ചോതിയോണം (“ഉണ്ണിക്കുള്ളാേരിണ്ടൽ”)
രചന : മോണികുട്ടൻ കോന്നി ✍️ ചോതിക്കാതെത്തീ…ഇന്നത്തെച്ചോതിപ്പെണ്ണും!ചേലൊത്തൊന്നാെന്നായാല്ലോവന്നേൻ മങ്കമാർ !ചേമന്തിപ്പൂ മുല്ലാ മുക്കുറ്റീതുമ്പപ്പൂ..;ചേരുന്നോരോകാന്തിക്കായിന്നിക്കളത്തിൽ!ചെമ്പട്ടാെട്ടാകെച്ചുറ്റീ,സന്ധ്യത്തുമ്പിപ്പെൺ –ചെന്നിട്ടാരാത്രിക്കാട്ടിൽപ്പെട്ടീടുന്നേരം….;ചെമ്പപ്പട്ടല്ലൊം മാറ്റീട്ടാ ചന്ദ്രക്കൊമ്പൻ;ചേലോടെത്തീ മാനത്തിന്നാവെള്ളിത്തേരിൽ!ചാടേറീട്ടിങ്ങെത്തീ മുറ്റത്തുംതോപ്പെങ്ങും ;ചാടിക്കൂടെക്കൂടീട്ടാടീട്ടൂഞ്ഞാലായാൻ!ചേലുള്ളോരോടൊപ്പം ചാേതിക്കാടാനാവും,ചേലിൽമോഹം!ചെഞ്ചുണ്ടിൻ്റെതേനുണ്ണാനും!ചേച്ചിക്കും ചോപ്പുണ്ടീ ചേട്ടന്നുംനന്നായ്;ചാച്ചമ്മ,യ്ക്കമ്മൂ ,ൻ്റമ്മയ്ക്കുംചേലുണ്ടേറേ !ചോതിക്കാട്ടോം പാട്ടും,അക്കൂട്ടർക്കൊപ്പത്തിൽ;ചോദിക്കാനാളില്ലെൻ്റൊപ്പത്തിന്നീ രാവിൽ….!ചോറുണ്ടിട്ടങ്ങാേട്ടില്ലല്ലോഞാനും കൂടെ-ച്ചാടിക്കൊ’ണ്ടാർപ്പോ…!ഇർറോ.. !ഇർറോ…’ ന്നാർക്കാനും!ചാടിക്കളിച്ചീടും; ഞാനുമങ്ങൊരുനാളിൽ!ചേട്ടൻ്റൊപ്പത്തിൻ പൊക്കത്തിൽഎത്തുന്നേരം!
