Category: കവിതകൾ

പെണ്ണ് പെറ്റ പന്തിരുകുലം

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ പെണ്ണുടലിൽ നിന്നിരട്ടിച്ചോരു കുലംപെരുകിപ്പേരുംപ്പെരുമയുമാർന്നിന്ന്പൂർവ്വം മറന്നോരു ഗരിമയാലേവരുംപുച്ഛിക്കുന്നതുപൊറുക്കാനാവാതെ. പ്രാണൻ കളഞ്ഞൊരാ കർമ്മമെല്ലാംപൊന്നാണെന്നറിയേണമുന്മയാലെപൊലിപ്പിച്ചൊരു അല്പത്തരത്തിലായിപേരുദോഷമലർപ്പരിമളമില്ലാതെങ്ങും. പോരാളിയായിന്നുദുർഗ്ഗാഭാവത്തിൽപെരുമയിലടരാടാനാമക്കൾക്കായിപ്പോർക്കളത്തിലലറുന്നോരെൻ്റമ്മപെരുമ്പറകൊട്ടി കത്തി നിൽക്കുന്നു. പേടതൊണ്ടന്മാരോയോടിയോളിക്കുംപകയില്ലാത്തവരാശ്രയിച്ചന്ത്യമലിയുംപേടിക്കേണ്ടവൾ ; കാളിയാകിലുമ്മപിശാചാകിയ മാതാവായാലുമുറ്റവൾ. പ്രീതിയേകാനായൊരുമ്പെട്ടിളിയിൽപ്രസാദമേകാനായികരുണാദ്രയായിപ്രഭയായിപരിപാലകയായിയുത്തമപ്രതിദ്ധ്വനിയായൊരുഅഗ്നികുണ്ഡം. പ്രകാശം ചൊരിഞ്ഞോരർക്കനുംപഞ്ചഗുണങ്ങളാകിയ പ്രകൃതിയുംപഞ്ചാലങ്കാരമാകിയ ദേവതകളുംപഞ്ചമഹായജ്ഞാഗ്നിയിലുരുവായി. പഞ്ചമാതാക്കളാണാധാരമുദാത്തംപഞ്ചഭൂതങ്ങൾക്കുത്ഭവോർജ്ജംപഞ്ചവർണ്ണവകാരങ്ങളുമലിഞ്ഞുപഞ്ചശുദ്ധിയുള്ളോരെന്നമ്മയിൽ. പഞ്ചശക്തികൾക്കാധാരമാകിയപഞ്ചാക്ഷരനർദ്ധാംഗിയാകുമംഗനപഞ്ചാഗ്നിക്കുമേലമലമായുള്ളതായിപെണ്ണുപെറ്റുറവയായതുതീർഥമായി. പിറവിക്കായൊരുങ്ങും പെണ്ണിനേപാകമാക്കാനൊരുങ്ങിയുടമ്പിലേപരിശുദ്ധമല്ലാത്തവയെല്ലാമൊഴുക്കിപ്രത്യുൽപ്പാദനത്തിനായുള്ളപാത്രവും.…

വിദൂരത യിലിരുന്ന് എന്നെയൊരാൾതീക്ഷ് ണമായി പ്രണയിക്കുന്നുണ്ട്…

രചന : ജിഷ കെ ✍ വിദൂരത യിലിരുന്ന് എന്നെയൊരാൾതീക്ഷ് ണമായി പ്രണയിക്കുന്നുണ്ട്…നിഴലുകളിൽ ഒളിച്ചു നിന്ന് അയാൾ എന്നെഅത്യഗാധമായി പ്രണയിക്കുന്നതിനാൽഎന്റെ നിദ്രയിൽ നിറയെ നീല കുറിഞ്ഞികൾ…നിത്യ സുഗന്ധികൾ…രജനീ ഗന്ധകൾ…പാതിരാ പ്പാലകൾ….ഞാൻ ഇനിയും വിളിക്കാത്തഒരു പേരിന് കാവൽ നിൽക്കുന്നഒരുവൾ…ഒഴിഞ്ഞ പൂക്കുടയിൽവസന്തത്തിന്റെ പാടുകൾതെരഞ്ഞ്പകലുകൾക്ക് സൂര്യകാന്തി…

ഗാനം.

രചന : ഷാനവാസ് അമ്പാട്ട് ✍️ പൊന്നുമോളേ നിന്നെയോർത്തെൻനെഞ്ചകം നീറുന്നുകാണുവാനായ് പൂതി ഖൽബിൽതേങ്ങലായ് നിറയുന്നുനിൻ്റെ കൊഞ്ചൽ കേട്ടുണരാൻമോഹമുണ്ടെനിക്ക്നെഞ്ചിലിട്ടുറക്കിടുവാൻആശയുണ്ടെനിക്ക്പൊന്നുമൊളെ………. നീ ചിരിക്കുമ്പോളെന്നിൽപൂ നിലാ പരന്നുനീ കരയുമ്പോളെൻ്റെമാറിടം പിളർന്നുഞാൻ പറഞ്ഞ കഥകളിൽ നീറാണിയായി മാറിഞാൻ നടന്ന വഴികളിൽ നീചെമ്പനീർ മൊട്ടായിനിൻ്റെ മൊഴി മുത്തുകൊണ്ട്മാല കോർത്തു…

