Category: സിനിമ

🌹🌹🌹 കവിത🌹🌹🌹

രചന : തെന്നൂർ രാമചന്ദ്രൻ ✍️ ഇതിലും ലളിതമായികവിത ചൊല്ലുക കവേഹൃദയ ഭാഷ തൻ മഷിപ്പാത്രത്തിൽ തൂവൽ നനയ്ക്കുനിനവുകൾക്കു നനവേ –കുക നീ ശ്രദ്ധയോടെന്നുംപ്രഭരദീപമാകണംമാനവ ഭാവുകാകാശംപെരുവഴികളിലല –യുന്ന പാന്ഥന്റെ വേദനാ –സരണികളിലാകവേനീയനുഗാമിയാകണംഅറിവു തേടുന്നവന്റെകണ്ണിൽ വെളിച്ചമാകണംഅവികല ചിന്തകളെ –യനല്പം നീ ചൊരിയേണംതണൽ വിരിക്കുക…

പറന്നുപറന്ന്

രചന : എം പി ശ്രീകുമാർ ✍️ തിരയടിച്ചു തിരയടിച്ചുപതഞ്ഞുയർന്നു മോഹംമനമുണർന്നു മതിയുണർന്നുനിരത്തിലൂടെ നമ്മൾ .ചിറകടിച്ചു ചിറകടിച്ചുപറന്നുയർന്നു കിളികൾപലവഴിയ്ക്കു കതിരു തേടികനകശോഭയോടെതരളഗീതതരംഗമോടെപറന്നിടുന്നു വിണ്ണിൽതരുശിഖര നിറവല്ലരീകുളിർ തടിനീതടങ്ങൾനിറമലരുകൾ നൃത്തമാടുംനറുപരിമളതോട്ടംനിറഞ്ഞ ഹർഷം വിടർന്ന പോലെതെളിഞ്ഞു നില്ക്കും വാനംപലയിടവുമങ്ങനെനിത്യവൃത്തി തിരഞ്ഞുപകലകന്നു തിരയടങ്ങെചിറകൊതുക്കിവരുംകൂടണഞ്ഞവർ വീടണഞ്ഞവർക്ഷീണമാറ്റിയുറങ്ങിപുതുമയോടെ പുളകമോടെപുലരിയിലുണർന്നുപുതിയ കർമ്മപഥത്തിലൂടെരഥമുരുളും…

മഴയിൽ കുതിർന്ന പെണ്ണ്

രചന : സുരേഷ് പൊൻകുന്നം ✍️ മഴയിൽ കുതിർന്ന പെണ്ണൊരുകവിതയാണ്..അവളുടെ തണുത്ത നനുത്തമേനിയിലൊളിച്ചിരിക്കാൻ,നനഞ്ഞ ചുണ്ടുകളിൽ മുഖമുരസ്സാൻആ അതിതീവ്രരസത്തിലൊന്നുമുങ്ങാം കുഴിയിടാൻ,അവൾ കുടഞ്ഞെറിഞ്ഞകുളിരിലൊന്നു തണുക്കാൻ ത്രസിക്കാൻ,അവൾ…രതിയും ലഹരിയും ചേർന്നൊരുകോപ്പവീഞ്ഞ്പുലർ വെട്ടമവളെ മെല്ലെതഴുകുമ്പോളൊരുവെണ്ണക്കൽപ്രതിമ പോലവൾ,അവളെ വായിക്കുമ്പോൾപുതിയ അദ്ധ്യായങ്ങൾ.വീണ്ടും വീണ്ടും..അവളെ പ്രണയിച്ചോളൂഅതിന് മുൻപ്,മഴയോടനുവാദം ചോദിക്കുക,മഴ, അവളുമായി പണ്ടേ…

