Category: കവിതകൾ

ആദിത്യപ്രഭയിൽ

രചന : തോമസ് കാവാലം. ✍ ആദിത്യനെത്തവേ, യാകുലി നീങ്ങുന്നുആകാശമാകെയും പ്രകാശമാകുന്നുആശതൻ വൈകുണ്ഠമാകുമീ ഭൂമിയിൽഈശ്വര സൗന്ദര്യം ദർശനമാകുന്നു. പൂവുകൾ ഭൂമിയെ സ്വർഗീയ ഭംഗിയിൽപൂരിതമാക്കുന്നു പുണ്യം നിറയ്ക്കുന്നുപൂമ്പാറ്റ പൂവിലെ മകാന്ദ മുണ്ണുന്നുപുൽച്ചാടിപോലുമീ ഭൂമിയെ പുൽകുന്നു. ശാരികവൃന്ദങ്ങളാകാശവീഥിയിൽശാരദഭാവത്തിൽ ശംഖൊലിയൂതുന്നുശാലൂരവൃന്ദത്തെ ഭക്ഷിച്ചു നാഗങ്ങൾശാശ്വതം ശാന്തരായ് ശയിക്കുന്നുൺമയിൽ.…

പ്രിയേ നിന്നോർമ്മയിൽ

രചന : വിജയൻ ചെമ്പക ✍ പണ്ടു നമ്മൾ വേർപ്പൊഴുക്കീ-ട്ടൊത്തുചേർന്നു പടുത്തതല്ലേഇന്നു കാണും നേട്ടമൊപ്പംമക്കളാളും സൗഖ്യമെല്ലാം ഇന്നതെല്ലാം നമ്മളൊന്നി-ച്ചാസ്വദിക്കാൻ യോഗമില്ലാ-തെങ്ങുപോയെൻ സ്വർഗ്ഗമേ നിൻ-ദേഹിയെന്നോടൊപ്പമിന്നും പ്രിയതമേ നീയൊപ്പമില്ലെ-ന്നാലുമെൻ സായന്തനത്തിൽസാർത്ഥമാമെൻ ജീവനം നിൻസ്മരണയല്ലാതെന്തു വേറേ? സ്മൃതിയതെല്ലാം മാഞ്ഞുപോകിൽജീവനുള്ളൊരു ജഡമതാരുംഎങ്കിലോ എൻ പ്രണയിനീ നിൻസ്മൃതികളാണിന്നെന്റെ ജീവൻ.…

നിന്നിലേക്ക് സഞ്ചരിക്കും മുൻപേ

രചന : ജിഷ കെ ✍ നിന്നിലേക്ക് സഞ്ചരിക്കും മുൻപേഞാൻ ചുരുക്കം ഏഴ് ജന്മ മെങ്കിലുംജീവിച്ചു തീർത്തിരി ക്കണം..ആദ്യ ജന്മത്തിൽ ഞാൻ ഒരു പുഴ യായി മാറിയേക്കും..ഒഴുക്കുകളെ അടക്കി പ്പിടിച്ച്ഏറ്റവും ശാന്തമായവിധം കടൽ ച്ചുഴികളെഹൃദയത്തിലേറ്റുന്ന ഒന്ന്…രണ്ടാം ജന്മത്തിൽതീർച്ചയായും ഞാൻ ഒരു കവി…

അക്ഷരങ്ങളോടത്രേവറ്റാത്ത പ്രണയം🤗

രചന : ദീപ സോമൻ✍️ ഓരോ എഴുത്തുംമറ്റൊന്നിൻ്റെ തുടർച്ചയാകുന്നതുയാദൃശ്ചികം.മനസ്സ് മനസ്സിനെതൊടുമ്പോളവിടെസർഗ്ഗപിറവി സാധ്യമാകുംചിന്തകൾ ചിന്തകളെ തൊട്ടു വിളിക്കുന്നധന്യവേളയിൽനാം നമ്മോടുതന്നെ സംവേദനം ചെയ്യുന്നതെത്ര മനോഹരം!ഞാനറിയട്ടെ,നിൻ്റെയോരോ കണ്ണീരിൽ കുതിർന്നവരികൾക്കുംഅനുപല്ലവിയെഴുതുന്നവളെ നീ കണ്ടിരുന്നെന്നോ?ഒന്നിൽ നിന്നുംമറ്റൊന്നു പിറവിയെടുക്കുന്നത്കണ്ടു നീആശ്ചര്യപ്പെട്ടിരുന്നെന്നോ?ഋതു മാറിഋതു വരുംപോലെചിന്തകൾക്കു തുടർച്ചയവിടെ ദർശിച്ചിരുന്നുവോ?തെളിമയുടെആകാശത്ത് ചിതറിയൊഴുകുംപഞ്ഞിക്കെട്ടുകൾ പോലെ നൂറായിരംവിഷയങ്ങൾ…

