കലിയാവേശ കലാകാരന്മാർ
രചന : അഡ്വ: അനൂപ് കുറ്റൂർ✍ കലിയോടുദിച്ചോരു ജ്വാലകൾകത്തിപ്പടരുന്നുണ്ടതിവേഗത്തിൽകഴമ്പില്ലാതെത്തുന്നോരടരുകൾകെട്ടതാണെന്നറിയാതാരാധകർ. കാലത്തെന്നുമുണരുംകിളികൾകലപിലച്ചിലച്ചാലതു രസമാണ്കാട്ടുപ്പൂഞ്ചോലക്കുമൊരേസ്ഥായികാതിന്നിംമ്പമായോരനുരാഗങ്ങൾ. കാടനും വേടനും ഊരാളികൾക്കുംകാനനസ്സരസ്സിലേ തരംഗമാർന്ന്കേട്ടുപ്പഠിച്ചാലപിച്ചോരീണങ്ങൾകർണ്ണത്തിനരോചകമല്ലൊരിക്കലും. കാട്ടുക്കുതിരകളോടും കുളമ്പടികൾകാറ്റുമൂളുന്ന സീൽക്കാരത്തിലലിയുംകുറുനിരകളിളകും കടലലകൾക്ക്കർണ്ണാവേശമാകുംകന്ധരമുണ്ട്. കാലമുദിച്ചോരാദ്യകാലം തൊട്ടേകോലങ്ങൾക്കുണ്ടൊരാദിതാളംകളകളമൊഴുകുമരുവി തന്നീണംകളരവമൊഴുകുമാ മുരളിയിലും. കൊടുമുടിയോളം പ്രതിധ്വനിയ്ക്കുംകൊമ്പിലേക്കുയിലോളം മധുരമായികീലോലമൊഴുകുമസ്തമിക്കാതെകാതിലലയടിച്ചനശ്വരമായൊഴുകും. കാട്ടിലെ കൂട്ടങ്ങളെത്ര കലിച്ചാലുംകലിതുള്ളിയാടുന്നതിലൊഴുക്കുണ്ട്കരളുരുകുമൊരാകർഷണത്താലെകരിമ്പാകുമതു ; കരിഞ്ചണ്ടിയാകില്ല. കുരുനരിയോലിയിട്ടാലുമിമ്പമായികൂട്ടങ്ങളൊന്നിച്ചാലുമുള്ളോരീണംകൊക്കുകളുച്ചരിച്ചാലുമലിവായികേൾക്കാനുത്തമമീദ്ധോരണികൾ.…