Category: കവിതകൾ

മുതിർന്നിട്ടും വളരാത്തവർ

രചന : റാണി സുനിൽ ✍ പണ്ടെങ്ങോചിരട്ടപൂട്ടിട്ടൊളിപ്പിച്ച്പച്ചതൊണ്ടിട്ട്പൊതിഞ്ഞു സൂക്ക്ഷിച്ചഇളനീർ കുടം പോലായിരുന്നുകുട്ടിത്തംഇടക്കിടക്ക് ഇളംകരിക്കിലേക്കുള്ളസ്വപ്നാടനം പോലും വിലക്കുംവിധംകുഞ്ഞു തോളിൽഇരട്ടിക്കനമുള്ള കുരിശും.തക്കം നോക്കി വിടരാൻകാറ്റിൽ കലമ്പിച്ചിരിക്കാൻചില്ലത്തുമ്പിലൊളിച്ചതളിർ ചുരുളായിരുന്നുകുറുമ്പ്അതീവ രഹസ്യമായതുകൊണ്ടാവുംവേനൽതീയെടുത്തില്ലതീർന്നുപോയില്ലപുതുമഴകഴിഞ്ഞഈയൽ പറക്കലിലാണിന്ന്.മറവിമായ്ക്കും മുൻപേകുഞ്ഞായിരിക്കാൻ കൊതിച്ച്കൂട്ടുകൂടി കുറുമ്പായിനിർത്താതെ ചിരിച്ചുരസിച്ചു മറിയുകയാണ്കാരണമില്ലാതെകരഞ്ഞുവഴക്കിടുകയാണ്ഓടിക്കളിച്ചുവന്നതാണ്കെട്ടിപ്പിടിച്ചുമ്മ വെയ്ക്കയാണ്കതിരും വിളയുമാവുന്നമന്ത്രത്തിലാണിപ്പോൾമുതിർന്നിട്ടുംകുട്ടിത്തം മാറിയിട്ടില്ലെന്നുപറഞ്ഞവരോട്കുഞ്ഞായിരിക്കെതന്നെ വളർന്നുപോയതാണെന്ന്ഒന്ന് പറയണേ..

പേറ്റുയന്ത്രങ്ങൾ

രചന : സാബി തെക്കേപ്പുറം✍️ പേറ്റുയന്ത്രങ്ങൾനെലോളിക്കാനേ പാടില്ല…പ്രതികരിക്കാനോഅഭിപ്രായം പറയാനോഅവകാശവുമില്ല…കെട്ടിയ പുരുഷനെതൃപ്തിപ്പെടുത്താനായിട്ട്പടച്ചതമ്പുരാൻ പടച്ചൊരുപടപ്പായതോണ്ട്തിരുവായ്ക്കെതിർവായില്ലാതെസഹിച്ചും ക്ഷമിച്ചുംഅടങ്ങിപ്പാർക്കലാണത്രേപേറ്റുയന്ത്രങ്ങൾക്കുത്തമം…പേറ്റുനോവിൽ പിടഞ്ഞ്വീട്ടിനുള്ളിൽ കിടന്ന്ചോരവാർന്നുവാർന്ന്ജീവൻ വെടിഞ്ഞാലും,“ആശൂത്രീലെത്തിക്കൂ…”ന്നും പറഞ്ഞോണ്ട്പേറ്റുയന്ത്രങ്ങൾനെലോളിച്ചേക്കരുത്…കെട്ടിയോനെ തൃപ്തനാക്കിപൊരുത്തത്തോടെമരിച്ചു ചെന്നാൽ,സുബർക്കത്തോപ്പിൽഏതാണ്ടെന്തൊക്കെയോനിങ്ങൾക്ക് കിട്ടുമെന്നല്ലേചെറുപ്പംതൊട്ടേ പഠിച്ചത്…കിട്ടിയ സൗഭാഗ്യങ്ങൾക്കൊപ്പംസുബർക്കത്തിലിരുന്ന്ആഘോഷിക്കുമ്പോൾ,അയാളെക്കുറിച്ചോർത്ത്നിങ്ങളെന്തിനാണിങ്ങനെവ്യാകുലപ്പെടുന്നത്?വിവിധ കമ്പനികളുടെകാറ്റലോഗുകൾ പരതി,ലേറ്റസ്റ്റ് മോഡലിലുള്ള,പ്രവർത്തനക്ഷമതകൂടുതലായുള്ള,പുതിയൊരു പേറ്റുയന്ത്രത്തിന്ഓർഡർ കൊടുക്കുന്നതിരക്കിനിടയിൽ,അയാൾ നിങ്ങളെയിപ്പോഎങ്ങനെയോർക്കാനാ???