മനസ്സിലൊരീണം

രചന : രമണി ചന്ദ്രശേഖരൻ ✍ പുലരിപ്പൂവിൻ ചുണ്ടിലൊരീണംപാടുവതാരാണ്എൻ മണിവീണയിൽഈണം മീട്ടാൻ വന്നതുമാരാണ്കാതിലൊരീണം പാടിയകന്നത്പൂങ്കുയിലാണെന്നോഅനുരാഗത്തിൻ തേൻമൊഴിയായികാറ്റലമൂളിയതോമേലേ മാനച്ചിറകുകൾ മെല്ലെകുളിരുകൾ നെയ്യുമ്പോൾകാറ്റത്തൂഞ്ഞാലാടി വരുന്നത്ചാറ്റൽ മഴയാണോമനസ്സിനുള്ളിൽ താളം തുള്ളുംകവിതകളൊഴുകുമ്പോൾമഴയായി വന്നെന്നുള്ളു നിറച്ചതുംകനവുകളാണെന്നോമഴവിൽപ്പൂങ്കുട ചൂടിയൊരുങ്ങിആരോ പോകുന്നുഎന്നിടനെഞ്ചിൽ മേളത്തിൻ്റെതകിലുകളുണരുന്നുപ്രിയനേ നീയെന്നരികിലണയാൻകൈവള കൊഞ്ചുമ്പോൾസരിഗമപാടി കാൽത്തള വീണ്ടുംമഴയായ് പെയ്യുന്നു.

കൈത്താങ്ങ്.

രചന : ദിവാകരൻ പികെ✍. എരിപൊരി കൊള്ളുമെൻ ചിത്തത്തിന്ഇത്തിരികുളിർ പകുത്തു നൽകാനെൻതോളിൽ കൈ ചേർക്കുക,കരതലത്തിൻ,സ്നേഹച്ചൂടും ചൂരും ഏറ്റുവാങ്ങട്ടെ ഞാൻ. നിൻ കരുണാ കടാക്ഷവുമെൻസിരകളിൽനീപടർത്തിയ ഊർജ്ജ പ്രവാഹവുംവാടിയതണ്ടായിരുന്നെന്നിൽ,പുതു ജീവനായിനവോന്മേഷത്താൽ വിരിഞ്ഞു നിൽപ്പു. താങ്ങും തണലുമില്ലാതലഞ്ഞവനിന്ന്ഊന്ന് വടി തിരിച്ചു കിട്ടിയ അന്ധനെപ്പോൽആഹ്ലാദ ചിത്തനായന്തരംഗംതുടി കൊട്ടവെകുതിരയപ്പോൽ…

കത്തുകൾ

രചന : എൻ.കെ.അജിത്ത് ആനാരി✍ കത്തും മനസ്സുകൾ തൊട്ടറിയാനായ്കത്തുകൾ കാത്തൊരു കാലത്ത്കത്തിൽക്കുത്തിവരച്ചതു മുഴുവൻകല്പനയല്ലതു കഥയല്ല ! കഷ്ടപ്പാടിൻ കെട്ടുകളഴിയുംഅമ്മ അയയ്ക്കും കത്തുകളിൽതീരാദുരിതം, അളിയനു രോഗംപെങ്ങളയയ്ക്കും കത്തുകളിൽ അമ്പലവഴിൽ പുത്തൻ കിളിയൊ –ന്നെത്തിയവാർത്ത നിരത്തുന്നൂവട്ടുകളിച്ചൊരു കാലം മുതലേഒത്തു നടന്നൊരു ചങ്ങാതി! അച്ഛനയയ്ക്കും കത്തിൽ…

