അമ്മമലയാളം
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ അറിവായെന്നുമീമധുപോലുള്ളിൽനിറഞ്ഞമലയാളം.അമ്മയെന്നാദ്യമേനാവിലുരുവിട്ടുഅക്ഷരപുണ്യമാംവശ്യമലയാളം.മാതൃഭാഷയായിഹൃത്തിൽ നിറച്ചുമാമലനാടിൻജ്ഞാനസുന്ദരീ.ശ്രേഷ്ഠമാണെന്നുമീമഹിമയുയർത്തുംനന്മമലയാളംഅന്നമലയാളം.വെൺമയുതിരുംപൈതലിൻചിരി –കണ്ടമ്മചൊല്ലുമാഉണ്മയാംമലയാളം.ഏതുദേശമാകിലുംഏതുഭാഷയാകിലുംഏതുമേവഴങ്ങിടുംഏറ്റമുള്ളൊരെൻ ഭാഷയാൽ!ആഴിയുമൂഴിയുംഉള്ളൊരുകാലമീഉയിരായ് നിറയുംഉത്തമഭാഷയാമെൻമലയാളം!
നിലാവും നിഴലും
രചന : ബിനു. ആർ.✍️ പൊൻതിങ്കൾക്കലയാൽപൊട്ടുവച്ചതുപോൽതിളങ്ങിനിന്നു നീലനിലാവും രാത്രിയുംവെൺചന്ദ്രപ്രഭവിടർത്തിയാടിയാടി നിഴലുംനിഴൽക്കൂട്ടങ്ങളും,ഗ്രാമത്തനിമകളിൽവേരൂന്നിനിന്നൂ രാമച്ചമണംപോൽ പഴമകൾ.പൊന്നിൻചിങ്ങവും പൂക്കളാലാടിത്തിമിർക്കുംതിരുവോണവും പൂത്തിരുവാതിരയാടിയാടിനിറയും ധനുമാസതിരുവാതിരയുംകണ്ടുകൺ മയങ്ങാത്തകാലക്കേടിൻ അഭിശപ്തമതുപോൽവളരുന്നു, സംസ്കാരങ്ങൾ മാറ്റിപ്പാടുംപുതുതലമുറകൾ, ചുവപ്പിൻ തോളിലേറിഎല്ലാം അന്ധവിശ്വാസജടിലങ്ങളെന്നുകല്പിക്കപെട്ടവർ, ചിന്താശൂന്യർ,മൂഢർ,തച്ചുതകർക്കപ്പെട്ടതെല്ലാം ഒരുപഴമതൻസംസ്കാരസമ്പന്നതകളായിരുന്നു.അതിനായ് കൂട്ടുപിടിച്ചതോ, വിപ്ലവങ്ങൾപാടവരമ്പിലുപേക്ഷിച്ച വിപ്ലവപ്രസ്ഥാനങ്ങൾജന്മികുടിയാൻ ബന്ധത്തിൽവിള്ളലുകൾ വീഴ്ത്തിയ രാഷ്ട്രീയകോമരങ്ങൾഉറഞ്ഞുതുള്ളി കാവുകൾ തീണ്ടിനീളൻജുബ്ബയുടെ…
കണ്ണടച്ച ഇന്ത്യയും കണ്ണുതുറപ്പിച്ച എഴുത്തുകാരും
രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ എന്നെ അവർ ഭ്രാന്തൻ എന്ന് വിളിക്കുന്നു. കാരണം, കത്തിക്കരിഞ്ഞ വീടുകളുടെ ഗന്ധം എന്റെ ശ്വാസത്തിൽ ഇപ്പോഴുമുണ്ടെന്ന് ഞാൻ പറയുമ്പോൾ അവർ മുഖം ചുളിക്കുന്നു. തെരുവിൽ തല്ലിക്കൊല്ലപ്പെട്ടവന്റെ നിലവിളി എന്റെ ഉറക്കം കെടുത്തുമ്പോൾ അവർ…
തിരയും തീരവും 🌊🏖️
രചന : അബു താഹിർ തേവക്കൽ ✍️ വാസന പരിമളംമഴവില്ലായ് വിരിയുമ്പോൾസുസ്മിതേ നിൻമുഖംമാറിലായ് ചാഞ്ഞതുംപൂമെത്തതലോടി നാംചേർന്നങ്ങിരുന്നതുംനാണത്തിൻ ചൂടിനാൽകവിൾമെല്ലെ തുടുത്തതുംപരിണയകാലത്തെ-പരിഭവച്ചോറയുംപരിണയരാവിലായ്-പരിണീതയായതുംകാർമേഘക്കോളൊഴിഞ്ഞ-മാനത്തുദിച്ചു നാംവീശിയ കാറ്റിനെ-വിശറിയുമാക്കിനാംജാതിയാൽ കെട്ടിയ-വേലിയും പൊളിച്ചുനാംസ്നേഹത്തിന്നതിരുകൾ-ദൂരത്തെറിഞ്ഞു നാംപ്രണയത്തിൻ കടലായ്-ഇരമ്പിയ തിരയായ് നീതിരവന്ന് തലോടിയ-കരയായ് ഇന്നുഞാൻ..
