Month: March 2025

അക്ഷരമലർ

രചന : ശ്രീകുമാർ പെരിങ്ങാല.✍ മയിലുകളാടി, കുയിലുകൾ പാടി,പുലരിക്കിരോൻ കതിർനീട്ടിമലകളുണർന്നു, പുഴകളുണർന്നു,മഹിതലമറിവിൻപ്രഭതൂകി. ഉണരുകയുണരുക മലയാളത്തിൻ-മഹിമയുയർത്താനണിചേരൂമഴികൾ തുറക്കൂ, ചിറകുവിടർത്തൂ,വിജ്ഞാനക്കടൽ തേടിവരാം. സിരകളിലൂർജ്ജം പകരും പകലോൻപതിയെപ്പൊങ്ങിത്താഴുമ്പോൾചന്ദനലേപമണിഞ്ഞൊരു ശോഭയിൽസുന്ദരഗാനവുമായി വരാം. അക്ഷരമലരിൻസൗരഭ്യം ചെറുകാറ്റിൽപ്പാറി നടക്കുമ്പോൾവിരലുകൾ തൂലികയേന്തിയൊരറിവിൻ-കവിതകളിനിയും വിരിയെട്ടേ.

കാമുവും കാർ സവാരിയും

രചന : കെ.ആർ.സുരേന്ദ്രൻ ✍ ആൽബേർ കാമു,എഴുത്തുകാരൻ,ദാർശനികൻ,നൊബേൽ ജേതാവ്,റെബൽ,ഫുട്‌ബോൾ പ്രേമി,നൂറ്റാണ്ടിന്റെഏറ്റവും വലിയദാർശനിക പ്രശ്നംആത്മഹത്യയെന്ന്വിളിച്ച് പറഞ്ഞമഹാൻ.ആൽബേർ കാമു,അസ്തിത്വം അർത്ഥശൂന്യവും,അസംബന്ധവും,വർണ്ണരഹിതവുമെന്ന്പറഞ്ഞയാൾ.ആൽബേർ കാമു,അർഥശൂന്യമായഅസ്തിത്വത്തിന്അർഥവും,ലക്ഷ്യവും വേണമെന്ന്,വർണ്ണഭരിതമാക്കണമെന്നുപദേശിച്ചമഹാൻ.ആൽബേർ കാമു,കാർ യാത്രകൾപേടിസ്വപ്നമായിരുന്ന വ്യക്തി,കാറുകളഅകാരണമായി ഭയപ്പെട്ടയാൾ,ഒരു ഉറ്റ സുഹൃത്ത്ഒരുനാൾകാറിലേക്ക്വലിച്ചുകയറ്റി,ആ യാത്രമരണത്തിന്റെ പാറക്കെട്ടിലിടിച്ച്കാമു അസ്തിത്വത്തിന്റെയവനിക താഴ്ത്തിനാൽപ്പത്തിയാറാംവയസ്സിൽ പടയിറങ്ങി,അസ്തിത്വം അർഥശൂന്യവും,അസംബന്ധവുമെന്ന്,വർണ്ണരഹിതമെന്ന് തെളിയിച്ചു…..

രതിമൂർച്ഛ കാത്ത് ഒരു സുന്ദരി

രചന : ആന്റണി കൈതാരത്തു ✍ പകലിനെ മൃദുവായി ചുംബിച്ച്സന്ധ്യ യാത്രയാക്കുന്നു.മറന്നുപോയ ഒരു നൂലു പോലെസമയം അഴിഞ്ഞുവീഴുന്നു.ഒടുക്കത്തിനും തുടക്കത്തിനും മധ്യേനിറങ്ങളുടെ നിശബ്ദ ഭാഷണം.പോക്കുവെയിലിന്റെസുതാര്യമായ പുതപ്പിൽഅവളുടെ നഗ്നത തിളങ്ങുന്നു.ശാന്തമായ നെടുവീർപ്പുകളിൽ,അവൾ,ഒരു കവിയുടെ സ്പർശനം കൊതിച്ചു.രാത്രിയിൽ പിണക്കങ്ങൾ പൂക്കുന്നതു പോലെഅവൻ്റെ വിരലനക്കങ്ങളിൽഉടലിൽ വാക്കുകൾ പൂക്കുന്നതുംഭാഷ…

