രചന : ദത്താത്രേയ ദത്തു ✍ ഉടുത്തുകെട്ടുകളഴിഞ്ഞൊരുവൾകങ്ങിയപാൽമണവുമായിഒരുവന്റെചൂടും ചൂരുമണയാത്തനെഞ്ചിൻകിടക്കയിൽനിന്ന്മറ്റൊരുവന്റെമേച്ചിൽക്കുന്നിലേക്ക്വീണ്ടുമൊരപകർഷതയുടെപടി ചവിട്ടുമ്പോൾഅദൃശ്യപിടിവലിയാൽ“അമ്മ പോകല്ലേന്ന് “ഒരു കുഞ്ഞു സൈറൺചെവിയടയ്ക്കുമൊരശനിപാതംപോൽകണ്ണീരുകൊണ്ടു കഴൽകെട്ടിപരീക്ഷിക്കും.എത്ര ഞരങ്ങിയിട്ടുംഉൾക്കിടിലത്തിന്റെഒച്ചയുറയ്ക്കാതെ,പിറുപിറുപ്പുകളുടെകങ്കൂസ് നൂലാൽചെകിടുമുറുകുന്നത്സ്വയം തൊട്ടുനുണഞ്ഞുകണ്ണുചുരുക്കും.വേട്ടപ്പട്ടിയുടെ ശൗര്യവുംതുടക്കക്കാരന്റെ ദയാവായ്പുംകൂട്ടിമുട്ടിഒരു മിന്നൽപ്പിണർഅനുവാദമില്ലാതെ ഉറപൊട്ടുന്നത്നെഞ്ചിൻചുഴികളിൽ തിമിർത്തവേർപ്പുമഴയാലവൾമാത്രംനനഞ്ഞലിഞ്ഞറിയും.തൊട്ടുകിടക്കുമ്പോൾഅവനൊരു മഞ്ഞുകാലവുംഅവളൊരു വേനലിന്റെഗതികെട്ട പൊള്ളൽ വരയുന്നചുടുമരുഭൂമിയുമാകും.“മാറ്റിവിളിച്ചേക്കരുതെന്ന്പേരുകൾ.പകുത്തു വയ്ക്കല്ലേന്നൊരു ശീൽക്കാരം.”ഉരുവിട്ട മന്ത്രംപോൽആവർത്തിക്കുമൊരമ്മവചനംതാരാട്ടിന്റെയീരടി പാടും.ആരറിവൂഒന്നുമൊന്നുമത്രമേൽഎളുതല്ലെന്ന്ആരറിവൂഒരു വിടവുമത്രമേൽചെറുതല്ലെന്ന്!■■■■■■■■വാക്കനൽ