Category: കവിതകൾ

സാന്ധ്യം*🦀

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️. കമനീയ ജീവിത ചിത്രങ്ങളെഴുതുന്നലോകൈക ചിത്രകാരാ,കരിമഷിയാലെഴുതുന്നതിന്നെന്തിനീ,ഊഴിയിലെന്റെ സ്വപനം ?തോരാത്ത പേമാരിപോലെന്റെ തീരാത്തവ്യഥകളറിയുമെങ്കിൽകണ്ണീരിൽ ചാലിച്ചതെന്തിനീ സന്ധ്യയും;ഇന്നെന്റെ ചിന്തകളും ?തപ്ത നിശ്വാസങ്ങളുയരുന്ന ജീവിത-മേകുന്ന ശൂന്യ സ്വപ്നം,അറിയുന്നതില്ലെന്ന പോലിന്നുമെന്തതിൽഎഴുതാത്തതേഴു വർണ്ണം ?കാലമെൻ ചാരുചിത്രം രചിച്ചീടുമെ-ന്നാശിച്ചു ഞാനിരിക്കേ,സ്നേഹിതയെന്നു കരുതിയ ജാതക-മിന്നെന്നെ…

ശേഷം,

രചന : സുവർണ്ണ നിഷാന്ത് ✍️ നീ കടന്നു വന്നത്ധൃതിയിലായിരുന്നിട്ടുംപാദപതനം കേട്ടില്ലഞാനറിഞ്ഞതേയില്ലഎന്നതിൽ നിന്നും,ഇരുട്ടായിരുന്നെന്ന് മാത്രംതൽക്കാലം കരുതുക.അത്രയുംനേർത്തൊരതിരിലൂടെഒറ്റയ്ക്കൊരാൾ ജീവിതംമുറിച്ചുകടക്കുമ്പോൾ,ഏറ്റം രഹസ്യമായിഅവനവനോട് തന്നെകലഹിച്ചിരുന്നതിന്റെയോഎന്നും ആഗ്രഹിച്ചഒരാലിംഗനത്തെ സ്വയംകുടഞ്ഞെറിഞ്ഞുകളഞ്ഞിരുന്നതിന്റെയോഅസ്വസ്ഥതനിഴൽ പടർത്തിയേക്കാം.അൽപ്പം സൂക്ഷ്മമായിനോക്കുമ്പോൾനിഗൂഢമായൊരുപുഞ്ചിരിയുണ്ടെന്ന്തോന്നുന്നെങ്കിൽ,നീ പറയാറുള്ളത് പോലെഇപ്പോഴും ഞാൻസന്തോഷമായിരിക്കുന്നുഎന്നുതന്നെ കരുതിയേക്കണം.നീയെന്ന ലഹരികുടിച്ച്ഉന്മത്തമായ പകലുകളിൽസ്വപ്നദംശനമേറ്റനീലിച്ച രാവുകളിൽനിന്നെയുണ്ട് നിന്നെക്കുടിച്ച്നീ മാത്രമായിപ്പോയഎന്റെ കവിതകളിൽ,നീയടയാളപ്പെട്ടഎന്റേതായ എല്ലാത്തിലുംമരണമെന്ന…

സ്വപ്നത്തിലെ താരാട്ട്

രചന : എൻ.കെ.അജിത്ത് ആനാരി✍ അനപത്യതാദു:ഖമുള്ളിൽവിലാപമായ്അറിയാതെ പാടുന്ന താരാട്ടിലായ്ദിനവും അലിഞ്ഞലിഞ്ഞില്ലാതെയാകുന്നുസഫലമാകാത്തതാം സ്ത്രൈണ ദു:ഖം ഇനിയും സ്ഫുരിക്കാത്തജീവൽത്തുടി-പ്പിനായുദരംകൊതിക്കുന്ന ജീവവഴിയിൽവെറുതേ ത്രസിക്കുന്നു സ്തന്യം ചുരത്താത്തനിറമാറവൾക്കോ കിനാവീഥിയിൽ! വെറുതേകൊതിപ്പൂ മടിത്തട്ടു നിത്യവുംഅവിടെയൊരു കുഞ്ഞിൻ്റെ പുഞ്ചിരിക്കായ്കരിവളകൾ കാത്തളകൾ പുതുകുഞ്ഞുടുപ്പുകൾകരിമഷി മൃദുഗന്ധമിയലുംപകൽ! ഒരു കുഞ്ഞുപാളയും ഒരുതുണിത്തൊട്ടിലുംഒഴിയാത്ത സ്വപ്നമായ് മാറിയോൾക്ക്കനവിലുണ്ടായിരം…

