കണ്ണൂർപ്പെരുമ

രചന : ജയനൻ ✍ ഇപ്പോളോർമ്മയിൽമറ്റൊന്നുമില്ല;മുൾക്കൂടിനുള്ളിൽഇമയനങ്ങാതെചിറകൊതുക്കിഅടയിരിക്കുംപോളമൂടിയ പക്ഷി;പനിച്ചരാവിൻ പരമനിദ്ര…അരികിലമ്മച്ചൂടാൽപുതച്ചുറങ്ങവെവിളിച്ചുണർത്തി;വളർത്തുകോഴീനെകൊല്ലാൻ പഠിപ്പിച്ചഅയലത്തെ സുമതിയേടത്തി…കഴുത്തറുത്താൽപറന്നുപോകുമെന്നായ്കൗസല്യേടത്തി…ചണനൂലിൻകുരുക്കിൽ‘ ഞമ്മള് കൊല്ലുമ്പോ’ലെന്നായ്വെളുക്കനെന്ന പണിയൻമൂപ്പൻ…ഞെരിച്ചുകൊന്നാൽരക്തം ചിനയ്ക്കുമെന്നായ്വള്ളിയാടൻ ചിരുതേടത്തി…അടിച്ചുവാരാൻ വന്ന പണിച്ചിക്ക് –വെറ്റില, അടയ്ക്ക;ഒടുവിൽവെളുത്തകുട്ടീനേം കൊടുത്തുവിട്ടകാരായികുഞ്ഞിരാമൻ നമ്പ്യാര്മിടുക്കറിഞ്ഞ്അടുത്ത ഊഴംവിളിച്ചു തന്നു;പക്ഷിത്തൂക്കംപോലെകണ്ടാലറിയാമെനിക്കിപ്പോൾമനുഷ്യത്തൂക്കത്തിൻ അകംപൊരുൾ;ഞരമ്പെത്ര പിടയ്ക്കുമെന്ന്കണ്ണെത്ര തുടിക്കുമെന്ന്കുരുക്കെത്ര മുറുകുമെന്ന്കൊമ്പുലഞ്ഞ് മടുപ്പിക്കുംഅരത്തൂക്കംകണ്ടുനില്ക്കാനൊരുക്കമല്ല ഞാൻ…കട്ടയ്ക്ക് തീവെക്കാൻ വിളിക്കുംചിലർനെഞ്ചുപൊട്ടികനൽചിന്നുമ്പോളറിയാംഇരട്ടച്ചങ്കിൻകുലമഹിമമണ്ണ്…

ജനനി ജൻമഭൂമി

രചന : എം പി ശ്രീകുമാർ ✍ വസന്തകാലം വന്നണഞ്ഞു !മനോഹരമായ പനിനീർപ്പൂന്തോട്ടം !കൈക്കുമ്പിൾ നിറയെ പനിനീർപ്പൂക്കളുമായ്തോട്ടക്കാരൻ പറഞ്ഞു“എത്ര മനോഹരമായ പൂക്കൾദിവ്യപുഷ്പങ്ങൾ !ദൈവത്തിന്റെ സ്വന്തം പൂക്കളാണിവ !”പൂവിതരണക്കാരി ഏറ്റുപറഞ്ഞു,“അതെ, ഏറ്റവും ശ്രേഷ്ഠമായവ !”തേൻ നുകരുവാനെത്തിയ ശലഭങ്ങൾഅത് ശരിവച്ചു.പൂത്തുമ്പികളും കരിവണ്ടുകളും തേനീച്ചകളുംതല കുലുക്കി.മറ്റൊരിടത്ത്മുല്ലപ്പൂന്തോട്ടമാണ്.തോട്ടക്കാരൻ…

