Category: ടെക്നോളജി

രാഗ നിലാവുകൾ.

രചന : ജയരാജ്‌ പുതുമഠം. ✍ നിദ്രയിൽ നിഴലായ് അനുദിനംഅമൃതസംഗീതം മൊഴിയുംഅഭിരാമി, ചന്ദ്രികേ…അഴക് വിടർന്ന നേരത്ത്നിന്നുടെ മഴവിൽ തടങ്ങളിൽഞാനൊരു മൃദുലസുമത്തിൻലോലമർമ്മരം കേട്ടുണർന്നുഅറിയില്ലെനിക്കതിൽനിറഞ്ഞ വർണ്ണരാജികൾഅറിയുന്നു ഞാനതിൻഅനുരാഗ അവാച്യരാഗങ്ങൾഇന്നലെ അന്തിയിൽ മന്ദമായ്വന്നെന്റെ മന്ദാരശയ്യതൻ സങ്കല്പതീരത്ത്ലജ്ജയിൽ ചിറകൊതുക്കിമിണ്ടാതെ നിന്നതെന്തേഎന്റെ തങ്കനിലാവേ…കാന്തിചൂടിയണഞ്ഞചന്ദനമേഘങ്ങൾമാഞ്ഞുപോയ് തെന്നലോടൊപ്പംതാലമെടുക്കാതെ ശോകരായ്എങ്കിലും നിന്റെ പ്രേമസൗരഭ്യംകുഞ്ഞു…

വരും……വരാതിരിക്കില്ല

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️ വരും……വരാതിരിക്കില്ല.വരും……വണ്ടി വരാതിരിക്കില്ല…….മതികുട്ടീ—-ഈമരച്ചോട്ടില്‍തന്നെ നിന്നോളൂ….വരും…….വണ്ടിവരാതിരിക്കില്ല…….ഈപാതവക്കത്ത്,ഇന്നലെയും ഒരുപാടുപേര്‍വണ്ടികാത്തുനിന്നിരുന്നു……വരും……വണ്ടിവരാതിരിക്കില്ല……അല്പംകൂടി…..മരത്തിന്‍റെ ശരീരത്തോട്ചേര്‍ന്നുനിന്നോളൂ…..അല്ലെങ്കില്‍,തലയില്‍ കാക്കകാഷ്ടിക്കും……!ഈ മരച്ചോട്ടില്‍തന്നെ നിന്നോളൂ……വരും…….വണ്ടി വരാതിരിക്കില്ല……ഇരുട്ടിയാല്‍……നീ ഒറ്റയ്ക്കാവും…..അതെകുട്ടീ…….അതാണെനിക്കുപേടി…….!വണ്ടിവന്നില്ലെങ്കിലും…….രാത്രി വരും……വണ്ടി……ജനനംപോലാണ്…….!രാത്രി…..മരണംപോലെയും……!!

വഴിയാധാരം

രചന : ബിന്ദു അരുവിപ്പുറം ✍️ ജീവിതവേഷം പലവുരുകെട്ടിഅദ്ധ്വാനത്തിൻ തെയ്യമതാടി.ആശകളെല്ലാം നിറവേറ്റാനായ്ചീറിപ്പാഞ്ഞു ചുറ്റിലുമെന്നും. ഇഷ്ടമതെല്ലാം പാടെ വെടിഞ്ഞുകനവുകൾ നെഞ്ചിൽ നിറഞ്ഞു പിടഞ്ഞു.കൊട്ടിപ്പൊക്കിയ മേടയിലെല്ലാംസ്വേദകണങ്ങൾ തെറിയ്ക്കുകയായി. വർണ്ണപ്പൊലിമയിലുള്ളു നിറഞ്ഞുകിട്ടാക്കടമായ്, കിട്ടിയ കാശാൽപോറ്റിവളർത്തി കടുംബമതെങ്കിലു-മാർക്കും വേണ്ടാ ജന്മമിതായി! കാണാക്കാഴ്ച്ചകൾ മിഴികൾ നിറച്ചുസങ്കടമെല്ലാം നെഞ്ചിലൊതുക്കി.സ്വന്തവുമില്ല, ബന്ധവുമില്ല…..വേഷം…

പാദ മുദ്രകൾ

രചന : ഡോ: സാജു തുരുത്തിൽ ✍️. ഒരു വേള നീയെന്നെ കാണാതെപോയാലുംഓർമ്മിക്കും നമ്മളീപാരസ്പര്യങ്ങളെനീർ കുമിളയാകും നിമിഷാർദ്രചിന്തയിൽനുകരുവാനാകില്ല എന്നും എനിക്ക്ഹൃദയത്തിൽ ഞാൻ കരുതിയാകാരുണ്ണ്യ സ്പർശത്തെ നുകരുവാനും …….പകരുവാനുംകഴിയും എനിക്കിപ്പോൾഭ്രാന്തമാം സ്നേഹസ്‌പുരണ കണികയെഹൃത്തിൽ ഏറ്റി നടക്കുന്നുകാലമെത്രയായിപകരുവാൻ കഴിയാത്തതേതൊന്നുമേഎന്നിലില്ല പലകുറിഞാൻ തന്നെ അരുളിയതുമെല്ലാംമലർക്കെ തുറന്നുവെച്ചൊരാഹൃദയത്തിൽ…

വിലാസലഹരി.

