അമ്മയ്ക്കുമുന്നിൽ
രചന: സുദർശൻ കാർത്തികപ്പറമ്പിൽ✍ ആറ്റുകാലമ്മയ്ക്കു പൊങ്കാലയർപ്പിക്കാ-നൂറ്റംവെടിഞ്ഞത്യുദാരരായി,എത്തുന്നു മങ്കമാരായിരമായിര-മത്തിരു സന്നിധിതന്നിലായി!അമ്മയെന്നാ,ലാത്മസത്തയൊന്നല്ലയോനന്മതൻ നൽപൂങ്കിനാവല്ലയോഉൺമതന്നുദ്ദീപ്ത സൗഭാഗ്യമല്ലയോനിർമ്മലസ്നേഹസൗഗന്ധികവും!വ്യാധികളേതുമകറ്റുന്നൊരമ്മയ്ക്കുജാതിഭേദങ്ങളൊന്നൊന്നുമില്ലആദിമധ്യാന്തരഹിതയായങ്ങനെവേദാന്തവേദ്യ,നിൽക്കുന്നിതേവം!ജന്മാന്തര സുകൃതങ്ങൾകൊണ്ടല്ലിനാ-മമ്മതൻ പാദത്തിലെത്തിടുന്നുധർമ്മസപര്യ തെളിച്ചുമുന്നേറുവാൻചെമ്മേ,യനുഗൃഹമാർന്നിടുന്നു!സൃഷ്ടിതൻ പര്യായശബ്ദമായ്,സത്യമായ്,വ്യഷ്ടിസമഷ്ടികൾക്കാധാരമായ്ശിഷ്ടജന്മത്തിലുമുണ്ടാകണേയമ്മ,തുഷ്ടിപൂണ്ടദ്ധ്യത്മസാരമാവോഎത്രപാടിപ്പുകഴ്ത്തീടിലു,മായതിൻസത്തയാരൊന്നറിയുന്നു പാരിൽ!നിത്യാനുരാഗപ്രമോദിനീ,ത്വൽപാദ-മത്യാദരവോടെ കുമ്പിടുന്നേൻ.