റിവാൾഡോ നീ മേഘരൂപൻ

രചന : രമേഷ് എരണേഴുത്ത് ✍️ ഇതൾ പൊഴിഞ്ഞ ഒരു പൂ പോലെനീ കൊഴിഞ്ഞു വീണെങ്കിലുംഎന്നിലെന്നും പ്രണയമായി നിറയുന്നുമേഘരൂപാ നിന്നിലെ കളഭ കാന്തികാനന കൂരിരുൾ പച്ച പുതപ്പിനുള്ളിലായികാലം തീർത്ത കരിംപാറ കണക്കെ ഇന്നും നീമനസ്സിൽ നിറഞ്ഞു നിൽപ്പൂനിൻ ശിരസ്സിൽ വിടരും മദഗന്ധപ്പൂക്കളിൽഒഴുകും…

നിശബ്ദഗീതം

രചന : ഉണ്ണി ഭാസുരി ഗുരുവായൂർ ✍️ പെയ്തൊഴിഞ്ഞൊരു രാത്രിതൻ ബാക്കിപത്രം-പോലുണങ്ങിയ ചില്ലയിൽ ഏകനായി,മണ്ണിന്റെ മണമുള്ള ഓർമ്മകൾ പേറി ഞാൻവിണ്ണിലെ താരത്തെ നോക്കി നിന്നു.കരിപുരണ്ടോരീ കാലത്തിൻ വീഥിയിൽകരുണതൻ ഉറവകൾ വറ്റിനിൽക്കെ,ഒരു തുള്ളി നീരിനായ് കേഴുന്ന വേരുകൾ-അറിയുന്നുവോ നിന്റെ ഉള്ളിലെ ദാഹം?വെട്ടിമുറിച്ചാലും വീണ്ടും…

അന്നൊരുനാൾ

രചന : അൻസൽന ഐഷ ✍️ അന്നൊരുനാൾഓർമ്മകളുടെവേലിപ്പടർപ്പിൽനിന്ന്ഒരു ചില്ലൾ യൊടിഞ്ഞുവീണതുംഉറങ്ങാതെയിരുന്നഅവളിലെ പരിഭവംവാക്കുകളായ്പുറത്തേക്കൊഴുകി.കുന്നിക്കുരുപോലെആമാടപ്പെട്ടിയിൽആരുംകാണാതെയൊളിപ്പിച്ചപരിദേവനങ്ങൾഇടറിയൊഴുകിപ്പരന്നപ്പോൾചഞ്ചലഹൃദയം വീണ്ടുംനൊന്തുതുടങ്ങി.അവളുടെ നോവാഴങ്ങളിൽപടർന്നുപന്തലിച്ച്,ചിതലരിച്ച ചിന്തകളെഒരു തൂവൽക്കൊണ്ട്തഴുകിക്കളയാൻവിരലുകൾക്ക് വിറയൽബാധിച്ച ഒരുവന്കഴിഞ്ഞതില്ല.തട്ടിയും മുട്ടിയുംതടസ്സങ്ങൾ തീർത്തുംഒഴുകിനീങ്ങുന്നനിഴൽച്ചിത്രങ്ങൾകടലാഴങ്ങളിലൊളിപ്പിക്കാൻതത്രപ്പെടുകയാണ്ധ്യാനത്തിലെന്നോണംഅവളിലെ വിചാരങ്ങൾ.കടലലപോലെഇടറിത്തെറിക്കുന്നമിഴികളിലെപ്പതർച്ചഅഗാധമായ ആഴിപോലെനിഗൂഢമായി തോന്നുന്നത്ചിപ്പിക്കുള്ളിലെനിധിയെന്നു കരുതിയിട്ടോ ?✍🏻

ഉന്മാദികളുടെഇരവുകൾ

രചന : സിന്ധു എം ജി ✍️ ജനാലയിലൂടെ കാണുന്നഅരണ്ട വിജനതയിലേക്ക്കണ്ണുംനട്ട്കാത്തു നിന്ന ഉറക്കമില്ലാത്തഎത്രയോ രാത്രികൾ ……എന്റെ ഹൃദയമിടിപ്പിന്റെ ഒരു പിടച്ചിലിന്കാരണമാവാനെങ്കിലുംനിന്നെ മാത്രം തേടിയആ രാത്രികൾ കടന്നു പോയിരിക്കുന്നു….നിറങ്ങളടർന്നു വീണ ചുമരുകൾ പോലെപ്രതീക്ഷകൾ അസ്തമിച്ച പകലുകൾ..നമ്മുടെ പുനർസമാഗമത്തിന്റെതാളം പിടിക്കാൻ എത്തിയരാപ്പടികളെ ഞാൻ…