ഓണമാനസങ്ങൾ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഓണമെന്നുള്ളം മനോജ്ഞമാക്കുന്നതാംആർദ്രവികാരമാണേവം പ്രകാശിതംഗ്രാമീണ ഹൃദയം കൊതിക്കും കുളിർരമ്യ-വർണ്ണപ്രഭാതമായ് നീ തന്ന സുസ്മിതം. വർണ്ണിച്ചിടാനറിയില്ലെന്റെ ഗ്രാമ്യകംസ്വർണ്ണച്ചിറകേകിടുന്നയാഘോഷവുംവർണ്ണാഭ മലരുകളാലാർദ്ര മനസ്സുകൾനിർണ്ണയമൊന്നായെഴുതുന്ന നന്മയും. സ്നേഹച്ചെരാതു തെളിച്ചതിൻ ചാരെയായ്താരങ്ങളായി ശോഭിക്കുന്നതിൻ സുഖംതീരെപ്പറഞ്ഞാൽ മതിയാകയില്ലതിൻനേരറിഞ്ഞീടാൻ ക്ഷണിക്കുന്നു കേരളം. ഹൃത്താലെഴുതുന്നതാം സ്നേഹ…

തുറക്കപ്പെടാത്ത അക്ഷരം

രചന : പ്രസീദ .എം.എൻ. ദേവു✍️ യാചിപ്പിൻ,എന്നാൽനിങ്ങൾക്കു കിട്ടും,അന്വേഷിപ്പിൻ ,എന്നാൽനിങ്ങൾ കണ്ടെത്തും,മുട്ടുവിൻഎന്നാൽനിങ്ങൾക്ക് തുറക്കും,ഏഴാമദ്ധ്യായത്തിലെഏഴും വായിച്ചിട്ടുംയാചിച്ചിട്ടും,അന്വേഷിച്ചിട്ടും,മുട്ടിയിട്ടും,എൻ്റെയുള്ളിലെകവിതയ്ക്കുള്ളഭിക്ഷയെവിടെ?എൻ്റെയുള്ളിലെവാക്കുകളുടെഅന്വേഷിയെവിടെ?എൻ്റെയുള്ളിലെകവിയുടെവാതിലെവിടെ?തുറക്കപ്പെടാത്തൊരക്ഷത്തിൻ്റെഓടാമ്പൽ കൊളുത്തിലൂടെയാണ്എൻ്റെ എത്തി നോട്ടം,തുറന്നിടാത്തൊരുവാക്കിൻ്റെ തുഞ്ചത്താണ്എൻ്റെ ഊയലാട്ടം,തുറന്നു വെയ്ക്കാത്തൊരുഉടലിലാണ്എൻ്റെ ഏറുനോട്ടം,

ഓണഗ്രാമങ്ങൾ

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഓണത്തിൻ തേൻമധുരം നുകരാൻഓർമ്മകളിൽപ്പുതു വർണ്ണം വിടരാൻതഴുകി മറഞ്ഞൊരു ബാല്യമതോർക്കാൻതിരികെ നടന്നെത്തീടുക ഗ്രാമം;തേടുന്നോമനകൾ തൻ സ്നേഹം.ഉണർന്നൊരൂർജ്ജപ്പുഴപോലൊഴുകാൻചിങ്ങനിലാവ് നുകർന്നു രസിക്കാൻനിറഞ്ഞ മനസ്സോടൊത്തൊരുമിക്കാൻവരുന്നു; പൊന്നോണത്തിൻ നിരകൾതളിർത്തു; മനസ്സിൽ ഗ്രാമ സ്മൃതികൾ.തെളിഞ്ഞു കാലമൊരുദയമൊരുക്കാൻവിരുന്നൊരുക്കി മഹോത്സവമാക്കാൻകനവുകളിൽപ്പുതു കവിതകളെഴുതാൻപറന്നുയർന്നാമോദ പതംഗം;തിളങ്ങിനിൽപ്പൂ സ്നേഹവസന്തംമനസ്സിലൊരുത്സവ ഗാനമുണർത്തി,നഭസ്സിലുമുത്സാഹത്തെയുയർത്തികുസൃതികളോടൊത്താടിപ്പാടാൻവന്നണയുന്നുന്മേഷത്തിരകൾ;കൈരളിതൻ…

