ലഹരിപൂക്കുന്നരാവുകൾ.
രചന : ബിനു. ആർ ✍ ലഹരി!ലഹരി! ലഹരി! രാസലഹരി!യുവത്വത്തിൻ ചിന്തകളിൽപൂത്തുവിടരും അവ്യക്തമാം അച്ചിന്ത്യങ്ങൾആഘോഷരാവുകളിൽ ഭീഭത്സമാംവണ്ണംചിതറിത്തെറിക്കുന്നു രുധിരം, മൂർച്ചകളിൽ.അലങ്കോലമാകും ആഘോഷരാവുകൾആതിരനർത്തനങ്ങൾ വെറുംതുള്ളിച്ചാട്ടങ്ങളിൽ പടിഞ്ഞാറിൻഭ്രാന്തൻ കോപ്രായങ്ങളിൽആർത്തിരമ്പുന്നു ആഭാസതിടമ്പുകളിൽ.കാമക്രോധമോഹങ്ങൾ അരിയിട്ടുവാഴുന്നു, മദ്യവും കഞ്ചാവുംകയ്യിട്ടുവാരുന്നു,നഷ്ടപ്പെടുന്നു,ബാല്യംകൗമാരം യൗവനം, അവരുടെതലച്ചോറിൽ നന്മനിറയുംചിന്തകളും.കാത്തിരിക്കാം നമ്മുക്ക്,അല്ലലുകൾനിറയുംഅഴകൊഴമ്പൻ പ്രവർത്തികൾ,തൂത്തെറിയാൻകളിയിലുംചിരിയിലും തപ്പുകൊട്ടിലുംലഹരിയില്ലാ സംസ്കാരം ഉരുത്തിരിയാൻ,കാത്തിരിക്കാം…
ഈറ്റക്കുന്ന്
രചന : രമ്യ തുറവൂര്‍ ✍ വീടിൻ്റെ പിറകുവശത്ത്ഒരുകാലത്തൊരുമണൽക്കുന്നുണ്ടായിരുന്നു.,അതിൻ്റെ ഓരത്തായി ഒരീറ്റക്കാടും.മരിച്ചതിൻ്റെ പിറ്റേദിവസംഅമ്മൂമ്മ ഈറ്റ വെട്ടാൻ പോയപ്പോൾഈറ്റക്കാട്ടിൽ നിന്ന്ഒരുവൾ കുട്ടയും മുറവുമായി ഇറങ്ങിവന്നു.അവരിരുവരുംജീവിതവും മരണവുമെന്ന് പേരിട്ട്ആ കാടിനു ചുറ്റുംപകലും രാത്രിയുമായി.ജീവിതത്തിന് മൂന്നുംമരണത്തിന് മുപ്പതുമെന്ന കണക്ക്അവരുടെ സ്വപ്നങ്ങളെയെണ്ണി.പകൽ മുഴുവനും ഈറ്റക്കാടിന് ചുറ്റുംഅവർ പല…
നന്മോദയമാം ദീപാവലി
രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഇരുൾനീക്കി പൊരുളിൻ വെളിച്ചമായ് നിറയുവാൻകരളിൽനാം നന്മാർദ്ര തിരിതെളിക്കുംവിധംതുലാമാസമാവാസി നാളിൽ നാം നന്മതൻദീപോത്സവം നുകരുന്നു ഹൃദയങ്ങളിൽ. അന്ധകാരത്തിൽനിന്നുള്ള വിമോചനം;ബന്ധുര ചിന്താചെരാതായ് തെളിച്ചു നാം,തിന്മയ്ക്കുമേൽ നന്മ വിജയിച്ച സുദിനത്തെ-യോർത്തു വന്ദിക്കുന്നു, നന്മാർദ്രമാക്കുന്നു. സ്മരണാമരന്ദമായ് നിറയുന്ന ചിന്തകൾഉണരട്ടെയോരോ മനസ്സുകൾക്കുള്ളിലുംമധുരാർദ്രമാകട്ടെയോരോ…
ദീപാവലി ദീപം.
