Month: March 2025

വൃത്തം

രചന : ഷിഹാബ് സെഹ്റാൻ ✍ മുഷിഞ്ഞുനാറിയ വസ്ത്രങ്ങളോടെതേഞ്ഞുതീരാറായ ചെരിപ്പുകളണിഞ്ഞ്നീണ്ടുവളർന്ന താടിരോമങ്ങളും തടവികൈയിലൊരു നിറഞ്ഞമദ്യക്കുപ്പിയുമായ്ഇരുണ്ടുവിളർത്തൊരു രാത്രിയിൽലോഡ്ജിലെ പതിനാറാം നമ്പർമുറിയിൽ നീയെന്നെക്കാണാൻ വരും.മാർക്സും, ഈഗിൾടണുംഅയ്യപ്പനും, കടമ്മനിട്ടയുംദസ്തയെവ്സ്കിയും, യോസയുംകാക്കനാടനും, ആനന്ദുംഎം.എൻ.വിജയനും, എം.പി.അപ്പനുംനമ്മുടെ മണിക്കൂറുകളെനിസ്സാരമായി കൊന്നുതള്ളും.വിലകുറഞ്ഞ റമ്മിൻ്റെദംശനമേറ്റ് നീ തളർന്നുറങ്ങുമ്പോൾകഴുത്ത് ഞെരിച്ചു നിന്നെകൊലപ്പെടുത്തും!ഉടുമുണ്ടഴിച്ച് മേൽക്കൂരയിൽകുരുക്കി വാത്സല്യപൂർവ്വംനിന്നെയതിൽ…

സ്വപ്നം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ അവളുടെ അളകങ്ങൾമാടിവിളിച്ചപ്പേൾഅരികത്തു ഞാൻ ചെന്നുനിന്നുവിറയാർന്ന ചുണ്ടുകൾപുഞ്ചിരിച്ചപ്പോഴെല്ലാംഅറിയാതെ ഞാനുംചിരിച്ചുപറയാതെ ഞാനുള്ളിൽപറയുന്നതറിയാതെപതറി ഞാൻ തലതാഴ്ത്തിനിന്നുപരിദവം കാട്ടുന്ന മുദ്രകൾകണ്ടു ഞാൻപലവട്ടം ഒളികൺഎറിഞ്ഞുമധുരമാം ശബ്ദമെൻചെവിയിൽ മുഴങ്ങവേചുറ്റുപാടും ഞാനൊന്നുനോക്കിമറ്റാരുമല്ല അവളുടെചുണ്ടിലെമന്ദഹാസത്തിൽ ഞാൻമയങ്ങിഅകതാരിൽ മൊട്ടിട്ടപ്രണയത്തിൻ മന്ത്രണംഅറിഞ്ഞപ്പോൾ ഞാൻഎന്നെ മറന്നുകണ്ണു തുറന്നപ്പൊൾകണ്ടീല്ല ആരേയുംസ്വപ്നത്തിൽ…

നാടകങ്ങൾ

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍ അമ്പലപ്പറമ്പിലെ വലിയ സ്റ്റേജിൻ മുന്നിൽസംഘചേതനയുടെ നാടകം കാണുവാൻപോയൊരാക്കാലത്തെ ഓർത്തിടുന്നുണ്ടു ഞാൻഉൽസവപ്പറമ്പിലും സ്കൂൾമൈതാനത്തുംഒട്ടേറെ നാടകം നടന്നോരക്കാലത്തെഇന്നലെയെന്നപോൽ ഓർക്കുന്നുണ്ടിന്നു ഞാൻനാടകങ്ങൾക്കേറെ പ്രസക്തിയുള്ളോരക്കാലംകെ പി എ സിയും സംഘചേതനുംഅതുപോലെ ഒട്ടേറെ നാടകസംഘവുംഅതിലെ നടീനടൻമാരായുള്ളോരു മൊക്കെയുംജ്വലിച്ചുനില്ക്കുന്നോരന്നത്തെക്കാലംനാടകകലയുടെ സുവർണ്ണകാലംകചനും ഭീമനും നളദമയന്തിയുംഅതുപോലെ…

കറുത്തവൾ.