കുരുത്തംകെട്ടവൾ….

രചന : തുളസിദാസ്, കല്ലറ✍ പാട്ടം വളഞ്ഞ തൂണുംചാരി,ഉമ്മറത്തിരിക്കുകയായിരുന്നു ഞാൻ,അപ്പുറത്തെ വേലിക്കരുകിൽ,പിണങ്ങി നിൽക്കുകയാണവൾശോണിമയാർന്ന, അഞ്ചിതൾപ്പുവിനെപിച്ചിപ്പറിച്ചുകെണ്ട്,എൻ്റെ ചെമ്പരത്തിപ്പൂ,എൻ്റെ മുരക്കംകേട്ടതുകൊണ്ടാവാം,പാറിവന്നശലഭത്തിൻ്റെചിറകു പറിക്കാൻ ശ്രമിച്ചത്മേടക്കാറ്റ് തിരതല്ലിയിട്ടും,വീഴാൻ മടിച്ചകണ്ണിമാങ്ങതല്ലി വീഴ്ത്താൻചുള്ളിക്കമ്പ്,തിരയുകയാണവൾകുരുത്തം കെട്ടവൾ,മൂന്നാല് ദിവസമായിഞാനവളെ,കൊഞ്ചിച്ചിട്ട്,ലാളിച്ചിച്ചിട്ട്അവൾ,കുളിച്ചിട്ടില്ല,നനച്ചിട്ടില്ലകളഞ്ഞു പോയ കൊലുസിനെപ്പറ്റിചിന്തിച്ചിട്ടില്ല,മുടിയെല്ലാം പറത്തി,യക്ഷിയെ പ്പോലെ..ഇവളാണ്, കവിത,കുരുത്തം കെട്ടവൾ…

മനോരോഗിയായ എൻ്റെ മുറി ,

രചന : വൈഗ ക്രിസ്റ്റി ✍️. മനോരോഗിയായ എൻ്റെ മുറി ,ഞാൻ പോകുന്നുവെന്ന്ഒരൊറ്റ വരിയെഴുതി വച്ചിട്ട്വീട്ടിൽ നിന്നിറങ്ങിപ്പോയതാണ്ഇപ്പോൾ ഞാൻ കാണുന്ന സ്വപ്നംഒരിക്കലും ,അടങ്ങിയൊതുങ്ങി കിടക്കാത്തതിന്ഉറങ്ങും മുമ്പ്ഞാൻ വല്ലാതെ ദേഷ്യപ്പെട്ടിരുന്നുഎപ്പോഴുംനിറയെ തൂവലുകൾ പാറിക്കളിക്കുന്നഎൻ്റെ മുറിയോടെനിക്ക്വല്ലാത്ത പ്രണയമായിരുന്നുമുറിയിൽ പാറി നടക്കുന്നഎൻ്റെ തലമുടിയിഴകൾഎന്നെക്കാണാതെ വിഷമിക്കുമല്ലോയെന്ന്ഞാൻ വിങ്ങിപ്പൊട്ടിഎന്നെ…