ഗമകം

രചന : ഹരിദാസ് കൊടകര✍ പ്രത്യക്ഷ ചര്യയിൽസ്പന്ദങ്ങളില്ലാതെനിഴൽ..വസ്തുശുദ്ധിയിൽമാഞ്ഞുപോകുന്നു. ഇടയിളക്കത്തിൽപ്രതിഫലിച്ചതെല്ലാംഭൗമാശയത്താൽപ്രതിഗമിക്കുന്നു. ഉൾവിഷയികൾവിസ്തരിക്കാതെവിശ്രമിയ്ക്കുന്നു. കാണാതെ..കാതിന്നു ഖേദംകേൾക്കാതെ..കണ്ണിന്നു ദുഖംനിദ്രാസുമങ്ങളാൽഎല്ലാം സമപ്പെടുന്നു. അണിമയിൽഎല്ലാം..അടുത്ത് നില്ക്കുന്നു. മൗനസമമെന്നവാക്കുകൾപ്രതിബിംബിക്കാതെഅകത്തു കയറുന്നു. ആഗ്രഹം, വെറുപ്പ്മുഖാമുഖം തല്ലി-തല പൊളിക്കുന്നു. പകൽക്കീറയിൽദൃഷ്ടി..ധാതുഹേതുക്കളാൽശമദമാദി കൈവിട്ടുമരുയാത്ര ചേരുന്നു. നേത്രകാലത്തിനായ്ഉടലേന്തി നില്ക്കുന്നു. ഗമകം..ഒരു കാട്ടുഞാവൽപ്പടംഒരുതരം ശംഖ്.ഒരിടത്തെ ജപമാല സഞ്ചി.

ആണിനെ വായിക്കുമ്പോൾ😌😌😌

രചന : സിന്ധുഭദ്ര✍ പെണ്ണിനെ വായിക്കുന്നഅത്ര എളുപ്പമല്ലചില ആണിനെ വായിക്കാൻഅവർ എത്ര വിദഗ്ധമായാണ്മനുഷ്യരുടെ മനസ്സിൽകയറിക്കൂടുന്നതും ഇറങ്ങിപ്പോകുന്നതുംഇത്തിരി നേരം തലചായ്ക്കാനാണോതാമസമുറപ്പിക്കാനാണോഎന്നറിയാത്ത വിധംഹൃദയത്തിന്റെചില്ലകളിൽ ചേക്കേറുംപിന്നീട് ചില്ല പോലുമറിയാതെഇലയനങ്ങാതെഒരു പൂ കൊഴിയുന്ന പോലെനമ്മളറിയാതെ അവിടന്നൂർന്ന് വീഴും..ഒടുവിലൊരു വസന്തകാലത്തെപടിയിറക്കി വിട്ടപോലെഇല കൊഴിഞ്ഞമരംകൂടൊഴിഞ്ഞ കിളിയെ തേടിവേനൽ കൊള്ളുമ്പോൾആണൊരു ചാറ്റൽ…

ശാശ്വത സത്യം “

രചന : അരുമാനൂർ മനോജ്✍ ഒരു നാളിൽ ഞാനങ്ങു മാഞ്ഞുപോകുംഒരു നാളിൽ ഞാനങ്ങു മറഞ്ഞുപോകും!മുഖമതൊന്നുപോലോർമ്മയിലില്ലാതെനാളുകൾ ഏറെ കടന്ന് പോകും. ഞാനെന്ന ചിന്ത വ്യർത്ഥമാണ്അനർത്ഥമാകുക നമ്മളാണ്.അനശ്വരമായതതൊന്നു മാത്രംഎല്ലാം നശ്വരമാണെന്ന സത്യം! ഇവിടെ ജനിച്ചിവിടെ മരിച്ചീടുന്നഇടവേളയാകുന്നു ജീവിതമാകെ !തളിരായ് പിന്നൊരിലയായ് തീർന്നുകാറ്റിൻ്റെ പുൽകലിൽ നിലം…