മരിച്ചപെണ്ണിന്റെ
രചന : ശാന്തി സുന്ദർ ✍️ മരിച്ചപെണ്ണിന്റെനീറിയടങ്ങാത്തചിതയ്ക്ക് മേലെനിന്നുകൊണ്ടാണ്അവൾക്ക് വേണ്ടിവേനൽ വാദിച്ചത്.മരണത്തിന്കീഴടങ്ങിയവൾക്ക്മേലെയെറിയുന്നചോദ്യങ്ങൾക്ക്എന്തു പ്രസക്തിയെന്ന്കണ്ണുരുട്ടിയത്.എവിടെയാണ് തെറ്റുപ്പറ്റിയതെന്ന്?ഉത്തരം പരക്കെ തിരഞ്ഞുകൊണ്ട് എവിടെനിന്നോ….അപവാദകഥകൾകേൾക്കാൻ കൊതിച്ച്,ഓടിയെത്തിയൊരുകൊടുങ്കാറ്റ്!ഒരു പെണ്ണിന്റെദുർമരണത്തിനുമാത്രമെന്തേ…ദുഷിഞ്ഞ വാക്കുകളുടെവിഷം തുപ്പലുകളെന്ന്.കാറ്റിനോട് ചോദിക്കുന്നുസ്മാശനഭൂമിയിലെചിലമരങ്ങൾ!അവളെന്നെ കഥയുടെഅവസാനവരിയുംതലയിൽ ചുമന്ന്ഒരു മഴയുടെ നിഴൽഒരു ദേശത്തിനോട്നടന്നു കരഞ്ഞു പറഞ്ഞിട്ടും..തോറ്റു വീഴുന്ന മഴയെ നോക്കിആകാശകോണിൽ പുതിയൊരുനക്ഷത്രം…