രചന : മധു നിരഞ്ജൻ ✍ മഷിക്കുഴമ്പുപോൽ രാവുരുകുമ്പോൾ,അവകാശമില്ലാത്തൊരന്ധകാരത്തിൽ,കൈത്തിരി നാളമായി നീയുണരുന്നു,ദീപാവലീ..നരകാസുരൻ വീണ മണ്ണിലുണർന്നൊര-ഗ്നിനാളമേ, നീയെരിയുന്നതെന്തേ?വിജയമോ, അതോ സ്നേഹപ്രകാശമോ?.രംഗോലിയായി വർണ്ണങ്ങൾ വിതറി,വാതിൽപ്പടിയിൽ ലക്ഷ്മി തൻ കാൽപ്പാട്.മധുരത്തിൻ രുചിയുണ്ട് ചുണ്ടിൽ,കത്തുന്ന പടക്കം വെറും ശൂന്യമാം മനസ്സുകൾ.ഇരുൾ നീക്കി വെളിച്ചം നിറയ്ക്കുന്നദിവസമിതു, ദീപാവലി.!മനസ്സിലെ കരിന്തിരി…
‘കന്യക പ്രസവം’ സാധ്യമാകുമോ?സ്ത്രീകൾക്ക് പ്രസവിക്കാൻ ഇനി പുരുഷൻ വേണ്ടിവരില്ലേ?
രചന : വലിയശാല രാജു ✍ ശാസ്ത്രലോകം ഒരു അത്ഭുതലോകത്തേക്ക് വാതിൽ തുറക്കുന്നു.പാർഥെനോജെനിസിസ് (Parthenogenesis) എന്ന ഈ വിസ്മയം മനുഷ്യരിലും സാധ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഗവേഷകർ.പ്രകൃതിയുടെ നിയമങ്ങളെ ചോദ്യം ചെയ്യുന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ ശാസ്ത്രലോകത്തെ ആവേശത്തിലാക്കിയിരിക്കുന്നത്. ലൈംഗിക ബന്ധമില്ലാതെ ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക്…
“ദീപാവലി”
രചന : കൃഷ്ണമോഹൻ കെ പി ✍ ആവോളം ഹൃദയത്തിന്നാമോദം പകരുകആവലി, ദീപങ്ങൾ തൻ ,ആവലി വന്നെത്തുമ്പോൾദീപങ്ങൾ തെളിയുന്നു ദീപ്തമാം മനതാരിൽ,ഷഡ് രസാന്നങ്ങൾ തൻ സ്വാദുകളോർപ്പിക്കുവാൻമധുരം പുളി, ഉപ്പ്, കയ്പ് , ഹാ…..എരിവും, ചവർപ്പുമായ്മനസ്സിനെ മഥിക്കുമ്പോൾകാരണമില്ലാത്തൊരു കാര്യത്തെച്ചിന്തിച്ചു നാംവേപഥു പൂണ്ടീടണോ ……ആസ്വദിച്ചീടുക…
എഴുതപ്പെടാത്ത പാഠപുസ്തകം
രചന : അഷ്‌റഫ് കാളത്തോട് ✍. തുടക്കംഒരു കവിതയായിരുന്നു.നാലുവരി മാത്രം.കുറച്ചു താളം, കുറച്ചു മൗനം.പിന്നെ അത് വളർന്നുപാഠപുസ്തകമായി.കട്ടിയുള്ള പേജുകൾ, ചീഞ്ഞ ചട്ട,വായിക്കാത്ത വാക്കുകൾ കൊണ്ട് നിറഞ്ഞത്.ഇപ്പോൾ?അത് വെറും നിഴൽ.നിങ്ങൾക്കത് കാണാനാവില്ല.കൈകളിൽ വെറും പൊടിയാണ് ബാക്കി.ജീർണ്ണതയുടെ ലിപിഓർമ്മയുണ്ടോകാൽതടവിപ്പോയ കൈകൾ?അവ വാക്കുകൾ തേടി ഇപ്പോൾകിണറ്റിൽ…
കഴിഞ്ഞ ലീവ് തൊട്ട്
രചന : ശ്രീജിത്ത് ഇരവിൽ ✍. കഴിഞ്ഞ ലീവ് തൊട്ട് കെട്ടാൻ പെണ്ണിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇഷ്ടമാകുന്ന അവളുമാർക്കൊന്നും എന്നെ ഇഷ്ടപ്പെട്ടില്ല. വാടക വീട്ടിൽ കഴിയുന്ന പെണ്ണിനും അവളുടെ മാതാപിതാക്കൾക്കും വരെ, മറ്റൊരു വാടക വീട്ടിൽ താമസിക്കുന്ന എന്നെ ഉൾക്കൊള്ളാനേ കഴിഞ്ഞില്ല.…
ഭൂമിയെത്ര വലുതായിരുന്നു !
