Category: കവിതകൾ

അമ്മയുടെ തീരം: കടമയുടെ കാവ്യഭാവം

രചന : റഹീം മലേകുടി ✍ ഉയിരിൻ തുടിപ്പറിഞ്ഞോരാ ഗർഭപാത്രം,പത്തുമാസത്തേങ്ങലായി ഭൂമിയിൽ നീന്തി.അവിടെ നോവറിയാതെയമ്മ പകർന്നു,ജീവിതത്തിൻ താളമായ്, സ്നേഹത്തിൻ കൈവഴി.ആ മുഖം കാണാൻ കൊതിച്ച ത്യാഗത്തിൻ രൂപം,ഭർത്താവു മരിച്ചൊരാ മാതാവിൻ നൊമ്പരം.ആ വിരഹത്തിൻ വേദന നമ്മളറിയണം,ആ ഒറ്റപ്പെടലിൽ സാന്ത്വനം നമ്മളേകണം.ജീവിതത്തോട് ചേർത്തുനിർത്തണം…

എംബാം ചെയ്തു

രചന : ഷാ അലി ✍ ഉള്ളിലൊരാകാശംഇടിഞ്ഞു തുടങ്ങുന്നുണ്ട്ഏത് നിമിഷവുംവെളുത്ത മേഘങ്ങളുടെകെട്ടു പൊട്ടിയേക്കാംആദ്യത്തെ കുലുക്കത്തിൽ തന്നെഅഴിഞ്ഞു പോയ മഴവില്ല്കുപ്പിവള പോലെ ചിതറിചങ്കോളം തറച്ചു നിൽപ്പുണ്ട്..അനന്തതയിൽ നോക്കിയിരിക്കാനിനിആകാശമില്ലായ്കയാൽആശകളുടെ അസ്ഥിവാരത്തിന്തീയിടുകയാണ്..ചെരിഞ്ഞ മുറത്തിലെന്ന പോലെഅടിഞ്ഞു കൂടുന്ന നക്ഷത്രങ്ങളെതെരുവിൽ വിൽക്കാൻ വെക്കുന്നുണ്ട്ജീവിതത്തിന്റെ ആകാശംഇപ്പോഴും മേഘാവൃതമെന്നൊരുകുളിര് ഉള്ളാകെ നിറഞ്ഞുനിൽക്കുന്നവർക്ക്…

ഞാനാരു നീയും?

രചന : കലാകൃഷ്ണൻ പുഞ്ഞാർ✍ വെട്ടം ചിതറിക്കുവാൻശീതം കുടഞ്ഞിടുവാൻപ്രാണൻ പ്രകാശിപ്പിക്കാൻഉടലിട്ടു വന്നവൻ ഞാൻഉയിരുള്ള നിന്നൊപ്പംകാലമെൻ തോന്നലുകൾപ്രായമുടലിൽ മാത്രംപ്രാണനിലെന്തു പ്രായംജീവിതം മരീചികസ്നേഹവും മരീചികഉടലിൻ പ്രകാശത്തിൽസ്നേഹത്തിൻ വിഭ്രമത്തിൽഉടലുമറേം വരെനശ്വര, മായാസ്നേഹംഹാ മഹാമരീചികവൈവിധ്യ ദേഹരഥംവൈവിധ്യ മോഹശതംസ്വപ്നശതാവലികൾമായാ മുൾക്കിരീടങ്ങൾശോകമഹാശോണിതംശൂന്യ,കാലമൈതാനംകാലമഹാമരുഭൂപ്രണയമായാജാലംഅടുക്കുമ്പോഴകലുംഇതിൽ ഞാനാരു നീയും?

അവളാര്

രചന : പ്രസീദ ദേവു✍ തട്ടമിട്ടൊപ്പന പാട്ടു പാടുംതട്ടത്തിനുള്ളിലെപെണ്ണിതാര് ,നാണത്താൽതുള്ളിത്തുളുമ്പുംമൈലാഞ്ചികാറ്റിൻ്റെമൊഞ്ചിവള്,മൊഞ്ചത്തിയെന്നുവിളിച്ചവളെതഞ്ചുന്ന പൂവിൻ്റെപേരിതെന്ത്,തഞ്ചത്തിൽ വന്നവൻകൊഞ്ചുമ്പോളോചുണ്ടിൽ വിരിഞ്ഞൊരുദിക്കറേത്.കൈവള കൊട്ടികിലുക്കുന്നോള്,കാൽത്തളയിട്ട്നടക്കുന്നോള്,കണ്ണിൽ സുറുമഎഴുതുന്നോള്,കവിളത്ത് നാണംവരയ്ക്കുന്നോള്,ചുണ്ടത്ത് ചാമ്പക്കമണമുള്ളോള്,മധുരിക്കും വാക്കിൻ്റെചേലുള്ളോള്,പ്രേമത്താൽ വാശിപിടിക്കുന്നോള്,സ്നേഹത്തിനായികരയുന്നോള്,മൊഹബത്ത്തുള്ളി തുളുമ്പുന്നോള്,പഞ്ചാര മിഠായിതേനുള്ളോള്,ചക്കരത്തുണ്ടിൻ്റെരസമുള്ളോള്,കാലത്തിൻ സമ്പാദ്യംഎന്തിവിൾക്ക്,ഓർമ്മകളല്ലാതെപൊന്നിവൾക്ക്,തട്ടമിട്ടൊപ്പന പാട്ടു പാടുംഹൃദയ തട്ടത്തിനുള്ളിലെചെക്കനാര്?

