Category: കവിതകൾ

അണയാത്തസന്യാസ തീ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ അണയാത്തൊരുസചേതനയെന്നുംഅറിവായുള്ളിൽ; സഗുണമായുംഅപാരതയാലെ; സ്വയേച്ഛതയാലെഅനുഭവമാക്കാൻ പരിശ്രമിച്ചവർ.അനുസ്സരണയാൽ ; നിസ്സംഗതയാൽഅന്തശ്ചക്ഷുസ്സിനേയുണർത്തിഅലങ്കാരമായതെല്ലാമകന്നകന്ന്അണ്ഡകടാഹത്തിന്നാഴമറിഞ്ഞു.അധോമുഖത്തിലേകാഗ്രചിത്തംഅനർഗ്ഗളമന്ത്രമങ്ങുച്ചരിക്കവേഅനന്താനന്ദം;അധരപുടങ്ങളിൽഅക്ഷരസരസ്വതിയൊഴുകീടുന്നു.അകതളിരിലുൽക്കർഷത്താൽഅതിരുകളെല്ലാം അകന്നകന്ന്അർക്കകാന്തിയിലുദിച്ച് പൊങ്ങുംഅഹന്തയെല്ലാം ഒലിച്ചു പോയി.അശനമെല്ലാം അധികമില്ലാതെഅശിരനങ്ങു മണിപൂരകത്തിൽഅശോകമില്ലാതായതാംമർത്യർഅനുഗ്രഹമായിന്നുലകത്തിൽ.അത്യാസക്തിയെല്ലാമമൃതസത്തിൽഅമിഷമില്ലാത്ത ഏകാഗ്രതയിൽഅമംഗളമെല്ലാമൊഴിച്ചൊഴിച്ച്അന്തകാരിയിൽ ആസ്ഥയാലെ.അഭയമായസോമസ്കന്ദമൂർത്തിഅകമേയിരുന്നു വിളങ്ങുമ്പോൾഅജ്ഞാനത്തിൻഘ്രാണതയകന്ന്അൻപാലെല്ലാമൊന്നായിച്ചേർന്നു.അഘോരി തൻ്റെയതിബലമന്ത്രംഅനുഭാവമായി ജഢരാഗ്നിയിൽഅഞ്ജലിയേകാനണിയണിയായിഅനന്തസാഗരതരംഗിണികൾ.അന്വയമായൊരുശിവലിംഗമതുഅടയാളമാകും കളേബരത്തിൽഅദ്വൈതകാന്തി തെളിയും നേരംഅലിയുന്നതു തത്ത്വമസിയിൽ.അതിശയമേറുമനുഷ്ഠാനത്താൽഅവിഘ്നമായ തേരോട്ടങ്ങളുംഅസഹ്യമായ തപോമാർഗ്ഗങ്ങളുംഅതിദിവ്യമായി ആസാദിതമാകും.അതിദ്യുതിയിലലിഞ്ഞലിതാംഅഭ്യുപഗമമോടെ…

വിഷാദാർദ്രം!

രചന : ജയൻ കൂടൽ ✍️ കതിരോന്റെ കനകത്തേരുടഞ്ഞത-ന്ധകാരത്തിൻ കയത്തിൽ വീണതിൻ,തിമിരത്തിൻ തിരമാലകൾ പൊങ്ങിയീ-ദിനത്തിൻ മണിവീണയുടഞ്ഞുപോയീ. എൻ ജീവനുള്ളിലെ കോവിലിൽ നിന്ന്,ഒരു പടുതിരി മാത്രം മിഴിച്ചുനോക്കി,ശൂന്യമാം ഹൃദയത്തിൻ കൂട്ടിലെന്നോ,മൂകമാം വേദന ചേക്കേറിയെന്നേ. കനൽമഴ പെയ്യുന്നൊരെൻ കരളിനെ ചുറ്റി,ഒരു മരപ്പാവ കണക്കേ ഞാനിരുന്നു,ഓർമ്മതൻ…

മനുഷ്യപുരാണം

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മതമെല്ലാമേയനേക സഭകൾമനുഷ്യനാണതിനേക നിദാനംമതാടിമകളോരോച്ചേരികളായിമതത്തിന്നായി ആയുധമേന്തി.മഹീപതിയായസ്ഥാപകരൂപൻമതാവധാരണമണികളിലായിമനമതിലേറിയയാദർശത്താലെമർത്യനങ്ങനെമനുഷ്യദൈവമായി.മുദ്രയായ അടയാളവുമേന്തിമുമ്പേമുമ്പേ നടന്നോരാളുകൾമൂർത്തിക്കുളളത്ഭുതഘോഷംമാനവരേറെയനുയായികളായി.മോഹം പേറുംജനതതിയെല്ലാംമാർഗ്ഗം കൂടാൻ മഹനീയകഥകൾമൂലമായൊരു പുസ്തകമേന്തിമുട്ടിയ വാതിൽ തുറക്കപ്പെട്ടു.മൂർത്തിക്കായി ദേവാലയമായിമൃതുവായൊഴുകും സംഗീതവുംമന്ദം മന്ദം ചലിക്കും മതമതിൽമോടി കൂട്ടുംമേലാളക്കതിരുകൾ..മേളത്താലെ പരത്തും കഥയിൽമത്തരായോർക്കാശ്വാസമേകിമേലെ കയറും സന്തുഷ്ടതയാൽമേന്മേൽഗതിയായൊരുവിശ്വാസം.മേധാവികളോ കളസമണിഞ്ഞ്മൃതരേയെല്ലാമമൃതരാക്കാൻമന:പൂർവുമേന്തിയ സദാചാരംമേല്പടിയെല്ലാമാചാരങ്ങളായി.മൃതിയുള്ളോരുത്താപരായിമോദമില്ലാതെഭയവിഹ്വലരായിമണ്ടത്തരമതുകാട്ടിയലഞ്ഞ്മഞ്ജുളമില്ലാതായ…

