രാവിൻ്റെ ഗദ്ഗദങ്ങൾ
രചന : ഷൈലകുമാരി ✍ കറുപ്പിനേഴഴകാണെന്നല്ലോപഴമൊഴിയെന്നാലും;വെളുപ്പിനുള്ളൊരു ചന്തമെന്നുടെമേനിക്കില്ലല്ലോ! നിലാവിനെന്തൊരു ഭംഗിഅവളെ പ്രണയിക്കും ലോകം;ചന്ദ്രനുമെന്തൊരു ചേല്അവനെ വാഴ്ത്തുന്നെല്ലാരും! ഞാനണയുമ്പോൾ രാക്ഷസജന്മംകൂടെയണഞ്ഞീടും;നിലാവുപോലുമെന്നെ-പ്പേടിച്ചോടിയകന്നീടും! സ്നേഹം തിങ്ങും നല്ലൊരുമനസ്സെനിക്കുമുണ്ടേലും;തിരിച്ചറിയുന്നില്ലാരുമീകറുത്ത ജന്മത്തെ! അടുത്തണയാനൊന്നു ചിരിക്കാൻമടിക്കുന്നു ലോകം;ഈ കറുത്തജന്മം വലിച്ചെറിഞ്ഞുരസിച്ചിടാനായി; അടുത്തജന്മം നിലാവായൊന്നുപുനർജ്ജനിക്കേണം;മനസ്സിലുള്ളോരാഗ്രഹമാണേനടക്കുമോയെന്തോ?