കൊന്തയണിഞ്ഞ ഭജനക്കാർ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ കൂട്ടം കൂടിയിരുന്നൊരു നേരത്തായികൂനിക്കൂടിയിരുന്നൊരുയെഴുത്തിൽകൊട്ടിപ്പാടിസേവകരണിയണിയായികളകളരവമൊരു ഭജനപ്പാട്ടായൊഴുകി.കാതുകൊടുത്തൊരു കാണികളൊത്തുകൈകൊട്ടി പാടി കൂടെ ചേരുമ്പോളാകെകണ്ണടച്ചവരൊത്തൊരാസ്വാദനക്കേളികാലം പോയൊരു പാച്ചിലിലന്ത്യമാകെ.കെട്ടവരയ്യയ്യോകിട്ടിയ വരികളുമായികടും കൈയ്യാലെ സൃഷ്‌ടിയൊരുക്കികണ്ടും കേട്ടതും പാട്ടായി ചെരുവിൽകെട്ടപ്പഴക്കക്കാരൊത്തുകോലംതുള്ളി.കാപ്പു കെട്ടിയ കൊച്ചനിയന്മാരെല്ലാംകാലത്തായിട്ടലഞ്ഞുത്തിരിയുമ്പോൾകൊട്ടി പഠിച്ചൊരു മേളപ്പെരുമകളേറികുട്ടിക്കളിയതുയുയരുമ്പോളുജജ്വലം.കൂടികൂടിയിരുന്നവർ കൈകൊട്ടിപ്പാടികൊട്ടിക്കയറിയസേവക്കാരമ്പമ്പോകിടിലമായി തരംഗത്തിരയണിയായികൊട്ടിഘോഷത്തോടുലകിലെങ്ങും .കൊട്ടിക്കയറിയ…

*പ്രണയരതി*

രചന : സുജിമോൾ മാരാരി ✍ നിശീഥിനിയുടെ നീലാംബരത്തിൽനിറഞ്ഞു നിന്നൊരു ചന്ദ്രഹാസം,മിഴികളിൽ മറഞ്ഞ സ്വപ്നങ്ങൾമൃദുലമായി വിരിയുന്ന നേരം.കാറ്റിന്റെ താളത്തിൽ ചായുംകേശപാശം കഥകൾ ചൊല്ലും,ഹൃദയത്തിന്റെ ഗൂഢഗാനങ്ങൾഹൃദയം തന്നിൽ വീണ്ടും മുഴങ്ങും.ചുണ്ടുകളിൽ മധുരസ്പർശംചൊരിയുമ്പോൾ പ്രണയരാഗം,നിശ്വാസങ്ങൾ പുഷ്പമാകെനിറയുന്നു അനുരാഗവാനം.സ്പർശങ്ങളിൽ സ്നേഹസാഗരംതിരമാലപോൽ ഒഴുകിയെത്തും,രണ്ടാത്മാക്കൾ ഒന്നാകുന്നരാത്രിയിൽ പ്രണയം പൂക്കും.

പെൺപക്ഷിക്ക് വേണ്ടി ആൺപക്ഷി നടത്തുന്ന ​പ്രണയത്തിന്റെ എഞ്ചിനീയറിംഗ്.

രചന : വലിയശാല രാജു ✍ പ്രകൃതിയിലെ വിസ്മയകരമായ കാഴ്ചകളിൽ ഒന്നാണ് തൂക്കണാംകുരുവിയുടെ കൂട്. കേവലം ഒരു വാസസ്ഥലം എന്നതിലുപരി, ഒരു ആൺപക്ഷി തന്റെ പ്രണയിനിക്കായി സമർപ്പിക്കുന്ന സ്നേഹോപഹാരമാണത്. എന്നാൽ ഈ നിർമ്മാണത്തിന് പിന്നിൽ വലിയൊരു പരീക്ഷണത്തിന്റെ കഥയുണ്ട്. മഴക്കാലത്തിന്റെ തുടക്കത്തിലാണ്…

ഇനിയെങ്കിലും

രചന : ശ്രീക്കുട്ടൻ ✍ പൂക്കൾ പെറുക്കുവാൻ വന്ന പെണ്ണെപൂമരം നിന്നെയും നോക്കി നിൽപ്പു.ചേലൊത്ത പാട്ടുകൾ പാടിയപ്പോൾതാളത്തിൽ മെല്ലെ ഞാൻ കൈകൾ തട്ടിചാരത്തു ഞാൻ വന്നു നിന്നന്നേരംഎന്നെ നീ കാണാതെ പോയതെന്തേഅന്നു മറഞ്ഞൊരു കാഴ്ചയെല്ലാംഇന്നിതാ ഓർമ്മകൾ മാത്രമായി.ആയിരം ഓർമ്മകൾ പൂത്തു നിന്നുഅതിലൊരു…

ദ ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍ 2026ലെ ഈസ്റ്റര്‍-വിഷു ആഘോഷിച്ചു

ജിൻസ്മോൻ സഖറിയ ✍ ആല്‍ബനി: ന്യൂയോര്‍ക്കിന്റെ ക്യാപിറ്റലായ ആല്‍ബനിയിലെ മലയാളികളുടെ കൂട്ടായ്മയായ ദ ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്റെ 2026ലെ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു. ഏപ്രില്‍ 18 ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങി വൈകീട്ട് 6 മണി വരെ…