രചന : ഗഫൂർകൊടിഞ്ഞി ✍. പണ്ട്,ഭൂമി കടലോളംവലുതായിരുന്നു.താണ്ടാനാവാത്തവഴിദൂരങ്ങളായിരുന്നു.എത്തിപ്പിടിക്കാനാവാത്തഎത്രയെത്ര കൊമ്പുകളായിരുന്നു.ചിറകടിക്കുന്ന പറവകളുടെഅതിരുകളില്ലാത്ത ആകാശമായിരുന്നു.പിന്നെയാണ് ,ദിഗ്വിജയികളുടെകാൽക്കീഴിലേക്ക്ലോകം ചുരുങ്ങിച്ചുളുങ്ങിത്തുടങ്ങിയത്.വാൾമുനകളാൽ വെട്ടിപ്പിടിച്ച മണ്ണിൽസ്വാർത്ഥതയുടെ ധ്വജങ്ങളുയർന്നത് .അതിർത്തികളിൽ മുൾമരങ്ങൾ വളർന്നത്.വാഴുന്നിടം വിഷ്ണുലോകമായത്.അപദാനങ്ങളുടെ വാഴ്ത്തുപാട്ടുകൾഇതിഹാസങ്ങളും ഐതിഹ്യങ്ങളുമായത്.വിജിഗീഷുമാരുടെ തേർതട്ടുകളുംയാഗാശ്വങ്ങളുടെ കുതിപ്പും കിതപ്പുംപിന്നേയും എത്രയോ കഴിഞ്ഞാണ്ചരിത്രത്തിന്റെ ചിതൽ പുറ്റുകളായത്.മുമ്പ്,ലോകത്തിനെത്രവലുപ്പമായിരുന്നു.മിന്നാമിനുങ്ങുകൾവെളിച്ചം കാണിച്ച വഴികളിൽവേലികളും കഴലുകളുമില്ലാത്ത,അതിരുകളും…
പെണ്ണ് പെണ്ണായിത്തീരുന്നത്
രചന : രാജേഷ് കോടനാട് ✍. പെണ്ണ് പെണ്ണായിത്തീരുന്നത്അവളുടെയെത്രഅവസ്ഥാന്തരങ്ങൾക്കു ശേഷമാണെന്ന്നിങ്ങൾക്കറിയുമോ?ഒരു പെണ്ണ് ജനിക്കുമ്പോൾഎത്ര ചിത്രശലഭങ്ങളാണ്അവൾക്കൊപ്പം പിറക്കുന്നത്എത്ര അരുവികളാണ്പിയാനോ വായിക്കുന്നത്എത്ര സ്വപ്നങ്ങളാണ്അവൾക്കു ചുറ്റും വിരിയുന്നത്എത്ര നക്ഷത്രങ്ങളാണ്അവളുടെ കണ്ണിൽ വീണ് ചിതറുന്നത്എത്രയെത്ര ഗന്ധർവ്വന്മാരാണ്അവളുടെകുഞ്ഞിളം പാദത്തെപാലപ്പൂ മൊട്ടുകളാക്കുന്നത്വളരുന്തോറുംതിരളുന്നവൾതിരളലിൽ വിരണ്ടവൾവൈവാഹികമെന്നമാടമ്പിത്തരത്തിൽപ്യൂപ്പയിലേക്ക്തിരിച്ചു നടക്കുകയാണ്കഴുത്തിൽ ചുറ്റിക്കിടക്കുന്നത്ഒരു പാമ്പാണെന്ന്ബോദ്ധ്യപ്പെടുന്ന ദിവസംഅവൾപെണ്ണായിത്തീരുകയാണ്തൻ്റെ പകലുകൾക്കു…