രചന : പ്രകാശ് പോളശ്ശേരി ✍️. വിശ്രമിച്ചീടേണംനിൻവിശാലവക്ഷസ്സിലതിൽപരo ക്ഷ: സുഖമുണ്ടോ ചൊല്ലണോ ഞാനും .വിശ്വസൗന്ദര്യംകാച്ചിക്കുറുക്കിയെടുത്തനിൻഉല്ലാസശെലത്തിൻ സുഖമെത്രയെന്നു പറയണോ.അത്രമേൽ പ്രിയങ്കരം വീർപ്പുമുട്ടിയേറെകച്ചയിൽതിങ്ങിവിങ്ങുന്നപാവങ്ങളല്ലെയവ .ലജ്ജതോന്നുന്നുവോ,കേൾക്കുമ്പോഴെ,യെന്നാൽവന്നിടാംഞാനെൻ ഇംഗിതം ചൊല്ലിടാനായി .കണ്ണെനിക്കയ്യോകൊതിക്കുന്നുപിന്നെയോ,കരതലങ്ങൾക്കെന്തോ തരിപ്പു മാതിരിയും.എല്ലാരും കാണില്ലെന്നേ! നമുക്കാപച്ചവിരിപ്പിൽപോയിരിക്കാം , മടിക്കാതെവന്നീടുക .നിസ്സാർത്ഥസ്നേഹമാധുര്യംഎന്നിലേക്കുനീയാണാദ്യം പ്രവേശിപ്പിച്ചതറിയുമോ .എന്നുമെനിക്കെന്റെ സ്പ്നങ്ങളിൽ രമിച്ചീടാൻ…

മണിയറ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️. തട്ടത്തിലൊളിപ്പിച്ചചാട്ടുളിക്കണ്ണുകളിൽസുറുമയിതെഴുതിയതാരാണ്തത്തിക്കളിക്കുന്നതത്തമ്മച്ചുണ്ടുകളിൽഗസലിന്റെ ശീലുകൾ പകർന്നതാര്വാഴക്കൂമ്പഴകുള്ളചേലൊത്ത കൈകളിൽമൈലാഞ്ചിയണിയിച്ചു തന്നതാര്പത്തരമാറ്റുള്ളപാലക്കാമാല നിൻമണിമാറിൽ ചന്തത്തിലണിഞ്ഞതാര്ഇടയ്ക്കിടെ തുടിക്കുന്നഖൽബിനകത്തൊരുമണിയറ ഒരുക്കിയതാർക്കായിരുന്നുഅത്തറും പൂശി നിൻമണിമാരനണയുമ്പോൾമൊഞ്ചത്തി നീ തട്ടം മറയ്ക്കുകില്ലേനാണത്താൽ കവിൾത്തടംതുടുക്കുകില്ലേ…….?

‘അനാസ്ഥ’

രചന : ഷാജി പേടികുളം✍️. ‘അനാസ്ഥ’ നിരന്തരംകേൾക്കുന്ന ശബ്ദം.ഉത്തരവാദിത്തങ്ങൾവെടിഞ്ഞ മനുഷ്യൻ്റെനാറുന്ന നാവിൽ നിന്നു –തിരുന്ന ചീഞ്ഞു നാറിയഅറയ്ക്കുന്ന വാക്ക്.അന്യരുടെ വായിലെഉമിനീരു കലർന്നൊരന്നംകൈവിരലാൽ തോണ്ടിതിന്നു പെരുകുന്ന നാറിയമനുഷ്യൻ്റെ നാവിൽനിന്നൊലിച്ചുവീഴുന്ന ശബ്ദം.അഭിമാനത്തിൻ്റെ കയർതുമ്പിൽ തൂങ്ങിയാടുന്നമനുഷ്യൻ്റെ ജീവനു വിലപറയുന്നവൻ്റെ നാവിൽനിന്നുതിരുന്ന പരിഹാസപദം.കുത്തൊഴുക്കിലൊലിച്ചുപോയതിൻ ബാക്കി പത്രംപോൽ കണ്ണീരിൽ…

