കിളിപ്പാട്ട്
രചന : ബിന്ദു അരുവിപ്പുറം ✍️ പൂത്തമാങ്കൊമ്പിലായൂഞ്ഞലാടിക്കൊണ്ട്പൂങ്കുയിൽ പാടിരസിയ്ക്കയല്ലോ.സ്നേഹത്തിൻ തുള്ളികളിറ്റുവീഴുന്നേരംഅറിയാതെയുള്ളിൽ കുളിരുതിർന്നു.പൂഞ്ചോല ചുറ്റിവന്നെത്തുന്ന തത്തമ്മ-പ്പെണ്ണിന്റെ ചുണ്ടിലെയീണം കേൾക്കേകുഞ്ഞിക്കിളികളൊരായിരം വന്നെത്തിപാട്ടുപടിച്ചതറിഞ്ഞോ നിങ്ങൾ?…കൂട്ടിലിരിയ്ക്കുമാ കുഞ്ഞിക്കിളികളുംതെന്നലിന്നൊപ്പമായ് മൂളുന്നുണ്ടേ.മഴമേഘപ്രാവുകൾ കുറുകുന്ന നേരത്ത്പ്രണയരാഗം മൂളി കാർമുകിലും!അത്തിമരത്തിന്റെ ചോട്ടിൽ കുരുവികൾഇഷ്ടമായ് നല്ല വിരുന്നൊരുക്കിപുത്തൻ പുലരിയ്ക്കു സ്വാഗതമോതുവാൻഭക്തിയോടെ നല്ലൊരീണമിട്ടു.പാട്ടിന്റെ പാലാഴി തീർക്കാൻ…