രചന : സുരേഷ് പൊൻകുന്നം ✍ മഴവില്ലിനേഴ് നിറമെങ്കിലുംഇവളുടെ നിറമാ മഴവില്ലിലില്ല,ഇവളുടെ നിറമശുഭം കലർന്നത്കറുപ്പും വെറുപ്പുമിണ ചേർന്ന നിറം,കാക്ക,കരിങ്കൊടികാലൻപോത്ത്കാർമേഘംകരിംഭൂതംകരിന്തിരികരിംകർക്കടകം,കറുപ്പൊരു മയക്കു മരുന്ന്,ഇവളണിയുന്ന വരവ് കമ്മൽ,കറുക്കാൻ തുടങ്ങിയിരിക്കുന്നു,ഇവൾക്ക് കരിവളയും,കൺമഷിയും വേണ്ട,അഴുക്കും മെഴുക്കും പിടിച്ചചപ്രത്തലമുടിഒരു കറുത്ത തിരുപ്പനിൽ ഒതുങ്ങാതെ,തല കിളച്ചാൽ പഴകിയ എണ്ണമണം,കഴുത്തിലെ കറുത്തചരടിനും…

കാഴ്ചകൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍ കാടത്തമേറുന്ന കാലമേ നീയിന്നു,കാണാത്ത ചിത്രം നിരത്തുന്നുവോ!കദനം പിടയ്ക്കുന്നു കൺമുമ്പിൽ,കരളറപ്പുള്ളവർക്കോകണ്ണുകലങ്ങുന്നു! നീതിമരിക്കുന്നു തെരുവിലനാഥമായ്,നീളുന്നുക്രൂരതയേറുന്നുശാപജന്മങ്ങളാൽ!നീട്ടുന്നഹസ്തം വെട്ടിയരിഞ്ഞെറിഞ്ഞും,നീണാൾ വാഴുന്നു വിലയറിയാത്തവർ! എന്തു നീ നേടുന്നുമൃഗമനമേറവേ,എവിടെകളഞ്ഞു നീ മനുഷ്യത്വം!എല്ലാംവെറും മിഥ്യയാണെന്നറിയുക!എന്തൊരുവ്യർഥമാണു നിൻജീവിതം! ഇഹമൊരുനരകമാക്കുന്നുനിങ്ങൾ!ഇണയില്ലതുണയില്ലതുണ്ടമാക്കുന്നു!ഇല്ലായശേഷം കുറ്റബോധങ്ങൾ,ഇമയടച്ചീടിലും ഭീകരമീകാഴ്ചകൾ!!

ദൈവം പാവാടാ. മതമാണ് പ്രശ്നം.

രചന : ലാലു നടരാജൻ ✍ ദൈവം പാവാടാ.മതമാണ് പ്രശ്നം.ദൈവവിശ്വാസം മാനസിക ദൗർബല്യമാണ്. നിയന്ത്രണം വിട്ടാൽ മാനസിക രോഗമോ മുഴുത്ത വട്ടോ തന്നെ ആവും.സാധാരണക്കാരുടെ വിശ്വാസം കൊണ്ട് മറ്റുള്ളവർക്ക് വലിയ പ്രശ്നം ഒന്നുമില്ല. വിശ്വാസത്തിൻറെ പേരിൽ സ്വാർത്ഥ താല്പര്യക്കാർ, (പുരോഹിതർ പ്രത്യേകിച്ചും),…

തുലാവർഷക്കുളിരിൽ

രചന : സതി സുധാകരൻ പൊന്നുരുന്നി✍ ഓണംഘോഷിച്ചോടി മറഞ്ഞുമാവേലിതമ്പ്രാൻ പ്രജകളുമൊത്ത്കന്നിമാസം വന്നു കഴിഞ്ഞുകന്നിക്കതിർമണി കൊയ്യാറായിമാടത്തക്കിളി പാടിനടന്നുനെന്മണി കൊത്തിത്തിന്നാനായി.കൊയ്ത്തരിവാളായ് കർഷകരെത്തിനെൽകതിരുകളെല്ലാം കൊയ്തുകഴിഞ്ഞു.തുള്ളിക്കൊരുകുടം എന്ന കണക്കെതുലാവർഷപ്പെയ്ത്തു തുടങ്ങിവെള്ളിടിവെട്ടി മഴപെയ്തുവയലുകളെല്ലാം പുഴപോലായി.തുലാവർഷക്കുളിർ മഴ കൊണ്ട്ഭൂമിപ്പെണ്ണും നിന്നുവിറച്ചുമാനത്തു ചന്ദിരൻ ചിരിതൂകിമഴമേഘങ്ങൾ താനെ പോയ്.