രാഗവിസ്താരം

രചന : പ്രകാശ് പോളശ്ശേരി✍ കുളിർ തുടിക്കുന്നീ ലജ്ജയിൽകരതലങ്ങൾ തരിക്കുന്നുവല്ലോനിൻ്റെയനുരാഗസീമ വിട്ടൊരുവാസരാന്ത സമാഗമമോഹവുംഎത്ര മദഗന്ധ വീചികളെത്തുന്നുഎത്ര മദഗന്ധ ഗായകരുമെത്തുന്നുഅന്തരാഗത്തിലെ ശൃംഗാരമോഹമേഅന്തമില്ലാതെ നീയലയുകയാണോകാറ്റിൻ്റെമോഹങ്ങൾകടമെടുത്തു ഞാനീകാറ്റിനോടൊപ്പംചേർന്നു പറക്കുമ്പോഊറ്റം കൊള്ളുന്നുവോയെൻ്റെ മാനസ്സംഉറ്റതോഴീ നിന്നെക്കാണാനാവുമെന്നുംനിശകനിഞ്ഞൊരു ഭംഗിയാലിന്ന്ഗന്ധർവ്വസമാഗമ സമാനരാത്രിയായ്എന്തു മോഹം തോന്നിപ്പിക്കുന്നുണ്ടീരാജദാനപ്പൂവിൻ സുഗന്ധവുംനൃപദ്രുമമങ്ങു പൂക്കുന്നേരമാർക്കുംനിർന്നിമേഷമായിനിൽക്കാനാവില്ലല്ലോനിയതിയൊരുക്കുംസമാഗമരാത്രികൾകാമധനുർ മധ്യത്തിലല്ലേ കാമദേനുംമധുബിന്ദുക്കൾമുത്ത് പതിപ്പിക്കുന്നമനംനിറഞ്ഞുചേർന്നുപതിക്കുംചുണ്ടിൽമുദ്രയാലങ്ങനെനാം…

വർണ്ണ ലോകം

രചന : ദിവാകരൻ പികെ ✍ നിറമങ്ങിയഓർമ്മകൾനിറഞ്ഞാടുന്നിന്നെന്നുള്ളിൽകരിമഷി യാൽ ഇരുണ്ടിരിപ്പുവർണ്ണങ്ങളാൽ പൂത്തകുട്ടിക്കാലം. തിരിച്ചു വേണമെൻ വർണ്ണലോകംകാലത്തിൻ നെഞ്ചിൽ ചവിട്ടികരി വേഷംകെട്ടി നിറഞ്ഞാടുന്നോരെതേടുന്നു ഞാനെൻ വർണ്ണലോകം. ഇരയെ തിരയും കഴുകൻകണ്ണുകളാൽചതികളുടെ ചിലന്തി വല കളുംവാരിക്കുഴികളും തീർത്ത് നാക്കിൻബലം കൂട്ടി കൊട്ടാരം തീർക്കുവോരെ വെളുക്കെ…

സാന്ധ്യം*🦀

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️. കമനീയ ജീവിത ചിത്രങ്ങളെഴുതുന്നലോകൈക ചിത്രകാരാ,കരിമഷിയാലെഴുതുന്നതിന്നെന്തിനീ,ഊഴിയിലെന്റെ സ്വപനം ?തോരാത്ത പേമാരിപോലെന്റെ തീരാത്തവ്യഥകളറിയുമെങ്കിൽകണ്ണീരിൽ ചാലിച്ചതെന്തിനീ സന്ധ്യയും;ഇന്നെന്റെ ചിന്തകളും ?തപ്ത നിശ്വാസങ്ങളുയരുന്ന ജീവിത-മേകുന്ന ശൂന്യ സ്വപ്നം,അറിയുന്നതില്ലെന്ന പോലിന്നുമെന്തതിൽഎഴുതാത്തതേഴു വർണ്ണം ?കാലമെൻ ചാരുചിത്രം രചിച്ചീടുമെ-ന്നാശിച്ചു ഞാനിരിക്കേ,സ്നേഹിതയെന്നു കരുതിയ ജാതക-മിന്നെന്നെ…