എന്തുകൊണ്ട്?

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ എന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തുവാൻഏറ്റവും പ്രസക്തമാം കാലത്തിലൂടെ നാംസഞ്ചരിക്കുന്നോരു നേരമാണിപ്പോൾഅനീതിയിങ്ങിനെ നടമാടുമീക്കാലംനീതിനിഷേധത്തിന്നെതിരായി നമ്മൾഎന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തേണംഅക്രമം കൊടികുത്തിവാഴുമീക്കാലത്ത്എന്തുകൊണ്ടക്രമം എന്നൊരു ചോദ്യത്തെലോകത്തിൻ മുന്നിലേക്കെറിഞ്ഞിടേണം നമ്മൾലഹരിതൻ ഉപയോഗം ഇങ്ങിനെ കൂടീട്ട്തലമുറതന്നുടെ ഭാവി നശിക്കുമ്പോൾചോദ്യച്ചിഹ്നമായ് മാറി നില്ക്കാതെഎന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തിലഹരിക്കെതിരായി പോരാടിടേണം നാംനാടും നഗരവുമൊരുപോലെയിങ്ങിനെനല്ലൊരു സംസ്ക്കാരത്തിൽ…

അവഗണിക്കപ്പെടുന്നവർ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ അഭിനയിക്കാനറിയാതെന്നുംഅകമേയുള്ളതുയതുപ്പോലെഅരങ്ങത്തോതാനാകുന്നോർഅപരമാരായിയിന്നീയുലകത്ത്. അധികമൊന്നും മിണ്ടാത്തവരോഅഗ്നിയാളുവതൊളിപ്പിച്ചവരായിഅപഥസഞ്ചാരികളാണിന്നാദാനംഅപഹസിക്കാനുറച്ചവരായെന്നും. അനുനയമാരേംവെറുപ്പിക്കാതെഅവസരത്തിനൊത്താകല് പംഅരക്കെട്ടിളക്കിച്ചിരിക്കുന്നോരേഅഖിലരുമെന്നുമാരാധിക്കുന്നു. അനുകമ്പയുള്ളിലിന്നാർക്കുണ്ട്അടയാളമായുള്ളതുമഹങ്കാരംഅപരാധമല്ലാതൊന്നില്ലിരുട്ടിൽഅടുത്തവരോടുമാവർത്തിക്കും. അടിമയല്ലാരുമാർക്കുമെങ്കിലുംഅടിയാനല്ലാരുമൊരിക്കലുംഅവനത്തോടേവരോടൊപ്പംഅടക്കത്തോടാശ്രയമേകുന്നു. അബ്ദങ്ങളോളമയൽപ്പക്കത്ത്അറിഞ്ഞനുബ്ധമായവരെന്നുംഅപായമേറിയ രിപുക്കളായിഅങ്ങനെയിങ്ങനെയേറുന്നു. അരക്കന്മാരാണധികവുമിവിടെഅരങ്ങത്തൊന്നാളാകാനായിഅധമമാരുത്തമരെന്നഭിനയിച്ച്അന്യായമേയുള്ളിലെന്നാരറിവു . അനുമാനമേയുള്ളൊരാളേപ്പറ്റിഅകമെന്തെന്നളക്കാനാകാതെഅടുത്തെത്തുന്നോരാരെന്നുംഅഭിവാഞ്ഛയെന്തെന്നറിവീല . അട്ടിപ്പേറായിയൊട്ടുമണിയാകുംഅജ്ഞലിയോടൊത്താശപ്പാടുംഅണിയാണെന്നുമഭിമാനിക്കുംഅകത്തെന്നാലെതിരാളിയായും. അവസ്ഥയെങ്ങനെയുത്തമമാകുംഅധമമാരുടെയോരോവിധങ്ങൾഅതൊന്നുമുൾക്കൊള്ളാത്തോർഅവരെയെതരിരിടാനായിയുറച്ചും. അടിയോടടിയാണു തുടരെ തുടരെഅനാവശ്യമാവർത്തനങ്ങളായിഅനാദരിച്ചുമരങ്ങിൽ പുച്ഛിച്ചുംഅരങ്ങത്താരുവലിയവനെന്നായി. അന്തക്കരണമില്ലാത്തൊരജ്ഞതഅനിവാര്യമല്ലാത്ത അത്യാഗ്രഹവുംഅരങ്ങത്തവരോമാമുനിമാരായിഅനുഗ്രഹമേകുന്ന മാന്യന്മാരായി. അന്ത:സ്സില്ലേലും ധനമുണ്ടെന്നാൽഅവരേയാരുമെവിടെയുമാദരിക്കുംഅംഗീക്കരിക്കുവാനുള്ളാഢംബരവുംഅതിവേഗം ഗമിക്കുനൊരു…

