ആത്മഹത്യയിലഭയം
രചന : അഡ്വ: അനൂപ് കുറ്റൂർ✍ അച്ഛനുമമ്മയ്ക്കുമരുമയാമോമനഅന്യഗൃഹത്തിലേക്കാനയിക്കാൻഅപായമേറിയ കല്യാണം കാരണംഅപവാദത്താലവളെരിഞ്ഞീടുന്നു. അന്യർക്കിടയിലനുകമ്പയില്ലാതവൾഅടുക്കളക്കാരിയായിയകത്തളത്തിൽഅധിപനാമാണിനുയിഷ്ടമാകുന്നതുഅറിഞ്ഞവളേകേണമടിമയായിട്ടെന്നും. അമ്മായിയമ്മയ്ക്കവളാജ്ഞാനുവർത്തിഅവസരത്തിനൊത്തെന്നാലാക്ഷേപിക്കുംഅപരാധമേതിലുമൊന്നുമില്ലെങ്കിലുംഅവളെന്തുചെയ്തീടീലുംകുറ്റമെന്നായി. ആഗ്രഹമെല്ലാമുള്ളിലൊതുക്കേണംആട്ടും തുപ്പുമാണാകിലും ശിഷ്ടമായിആരംഭം തൊട്ടേ അവൾ വലതുകാലാൽഅപശകുനമായിത്തീരുന്ന വേളിഗൃഹം. ആട്ടിപ്പായിക്കേണമെന്നെന്നുമുള്ളിലായിആവർത്തിക്കുന്നുണ്ടെന്നുമെല്ലാവരുംആണിനടിയിലേ ചവിട്ടു കല്ലായിയവൾഅഭിപ്രായമില്ലാതെ ഊമയേപ്പോലെന്നും. അറിവില്ലാത്തോളെന്നുമേ മണ്ടിയായിഅറിയാതൊരിക്കലെതിർത്തുപ്പോയാൽഅനുശാസനത്തിനായിരമധികാരികൾഅരുതെന്നോതാനായിയവളുടെയമ്മയും. ആദ്യാനുഭവം തൊട്ടേ കണവനുള്ളിൽഅഴിഞ്ഞാട്ടക്കാരിയോയെന്ന തോന്നൽആരുടെയെങ്കിലും കൂടെ കിടന്നോന്ന്ആരുമറിയാതവനെന്നുമാവർത്തിക്കും. അവിഹിതത്തിനുവയസ്സനായാലും…