Category: കവിതകൾ

” മിഴിനീർത്തുള്ളികൾ “

രചന : അരുമാനൂർ മനോജ്✍️ മിഴിനീർത്തുള്ളികൾമഴയായിപ്പതിച്ചാൽഉലകം താങ്ങുവാനാകാതൊരുപ്രളയമായ് മാറീടും നിശ്ചയം. നിലാവിൻ ഹൃദ്യതഹൃദയത്തെ തലോടിയാൽനിശബ്ദമായ് നാമെല്ലാംമാറിടും പനിനീർ പൂക്കളായി. കാല പ്രയാണത്തിൽകളഞ്ഞോരു മുത്തുകൾകോർത്തൊരു മാലയിനിയും…തീർക്കുവാനാകുമോ ജീവിതത്തിൽ? കാലമെത്ര നാം കാത്തിരിക്കണംകൺകൾ തുറക്കുവാനായിനിയും?കാരിരുമ്പിൻ കാഠിന്യമൊന്നുംകരളിനില്ലെന്നിട്ടു പോലും ! ജീവിത നൗകയിൽ തുഴയുവാനിനികാലമൊട്ടില്ലെന്ന സത്യം!കാതങ്ങൾ…

കാവ്യശ്രീലകം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ കാവ്യാങ്കണത്തിലോരുഷസ്സണയുന്നുകളഭചാർത്തണിയിച്ചാമതിലകത്ത്കളകളമൊഴുകുമൊരരുവിയായികിളികളോടൊത്തവൾ പാടീടുന്നു. കൂന്തലഴിച്ചിതാപ്പടിയിലിരിക്കുന്നുകാച്ചെണ്ണ തേച്ചു രസിച്ചീടുവാനായികരാളതയില്ലാതവൾ; മരാളമായികുളിച്ചുരസിക്കുന്നു; നീർത്തടത്തിൽ. കേളികളോരോന്നാനന്ദക്കാഴ്ചയായികാണിയായീകടവത്തിരിക്കുമ്പോൾകാവടിയാടും കരകക്കാരിയേപ്പോൽകറങ്ങി കറങ്ങി കളിച്ചീടുവാനായി. കനകം പതിച്ചോരാതോണിയേറിയവൾകാവ്യതാളത്തിൽ തുഴഞ്ഞീടുവാനായികുഴലാരത്തിലൂടെയൊഴുകിയെത്തുന്നകാവ്യാംഗനയെ കാണാൻ എന്ത് ചന്തം! കൈയ്യിലണിയുന്ന കങ്കണക്കൂട്ടങ്ങൾകിലുകിലെ കിലുങ്ങുന്ന താളമുണരുന്നുകുടുകുടെ ചിരിക്കുന്ന കാമിനിയേപ്പോൽകാവ്യമദാലസ ഉന്മാദിനിയായീടുമ്പോൾ. കാഞ്ചന…

ഇന്ന് ലോക കവിതാ ദിനം

രചന : റുക്‌സാന ഷമീർ ✍ നീയെന്നിലെന്നുമുറങ്ങിക്കിടന്നിരുന്നുനിദ്രയുടെ നിശ്വാസങ്ങളില്ലാതെഏതോ മധുരാനുഭൂതിയുടെതാഴ്‌വാരങ്ങളിൽ പരിലസിച്ചിരുന്നുപ്രണയത്തിൻ പനിനീർപ്പൂവിരിയുന്നസുഗന്ധാനുഭൂതിയിൽമെല്ലെ ഉറക്കമുണർന്ന്വരികളായ് എന്റെ പുസ്തകത്താളിൽനീ പെയ്തു നിറഞ്ഞിരുന്നുഹൃദയ ഭിത്തിയിൽ നൊമ്പരത്തിൻചോര പൊടിയുമ്പോൾഒരു നോവു കടലിന്റെ ഓളങ്ങളായ്എന്റെ പുസ്തകത്താളിൽതിരയടിച്ചു നീ നനഞ്ഞു കുതിർന്നിരുന്നുമഞ്ഞിന്റെ മഴയുടെ നിലാവിന്റെയുംസുന്ദര കാഴ്ചകളുടെ മിഴിവിൽഒരു വസന്തത്തിൻ…