മിസ്സിംഗ് ലിങ്ക്
രചന : ശ്രീകുമാർ കെ ✍️.. ആ ചെറിയ ഹോട്ടലിൽ ഞാൻ ആദ്യമായി കാൽവച്ചത് അർദ്ധരാത്രിക്ക് ശേഷമാണ്. നാടകം തീർന്നപ്പോൾ വേഷം മാറാൻ സമയം ഉണ്ടായില്ല. സാരി മാറ്റാതെ മേക്കപ്പും വിഗ്ഗും മാറ്റിയാൽ വല്ലാതിരിക്കും, അതിനാൽ ഞാൻ നാടകത്തിലെ കഥാപാത്രയായ രേഷ്മയായി…
കിളി വന്നു പറഞ്ഞത്
രചന : ഡോ:സാജുതുരുത്തിൽ✍️.. ഒരു കിളി വന്നുജനാലയുടെ ചില്ലിൽഅതിന്റെകൊക്കുകൊണ്ടു എന്തോകോറി വരഞ്ഞിട്ടുപോയിജനാലയുടെ തുറന്നിട്ടമറുപാതിയിൽഞാൻ പുറത്തേക്കു നോക്കിചാരി നിൽപ്പുണ്ടായിരുന്നുപുറത്തു മുറ്റത്തെമൊസാണ്ടച്ചെടിയിലെപൂവുകൾ കടലാസ്സുപോലെവിളർത്തു പോയത്ഹൃദയ സ്പന്ദനങ്ങളുടെനിലതെറ്റിച്ചുംകനം വെപ്പിച്ചുംകൊണ്ടായിരുന്നുപുറത്തു ഉണക്കാനിട്ടിരിക്കുന്നമാങ്ങാ തെരകളുടെഇടയിൽ കറുകറുത്തകട്ടുറുമ്പുകൾനിരവെച്ച് കല്യാണ യാത്രപോകുന്നുഅതിൽ ഒരു സുന്ദരി ഉറുമ്പുജനാല പടിയിൽ നിന്നിരുന്നഎനിക്കൊരു മുത്തംഎറിഞ്ഞു തന്നുകാറ്റിലാടി…
തത്വശാസ്ത്രം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️.. പുത്തനുടുപ്പിട്ടു പൊട്ടുതൊട്ടുഉണ്ണിയെ അമ്മയൊന്നോമനിച്ഛുതഞ്ചത്തിൽ കൊഞ്ചിച്ചുപുന്നാരിച്ചുഅച്ഛന്റെ മുഖം കണ്ടാനന്ദിച്ചുകൈകളിൽ വളയിട്ടു കണ്ണെഴുതികണ്ണകറ്റാൻ കവിളിൽ പൊട്ടുകുത്തിആപത്തുകളില്ലാതെ കാത്തീടുവാൻഉണ്ണിക്കണ്ണനെ നോക്കി കൈകൂപ്പി നിന്നുഅരയിലെച്ചരടൊന്നു നേരെയാക്കീഅരഞ്ഞാണമണിഞ്ഞതിൻ ഭംഗി നോക്കിചന്തത്തിലുണ്ണിയെ മാറോടുചേർത്തിചന്ദ്രികയുദിച്ചപോൽ മുഖം തിളങ്ങികൈവളരുന്നോ കാൽവളരുന്നോതൊട്ടുതലോടി സ്വയം കൃത്യമാക്കികണ്ണിലുംകവിളിലും മുത്തമിട്ടു തന്റെവാത്സല്യം…
ദൈവത്തിൻ്റെ പരീക്ഷണം
