രചന : അൻവർ ഷാ ഉമയനല്ലൂർ✍ മുരളികയൂതിയി,ന്നെത്തുന്നതാരുടെ,കമനീയ മാനസം; പ്രിയമാർന്ന സുസ്മിതംതിരിനാളമായി,ത്തെളിക്കയാണെന്നകം;തിരികെയേകുന്നതെ,ന്നുദയമാം ജീവിതം? ശാരികപ്പൈതലായ് പാടിയോരോർമ്മകൾശ്ലോകങ്ങളായുള്ളിലുണരുന്നു,വെങ്കിലുംശീലമാക്കീടുകയാണുഞാ,നാർദ്രമായ്:ശ്യാമവർണ്ണന്റെയാ,യുപദേശമാകെയും. പാർവ്വണംപോൽത്തിളങ്ങുന്നേ വമുള്ളിലുംപാരിലായോരോ തുരുമ്പിലും തൂണിലുംകാവ്യമനമായതു, നിറയുന്നുണർവ്വിലുംകരുണാർദ്ര! സന്ധ്യാ സമാനമായ് വിണ്ണിലും. പരിചിതയുലകിലാ,യോരോ നരനിലും;പരിണാമ രൂപേണെയറിയുന്നുദാരമായ്!ഹരിയെന്നയഭയമാ, യുണരുന്നയുദയമായ്മഹിതാർദ്രമായി,ന്നലിവിൻ പ്രസാദമായ്. പ്രഭാതമേ,യിരുഹൃദയങ്ങളിന്നീവിധം,നുകരുന്നു പരിപൂർണ്ണ വിശ്വാസ സുസ്മിതംസമയ കാലങ്ങളില്ലെങ്കിലും…