കാർമുകിൽ കമ്പളം!!
രചന : രഘുകല്ലറയ്ക്കൽ. ✍️ കനവുകളേറെ കണ്ടങ്ങു കാർമുകിൽ,മൂടലാൽ,കാറ്റാലിരമ്പിയാ,വാനിലായ് ചുറ്റിയുണർന്നങ്ങുമെല്ലെ.കൗമുദിയാകെ,ക്കുളിരാർന്നിരവിലായ് തൂളികൾ,കരിമുകിൽ ചിറകിലായ് വിതറിയും മൂടലാൽ.കമനീയമരുമയാം ചന്ദ്രികാ രശ്മികൾ പ്രഭയാർന്നു,കനിഞ്ഞങ്ങിറങ്ങി, ധരിത്രിയെ ധന്യയുമാക്കിയോൾ.കാതരയവളൊരു പുഞ്ചിരിയാലേ, കണ്ണിമപൂട്ടാതെ,കണ്ടിരുന്നോമലാൾ പുകമഞ്ഞിനുള്ളിലാ പ്രകാശധാര.!കൂരിട്ടാക്കാൻ തുടിക്കുന്ന രാത്രിയും തോറ്റുപോയ്,കൗമതിയാളവൾ ഏറെ പ്രശോഭയാൽ ഭൂമിയെ,കൗതുകമാം, പകലൊത്തപോൽ പൂരിതമാക്കി,കാത്തവൾ രാത്രിയും…
🏵️ പാഥേയമില്ലാത്ത പഥികൻ🏵️
രചന : ബേബി മാത്യു അടിമാലി ✍️ പ്രിയമായിരുന്നവയൊക്കെപ്രണായാർദ്രമായവയൊക്കെകാലമാംനീലിമയ്ക്കങ്ങേച്ചെരുവിലെഓർമ്മകൾ മാത്രമായ് മാറിബാല്യകൗമാരങ്ങളെന്നിൽപടർത്തിയനൊമ്പരത്തിപ്പൂക്കളൊക്കെഎവിടെയോ മാഞ്ഞുപോയ്തിരികെ വരാത്തൊരാകാലത്തിനോടുകൂടിസായന്തനങ്ങളിൽഅലസമായ് അലയുന്നനരവീണ മേഘങ്ങൾപോലെഅലയുന്നു ഞാനുംജീവിത വഴികളിൽപാഥേയമില്ലാത്ത പഥികനായികാലമേ നിൻ്റെയീകളിയരങ്ങിൽഇനിയെത്ര വേഷങ്ങളാടണംഞാൻ?നിൻ്റെ പരീക്ഷണ വസ്തുവായിഎത്രനാളെത്രനാൾ ഇനിയെത്രനാൾ?
ഭാരമാണേലുംതലയിൽ..
രചന : അലി ചിറ്റയിൽ .✍️ ഭാരമാണേലുംതലയിൽ..ഭാരംകുറക്കുന്നു പോക്കറ്റിൽവീഴുന്ന നാണയത്തുട്ടുകൾ.പ്രാരാബ്ധങ്ങളെക്കാളുംഭാദ്യതയെക്കാൾ ഭാരമറ്റൊന്നിനുമുണ്ടോ?നടന്നുതീർക്കൂമെൻ ജീവിതമത്രയും .അറിയുന്നില്ലതാണ്ടിയദൂരമെത്രയെന്ന്..വഴിയോരങ്ങളിലെകുട്ടികൾകരഞ്ഞാലെ..സ്വന്തം വീട്ടിലെ കുട്ടികൾ ചിരിക്കൂ.ഓരോപാത്രങ്ങളും. ചിലവാകുമ്പോൾ..സ്വാന്തം വിശപ്പകലുന്നുവീട്ടിലടുപ്പ് പുകയുന്നു..നേരം മഗ്രിബിയോടടുത്ത് വീക്കിലേക്ക്.കയറിവരുന്ന വാപ്പാടെടുത്തേക്ക്കയറിവരുന്ന മക്കളും പേരക്കുട്ടികളും .മടിയിൽപൊതിഞ്ഞ കടല മുട്ടായിയും തേൻമുട്ടായിയുംഎടുത്തു മക്കൾക്ക് കൊടുക്കുമ്പോൾ.നടന്നദൂരം മറക്കുന്നു… ചുമന്നഭാരവുംമറക്കുന്നു…
