കടത്തുകാരൻ
രചന : ദുർഗ്ഗാ പ്രസാദ് ✍️ ആഴത്തിന്മേലിരുൾ മാത്രം,അനക്കമറ്റ പാതിരാഅക്കരയ്ക്കു കടത്താനാ-യാളില്ലാ വള്ളമൂന്നുവാൻതനിച്ചുതുഴയാമെന്നതീരുമാനമെടുത്തു ഞാൻഒഴുക്കിൻ ചുളിവിൽക്കുത്തി-ത്തെന്നിയാറുമുറിക്കവേഇക്കരയ്ക്കു കടക്കാനാ-യൊരാൾ കട്ടയിരുട്ടിൽനിന്നിരുകൈകളുയർത്തുന്നു-ണ്ടാരാണവ്യക്തമാമുഖം.കാത്തിരുന്നതുപോൽ, വള്ള-പ്പടി കേറിയിരുന്നയാൾഒന്നും നോക്കാതെ പിന്നോട്ടേ-ക്കൊന്നുകൂടെത്തുഴഞ്ഞു ഞാൻ.കടമ്പു ചാഞ്ഞു നിൽക്കുന്നകടവിൽക്കൊണ്ടിറക്കവേപടർന്ന മിന്നലിൽക്കണ്ടൂകടത്തുകാരനാണയാൾ.മുഖത്തേക്കൊന്നു നോക്കാതെമുട്ടറ്റം നീരിലേക്കയാൾഇറങ്ങി വേഗമെങ്ങോട്ടോനടന്നുനീങ്ങി മാഞ്ഞുപോയ്.വീണ്ടുമക്കരെയെത്തുമ്പോൾഓരോവട്ടവുമിങ്ങനെപലരും കാത്തുനിൽക്കുന്നുതുഴഞ്ഞൂ പകൽ തേടി ഞാൻ.രാവൊടുങ്ങുന്നതേയില്ല,പകരം…