രചന : ലാൽച്ചന്ദ് മക്രേരി ✍️.. ചെയ്യാത്ത തെറ്റിൻ്റെ ശിക്ഷയുമായിട്ട്,മനമുരുകിക്കഴിയുകയാണിന്നെൻ ജീവിതം…..ഓർമ്മകൾ മുളച്ചോരാ കാലം മുതൽ തന്നെഎന്നെ പരീക്ഷിച്ചിടുകയാണല്ലോ നീ ?ഇനിയും നിൻപരീക്ഷണം തുടരുകയാണെങ്കിൽനീ തന്ന ജീവിതം തിരിച്ചെടുത്തീടുമോ?എല്ലാർക്കുമെന്നും ദുഃഖങ്ങൾ നല്കുവാൻഇനിയുമീ ജീവിതം മന്നിലാവശ്യമോ?സത്യങ്ങളല്ലാത്ത ആക്ഷേപമേറ്റിട്ടെൻആത്മാവു നീറുകയാണെന്നതറിയാമോ?കൂരമ്പുകളായി മാറുന്ന പരിഹാസംഹൃദയത്തിനേറെ വേദനകൾ…
അഭയാർഥികൾ “
രചന : ഷാജു. കെ. കടമേരി ✍️.. വീണ്ടും വീണ്ടും പൂക്കളായ്പിറക്കാൻ കൊതിക്കുന്നപിറന്ന മണ്ണിൽ നിന്നുംആട്ടിപ്പായിക്കപ്പെടുന്നവരുടെനെഞ്ച് പൊട്ടല്നിങ്ങളെപ്പോഴെങ്കിലുംവായിച്ചു നോക്കിയിട്ടുണ്ടോചോരയൊലിക്കുന്നവരികളായ് തലയിട്ടടിച്ച്വീഴുന്നതിന് മുമ്പ് അവർഎത്ര കിനാവുകളുടെപുഴ നീന്തി കടന്നിട്ടുണ്ടാവണം.വിഷം തീണ്ടിയ എത്രനട്ടുച്ചകളെകെട്ടിപ്പുണർന്നിട്ടുണ്ടാവണംവീർപ്പ് മുട്ടി കരയുന്നഎത്ര പെരുമഴകൾനനഞ്ഞിട്ടുണ്ടാവണം.എത്ര ഇടിമിന്നലുകളിലേക്ക്ഓടിക്കയറിയിട്ടുണ്ടാവണം.പാതി പൊള്ളിയ ഓർമ്മകളിൽഎത്ര വെടിയുണ്ടകൾക്കിടയിലൂടെഓടിക്കിതച്ചിട്ടുണ്ടാവണം .എത്ര…
അമ്പലം
രചന : കെ.ആർ.സുരേന്ദ്രൻ ✍️.. നിശയും നിലാവുംകൈകോർത്ത്,അമ്പലത്തിൻ്റെപടിഞ്ഞാറേ കൊട്ടോമ്പടികടന്ന് വരാറുണ്ട് ചിലപ്പോൾ.മാനം കരിമ്പടം പുതച്ചിരിപ്പായാൽനിശ ഏകയായും.മാനത്ത് കരിമുകിലുകളുംചന്ദ്രനുംകസേരകളിയിലേർപ്പെടാറുണ്ട് ചിലപ്പോൾ.അപ്പോൾ ഭൂമിയിലുംനിശയും നിലാവുംകസേരകളിയിലേർപ്പെടുകയാവും.ഭൂമിയിൽ ഒരു ടാബ്ലോ അരങ്ങേറുകയാവും.മാനത്ത് നിന്ന് ചന്ദ്രനുംതാരകകളും മാഞ്ഞുമാഞ്ഞ്പോകുന്നത് വരെടാബ്ലോ തുടർന്നെന്ന് വരും,കിഴക്കുനിന്ന് പകലോൻഅമ്പലത്തിന്റെകിഴക്കേ കൊട്ടോമ്പടികടന്ന് വരുന്നത് വരെ.മാനം കരിമ്പടം…