പ്രയാണം
രചന : കെ.ആർ.സുരേന്ദ്രൻ.✍️ സമുദ്രമേ,നിന്നെയവൻഎത്രമാത്രംപ്രണയിക്കുന്നെന്നോ?നീയെന്നുംഅവനൊരു കാന്തമാണ്.സമുദ്രമേ,നിന്റെ അനന്തസൗന്ദര്യത്തിൽഅവൻ എത്രമതിമറക്കുന്നെന്നോ?അവനെത്തന്നെഅവൻമറന്നുപോകുന്നെന്നോ.സമുദ്രമേ,അവൻ പറയുന്നു,അവന്റേത് ഒരുഏകദിശാപ്രണയമെന്ന്.നീ എന്നുംനിർവ്വികാരയാണെന്ന്.നീ എന്നുംനിസ്സംഗയാണെന്ന്.സമുദ്രമേ,അവൻ പറയുന്നത്സത്യമോ?അവന്റെ ഓർമ്മകൾപിച്ചവെക്കാൻതുടങ്ങിയപ്പോൾ മുതൽഅവൻ നിന്നെസ്നേഹിക്കാൻതുടങ്ങിയതാണ്.സ്നേഹം പ്രണയമായി,ആരാധനയായി.എന്നിട്ടും സമുദ്രമേനീ പറയുന്നുഅവന്റേത് ഒരുഎകദിശാപ്രണയമെന്ന്!നീ വികാരരഹിതയെന്ന്!സമുദ്രമേ,അവൻ പറയുന്നത്സത്യമോ?അവന്റെ ജീവിതത്തിന്റെഒരു നല്ല പങ്കുംഅവൻനിന്നോടൊപ്പമാണ്.പായ് വഞ്ചിയിൽഅവൻ നിന്നിൽയാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു.കരകാണാത്തഅനന്തതയിലേക്ക്കണ്ണുകളെറിഞ്ഞ്,പായ് വഞ്ചിയിൽനീലാകാശത്തിന്റെ അനന്തയിലലിഞ്ഞ്,കനലെറിയുംസൂര്യനെ നോക്കികണ്ണുകൾ…
യവനിക
രചന : സതി സുധാകരൻ പൊന്നുരുന്നി .✍️ ജീവിതമാകുന്ന യവനികയ്ക്കപ്പുറംഎന്തൊക്കെ മോഹങ്ങളായിരുന്നുകയറിക്കിടക്കുവാൻ വീടൊന്നു വയ്ക്കണംമക്കളെ നന്നായ് പഠിപ്പിക്കേണംഞാനല്ലാതാരും തുണയില്ല മക്കൾക്ക്കടലുകൾ താണ്ടി ഞാൻ പോകവേണം.സമ്പാദ്യമായൊന്നുംഇല്ലയീഭൂമിയിൽ മക്കളെ നന്നായ് വളർത്തുവാനായ്പാറിപ്പറക്കാൻ കിടക്കും വിമാനത്തിൽഒരുപിടി മോഹമായ് ചെന്നിരുന്നു.റൺവേയിലൂടെ കറങ്ങും വിമാനവുംനിമിഷ നേരത്താൽ കുതിച്ചു പൊങ്ങിആകാശക്കാഴ്ചകൾ…
തകർന്ന മനുഷ്യർ..
അവലോകനം : ജോര്ജ് കക്കാട്ട്✍️ തകർന്ന മനുഷ്യർ… ഒരു പൈസ ഒരു ഡസൻ ആണ്.അതിനെക്കുറിച്ച് എനിക്ക് എന്ത് പറയാൻ കഴിയും?
