പ്രണയസുകുമാരൻ
രചന : അഡ്വ: അനൂപ് കുറ്റൂർ✍ പ്രണയമലരുകളകമേ ചൂടിയപവമാനനേപ്പോലാദ്രതയാൽപ്രേമവല്ലകി പാണിയിലേന്തിപ്രണയദാഹിയാമനംഗനായി. പാവനമായൊരുള്ളമെപ്പോഴുംപാല് പോലെയുറഞ്ഞുറഞ്ഞ്പവിഴമഴയായുതിർന്നുതിർന്ന്പരാർത്ഥസേവയിലാണ്ടുപ്പോം. പഞ്ചബാണമാവനാഴിയിലേത്പ്രേരണാപൂർവ്വമെയ്തിടുമ്പോൾപഞ്ചകന്യകകളലിഞ്ഞലിഞ്ഞുള്ളംപ്രണയാമൃതമായൊപ്പമെത്തിടും. പ്രവാഹമണിയുതിർന്നുക്തികൾപ്രേമശരങ്ങളായെയ്തിടുമ്പോൾപാണിയാലെമലരേകിടുമ്പോളൊപതിയുള്ളവളുമടിമയായിടുന്നു. പടഹധ്വനിയായി ഹൃദയദുന്ദുഭിപ്രപഞ്ചസൂര്യനക്ഷിയിലായിതാപ്രസാദമോടെജ്വലിച്ചിടുമ്പോൾപ്രകാശമാലകളണിയണിയായി. പ്രപഞ്ചദേവതപക്ഷമായെന്നുംപ്രണയഭൂമികയിലാദ്രതയാലെപ്രണവമായിയലിഞ്ഞിടുമ്പോൾപ്രേമപൂർവ്വമജ്ഞലിയേകിടുന്നു. പ്രേമവൃന്ദങ്ങളൊപ്പമൊത്തങ്ങുപ്രണയലീലകളാലൂറ്റമോടവേപ്രതിദിനമേവരും കമനീയമായിപ്രദേശമെങ്ങുമങ്ങലയുവാൻ. പ്രതികൂലമല്ലൊരു കാമുകിയുംപോരിനില്ലിവിടൊരു കാണികളുംപ്രേമകാന്തശക്തിയോടെയെല്ലാംപ്രണയദേവനുയടിമയായിടാൻ. പ്രപഞ്ചഢമരുവായുടുക്കു കൊട്ടിപടഹകാഹളമുൾത്തുടിപ്പായിപരന്നുപ്പരന്നുപോകുന്നെങ്ങുംപതിരില്ലാതങ്ങനെയലിയുവാൻ. പരാഗമായിടുന്നാമലരുകളോപരിമളമോടായുന്നാവാടിയിൽപുഞ്ചിരിച്ചതുപൂത്തുലയുമ്പോൾപരാഗണത്തിനായുണ്ട് ഭൃംഗങ്ങൾ. പാവനമായ പ്രണയശലഭങ്ങൾപരിധിയില്ലാതെയൊഴുകുമ്പോൾപല്ലവമായിയവയാടിയാടിയങ്ങുപല്ലക്കേറിയെങ്ങോപ്പോയിടുന്നു. പാകമായൊരു ഇമ്പമേറുമ്പോൾപാഠമായതുതങ്ങളിലൊന്നുമാത്രംപാലപൂത്തിതായിന്നിലഞ്ഞിയുംപ്രണയസുന്ദരമണ്ഡപങ്ങളായി. പിന്നാലെയണയുമേവരുമേപാവപോലെന്നുമാടുവാനായിപീലിക്കണ്ണിലായിതായുജ്ജ്വലംപ്രഭയൊഴുകുന്നതിഭാവുകമായി. പ്രണയമാരുമോതുമെങ്കിലോപ്രവേഗമാണെന്നോർക്കേണംപ്രമോദമേറുന്നമാനസങ്ങളിൽപ്രണിധാനമായതുത്തീരുവാൻ.…