നാടകങ്ങൾ

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍ അമ്പലപ്പറമ്പിലെ വലിയ സ്റ്റേജിൻ മുന്നിൽസംഘചേതനയുടെ നാടകം കാണുവാൻപോയൊരാക്കാലത്തെ ഓർത്തിടുന്നുണ്ടു ഞാൻഉൽസവപ്പറമ്പിലും സ്കൂൾമൈതാനത്തുംഒട്ടേറെ നാടകം നടന്നോരക്കാലത്തെഇന്നലെയെന്നപോൽ ഓർക്കുന്നുണ്ടിന്നു ഞാൻനാടകങ്ങൾക്കേറെ പ്രസക്തിയുള്ളോരക്കാലംകെ പി എ സിയും സംഘചേതനുംഅതുപോലെ ഒട്ടേറെ നാടകസംഘവുംഅതിലെ നടീനടൻമാരായുള്ളോരു മൊക്കെയുംജ്വലിച്ചുനില്ക്കുന്നോരന്നത്തെക്കാലംനാടകകലയുടെ സുവർണ്ണകാലംകചനും ഭീമനും നളദമയന്തിയുംഅതുപോലെ…

ദേവി ശരണം

രചന : എം പി ശ്രീകുമാർ✍️ കണ്ടമംഗലത്തമ്മെ കാരുണ്യവാരിധെകാൽത്തളിരുകൾ നിത്യം വണങ്ങുന്നുചാരുപൂക്കളാലർച്ചന യേകട്ടെനെയ് വിളക്കുകൾ മുന്നിൽ തെളിക്കട്ടെചന്ദ്രശോഭിതെ ദേവി കനിയണംചിന്തയിലെന്നും വന്നു വിളങ്ങണംചാഞ്ചല്യമറ്റു നാൾവഴി പോകുവാൻചാരുസുസ്മിതെ ദേവി തുണയ്ക്കണംദേഹപീഡകളൊക്കവെ മാറണംദേവിതൻ മുഖമുള്ളിൽ തെളിയണംദേവദേവപ്രിയെ മനോഹരിദേവികെ തൃപ്പാദം നമിക്കുന്നുനാൾക്കുനാൾ വന്നുചേരുന്ന ദോഷങ്ങൾനേർക്കുനേർ നിന്നകറ്റുവാനാകണംനാളെനാളേന്നു…