ബിജു ജോൺ കൊട്ടാരക്കരയുടെ ഭാര്യ പിതാവ് അതിരുങ്കൽ ജോൺ മടുക്കോലിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാന ട്രസ്റ്റീബോർഡ് സെക്രട്ടറിയും, ഗുഡ്‌ന്യൂസ് അമേരിക്കാ പത്രത്തിന്റെ പത്രധിപ സമതി അംഗവുമായ ബിജു കൊട്ടാരക്കരയുടെ ഭാര്യ പിതാവ് പത്തനംതിട്ട അതിരിങ്കൽ മടുക്കോലിൽ കുടുംബാംഗവുമായ ജോൺ മടുക്കോലിൽ (91) ന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.…

മാനുഷ്യസ്നേഹം

രചന : സുരേഷ് രാജ്.✍ ഹൃദയം തകർക്കുവാനാകുമെങ്കിൽനിങ്ങൾ അഴിച്ചുമാറ്റുക മനുഷ്യരൂപംകറുത്തചിന്തകളാൽ മറച്ചമനസ്സിന്വെളിച്ചമേകുവാനാകുമോ ഭൂമിയിൽമാനുഷികസ്നേഹമെന്നുംമാനുഷ്യസ്നേഹം. പഴിച്ചൊല്ലി മൊഴിച്ചൊല്ലിബന്ധം പിരിച്ചൊരു നേരംതകർന്നൊരു മനം,കരൾ നീറ്റിമിഴി ചാലൊഴുക്കി നിണമിറ്റിടവേആരെന്നൊരാശ്രയമില്ലാതെ ജീവിത-വീഥിയിൽ അവളേകയായിട്ടുംപറക്കുവാനാകാത്ത പൈതലെയോർത്ത്ജീവിതപച്ച തേടി അവളലഞ്ഞെത്ര നാളുകൾക്രൂരനാമൊരുരവന്റെ പാതിയായി വാണിട്ടുംപോരായ്മയൊന്നുമേ ചൊല്ലാതെ കാലം കഴിച്ചവൾക്ക്നാഥനും തുണയില്ലാതെ…

ടിന്റു മോളുടെ യാത്ര 🚶🏻‍♀️🚶🏻‍♀️

രചന : പൂജ. ഹരി കാട്ടകാമ്പാൽ✍ കേരളത്തിൽ നിന്നും ഞാനൊക്കെ ബഹിരാകാശത്തു പര്യവേഷണത്തിനു പോയിരുന്നെങ്കിലുള്ള പ്രതികരണം എന്തായിരിക്കും ?? എന്റെ പേരൊന്നു മാറ്റുന്നു.വെറും ഭാവനയാണ്.ആ സെൻസിൽ എടുക്കുക.മഞ്ഞരമയുടെ റിപ്പോർട്ട്‌ : കേരളത്തിൽ നിന്നും ബഹിരാകാശപര്യവേഷണത്തിനു പോയ ടിന്റു മോളുടെ ഇപ്പോളത്തെ അവസ്ഥ…

*ഓർമ്മകൾ *

രചന : ജോസഫ്‌ മഞ്ഞപ്ര ✍ മായ്ച്ചാലും മായാതെ തെളിനീരുപോലെമനോമുകുരത്തിൽ തെളിയുന്നിന്നുംമനോഹരമാം പോയ് പോയകാലംമനസിലൊരു മധുരമാം നൊമ്പരം പോൽരാത്രി മഴയുടേയന്ത്യത്തിൽ വീശിയൊരീറൻകാറ്റിൻസുഖാലസ്യത്തിൽ കോലായിലെമരക്കസേരയിൽ മയങ്ങാൻ ശ്രമിക്കവേ,കേട്ടുവോ കാതിന്നരികിലൊരു ചിലങ്കതൻ നാദംഅരികിൽ നിന്നകന്നകന്നു പോകുന്ന ശബ്ദവീചികൾ.ഓർമ്മകളിലൊരു ശോകഗാനത്തിൻ പദചലനം പോലെപൊയ്‌പ്പോയ കാലം കദനംകറുത്തമേഘത്തിന്നിടയിൽ…

താളം.

