ആനന്ദത്തേരേറി
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ ആനന്ദച്ചിത്തമോടാളുകളെന്നുമേആദിമഹേശൻ്റെയാമാലയത്തിൽആതങ്കമെല്ലാമൊഴിക്കുവാനായിട്ടുആസന്നമായോരാആശ്രയത്തിൽ. ആലിപ്പഴം പോലൊഴുകുന്നറിവുകൾആത്മാർത്ഥതയോടെയന്നുമീയിന്നുംആഢ്യതയേറുന്ന ഉഷസ്സിലലിഞ്ഞന്തംആളിമാരോടൊത്തങ്ങു നൃത്തമാടാം. ആഴിയിളകുമ്പോളോളങ്ങളായെല്ലാംആശുസായാശയഭാവനാച്ചിത്തങ്ങൾആനന്ദമകരന്ദമൂറിപ്പരക്കുമ്പോളഹഹആകർഷമായോരാലോലഭാവങ്ങൾ. ആകാശഗംഗയാം അഭ്രപഥത്തീന്ന്ആപാദചൂഢമായിഐശ്യര്യദേവതആനന്ദരൂപമോടുൽകൃഷ്ടതയാലെആത്മവീര്യത്തിനന്തരഛോദനയായി. ആരുണ്ടാരുണ്ടിവിടാവാഹിക്കാനായിആവശ്യമായുള്ളതു കരത്തിലാക്കാൻആസ്ഥയിലാമുഖ്യോയുല്ലാസകാരകൻആമോദത്തിരയങ്ങകമേയേറ്റീടാനായി. ആഴിക്കടഞ്ഞോരുയാദിയുഗത്തിലായിആനന്ദപ്പാൽക്കടൽ ഉലഞ്ഞീടുമ്പോൾആനന്ദവല്ലികൾ ആവാഹിച്ചെടുത്തതുആ ; മാറിന്നംശമാം പയോധരമാക്കുന്നു. ആദിത്യദേവൻ്റെ ആഢംബരാഭയിൽആനന്ദഭാവങ്ങളവധാനമാകുമ്പോൾആരോഹണത്തിലുദാത്തസ്വരങ്ങളുംആയമവരോഹണത്തിലനുദാത്തവും. ആമന്ദമെത്തുന്നസുഖശ്ചീതളമാരുതൻആരവമായോരു ആനന്ദഭൈരവിയിൽആയാസമില്ലാതുള്ളനാദസ്വരനിസ്വനംആശ്വാസമേകുന്നോരാന്ദോളനാഹ്ലാദം. ആരാമവാടത്തിലായിയാർജ്ജനമായിട്ടുആഭാമലരുകൾക്കെന്നുമാദാനമാകവേആനയനമായളിച്ചഞ്ചലച്ചിത്തത്താൽആഗ്രഹമോടെയങ്ങനുലയനത്താലെ. ആര്യപുത്രൻ്റേതായ ലീലാവിലാസങ്ങൾആനന്ദരാഗമാണെന്നുമാമുഖതാളമായിആകൃതിയാലുളളയാകർഷണങ്ങളിൽആമോദമാണെന്നുമാധാരദീപ്തിയായി.…
