Category: കവിതകൾ

അന്ന്

രചന : അജിത്ത്- റാന്നി✍ കാരിരുമ്പാണിമുന കരഞ്ഞുകാൽപ്പാദ മിററിച്ച നിണം കരഞ്ഞുകണ്ണീരണിയാക്കരിമ്പാറക്കൂട്ടവുംകർക്കിടകപ്പെയ്ത്തായി നിന്നു . കാലിക്കുട്ടം കരഞ്ഞുറങ്ങികളിത്തോഴനാഥന്റവസ്ഥകണ്ട്കത്താൻ മടിച്ചു ദേവാലയവിള –ക്കപ്പോൾ മിഴിപൂട്ടി, താരകളും . കുഞ്ഞിൻ കരച്ചിൽ മറന്നു പക്ഷികൾകണ്ണാലകമ്പടി സേവകരായ്കാറ്റുമരിച്ചതിന്നാട്ടം നിലച്ചുകടലല മൗനമായ്കരയേത്തഴുകി . കണ്മഷിയപ്പാടെ ചാർത്തി വെണ്മേഘംകാക്കക്കറുപ്പണിഞ്ഞമ്പിളിയുംകാലത്തൊഴുക്കാനുരിക്കിയ…

തീയിലും ചൂട് തോന്നുന്നിതോ..

രചന : ഹരിദാസ് കൊടകര ✍ മധുരം കറുത്ത്ഉമിനീരിറക്കാതെരാസമഴിച്ച നാൾമധുരിപോ.. !മരുഭൂവിനുള്ളിലെമഴവീടു കാണുന്നുകാറ്റനക്കത്തിൽകാതലിറുകുന്നു. എത്രയും ദേഹത്തെവെട്ടിത്തെളിപ്പിലുംഅടിച്ചുവാരുവാൻതെങ്ങോല ചീകുന്നുനാകം നടുത്തളം. ബോധ നിരത്തിലെകണികാ പുനങ്ങളിൽസ്തോഭങ്ങളാധികൾ പുത്തനുടുപ്പിലെഅവ്യയം ഞാത്തുകൾകായാവ് ചുറ്റുന്നകാനൽക്കനപ്പ്പാണലനപ്പുകൾ പറക്കുന്ന ദൂരമതത്രയുംഭസ്മം തുടങ്ങുന്നുആളും നിജങ്ങൾ. ഇടതൂർന്നെഴുന്നകഴഞ്ചി കരിങ്കടുക്ജനിത മേദസ്സുകൾതിങ്ങി വർദ്ധിച്ചകൂരമ്പ് മൂർച്ചകൾപറിച്ചുനടാൻവിത്തടുപ്പിച്ചഭൗമചിത്തങ്ങൾനേരുറയ്ക്കാത്ത-ആകാശജീവനം. പഞ്ചത്തിനുള്ളിലെ-കാടകം…

മാതൃവിലാപം

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️… കടിഞ്ഞൂൽ പ്രസവം കഴിഞ്ഞതിൻ പിറ്റേന്ന്ശരീരം നുറുങ്ങുന്ന വേദനക്കിടയിലായ്ആശുപത്രിയിലെ പ്രസവ വാർഡിനുള്ളിലെകിടന്നോരാ കട്ടിലിൻ മുകളിൽ നിന്നായികരഞ്ഞുകലങ്ങിയ കണ്ണുകളാലെകാലുകൾ താഴോട്ട് താഴ്ത്തിവച്ചങ്ങിനെഅടുത്തുള്ള കട്ടിലിൽ കൈകാലിട്ടടിച്ച്ചിരിച്ചു കളിക്കുന്ന കുട്ടിയെ നോക്കീട്ട്ഇടതുകൈ കട്ടിലിൽ തപ്പി ക്കൊണ്ടങ്ങിനെവീണ്ടും കരയുന്നു പേറ്റുനോവോടവൾഇന്നലെ താൻനൊന്തു പെറ്റോരാ…