” മിഴിനീർത്തുള്ളികൾ “

രചന : അരുമാനൂർ മനോജ്✍️ മിഴിനീർത്തുള്ളികൾമഴയായിപ്പതിച്ചാൽഉലകം താങ്ങുവാനാകാതൊരുപ്രളയമായ് മാറീടും നിശ്ചയം. നിലാവിൻ ഹൃദ്യതഹൃദയത്തെ തലോടിയാൽനിശബ്ദമായ് നാമെല്ലാംമാറിടും പനിനീർ പൂക്കളായി. കാല പ്രയാണത്തിൽകളഞ്ഞോരു മുത്തുകൾകോർത്തൊരു മാലയിനിയും…തീർക്കുവാനാകുമോ ജീവിതത്തിൽ? കാലമെത്ര നാം കാത്തിരിക്കണംകൺകൾ തുറക്കുവാനായിനിയും?കാരിരുമ്പിൻ കാഠിന്യമൊന്നുംകരളിനില്ലെന്നിട്ടു പോലും ! ജീവിത നൗകയിൽ തുഴയുവാനിനികാലമൊട്ടില്ലെന്ന സത്യം!കാതങ്ങൾ…

കാവ്യശ്രീലകം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ കാവ്യാങ്കണത്തിലോരുഷസ്സണയുന്നുകളഭചാർത്തണിയിച്ചാമതിലകത്ത്കളകളമൊഴുകുമൊരരുവിയായികിളികളോടൊത്തവൾ പാടീടുന്നു. കൂന്തലഴിച്ചിതാപ്പടിയിലിരിക്കുന്നുകാച്ചെണ്ണ തേച്ചു രസിച്ചീടുവാനായികരാളതയില്ലാതവൾ; മരാളമായികുളിച്ചുരസിക്കുന്നു; നീർത്തടത്തിൽ. കേളികളോരോന്നാനന്ദക്കാഴ്ചയായികാണിയായീകടവത്തിരിക്കുമ്പോൾകാവടിയാടും കരകക്കാരിയേപ്പോൽകറങ്ങി കറങ്ങി കളിച്ചീടുവാനായി. കനകം പതിച്ചോരാതോണിയേറിയവൾകാവ്യതാളത്തിൽ തുഴഞ്ഞീടുവാനായികുഴലാരത്തിലൂടെയൊഴുകിയെത്തുന്നകാവ്യാംഗനയെ കാണാൻ എന്ത് ചന്തം! കൈയ്യിലണിയുന്ന കങ്കണക്കൂട്ടങ്ങൾകിലുകിലെ കിലുങ്ങുന്ന താളമുണരുന്നുകുടുകുടെ ചിരിക്കുന്ന കാമിനിയേപ്പോൽകാവ്യമദാലസ ഉന്മാദിനിയായീടുമ്പോൾ. കാഞ്ചന…

ഇന്ന് ലോക കവിതാ ദിനം

രചന : റുക്‌സാന ഷമീർ ✍ നീയെന്നിലെന്നുമുറങ്ങിക്കിടന്നിരുന്നുനിദ്രയുടെ നിശ്വാസങ്ങളില്ലാതെഏതോ മധുരാനുഭൂതിയുടെതാഴ്‌വാരങ്ങളിൽ പരിലസിച്ചിരുന്നുപ്രണയത്തിൻ പനിനീർപ്പൂവിരിയുന്നസുഗന്ധാനുഭൂതിയിൽമെല്ലെ ഉറക്കമുണർന്ന്വരികളായ് എന്റെ പുസ്തകത്താളിൽനീ പെയ്തു നിറഞ്ഞിരുന്നുഹൃദയ ഭിത്തിയിൽ നൊമ്പരത്തിൻചോര പൊടിയുമ്പോൾഒരു നോവു കടലിന്റെ ഓളങ്ങളായ്എന്റെ പുസ്തകത്താളിൽതിരയടിച്ചു നീ നനഞ്ഞു കുതിർന്നിരുന്നുമഞ്ഞിന്റെ മഴയുടെ നിലാവിന്റെയുംസുന്ദര കാഴ്ചകളുടെ മിഴിവിൽഒരു വസന്തത്തിൻ…