നിശ്ശബ്ദതയുടെ മുറിവുകൾ

രചന : യൂനസ് മണത്തല ✍️ നിശ്ശബ്ദതയുടെ മുറിവുകൾസഹായിക്കുകഎന്നതിനേക്കാൾ വലിയകാര്യമാണേറെഉപദ്രവിക്കാതിരിക്കുക.വാക്കുകളുടെ മൂർച്ചമുറിവുകളാകുമ്പോൾ,മൗനം പോലുംഒരു ഔഷധമാകുന്നു.നമ്മൾ കൈ നീട്ടാതിരുന്നാലുംകാലം തന്നെഒരുപാട് പേരെഎഴുന്നേൽപ്പിക്കും.പക്ഷേതള്ളിവീഴ്ത്തുന്നഒരു വാക്ക്വർഷങ്ങളോളംഎഴുന്നേൽപ്പിക്കാനാവാത്തഇരുട്ടായിമാറിപ്പോകുംഅപ്പോഴുംകേൾക്കപ്പെടാതെ പോകുന്നഒരു നിശ്ശബ്ദതഎവിടെയോ

നിഴൽ.

രചന : സുരേഷ് പൊൻകുന്നം ✍️ നിഴൽ ഒരു സഹകഥാപാത്രമാണ്,നാം,വടിവഴുതി വീഴുമ്പോൾനമ്മോടൊപ്പം വീഴുന്നവൻ,നിഴൽ നിന്നോടൊപ്പമുണ്ട്ഒപ്പം വളർന്നു തളർന്നൊടുക്കംനീ ഉറങ്ങുമ്പോൾ നിഴൽ മരിക്കുന്നുനിഴൽ നിന്നോടൊപ്പം,അഴുക്കുചാലുകളിൽഅറവു ശാലകളിൽനഗര ഗലികളിൽവേശ്യാലയത്തിൽപെൺവേട്ടകളിൽചൂതാട്ടങ്ങളിൽബ്രാണ്ടിപ്പുരകളിൽനിന്നെ സഹിച്ച്,നിഴൽ സാക്ഷി,നിഴൽ, നിന്റെയവശിഷ്ട ശിഷ്ടമായിനിന്റെ അലച്ചിലിലൂടെയലഞ്ഞ്അലിഞ്ഞലിഞ്ഞില്ലാതായവൻ,നിഴലിനു മാത്രമായൊരുകഥയും നിഴലുംനിഴൽ സൂക്ഷിക്കുന്നില്ല,നിഴൽ….നിഴൽ മാഞ്ഞ സന്ധ്യയിൽനിഴലൊളിഞ്ഞവേളയിൽനീയില്ലാതെനിന്നെ,നിന്റെ,വഴിക്കു വിട്ടുഒരു…

ഉറങ്ങുവാൻ എനിക്ക് നീ വേണം

രചന : വി സി അഷ്‌റഫ് ✍️ ഉറങ്ങുവാൻ എനിക്ക് നീ വേണംഉണരുവാനും എനിക്ക് നീ വേണം.ഇവയ്ക്ക് രണ്ടിനുമിടയിൽസ്വപ്നം കാണുവാനും നീ വേണം.എൻ്റെ ആകാശവും നീയാണ്ഭൂമിയും നീ മാത്രമാണ്.കടലും കടലോരങ്ങളുംനീയില്ലെങ്കിൽ എനിക്കെന്തിനാണ് ?എൻ്റെ പൂക്കളും പൂവാടിയുംനീയല്ലാതെ മറ്റെന്താണ് ?രാവുകളിൽ പൂനിലാവായുംപകലിൽ വെളിച്ചമായും…