യുദ്ധം

രചന : പൂജപ്പുര എസ് ശ്രീകുമാർ✍️ മരണംകൊയ്യുന്നക്രൂര യുദ്ധംചുടുചോരഒഴുക്കും ക്രൂര യുദ്ധംകുട്ടികളെവധിക്കുംക്രൂര യുദ്ധംലോകനാശംവിതറും ക്രൂര യുദ്ധം കഴുകൻ കൃഷ്ണമണി മിന്നുംഅഗ്നിയിൽ എണ്ണ ഒഴിക്കും ചിലർരാവണ ശിരസ്സ് കുലുക്കിയിട്ട്ചോരക്ക് മണം പിടിക്കുമിവർ കബന്ധങ്ങൾ മതം മറക്കുംരാജ്യ അതിർത്തി ചോര നിറയുംപട്ടിണികൊടികുത്തി നിൽക്കുംവിശപ്പിനുംരോഗത്തിനുംവർണ്ണമില്ല വൈറസ്…

മഞ്ഞക്കിളിയുടെ സന്ദേശം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ മഞ്ഞക്കിളിയിണകൾമാമരക്കൊമ്പിലൊന്നിൽകൂടൊന്നു കിട്ടിയല്ലോഎത്രയും ഭംഗിയായിപെൺകിളിയാളൊരുനാൾമുട്ടയിട്ടു വെച്ചു കൂട്ടിൽഅടയിരുന്നു കുഞ്ഞിക്കിളിഒന്നു വിരിയാൻദിവസങ്ങൾ കടന്നു പോയിപെൺകിളിയിന്നു കേട്ടുകുഞ്ഞിക്കിളിമകളുടെ ശബ്ദംമധുരമൂറുന്ന ശബ്ദംആൺകിളിയും കുടെ തന്റെപെൺകിളിയും ഒത്തു ചേർന്നുആനന്ദമോടെ കുകിക്കുറുകികൊക്കുരുമ്മിപ്പുണർന്നുദിവസങ്ങളായി രണ്ടൂപേരുംകൊക്കിൽ തീറ്റയുമായികുഞ്ഞിക്കിളിക്കു നൽകിപാലിച്ചു പരിചരിച്ചുഅന്നൊരു നാളിണക്കിളികൾതീറ്റതേടി ഏറെ ദൂരംപാറിപ്പറന്നു…

🙏 കാഷ്മീർത്താഴ്വര- കണ്ണീർത്താഴ്വര🙏

രചന : ബേബി മാത്യു അടിമാലി✍ സോദരീ , നിന്നുടെ വേദനകൾഅറിയുന്നു ഞങ്ങൾഭാരതമണ്ണിന്നോരോതരിയുംകരയുകയാണിന്ന്വർഗ്ഗീയതയുടെ പേരിലൊഴുക്കിയചോരപ്പുഴകൾ കണ്ടില്ലേനീചന്മാരാം വിധ്വംസകരുടെകൂട്ടക്കുരുതികൾ കണ്ടില്ലേതുടരുന്നിവിടെ മതാന്ധതതന്നുടെനരഹത്യകളും മതഭ്രാന്തുംഎത്ര മനുഷ്യർ പിടഞ്ഞുതീർന്നുഭാരതമണ്ണിൻകണ്ണീരായ്ഇല്ല പൊറുക്കുകയില്ലീ നാട്ശപഥം ഞങ്ങളു ചെയ്യുന്നുഭീകരവാദത്തിൻവേരുകളെപിഴുതെടുത്തുനശിപ്പിക്കുംഇനിയും നമ്മുടെ സോദരിമാരുടെകണ്ണീർ വീഴ്ത്തുകയില്ലിവിടെപറക്കമുറ്റാകുഞ്ഞുങ്ങൾക്ക്അച്ഛനെ നഷ്ടപ്പെടുകില്ലഭീകരവാദത്തിന്നെതിരെനേരിൻവാൾത്തല നീട്ടിക്കൊയ്യാൻസംഘടിക്കുക നാം ഒന്നായ്ശക്തരാവുക നാം…

മൂകമാകുന്ന വസന്തം.

