദ്യനേടിപ്രബുദ്ധിയിലേക്കുയർന്ന്കൊള്ളാതെ തള്ളാൻഅരുളിയവനേ ഗുരു !!!ഉരുവായതിനെഅരുൾ നേടിതെളിവേറ്റാൻആമന്ത്രണംചെയ്തവൻഗുരു………!!!ഒരു കരിങ്കൽകഷ്ണത്തിൽജാതിയില്ലാദൈവത്തെആവഹിച്ചെടുത്ത്അന്ധതയുംബധിരതയുംഅറിവില്ലായ്മയുംഭൂഷണമാക്കിയവരുടെനാവറുത്തവൻഗുരു……..!!!മനുഷ്യത്വത്തിൻ്റെപൂർണ്ണതയാണ്ഗുരു……..!!!ദൈവത്തിങ്കലേക്കെത്തിയമനുഷ്യനാണ്ഗുരു…….!!!നമ്മിലുണ്ടെങ്കിലുംനാമറിയാതെ പോയഅരുളിൻ്റെതികവുതന്നെഗുരു…!!!!!!!