മറവി
രചന : മോഹനൻ താഴത്തെതിൽ അകത്തേത്തറ.✍ മതിലുകെട്ടി മതിലുകെട്ടിമനുഷ്യനിന്നെവിടെ എത്തി?മതിലു കൊണ്ടു മറച്ചുമറച്ചുമനുഷ്യത്വം പിടഞ്ഞുപോയ്രാജ്യമെന്ന മതിലുകൊണ്ട്ലോകം മുറിഞ്ഞു പോയ്അതിരു തീർത്തു പേരുനൽകിമനുഷ്യൻ തളർന്നു ഫോയ്ആകാശത്തു വര വരച്ചുഅവിടം സ്വന്തമാക്കിആഴക്കടലും പകുത്തെടുത്ത്തിരകൾ തിരിഞ്ഞു പോയ്രാജാക്കന്മാർ പണ്ടുതൊട്ടേഅതിരു വരച്ചവർപ്രഭുക്കന്മാരോ കാലാകാലംഅഹങ്കാരം കുറിച്ചവർഎല്ലാം കഴിഞ്ഞിന്നു നമ്മൾഅതിരു…
ഒരു മൗനത്തിന്റെ വില!
രചന : ശ്രുതി സൗപർണിക ✍ “ഒന്നുമറിയാത്ത ആ കുഞ്ഞിനെയെങ്കിലും വെറുതെ വിടാമായിരുന്നു”. അങ്ങങ്ങ് കൂട്ടംകൂടി നിൽക്കുന്ന ആളുകളുടെ അടക്കം പറച്ചിലുകൾ അയാളുടെ കാതുകളിൽ അവ്യക്തമായി പതിഞ്ഞു കൊണ്ടിരിക്കെ, തലേന്ന് രാത്രിയിൽ വന്ന അവളുടെ ഫോൺകാൾ അയാളുടെ ഓർമ്മകളിൽ തെളിഞ്ഞു നിന്നു.…
മൂന്നു പേർക്ക്
രചന : ശിവദാസൻ മുക്കം ✍ കവിതഎഴുതുന്ന പുഴകരയിൽകവിത നിറഞ്ഞ പുഴപുഴയാഴത്തിൽ കണ്ണീരുകലക്കികവിതയുടെ മിടുപ്പുതേടുന്നവർപരസ്പരം വിലപറയാതെ നാളെയെന്നവാക്കുറപ്പിൽപുഴയോരത്ത് കിന്നാരം പറഞ്ഞും ചിരിച്ചും കളിച്ചുംപിരിയാതെ പിരിഞ്ഞവർ.തൃവേണി സംഗമം പരിപാവനമായപോലെ വളപട്ടണം പുഴയുടെആഴങ്ങളേയും കോൾമയിർ കൊള്ളിക്കുന്നകവിതയുടെ ഒഴുക്ക്.വീരനായകന്മരുടെ സ്മൃതി മണ്ഡപമാകുന്നവളപട്ടണം പുഴക്കരയിൽഞാനൊരു സുര്യനായിഅവൾ ചന്ദ്ര…
എന്നും തൊഴാൻ
രചന : ലേഖ വാസു✍ എന്നും തൊഴാൻ എനിക്കുമൊരുദൈവമുണ്ടല്ലോയെന്ന്ഓർക്കുമ്പോൾ തന്നെഎവിടെനിന്നോ അയാളെന്റെകണ്മുന്നിൽ പ്രത്യക്ഷപ്പെടും..സങ്കടങ്ങളുടെ നീണ്ടയൊരുപായനിവർത്തിയിട്ട്ഞാനതിലയാളെയുംഎന്റെ കൂടെ പിടിച്ചിരുത്തും..ആ വിരിഞ്ഞ നെഞ്ചിലെരോമക്കാടുകൾക്കിടയിലേക്ക്മുഖംപൂഴ്ത്തിവെച്ചുകൊണ്ട്ഞാനൊരുപാടുനേരമിരിക്കും..അയാളുടെ ഇരുകരങ്ങളുമെന്റെകരങ്ങൾക്കുള്ളിലാക്കിചുണ്ടോടുചേർത്തുപിടിച്ച്എങ്ങലടിച്ചു വിതുമ്പിക്കരയും..പിന്നെയെന്റെ മാറോടുചേർത്തുപിടിച്ചാ ഇരുകരങ്ങളിലുംഞാൻ തെരുതെരാ ചുംബിക്കും ..എന്റെ അവസാന സങ്കടത്തുള്ളിയുംപെയ്തൊഴിയും വരെഞാനയാളുടെ മടിയിൽതലവെച്ചേറെനേരമങ്ങനെ കിടക്കും..അയാളുടെ ഹൃദയത്തിലെചുറ്റമ്പലങ്ങളിൽ ഞാൻമതിവരുവോളവുംവലംവെച്ചു തൊഴും,അയാൾ…