*ഗ്രാമീണയോണം

രചന : അൻവർ ഷാ ഉമയനല്ലൂർ✍ വർണ്ണ വസന്തമായ് നിറയുമെന്നോണമേ,നന്മയോതുന്നുദയ കാലംതാനേയുണരും മനസ്സുകൾക്കാർദ്രമാംഭംഗിയേകുന്നു പ്രഭാതം.പാടിയെത്തുന്നതാം ഗ്രാമീണ പറവതൻ-ചിറകടിയൊച്ചയാണെങ്ങുംഹൃത്തിലൂടൊഴുകുന്നു വർണ്ണാഭ സ്മരണയാ-യാ, നല്ല സൗഭാഗ്യമിന്നും.തൊടിയിലൂടോടി നടക്കുവാൻ നിർമ്മല-സ്നേഹം പകർന്നയെൻ ഗ്രാമംതുമ്പമലർസ്മിതം പങ്കുവച്ചാ ദിവ്യ-ചൈതന്യമേകി നന്മാർദ്രം.താനേ തളിർക്കു മുന്മേഷമോടാ, സ്നേഹ-ബാല്യം നുകർന്നതാം കാലംബാലാർക്കനെന്നപോലേവം തിളങ്ങുന്നു;ചേലിൽ…

അഴിക്കും തോറും

രചന : സജന മുസ്‌തഫാ ✍️. അഴിക്കും തോറുംമുറുകുന്ന കുരുക്കുകൾ പോലെകെട്ടുപിണഞ്ഞു കിടക്കുന്നമനസ്സിന്റെ ട്രാക്കുകൾഇടയ്ക്കിടെ ചൂളം വിളിച്ചുകുതിച്ചു പാഞ്ഞു പോകുന്നമുഷിഞ്ഞ ചിന്തകളുടെട്രെയിനുകൾ …ഓർമ്മകളുടെഏതോ ഒരു കംപാർട്മെന്റിൽനീയും ഞാനും ഇന്നുംമുഖത്തോടു മുഖം നോക്കി ഇരിപ്പുണ്ട്ഉള്ളിൽ നിന്നും ഇടയ്ക്കിടെവീശിയടിക്കുന്നനെടുവീർപ്പുകളുടെഉഷ്ണക്കാറ്റേറ്റ്ഹൃദയം പൊള്ളിപ്പിടയുന്നുണ്ട്ട്രാക്കിലെ അനാഥ ശവങ്ങൾക്ക്നമ്മുടെ മുഖഛായയുണ്ടോ…

മരണത്തിലെ മതം

രചന : പ്രസീദ.എം.എൻ ദേവു ✍️ നിൻ്റെ മരണമറിഞ്ഞ്എത്തുന്നവരിൽഏറ്റവുംഅവസാനത്തെആളായിരിക്കണംഞാൻ,നിന്നെ കുളിപ്പിച്ചുകിടത്തുന്നതും,മൈലാഞ്ചിലയിട്ട്ഒരുക്കുന്നതും,ഒന്നുമെനിക്ക്കാണാനാവരുത്,പളളിക്കാട്ടിലേയ്ക്ക്ആളുകൾആനയിക്കുമ്പോളും,മണ്ണിട്ടു മൂടുമ്പോളും,തസ്ബീഹ്നമസ്ക്കാരത്താൽഎല്ലാവരുംകണ്ണടയ്ക്കുമ്പോൾ,നിന്നെ പൊതിഞ്ഞവെള്ളതുണിയിൽനിന്ന് ഒരു മുഴം തുണ്ട്ഞാനാരും കാണാതെ കട്ടെടുക്കും,ശേഷം തുന്നൽക്കാരിയല്ലാത്തഞാനെനിക്കായ്അപ്പോൾ തന്നെഒരു മുലക്കച്ച തുന്നും,ആ തുണി കൊണ്ട്അവർ പൊതിഞ്ഞു കെട്ടീട്ടുംനിൻ്റെ സ്വേദമൊറ്റുന്നിടമൊക്കെയുംഞാൻ ഒപ്പി വെയ്ക്കും,കൺ പീളയും,ഉമിനീരും,വിയർപ്പുപ്പും,ശുക്ലവും,എല്ലാമെല്ലാംഅതിൽ നനയും,ശേഷംപള്ളി കോലായിലെആളൊഴിഞ്ഞമൂലയിൽമുട്ടു കുത്തിമെഴുകുതിരി…

ചിങ്ങപ്പുലരിയിൽ

രചന : എം പി ശ്രീകുമാർ✍️ ഇന്നു തിരുനാളീ മലയാളമണ്ണിൽചിങ്ങം പുലരുന്നു സിന്ദൂര ശോഭയിൽ !!ഇളനീർക്കുടങ്ങളേന്തി നൽ ചാമരമെങ്ങും നിറഞ്ഞാടും നാടുണരുന്നിതാ !.ഒരു വയൽപക്ഷി പാടുന്നു പിന്നെയുംതുമ്പപ്പൂ പുഞ്ചിരി തൂകുന്നു പിന്നെയുംപാണന്റെ പാട്ടുകൾ കേൾക്കുന്നു പിന്നെയുംപാരിജാതപ്പൂക്കൾ ചൂടി മലയാളംവയൽപ്പൂക്കൾ പൂത്തുലഞ്ഞീടുന്നു നീളെവാർതിങ്കൾ…