നിലാവിളക്ക്

രചന : കെ.ആർ.സുരേന്ദ്രൻ ✍️ സന്ധ്യ മറഞ്ഞിരിക്കുന്നു.തെരുവ് വിളക്കുകൾപണിമുടക്കിയിരിക്കുന്നു.എങ്കിലുംനിലാവിളക്ക് തെളിഞ്ഞിട്ടുണ്ട്.നിലാക്കംബളം നാടാകെ,കാടാകെ പടർന്നൊഴുകുന്നുണ്ട്..പുഴ ശാന്തമായൊഴുകുന്നുണ്ട്.നിലാവിളക്കിൻ വെട്ടത്തിൽമലരികളും, ചുഴികളുംവായിക്കാം.അടിയൊഴുക്കുകൾശക്തമാണെന്ന്,സൂക്ഷിക്കുകയെന്ന്ഒരശരീരി കാതിൽഎന്തിനോ മുഴങ്ങുന്നുണ്ട്.പാടശേഖരങ്ങൾകുളിർ കാറ്റിൽനിലാവിളക്കിന്റെ വെട്ടത്തിൽഹരിതം കൈവിടാതെസൂക്ഷിക്കുന്നുണ്ട്.മരങ്ങളുടെ പച്ചപ്പ്കളഞ്ഞുപോയിട്ടില്ല.ഉദ്യാനങ്ങളിൽഹിമബിന്ദുക്കളണിഞ്ഞബഹുവർണ്ണപ്പൂക്കൾകുളിർ കാറ്റിൽനൃത്തം ചെയ്യുന്നുണ്ട്.പൂക്കൾക്ക് നിറവുംസുഗന്ധവുംഅപഹരിക്കപ്പെട്ടിട്ടില്ല.മഞ്ഞ് പെയ്യുന്നുണ്ട്.മഞ്ഞിൻപുതപ്പ് ചുറ്റിഏകനായിഞാൻ നടക്കുന്നുഈ പാതയിലൂടെ..കുളിർന്ന് വിറക്കുന്നുണ്ട്.നിലാവിളക്കിന്റെ മഞ്ഞക്കംബളംഎല്ലാം കാട്ടിത്തരുന്നുണ്ട്.ഞാൻ മാനം…

ശേഷംവരാമെങ്കിലും🌑🌑🌑

രചന : ഖുതുബ് ബത്തേരി✍️ സ്നേഹ സ്പർശനങ്ങളുടെഒരു മഴക്കാലംഞാനിപ്പോൾ ആസ്വദിക്കുന്നു,ശേഷം വരാം…ഘനീഭവിച്ചവേനലിന്റെവറുതിയെങ്കിലും, ഞാൻ ആസ്വദിക്കുന്നുഈ മഴക്കാലം. വാചാലമാകുന്ന വാക്കുകളുടെഒരു വസന്തകാലംഞാനിപ്പോൾ അനുഭവിക്കുന്നു,ശേഷം വരാം…ഊഷരത പ്രാപിച്ചമൗനങ്ങളുടെ ഘോഷയാത്ര, എങ്കിലുംഞാൻ അനുഭവിക്കുന്നുഈ വാചാലത. പ്രണയോന്മാദലഹരി എന്നിലിന്നു മതിഭ്രമംപടർത്തിയിരിക്കുന്നു.ശേഷം വരാം…വിരഹ വേദനയിൽഉള്ളകങ്ങളെപിടിച്ചുലയ്ക്കുന്നതീരാനോവുകൾ, എങ്കിലുംഈ പ്രണയമഴയിൽഞാൻ പാടെ…

‘യുദ്ധഭൂമിക’

രചന : ഷാജി പേടികുളം ✍️ അന്ന്;ആദിമ മനുഷ്യൻയുദ്ധം ചെയ്തത്വിശപ്പിനായിരുന്നുഒറ്റയാൾ യുദ്ധംകാട്ടുമൃഗങ്ങളായിരുന്നുശത്രുക്കൾപല്ലും നഖവുമായിരുന്നുആയുധങ്ങൾ.ഇന്നലെ;മനുഷ്യർ യുദ്ധം ചെയ്തത്മണ്ണിനും പെണ്ണിനും വേണ്ടിധർമ്മാധർമ്മ പോരാട്ടമായിരുന്നുദേവന്മാരസുരൻമാർതമ്മിലായിരുന്നു യുദ്ധംഅമ്പും വില്ലും വാളുംകുന്തവുമായിരുന്നുആയുധങ്ങൾഇന്ന്;ആധുനിക മനുഷ്യൻയുദ്ധം ചെയ്യുന്നത്ഭീകരതയ്ക്കെതിരെയുംആയുധക്കച്ചവടത്തിനുംപ്രകൃതി സമ്പത്തിനുംമനോവിഭ്രാന്തിയാണ്യുദ്ധത്തിനു നിദാനം.ഉഗ്രസ്ഫോടനത്തിൽഭൂമി പിളർക്കുന്നവിവിധ മിസൈലുകൾഅണ്വായുധങ്ങൾ തുടങ്ങിമാരകായുധങ്ങൾ.നാളെ;ജോലികൂലിയില്ലാതെമനുഷ്യർ വീടുകളിൽമരുന്നുകൾ മാത്രംഭക്ഷിച്ചു ജീവിക്കേഎഐ റോബോട്ടുകൾമനുഷ്യരുടെ റോൾ…