മാഞ്ഞു!രേഖകളും മൂല്യവും

രചന : രഘുകല്ലറയ്ക്കൽ.. ✍ ചരിത്രമോർത്താലനേകമേറ്റം ശ്രേഷ്ഠം!ചാരുതമേന്മയാലുന്നതിയേറും ഭാരതത്തിൽ,ചികഞ്ഞിടാനാർത്തിയെഴും മർത്യകുലത്തിനാലെ,ചിതലരിച്ചു മാഞ്ഞു പോകുന്ന രേഖകളനേകമന്നുമിന്നും,ചക്രവർത്തികളായവരാൽ പടുത്ത ചരിത്ര ഹർമ്മ്യങ്ങളേറെ,ചടുലതയാം കരകൗശല ശില്പ രമ്യചാരുതയോർത്താലത്ഭുതം,കൈക്കരുത്താലുരുവായവയിന്നു ഭവിച്ചിടുമോ?കരുത്തരാം കരകൗശല ശില്പികളനേകരാൽ മേന്മയൊരുക്കി.കവിതപോൽ കരിങ്കല്ലിലുരുവാമത്ഭുത ചാരുശില്പം,കൗതുകമിന്നാരാലുമാവില്ല വൈധദ്ധ്യമോടെ,സുരക്ഷയേതും,കളഞ്ഞു നമ്മുടെ പൈതൃകത്തെ വിനയാക്കിയോരധമർ,ക്രൂരതയാലാ ചൈതന്യമൊടുക്കിയോരനേകമന്നുമിന്നും.കൊണാർക്കിലെ സൂര്യക്ഷേത്ര സമുശ്ചയങ്ങളോർത്താൽ,കർണാടകതൻ…

പ്രതീക്ഷയോടെ

രചന : ജിഷ കെ ✍ അധികമൊന്നും പരസ്പരം പങ്ക് വെയ്ക്കാനില്ലാത്തരണ്ട് പേരെ തന്നെ ദൈവം ഒരു പ്രത്യേക ദിവസംകണ്ട് മുട്ടിച്ചു.അതിനായി മാത്രം അയാൾ കവിത എഴുതുവാൻഒരു അവധി ദിവസത്തെ ആഗ്രഹിച്ചു..ആ കവിതയിലേക്കുള്ള വാക്കുകൾഅത് വഴിയേ കടന്ന് പോയ ഒരു പെൺകുട്ടിയുടെമൂക്കുത്തി…

എന്റെ പെൺമക്കളോട് ….

രചന : പ്രസീദ .എം എൻ . ദേവു✍ കളിക്കോപ്പുകൾഎന്തിനെന്നുണ്ണി,കരുതുക നീയൊരു വെട്ടരിവാൾ ,തല താഴ്ത്തുന്നതെന്തിനാണുണ്ണി നീ,വീശുക നീയൊരു കണ്ണരിവാൾ ,പിഴച്ച ലോകത്ത്ജനിച്ചു പോയി നാം ,നശിച്ച കാമത്തിൻനഗരത്തിൽവളരുന്നു നാം ,നിനക്കു നീയെരക്ഷയെന്നാകുവാൻകണ്ണകി പെണ്ണായ്ഉടുത്തൊരുങ്ങ നീ,കിളുന്തു മേനിയിൽതൊടുന്ന കൈകളെചുരിക വാളിനാൽഅറുത്തു കളയുവാൻഅകമെ…