രചന : മധുമാവില✍ ബസ് ഷെൽട്ടറിൽകൂരിരുട്ടിലൊറ്റക്ക്വെറും തറയിൽകിടക്കുമ്പോൾവെള്ള സാരിചുറ്റിപുഞ്ചിരിച്ചുകൊണ്ട്ചുണ്ണാമ്പ് ചോദിച്ചവൾ വരും.സ്വപ്നം പോലെ.രണ്ട് ചിരികളൊന്നിച്ച്ഒരു വെത്തിലയിൽഒറ്റത്താളത്തിൽ കിതക്കുംനമ്മളൊന്നിച്ചു ചോര തുപ്പും.ചുകന്ന പകലിൻ്റെവെളിച്ചത്തിലേക്ക്ചർദ്ദിക്കുന്നമുദ്രാവാക്യങ്ങൾ പോലെപകലന്തിയോളംഇരുട്ടുകോരി തിന്നിട്ടുംഅവളുടെ രാത്രിക്ക്വിശപ്പില്ലാതാക്കാനായില്ല.പകലന്തിയോളം പണിതിട്ടുംഇരുന്നുണ്ണാനായില്ല.നെഞ്ചിലെ കിനാവുംകൈയ്യിലെ കട്ടിത്തഴമ്പുംതലയിലെഴുതിസത്യത്തിനെത്ര വയസ്സായി,സത്യം പറഞ്ഞിട്ട് കാലമെത്രയായിഇനിയെന്ത് വിപ്ലവം.പണമുണ്ടാക്കണമെന്നൊരൊറ്റമോഹമായിരുന്നുദൈവത്തിനും.

പന്ത്രണ്ടാമൻ

രചന : മേരിക്കുഞ്ഞ് ✍ വരരുചിയുടെപഞ്ചമിക്ക് സഞ്ചാരപാത തീർന്നിരിക്കുന്നു.വെളിവായിരിക്കുന്നുമുന്നിലൊരു കുന്ന്,ഉയരത്തിലേക്ക്കൂർത്തു കൂർത്തുശൂന്യമായ്പോകുന്നശിഖരത്തിലൊരുപേരില്ലാ ഹർഷപീഠം.അതുമാത്രമുണ്ട്മുന്നിൽതെളിവായ്ഒലിയറ്റ് ഒളിയായ നിത്യജീവനുണ്ട് മാറിലെപൊതിക്കെട്ടിൽതാൻ തന്നെ പെറ്റിട്ടതൻ്റെത്തന്നുണ്മയായതീക്ഷ്ണ സത്യപൊരുൾ !ഇവനെയിനിഇവിടെയീപീഠത്തിൽപ്രതിഷ്ഠിക്കാം……തായ്ക്കുലത്തിൻ്റെമൺ തലത്തിൽവാർന്നു തീർന്നചിന്തയിൽപഞ്ചമിസ്വസ്ഥമായ് കണ്ണടച്ചു …..അവൾ …നെറുകയിൽകത്തിടും പന്തംതറഞ്ഞശിശുവായിപുഴയുടെശീതത്തി-ലൊഴുകിയോൾ ;പിന്നെ …കാലമൊളിപ്പി –ച്ചൊരറിവിന്റെവെളിപാടിൻജ്ഞാനിയെപതിയായ് വരിച്ചവൾ ….ശിരസ്സിൽ …അവളുടെഉള്ളുണങ്ങാ ക്ഷതംമധുവിധുവേളയിൽവിരലിൽതടയവേസത്യത്തിൻ-നൊമ്പര…

കഞ്ചാവുണ്ണികൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ കണ്ണിലുണ്ണിയായോരരുമകൾകൊണ്ടുപ്പിടിച്ചു പഠിക്കാനായികോട്ടും സൂട്ടും ടൈയ്യും കെട്ടികളരവമോടക്ഷരാലയത്തിൽ. കുട്ടികളൊത്തൊരു കൂട്ടമായികുണ്ടാമണ്ടികളനവധി കാട്ടികൊമ്പുമുളച്ചവരെന്നുനിനച്ച്കൊല്ലാകൊലയായിത്തീരുന്നു. കിട്ടിയ കാശിനു ബീഡിം വാങ്ങികൂട്ടരോടൊത്തു വലിച്ച് പഠിച്ച്കണ്ടവരോടവരടുത്തു കൂടികിട്ടിയ ലഹരിയുമാസ്വദിച്ചു. കല്ലും നെല്ലും തിരിച്ചറിയാത്തവർകശപിശകല്ലുകടിച്ചുപ്പല്ലുകളഞ്ഞുംകൂനിന്മേൽ കുരുക്കളങ്ങനെകുടികൊള്ളുന്നുള്ളിലഹങ്കാരം. കെട്ടും മട്ടും മാറും വേളയിൽകെട്ടുപ്പാടുകളൊക്കെ…