ഉണ്ണികുട്ടൻ

രചന : കലാരത്നംഗോപിക ✍ ഉണ്ണികുട്ടൻ പമ്മിപമ്മിമുറ്റത്തൂടെ നടക്കുമ്പോൾചായ്പിൽ നിന്നൊരു വിളികേട്ടിട്ടവൻഞെട്ടിവിറച്ചു നിൽക്കുന്നുസ്കൂളില്ലാത്തൊരു ദിനമല്ലേകൂട്ടരുമൊത്തു കളിച്ചീടാൻകൊതിപൂണ്ടങ്ങനെ നിൽക്കുംനേരംകൂട്ടുകാരുവിളിക്കുന്നുഅമ്മയറിയാതവരോടൊപ്പംസാറ്റുകളിക്കാൻ പോകാനായിഎന്തെങ്കിലുമൊരു തന്ത്രംമെനയണമെന്നു നിനച്ചവൻനിൽക്കുന്നൂപത്തുമണിക്ക് അച്ഛനു വേണ്ടികാപ്പി കൊടുക്കാൻ പോകാനായ്വട്ടപാത്രമെടുത്തതുകൊണ്ട്അമ്മയതെന്നെ വിളിക്കുന്നുമോനേഅച്ഛനുകാപ്പി കൊടുത്തിട്ടുടനേതന്നെഎത്തീടാംപിള്ളാർകൊപ്പം കളിച്ചീടാതെഇവിടെ തന്നെയിരിക്കേണംഅമ്മപതുക്കെകാപ്പീം കൊണ്ടുമുറ്റത്തൂന്ന് പോയപ്പോൾഉണ്ണീടുളളിൽലഡ്ഡതുപൊട്ടികൂട്ടർക്കൊപ്പം പോയല്ലോ

കൊന്തയണിഞ്ഞ ഭജനക്കാർ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ കൂട്ടം കൂടിയിരുന്നൊരു നേരത്തായികൂനിക്കൂടിയിരുന്നൊരുയെഴുത്തിൽകൊട്ടിപ്പാടിസേവകരണിയണിയായികളകളരവമൊരു ഭജനപ്പാട്ടായൊഴുകി.കാതുകൊടുത്തൊരു കാണികളൊത്തുകൈകൊട്ടി പാടി കൂടെ ചേരുമ്പോളാകെകണ്ണടച്ചവരൊത്തൊരാസ്വാദനക്കേളികാലം പോയൊരു പാച്ചിലിലന്ത്യമാകെ.കെട്ടവരയ്യയ്യോകിട്ടിയ വരികളുമായികടും കൈയ്യാലെ സൃഷ്‌ടിയൊരുക്കികണ്ടും കേട്ടതും പാട്ടായി ചെരുവിൽകെട്ടപ്പഴക്കക്കാരൊത്തുകോലംതുള്ളി.കാപ്പു കെട്ടിയ കൊച്ചനിയന്മാരെല്ലാംകാലത്തായിട്ടലഞ്ഞുത്തിരിയുമ്പോൾകൊട്ടി പഠിച്ചൊരു മേളപ്പെരുമകളേറികുട്ടിക്കളിയതുയുയരുമ്പോളുജജ്വലം.കൂടികൂടിയിരുന്നവർ കൈകൊട്ടിപ്പാടികൊട്ടിക്കയറിയസേവക്കാരമ്പമ്പോകിടിലമായി തരംഗത്തിരയണിയായികൊട്ടിഘോഷത്തോടുലകിലെങ്ങും .കൊട്ടിക്കയറിയ…

*പ്രണയരതി*

രചന : സുജിമോൾ മാരാരി ✍ നിശീഥിനിയുടെ നീലാംബരത്തിൽനിറഞ്ഞു നിന്നൊരു ചന്ദ്രഹാസം,മിഴികളിൽ മറഞ്ഞ സ്വപ്നങ്ങൾമൃദുലമായി വിരിയുന്ന നേരം.കാറ്റിന്റെ താളത്തിൽ ചായുംകേശപാശം കഥകൾ ചൊല്ലും,ഹൃദയത്തിന്റെ ഗൂഢഗാനങ്ങൾഹൃദയം തന്നിൽ വീണ്ടും മുഴങ്ങും.ചുണ്ടുകളിൽ മധുരസ്പർശംചൊരിയുമ്പോൾ പ്രണയരാഗം,നിശ്വാസങ്ങൾ പുഷ്പമാകെനിറയുന്നു അനുരാഗവാനം.സ്പർശങ്ങളിൽ സ്നേഹസാഗരംതിരമാലപോൽ ഒഴുകിയെത്തും,രണ്ടാത്മാക്കൾ ഒന്നാകുന്നരാത്രിയിൽ പ്രണയം പൂക്കും.