മാനുഷ്യസ്നേഹം

രചന : സുരേഷ് രാജ്.✍ ഹൃദയം തകർക്കുവാനാകുമെങ്കിൽനിങ്ങൾ അഴിച്ചുമാറ്റുക മനുഷ്യരൂപംകറുത്തചിന്തകളാൽ മറച്ചമനസ്സിന്വെളിച്ചമേകുവാനാകുമോ ഭൂമിയിൽമാനുഷികസ്നേഹമെന്നുംമാനുഷ്യസ്നേഹം. പഴിച്ചൊല്ലി മൊഴിച്ചൊല്ലിബന്ധം പിരിച്ചൊരു നേരംതകർന്നൊരു മനം,കരൾ നീറ്റിമിഴി ചാലൊഴുക്കി നിണമിറ്റിടവേആരെന്നൊരാശ്രയമില്ലാതെ ജീവിത-വീഥിയിൽ അവളേകയായിട്ടുംപറക്കുവാനാകാത്ത പൈതലെയോർത്ത്ജീവിതപച്ച തേടി അവളലഞ്ഞെത്ര നാളുകൾക്രൂരനാമൊരുരവന്റെ പാതിയായി വാണിട്ടുംപോരായ്മയൊന്നുമേ ചൊല്ലാതെ കാലം കഴിച്ചവൾക്ക്നാഥനും തുണയില്ലാതെ…

കഞ്ചാവുണ്ണികൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ കണ്ണിലുണ്ണിയായോരരുമകൾകൊണ്ടുപ്പിടിച്ചു പഠിക്കാനായികോട്ടും സൂട്ടും ടൈയ്യും കെട്ടികളരവമോടക്ഷരാലയത്തിൽ. കുട്ടികളൊത്തൊരു കൂട്ടമായികുണ്ടാമണ്ടികളനവധി കാട്ടികൊമ്പുമുളച്ചവരെന്നുനിനച്ച്കൊല്ലാകൊലയായിത്തീരുന്നു. കിട്ടിയ കാശിനു ബീഡിം വാങ്ങികൂട്ടരോടൊത്തു വലിച്ച് പഠിച്ച്കണ്ടവരോടവരടുത്തു കൂടികിട്ടിയ ലഹരിയുമാസ്വദിച്ചു. കല്ലും നെല്ലും തിരിച്ചറിയാത്തവർകശപിശകല്ലുകടിച്ചുപ്പല്ലുകളഞ്ഞുംകൂനിന്മേൽ കുരുക്കളങ്ങനെകുടികൊള്ളുന്നുള്ളിലഹങ്കാരം. കെട്ടും മട്ടും മാറും വേളയിൽകെട്ടുപ്പാടുകളൊക്കെ…

ഇടം

രചന : ദിവാകരൻ പി കെ.✍ സൗഹൃദം വീണ്ടെടുക്കാൻമനസ്സു കൾ ഇടം തേടി പരതുന്നു.മതിൽ കെട്ടി വേർതിരിച്ച മുരടിച്ചമനസ്സുകളിൽ ഇരുൾ നിറയുന്നു. വിഷാദം നിറയും മുഖങ്ങളിൽഇത്തിരിപ്രസാദം നിറയ്ക്കാൻഇടമില്ലാതലയുന്നവർ ലഹരിയിൽഇടം തേടി സായുജ്യ മടയുന്നു. ഇടമില്ലാത്ത വരുടെഅടക്കിപ്പിടിച്ചരോഷംമനസ്സിൽ അണകെട്ടി വെച്ചവർവീർപ്പുമുട്ടലാൽ കണ്ണുകളിൽപകയുടെ ചെഞ്ചോരചായംഹൃദയം…