ശേഷം,

രചന : സുവർണ്ണ നിഷാന്ത് ✍️ നീ കടന്നു വന്നത്ധൃതിയിലായിരുന്നിട്ടുംപാദപതനം കേട്ടില്ലഞാനറിഞ്ഞതേയില്ലഎന്നതിൽ നിന്നും,ഇരുട്ടായിരുന്നെന്ന് മാത്രംതൽക്കാലം കരുതുക.അത്രയുംനേർത്തൊരതിരിലൂടെഒറ്റയ്ക്കൊരാൾ ജീവിതംമുറിച്ചുകടക്കുമ്പോൾ,ഏറ്റം രഹസ്യമായിഅവനവനോട് തന്നെകലഹിച്ചിരുന്നതിന്റെയോഎന്നും ആഗ്രഹിച്ചഒരാലിംഗനത്തെ സ്വയംകുടഞ്ഞെറിഞ്ഞുകളഞ്ഞിരുന്നതിന്റെയോഅസ്വസ്ഥതനിഴൽ പടർത്തിയേക്കാം.അൽപ്പം സൂക്ഷ്മമായിനോക്കുമ്പോൾനിഗൂഢമായൊരുപുഞ്ചിരിയുണ്ടെന്ന്തോന്നുന്നെങ്കിൽ,നീ പറയാറുള്ളത് പോലെഇപ്പോഴും ഞാൻസന്തോഷമായിരിക്കുന്നുഎന്നുതന്നെ കരുതിയേക്കണം.നീയെന്ന ലഹരികുടിച്ച്ഉന്മത്തമായ പകലുകളിൽസ്വപ്നദംശനമേറ്റനീലിച്ച രാവുകളിൽനിന്നെയുണ്ട് നിന്നെക്കുടിച്ച്നീ മാത്രമായിപ്പോയഎന്റെ കവിതകളിൽ,നീയടയാളപ്പെട്ടഎന്റേതായ എല്ലാത്തിലുംമരണമെന്ന…

സ്വപ്നത്തിലെ താരാട്ട്

രചന : എൻ.കെ.അജിത്ത് ആനാരി✍ അനപത്യതാദു:ഖമുള്ളിൽവിലാപമായ്അറിയാതെ പാടുന്ന താരാട്ടിലായ്ദിനവും അലിഞ്ഞലിഞ്ഞില്ലാതെയാകുന്നുസഫലമാകാത്തതാം സ്ത്രൈണ ദു:ഖം ഇനിയും സ്ഫുരിക്കാത്തജീവൽത്തുടി-പ്പിനായുദരംകൊതിക്കുന്ന ജീവവഴിയിൽവെറുതേ ത്രസിക്കുന്നു സ്തന്യം ചുരത്താത്തനിറമാറവൾക്കോ കിനാവീഥിയിൽ! വെറുതേകൊതിപ്പൂ മടിത്തട്ടു നിത്യവുംഅവിടെയൊരു കുഞ്ഞിൻ്റെ പുഞ്ചിരിക്കായ്കരിവളകൾ കാത്തളകൾ പുതുകുഞ്ഞുടുപ്പുകൾകരിമഷി മൃദുഗന്ധമിയലുംപകൽ! ഒരു കുഞ്ഞുപാളയും ഒരുതുണിത്തൊട്ടിലുംഒഴിയാത്ത സ്വപ്നമായ് മാറിയോൾക്ക്കനവിലുണ്ടായിരം…

എന്തുകൊണ്ട്?

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ എന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തുവാൻഏറ്റവും പ്രസക്തമാം കാലത്തിലൂടെ നാംസഞ്ചരിക്കുന്നോരു നേരമാണിപ്പോൾഅനീതിയിങ്ങിനെ നടമാടുമീക്കാലംനീതിനിഷേധത്തിന്നെതിരായി നമ്മൾഎന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തേണംഅക്രമം കൊടികുത്തിവാഴുമീക്കാലത്ത്എന്തുകൊണ്ടക്രമം എന്നൊരു ചോദ്യത്തെലോകത്തിൻ മുന്നിലേക്കെറിഞ്ഞിടേണം നമ്മൾലഹരിതൻ ഉപയോഗം ഇങ്ങിനെ കൂടീട്ട്തലമുറതന്നുടെ ഭാവി നശിക്കുമ്പോൾചോദ്യച്ചിഹ്നമായ് മാറി നില്ക്കാതെഎന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തിലഹരിക്കെതിരായി പോരാടിടേണം നാംനാടും നഗരവുമൊരുപോലെയിങ്ങിനെനല്ലൊരു സംസ്ക്കാരത്തിൽ…