അടർന്നുപോകുമ്പോൾ

രചന : ഗ്രാമീണൻ ഗ്രാമം ✍️ കൂട്ടു വെട്ടിപിരിഞ്ഞിട്ടുമെന്തേഓർമ്മയിൽ വന്നുകൂട്ടിരിക്കുന്നു നീ.എത്ര യാദൃശ്ചികംഅന്നു കണ്ടു നാം“പ്രേമ”മല്ലാത്തൊരുസ്നേഹം വിതച്ചതും.കരിനിഴൽ വീഴ്ത്തിയുംപ്രളയം പടുത്തുംനൂറു മേഘങ്ങളൊറ്റതുരുത്തിലേകനാക്കുമ്പൊഴും,നീ പിരിഞ്ഞില്ലകരുതലായ് മൗനമേവിട പറഞ്ഞെന്റെഇണയകലുമ്പൊഴും.ഇല്ലിവിടെകൂട്ടിനർത്ഥം ചമപ്പവർസ്നേഹമെന്നക്ഷരകൂട്ടിന്റെ നേരിനെ,രണ്ടുപേർലിംഗഭേദികൾതമ്മിലൊന്നായ്നടക്കുന്ന കൂട്ടിനെ.വഴികളേറെവിജനമാണെങ്കിലുംഒപ്പം നടക്കുന്നെന്നോർമയിൽനൂറുനോവുകൾ കൊണ്ടുമുറിവേറ്റ പക്ഷികൾ.വേനൽ പാകിയനിഴൽക്കൂത്തു പാവകൾമാഞ്ഞു പോകുന്നിരുൾക്കൂട്ടു –കൂടുന്ന പകലിലും.കാറ്റു…

എൻ്റെ ജീവിതമേ !

രചന : വൈഗ ക്രിസ്റ്റി ✍️ നടന്നു ക്ഷീണിക്കുവാനില്ലാത്തമരുഭൂമികൾ…ഉറക്കം കെടുത്തുന്നരാത്രിമഴകൾ …ഒരടി കൂടി വച്ചാൽപൊട്ടിത്തെറിക്കുന്ന മട്ടിലെൻ്റെഹൃദയമിടിപ്പുംനടക്കാനാളില്ലാത്തഇടവഴിയാകുന്നു ഞാൻഓർമ്മകളിൽമാത്രം ജീവിക്കുന്ന ഒരു ചാറ്റൽമഴ…പിന്നിലേക്ക് മാത്രം നടക്കുന്നഘടികാര സൂചികളുള്ളഒരു കുഞ്ഞു മുറിയിൽഞാനിപ്പൊഴും കാത്തിരിക്കുന്നുഇനിയുമെത്താത്തഎൻ്റെ ഭൂതകാലത്തെ ,എൻ്റെ ജനനത്തെഗർഭപാത്രത്തിലെ എൻ്റെ ഉറക്കത്തെ …അതിനുമപ്പുറംഎൻ്റെ പൂർവ്വജന്മത്തെ …കാലം…

ഈണമായ്.. കാവ്യമായ്..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഈശ്വരാനുഗ്രഹത്തിൻ മഹിത ഭൂവിതിൽഈണമോടൊഴുകുന്നയരുവിയായ്, പുഴകളായ്ഈരണം ചെയ്തിടുന്നോരോ പ്രഭാതവുംഈ ദിവ്യ നന്മാർദ്ര ഗ്രാമീണ മഹിമകൾ. ഈഹാമൃഗത്തിൻ സ്വഭാവമില്ലായ്കയാൽഈശാചലംപോലെളിമതൻ മനസ്സുകൾഈർഷ്യയില്ലാതെ വസിക്കുന്ന ജനതകൾഈശ്വരാധീനം; തുടരുന്നു കവിതകൾ. ഈശാവാസ്യ,പാരായണം ചെയ്യുവോർഈ ഗ്രാമസുകൃതമായിന്നും വസിക്കയാൽഈദൃക്ത നന്മോദയത്തിൻ തുടർച്ചപോൽഈടുറ്റ രചനകൾ…