ആദിത്യപ്രഭയിൽ

രചന : തോമസ് കാവാലം. ✍ ആദിത്യനെത്തവേ, യാകുലി നീങ്ങുന്നുആകാശമാകെയും പ്രകാശമാകുന്നുആശതൻ വൈകുണ്ഠമാകുമീ ഭൂമിയിൽഈശ്വര സൗന്ദര്യം ദർശനമാകുന്നു. പൂവുകൾ ഭൂമിയെ സ്വർഗീയ ഭംഗിയിൽപൂരിതമാക്കുന്നു പുണ്യം നിറയ്ക്കുന്നുപൂമ്പാറ്റ പൂവിലെ മകാന്ദ മുണ്ണുന്നുപുൽച്ചാടിപോലുമീ ഭൂമിയെ പുൽകുന്നു. ശാരികവൃന്ദങ്ങളാകാശവീഥിയിൽശാരദഭാവത്തിൽ ശംഖൊലിയൂതുന്നുശാലൂരവൃന്ദത്തെ ഭക്ഷിച്ചു നാഗങ്ങൾശാശ്വതം ശാന്തരായ് ശയിക്കുന്നുൺമയിൽ.…

പ്രിയേ നിന്നോർമ്മയിൽ

രചന : വിജയൻ ചെമ്പക ✍ പണ്ടു നമ്മൾ വേർപ്പൊഴുക്കീ-ട്ടൊത്തുചേർന്നു പടുത്തതല്ലേഇന്നു കാണും നേട്ടമൊപ്പംമക്കളാളും സൗഖ്യമെല്ലാം ഇന്നതെല്ലാം നമ്മളൊന്നി-ച്ചാസ്വദിക്കാൻ യോഗമില്ലാ-തെങ്ങുപോയെൻ സ്വർഗ്ഗമേ നിൻ-ദേഹിയെന്നോടൊപ്പമിന്നും പ്രിയതമേ നീയൊപ്പമില്ലെ-ന്നാലുമെൻ സായന്തനത്തിൽസാർത്ഥമാമെൻ ജീവനം നിൻസ്മരണയല്ലാതെന്തു വേറേ? സ്മൃതിയതെല്ലാം മാഞ്ഞുപോകിൽജീവനുള്ളൊരു ജഡമതാരുംഎങ്കിലോ എൻ പ്രണയിനീ നിൻസ്മൃതികളാണിന്നെന്റെ ജീവൻ.…

നിന്നിലേക്ക് സഞ്ചരിക്കും മുൻപേ

രചന : ജിഷ കെ ✍ നിന്നിലേക്ക് സഞ്ചരിക്കും മുൻപേഞാൻ ചുരുക്കം ഏഴ് ജന്മ മെങ്കിലുംജീവിച്ചു തീർത്തിരി ക്കണം..ആദ്യ ജന്മത്തിൽ ഞാൻ ഒരു പുഴ യായി മാറിയേക്കും..ഒഴുക്കുകളെ അടക്കി പ്പിടിച്ച്ഏറ്റവും ശാന്തമായവിധം കടൽ ച്ചുഴികളെഹൃദയത്തിലേറ്റുന്ന ഒന്ന്…രണ്ടാം ജന്മത്തിൽതീർച്ചയായും ഞാൻ ഒരു കവി…

അക്ഷരങ്ങളോടത്രേവറ്റാത്ത പ്രണയം🤗

രചന : ദീപ സോമൻ✍️ ഓരോ എഴുത്തുംമറ്റൊന്നിൻ്റെ തുടർച്ചയാകുന്നതുയാദൃശ്ചികം.മനസ്സ് മനസ്സിനെതൊടുമ്പോളവിടെസർഗ്ഗപിറവി സാധ്യമാകുംചിന്തകൾ ചിന്തകളെ തൊട്ടു വിളിക്കുന്നധന്യവേളയിൽനാം നമ്മോടുതന്നെ സംവേദനം ചെയ്യുന്നതെത്ര മനോഹരം!ഞാനറിയട്ടെ,നിൻ്റെയോരോ കണ്ണീരിൽ കുതിർന്നവരികൾക്കുംഅനുപല്ലവിയെഴുതുന്നവളെ നീ കണ്ടിരുന്നെന്നോ?ഒന്നിൽ നിന്നുംമറ്റൊന്നു പിറവിയെടുക്കുന്നത്കണ്ടു നീആശ്ചര്യപ്പെട്ടിരുന്നെന്നോ?ഋതു മാറിഋതു വരുംപോലെചിന്തകൾക്കു തുടർച്ചയവിടെ ദർശിച്ചിരുന്നുവോ?തെളിമയുടെആകാശത്ത് ചിതറിയൊഴുകുംപഞ്ഞിക്കെട്ടുകൾ പോലെ നൂറായിരംവിഷയങ്ങൾ…