“മണ്ണുപുരണ്ട സ്നേഹം”

രചന : മുഹമ്മദ് സവാദ്. ✍️ വറുത്ത കടലയുടെ മണം എപ്പോഴും എന്റെ വിശപ്പിനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. പൊള്ളുന്ന ഉച്ചവെയിലിൽ, ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിലെ സിമന്റ് ബെഞ്ചിലിരിക്കുമ്പോൾ എന്റെ കണ്ണുകൾ ഇടയ്ക്കിടെ പാളങ്ങളിലേക്ക് നീളുന്നുണ്ടായിരുന്നു. പതിനാലു വയസ്സിന്റെ മാത്രം വളർച്ചയുള്ള മെലിഞ്ഞൊട്ടിയൊരു ശരീരം.…

എന്നെ ചാരിവയ്ക്കുന്നു.

രചന : ശാന്തി സുന്ദർ ✍️ ഞാനൊരു പ്രണയകവിതയിലേക്ക് എന്നെ ചാരിവയ്ക്കുന്നു.എന്നിട്ടും എന്റെ പാദങ്ങൾ നിനക്ക് പുറകേ അലയുന്നുമൈലാഞ്ചിവരച്ചു ചുവപ്പിച്ചുംമിഞ്ചിയണിഞ്ഞും പാദങ്ങൾ നാണമോടെനിന്നെ കാത്തുനിൽക്കുന്നു.നിന്നെ സ്വപ്നം കണ്ട് വരച്ച കണ്മഷിമിഴിയിൽ മനോഹര ചിത്രമായി മാറിയതുംനീയറിഞ്ഞോ?നിലാവിനെ തൊട്ടു നിന്ന ഒറ്റ നക്ഷത്രത്തെമൂക്കുത്തിയാക്കിയതുംഎന്നിലെ പ്രണയം…

അകലെയാവും…..!!

രചന : റുക്‌സാന ഷമീർ ✍️ അരിഞ്ഞും വേവിച്ചും ഉപ്പു നോക്കിയുംപാചകങ്ങളിലേക്ക് ഊളിയിടുമ്പോൾനിൻ്റെ ഓർമ്മകൾ എന്നിൽ നിന്നുംഅകലെയാവും…..!!അടിച്ചും തുടച്ചും അലക്കിയും പിഴിഞ്ഞുംദിവസത്തെ ഇറുത്തു കളയുമ്പോൾനീയെന്നിൽത്തന്നെ ശബ്‌ദമില്ലാതെ ഒളിച്ചിരിക്കും……!!സമയം ബാക്കിയാവുമ്പോൾസോഷ്യൽ മീഡിയയിൽ ന്യൂസുകളുംറീലുകളും പരതും. അതിലെല്ലാംമുഴുകുമ്പോൾ നിന്നെ ഞാനെന്നിൽഉറക്കിക്കിടത്തും……!!ഒന്നും ചെയ്യാനില്ലാതെ ചുറ്റും ശൂന്യതനിറയുമ്പോഴാണ്…

ദാഹിക്കുന്ന ഭൂമി

രചന : ബാബുഡാനിയല്‍ ✍️ ചണ്ഡഭാനുവിൻ താപംകത്തിയുജ്ജ്വലിച്ചാകെമണ്ഡലം പുകയുന്നുഭൂതലം വിറയ്ക്കുന്നുമേടമാസത്തിൻ ഗ്രീഷ്‌മരേണുക്കൾ ഭൂതലത്തിൽനീടുറ്റൊരഗ്നി വർഷം,ചൊരിയുന്നതു പോലെ.ദാഹത്താല്‍ വലയുന്നുജീവജാലങ്ങളെല്ലാംദേഹിയും തളര്‍ന്നേവംവീണുപോകുന്നതയ്യോ!!വാടി വീണൊരു പക്ഷി,വിണ്ടുകീറിയ മണ്ണിൽതേടുന്നു ജലത്തിനായ്ഊര്‍ദ്ധവും വലിച്ചയ്യോ.ശാഖകള്‍ കരിഞ്ഞൊരുശാഖികള്‍ നില്‍പ്പൂ മണ്ണില്‍ശോഭയറ്റവയെല്ലാംകലമാന്‍ കൊമ്പുപോലെമണ്ണിൽ നിന്നുയരുന്നുദീനരോദനങ്ങളുംവിണ്ണിൽ നിന്നൊരു തുള്ളിവീഴുവാൻ കാത്തിരിപ്പൂ!

ഗ്യാസും വണ്ടി

രചന : പ്രസീദ ദേവു ✍️ നട്ടാപുറ വെയിലത്താണ്ഗ്യാസും വണ്ടി ഹോണടിച്ചത്,തലകറങ്ങി മയക്കത്തിലാണ്ടു പോയഎന്നിലെ വീട്ടമ്മ സൂപ്പർഫാസ്റ്റ് പിടിച്ച് റോഡിലേയ്ക്കോടി,ഗ്യാസ് കൊണ്ടു വരുന്നവനെദൈവമായി കണ്ട പോലെഇളിച്ചു, ഒ. ട്ടി .പി കാണിച്ചേഎന്നു പറയുമ്പോളേക്കുംഎന്നെ പോലെ സൂക്കേടുകാരിയായ ഫോൺ ഓഫായി ,വെയിലിനെ പ്രാകി…