രചന : ജയരാജ്‌ പുതുമഠം. ✍️ എത്തിപ്പെടുന്നിടങ്ങളൊന്നുംഎത്തണമെന്ന് നിനച്ചിരുന്നതല്ലനിനച്ചിരുന്നിടങ്ങളിൽഎത്താനൊട്ട് കഴിഞ്ഞതുമില്ലകഥയുടെ പരിണാമചുരുളുകൾ ഒന്നൊന്നായിചുമരിൽ നിവർന്ന് തൂങ്ങികാലപ്രഭുവിൻ മടിയിൽ മിടിപ്പൊതുങ്ങികഥാപാത്രങ്ങൾ പലതുംവഴിമദ്ധ്യേ അസ്തമയം പൂകുന്നുനിത്യരോദനങ്ങളിൽ പകരാൻവാക്കുകളറിയാതെ നിത്യവുംഭുതവും വാർത്തമാനവും പരതുന്നുജ്ഞാനധാമങ്ങളും മൂകമായ്വസന്തത്തിൻ മേഘച്ചിറകിൽകല്പനതൻ തേരിലിറങ്ങിഭൂതങ്ങളഞ്ചും ചിരിക്കുന്നുനാട്യമറിയാതെ അനന്തതയിൽ

പീതാംബരൻ പണ്ടേ കള്ളനാണ്

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ പീതാംബരം കട്ട കള്ളനാമുണ്ണിയോപീതാഞ്ചിതനായിത്തീർന്നുപ്പിന്നെപുഞ്ചിരിച്ചുണ്ടാലുള്ളോരാമോദത്താൽപിച്ചക മാനസം കവർന്നെടുക്കാൻ. പരിവാരമോടെയെന്നുമുള്ളാരവംപൂർണ്ണിമയാലുള്ള ലീലയാലൌവ്വണ്ണംപ്രഭാവമേറിയോരാകർഷണത്താലെപ്രീണനമോടേവരേമടിമയാക്കാൻ. പേശിയാലേറുന്ന പ്രഹരങ്ങളേറ്റിതാപ്രണാദമോടടിപ്പെട്ടു രിപുക്കളെല്ലാംപ്രകാരമോരോന്നും പരാക്രമമായപ്പോൾപാരിന്നധിപധിയാരാധ്യനാകാനായി. പിന്നണിയായുള്ളയാധവക്കൂട്ടങ്ങൾപ്രസാദമോടെല്ലാമേയാസ്വദിക്കാൻപ്രമേയമെല്ലാമെന്നുമാഛര്യപൂരകംപ്രണാമമേകുവാനായുള്ളതെല്ലാം. പ്രണയമേറുന്നോരഗ്നിയായാളുമ്പോൾപ്രാണികളോരോന്നുമടിമയാകാൻപ്രണവപ്പൊരുളാകുന്നോരീശ്വരൻപ്രതാപമേറിയോരഗ്രജനാകുന്നു. പാരിലെല്ലാമാദ്യം ബാലസ്വരൂപനായിപത്രത്തിലായിശയനസ്ഥിതിയിലായിപാരിലേവർക്കും മുക്തിയേകാനായിപത്ഥ്യമോടെന്നുമവതാരമെടുക്കുന്നു. പണ്ഡിതനായോർക്കെന്നുമുപദേശിപരശ്രീയിക്കായതംപരിശ്രമിക്കുന്നുപതിതരായോരേയുയർത്താനായിപരാഭവമില്ലാതേവരേം പാകമാക്കി. പങ്കിലമാകിയ പക്ഷങ്ങളേയെല്ലാംപരീക്ഷയോടെന്നുമുണർത്താനായിപരിശുദ്ധമേറിയോരകതാരിന്നുള്ളിലെപ്രകാശമോടേവരേമുദ്ധരിക്കാൻ. പാദം നിറയുന്ന പാദാംഗദത്താലെപാരാകെയാടിത്തിമിർത്തീടുമ്പോൾപ്രതിസന്ധികളെയെല്ലാമെന്നുമകറ്റീട്ട്പ്രദാനമാകുന്നതുയിംമ്പമായീടുന്നു. പ്രശ്നങ്ങളെന്നാലൊന്നൊഴിയാതെന്നുംപാഠമായിയോരോരോയനുഭവങ്ങൾപഴകിപ്പരുവത്തിലിംബമായീടുമ്പോൾപ്രമേയമൊഴിയുന്നോരന്ത്യമായീടുന്നു. പ്രാണനേകാനായോരാഗ്നേയൻപ്രാണനേയെന്നുമേയേറ്റുവാനായിപ്രാണനോരോന്നുമലിഞ്ഞലിഞ്ഞന്ത്യംപരമാത്മാവിൽതന്നെവിലയിക്കാനായി.…