കെട്ടാമറിയകൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ കൂന്തലഴിച്ചവൾ ആലയത്തിൽകൊഴിയുന്നോരോയാശയുമായികല്യാണത്തിനൊരുങ്ങിയെന്നുംകാന്തനേത്തേടി കണ്ണു കഴച്ചു. കരിതേയ്ക്കാനായൊരു ചൊവ്വകണ്ണിലെ കരടായി രാശിയിലുണ്ടേകരയുന്നുണ്ട് മാതാപിതാക്കൾകഷണിക്കുന്നവൾ ഭാരമായി. കാണാനഴകാണവളെന്നാൽകാടുകയറുംജ്യോതിഷവിചാരംകാതുകൊടുത്തകുടുംബങ്ങൾക്ക്കിട്ടിയ ശിക്ഷ ചെറുതല്ലായതം. കണ്ടും കേട്ടതും ഗണിച്ച് വച്ച്കണിയാന്മാരെല്ലാം കുളമാക്കികാനനം പുഷ്പമായ പെണ്ണോകുഴിയിൽ ചാടി വാടിയ മലരായി. കുരങ്ങുക്കളിച്ചു…

പ്രണയം

രചന : അൽസന ഐഷ ✍️ പറയാൻ കൊതിച്ചിട്ടുംഉള്ളറിയിക്കാതെമൂടിവെച്ചൊരിഷ്ടമാണെന്റെപ്രണയം.ആദ്യമായിക്കണ്ടതുംഹൃദയം കൊരുത്തതുംമിഴികൾ പിടഞ്ഞതുംഅറിഞ്ഞിട്ടുമറിയാതെ,എന്നേക്കുമെന്നേക്കുംഅകതാരിലൊളിപ്പിച്ച,ഇഷ്ടമാണെന്റെപ്രണയം.ഓരോ നിമിഷവുംമിഴികൾ തുറന്ന് ഞാൻകണ്ട സ്വപ്നമാണെന്റെപ്രണയം.മേഘങ്ങൾ നിലാവിനോടുകാതരമായിച്ചൊല്ലിയഇമ്പംതുളുമ്പുന്നവാക്കാണെന്റെപ്രണയം.ഒന്നുമറിയാതെ നീയെന്റെഹൃദയത്തിൽ കുടിയിരുന്നിട്ടുംഒന്നറിയിക്കാനാവാതെവീർപ്പുമുട്ടുന്നതാണെന്റെപ്രണയം.ഒടുവിൽ,ഓടിത്തളരുമ്പോൾകിതപ്പാറ്റി,ചാഞ്ഞിരിക്കാനൊരിടംവേണം.അത് നിന്റെയീനെഞ്ചിലാകുന്നതാണെ –നിക്കേറെയിഷ്ടം.അതാണെന്റെ പ്രണയം.✍🏻

ആകാശം തൊട്ടവൾ.

രചന : ബിനു. ആർ ✍️ തൊട്ടുനോക്കട്ടെ ആകാശമൊന്ന്തൊണ്ണൂറുദിവസത്തിന്റെയുള്ളിന്റെയുള്ളിൽഒമ്പതുദിവസമെന്ന് പറഞ്ഞുപോയിമുന്നൂറുദിവസത്തിന്റെ താഴെയെത്തി. രണ്ടായിരം തിരിഞ്ഞുമറിയലുകൾകൂടെയെത്തി രണ്ടുപേർമാത്രമായൊതുങ്ങിയൊതുങ്ങിരണ്ടെന്നും രണ്ടെന്നും നാലുപേരായിരണ്ടാമനോമന നാട്ടുകാരിയായി. വേദങ്ങളെല്ലാമുരുക്കഴിച്ചു വേറിട്ടമാനസംകലമ്പലിലായി,നാടൊന്നു കാണുവാൻമനക്കോട്ടകെട്ടി, ഈശൻ നിഴലിലുംവന്നു നോക്കി, ഈശാനകൊണിലുമില്ലകന്നിയിലുമില്ല കാണാക്കോണിലുമില്ല. ഒരുതുള്ളിപോലും വെള്ളമില്ല,വെളിച്ചമില്ലനാരായവേരിലും ത്രാണിയില്ല, ജീവൻപതുക്കെ തുഴഞ്ഞുതുടങ്ങി,തട്ടും മുട്ടുമായ്ആകാശം കാണുവാൻ…

പെണ്ണുകെട്ടി പെരുവഴിയായി

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ പക്വതയുള്ളൊരു ചെറുപ്പക്കാരൻപഠിച്ച് പഠിച്ചൊരു ജോലിയിൽ കയറിപാകതയായൊരു കാലത്തായയ്യോപെണ്ണുകെട്ടി പുരയിലു കയറ്റുന്നു. പതനം മുറ്റിയ പെണ്ണാളച്ചാരായിപെണ്ണു പറഞ്ഞതു വേദവാക്യംപോറ്റിയ അമ്മയെ കൂസാതായിപിടിപ്പുകേടതു കാട്ടി തുടങ്ങി. പെണ്ണിനു വേണം പ്രൗഢികളേറെപുരയിലേറെ ധാരാളിത്തങ്ങൾപാടുപെട്ടൊരു പണവും പോരപഴുതു…