അയ്യനെല്ലാമറിയുന്നു

രചന : അഡ്വ: അനൂപ് കുറ്റൂർ .✍ അയ്യനാദിയിൽ അകായനായിഅപാരതയിലാനന്ദപൂർണ്ണനായിഅഖിലവുമലിയുമവബോധമോടെഅമർത്യാധിപനാമനുശാസകനായി. അമൂലമാമചലാചലങ്ങളിൽഅശ്വാവേഗനാം അനിലനായിഅനന്തശ്രീഭൂതനാഥസർവ്വസ്വംഅനാദിയായിയെങ്ങും നിറയുന്നു. അമരനാമയ്യപ്പനാദിയുഗത്തിൽഅമരാവതിയിലെസുരസഭയിൽഅന്ത്യശാസകനാം ധർമ്മപതിക്ക്അരികിലായിപൂർണ്ണാപുഷ്‌കലമാർ. അജയ്യനായി യോഗദണ്ഡേന്തിഅനന്തകാലമധികാരമോടെഅശനിയാനിഹനനമിരിക്കെഅടിമയായിയാരുമാരാധിച്ചീടും. അരുണോദയസമപ്രഭാകായംഅക്രൂരനായചലകർത്തവ്യനായിഅടക്കം വന്നോരാജ്ഞാനുഭാവൻഅലങ്കാരമോടെ ആരൂഢനായി. അന്യായമേറുമാകാരങ്ങൾക്ക്അധികാരശാസനമമരുമ്പോൾഅമരത്തിരുന്നതികഠിനനായിഅനുയോജ്യമാം ശിക്ഷാപാഠകൻ. അനന്തരമാകലിയുഗത്തിൽഅബ്ദങ്ങൾ തപസ്സ്വിയാമംഗനഅയോജിനനാലേഅന്യയമാകണംഅധീശ്വരനാലുള്ള വരബലത്താൽ. അഹങ്കാരമോടെമഹിഷിമഹാബലഅവനിയിലാകെയോധസംരാവംഅരാതിയായിക്ഷിപ്രകോപത്താൽഅമംഗളയാം അഭാവമായിടുന്നു. അയോനിജനായി യുദ്ഗമമായഅയ്യനൂഴം കാത്തവളെ വധിക്കാൻഅസിരവുമായവളോടടരാടവേഅപരാധിക്കുമുക്തിയേകുന്നു. അനന്തരമടവിയിലാമഹാശയൻഅവധാനചിത്തയോഗാരൂഢനായിഅഗ്നിയായലിഞ്ഞവതാരമായിഅഭയമേകുന്നുപാസനാസ്ഥാനം.…

ഉള്ളു കള്ളികൾ

രചന : ഡോ:സാജു തുരുത്തിൽ✍ കവിതകൾ അച്ചടിച്ച് വെച്ചതാളുകളിലെ അക്ഷരങ്ങളെപെറുക്കി പെറുക്കി വായിച്ചെടുക്കുമ്പോൾകണ്ണടയിലെ കണ്ണാടിക്കുകനം കൂടിയതോർത്തുഒന്നും ശെരിയാകാത്തതുപോലെതപ്പിയും തടവിയുംകുറെയൊക്കെ ഒപ്പിച്ചെടുത്തുഇതിലെ വരികകൾക്കു ഉള്ളിൽഞാൻ ഒളിപ്പിച്ചുവെച്ച എന്നെതിരഞ്ഞു നടന്നുഓരോ വഴികളിലും എനിക്ക്എന്നെ അറിയാമായിരുന്നുഞാൻ നടന്നുപോയവഴിയിറമ്പിൽഞാൻ അടയാളങ്ങൾ കൊരുത്തുവെച്ചിരുന്നുഓരോരുത്തരും അങ്ങിനെയാണ്കടന്നു പോയിടത്തുഅടയാളങ്ങൾ കൊത്തിവെച്ചവർ‘കല ‘അടയാളമാക്കിയവർ…

” മരം “

രചന : പട്ടം ശ്രീദേവിനായർ ✍. ഞാനൊരു മരം!ചലിക്കാന്‍ആവതില്ലാത്ത,സഹിക്കാനാവതുള്ള മരം!വന്‍ മരമോ?അറിയില്ല!ചെറു മരമോ?അതുമറിയില്ല!എന്റെ കണ്ണുകളില്‍ഞാന്‍ ആകാശംമാത്രം കാണുന്നു!നാലു പുറവും ആകാശം, പിന്നെതാഴെയും മുകളിലും!.സമയം കിട്ടുമ്പോള്‍ ഞാനെന്റെസ്വന്തം ശരീരത്തെ നോക്കുന്നു.ഞാന്‍ നഗ്നയാണ്!ഗോപ്യമായി വയ്ക്കാന്‍ എനിക്കൊന്നുമില്ല.എങ്കിലും എന്റെഅരയ്ക്കുമുകളില്‍,ഞാന്‍ ശിഖരങ്ങളെകൊണ്ട് നിറച്ചു.അരയ്ക്കു താഴെശൂന്യത മാത്രം!അവിടെ നിര്‍വ്വികാരത!ഇലകളെ…