വേലയായ്, കൃഷിക്കാലമായ്!

രചന : ശ്രീനി നിലമ്പൂർ✍️ തുടുത്തു നിൽപ്പുണ്ടുടയോൻ കിഴക്ക-ങ്ങെടുപ്പു കണ്ടാൽ മൽഗോവപോലെ!തിടുക്കമോടവൻ കുതിച്ചുയരവേഅടുത്തുകൂടിടാൻ കൊതിച്ചുപോയിടും ! ചുവന്നു പൂർവ്വദിങ്മുഖം ദിനേനപോൽദിവാകരൻ മന്ദം മിഴിതുറക്കയായ് .അവനിയിൽ ഭേരിതുടങ്ങി മെല്ലെഗോവടക്കം കുക്കുടൻ തുടങ്ങി കീർത്തനം. ചിലച്ചുണർന്നൂ വർണ്ണവ്യാജികൾ വാനിൽ,നിലച്ചു രാവിന്റെ സംഭ്രാന്തരാഗം .കുലച്ചവില്ലായ് ചക്രവാളം…

ഉന്മാദം

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ ഉണരുലോകമേ നീ യുന്മാദംവെടിഞ്ഞ്ഉത്തമരെന്നുനിനച്ചവരുംഉണ്ണികളായവരുമിന്നങ്ങനെഉദയാസ്തമയമറിയാതുഴറുന്നു!ഉന്മാദമേറിയന്ധതപേറവേഉലകംകാൽച്ചുവട്ടില്ലെന്നു നിനയ്ക്കുംഉത്തരമില്ലാത്തചോദ്യങ്ങളാൽഉടപ്പിറപ്പുകളെന്നതുംമറക്കും!ഉച്ചിപൊള്ളി വിയർത്തവരിൻഉള്ളുനോവുന്നതുകണ്ടിടാതെഊട്ടിയകരങ്ങളരിഞ്ഞുംഉള്ളതെന്തും കവർന്നിടും!ഉലകത്തിലിന്നാരെഭയക്കണംഉറപ്പില്ലനീതിയും ന്യായവുംഉറങ്ങുന്നുകണ്ണുകെട്ടിനീതികൾഉടച്ചൊന്നുവാർത്തീടുകയാരിനി!ഉന്മാദമേറുന്നധികാരത്തിൻഉള്ളവനൊക്കെയും പണത്തിന്നുന്മാദംഉണ്ണുവാൻ ഗതിയറ്റവനോഉള്ളുപൊരിയും പശ്ശിതന്നുന്മാദം!ഉണ്ടേറെയിന്നുരാസലഹരിയാലുന്മാദംഉണ്ടങ്ങനെപരസ്ത്രീകൾക്കായുന്മാദംഉണ്ടുപിന്നെപരപുരുഷനായുള്ളുന്മാദംഉണരുമുന്മാദം പിന്നെ പ്രായമെത്താത്തയാൺപെണ്ണിനായ്!ഉണരൂമാനവാ നീ ഈ ഭൂവിൽഉത്തമരായ്മാറിടു വരുംതലമുറയ്ക്കായ്ഉയർന്നുകേട്ടിടട്ടെയുള്ളം നിറയ്ക്കുംനൽവാർത്തകൾഉന്മാദമെന്നും നന്മപിറന്നിടാനുണരട്ടെ.