കുടുംബം.

രചന : സക്കരിയ വട്ടപ്പാറ.✍️ സാബുവും ഷിബുവും ബാല്യകാലം മുതൽക്കേ ഉറ്റ ചങ്ങാതിമാരായിരുന്നു. കാലം കടന്നുപോയപ്പോൾ ഇരുവരും വിവാഹിതരായി. സാബുവിന്റെ വധു, പണത്തിന്റെയും വിദ്യാഭാസത്തിന്റെയും തിളക്കമുള്ള ലോകത്തുനിന്നുള്ളവളായിരുന്നു. ആർഭാടത്തിന്റെയും പരിഷ്കാരത്തിന്റെയും പര്യായമായിരുന്നു അവൾ. എന്നാൽ ഷിബുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്, സാധാരണക്കാരിയായ, നാട്ടിൻപുറത്തിന്റെ…

വൻനഗരങ്ങളിൽ ഇങ്ങനെയൊക്കെയാണ്

രചന : കെ.ആർ.സുരേന്ദ്രൻ✍️ നീ ചർച്ച്ഗേറ്റിൽപതിവുപോലെട്രെയിനിറങ്ങി.വാച്ച് സമയം9.35 AM എന്ന്നിന്നോട് പറഞ്ഞു.പലരിൽ ഒരുവനായിനേരെ നടന്നു.വെളിയിൽസൂര്യൻ നിന്നെസ്വീകരിക്കാൻകാത്ത് നിന്നു.സൂര്യൻ നിന്നെഓവർബ്രിഡ്ജ് കടത്തിതാഴേക്കിറക്കി വിട്ട് ,പിൻവാങ്ങി.നടപ്പാതയരികിലെവൃക്ഷനിരകൾ നിനക്ക്തണൽപ്പായ വിരിച്ചു.നീ ദക്ഷിണമുംബൈയിലാണ്.ആകാശക്കൊട്ടാരങ്ങളുടെദക്ഷിണ മുംബൈ.ധനാഢ്യയുംപ്രൗഢയുമായസുന്ദരിയായദക്ഷിണ മുംബൈ.ആടയാഭരണങ്ങളണിഞ്ഞദക്ഷിണ മുംബൈ.അവളുടെ ചലനങ്ങളിൽതാക്കോൽക്കൂട്ടത്തിന്റെകിലുക്കം..എങ്കിലും….വിശപ്പിന്റെഅലർച്ചകൾ കേട്ട് നീഞെട്ടിയില്ല.മുഷിഞ്ഞ് കീറിയകാക്കി ഷർട്ടും,മുഷിഞ്ഞ് കീറിയകാക്കി നിക്കറും,നെഞ്ചോളം…

ദേവി ശരണം

രചന : എം പി ശ്രീകുമാർ✍️ കണ്ടമംഗലത്തമ്മെ കാരുണ്യവാരിധെകാൽത്തളിരുകൾ നിത്യം വണങ്ങുന്നുചാരുപൂക്കളാലർച്ചന യേകട്ടെനെയ് വിളക്കുകൾ മുന്നിൽ തെളിക്കട്ടെചന്ദ്രശോഭിതെ ദേവി കനിയണംചിന്തയിലെന്നും വന്നു വിളങ്ങണംചാഞ്ചല്യമറ്റു നാൾവഴി പോകുവാൻചാരുസുസ്മിതെ ദേവി തുണയ്ക്കണംദേഹപീഡകളൊക്കവെ മാറണംദേവിതൻ മുഖമുള്ളിൽ തെളിയണംദേവദേവപ്രിയെ മനോഹരിദേവികെ തൃപ്പാദം നമിക്കുന്നുനാൾക്കുനാൾ വന്നുചേരുന്ന ദോഷങ്ങൾനേർക്കുനേർ നിന്നകറ്റുവാനാകണംനാളെനാളേന്നു…