പെൺപക്ഷിക്ക് വേണ്ടി ആൺപക്ഷി നടത്തുന്ന ​പ്രണയത്തിന്റെ എഞ്ചിനീയറിംഗ്.

രചന : വലിയശാല രാജു ✍ പ്രകൃതിയിലെ വിസ്മയകരമായ കാഴ്ചകളിൽ ഒന്നാണ് തൂക്കണാംകുരുവിയുടെ കൂട്. കേവലം ഒരു വാസസ്ഥലം എന്നതിലുപരി, ഒരു ആൺപക്ഷി തന്റെ പ്രണയിനിക്കായി സമർപ്പിക്കുന്ന സ്നേഹോപഹാരമാണത്. എന്നാൽ ഈ നിർമ്മാണത്തിന് പിന്നിൽ വലിയൊരു പരീക്ഷണത്തിന്റെ കഥയുണ്ട്. മഴക്കാലത്തിന്റെ തുടക്കത്തിലാണ്…

ഇനിയെങ്കിലും

രചന : ശ്രീക്കുട്ടൻ ✍ പൂക്കൾ പെറുക്കുവാൻ വന്ന പെണ്ണെപൂമരം നിന്നെയും നോക്കി നിൽപ്പു.ചേലൊത്ത പാട്ടുകൾ പാടിയപ്പോൾതാളത്തിൽ മെല്ലെ ഞാൻ കൈകൾ തട്ടിചാരത്തു ഞാൻ വന്നു നിന്നന്നേരംഎന്നെ നീ കാണാതെ പോയതെന്തേഅന്നു മറഞ്ഞൊരു കാഴ്ചയെല്ലാംഇന്നിതാ ഓർമ്മകൾ മാത്രമായി.ആയിരം ഓർമ്മകൾ പൂത്തു നിന്നുഅതിലൊരു…

ദ ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍ 2026ലെ ഈസ്റ്റര്‍-വിഷു ആഘോഷിച്ചു

ജിൻസ്മോൻ സഖറിയ ✍ ആല്‍ബനി: ന്യൂയോര്‍ക്കിന്റെ ക്യാപിറ്റലായ ആല്‍ബനിയിലെ മലയാളികളുടെ കൂട്ടായ്മയായ ദ ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്റെ 2026ലെ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു. ഏപ്രില്‍ 18 ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങി വൈകീട്ട് 6 മണി വരെ…

“മണ്ണുപുരണ്ട സ്നേഹം”

രചന : മുഹമ്മദ് സവാദ്. ✍️ വറുത്ത കടലയുടെ മണം എപ്പോഴും എന്റെ വിശപ്പിനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. പൊള്ളുന്ന ഉച്ചവെയിലിൽ, ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിലെ സിമന്റ് ബെഞ്ചിലിരിക്കുമ്പോൾ എന്റെ കണ്ണുകൾ ഇടയ്ക്കിടെ പാളങ്ങളിലേക്ക് നീളുന്നുണ്ടായിരുന്നു. പതിനാലു വയസ്സിന്റെ മാത്രം വളർച്ചയുള്ള മെലിഞ്ഞൊട്ടിയൊരു ശരീരം.…

എന്നെ ചാരിവയ്ക്കുന്നു.

രചന : ശാന്തി സുന്ദർ ✍️ ഞാനൊരു പ്രണയകവിതയിലേക്ക് എന്നെ ചാരിവയ്ക്കുന്നു.എന്നിട്ടും എന്റെ പാദങ്ങൾ നിനക്ക് പുറകേ അലയുന്നുമൈലാഞ്ചിവരച്ചു ചുവപ്പിച്ചുംമിഞ്ചിയണിഞ്ഞും പാദങ്ങൾ നാണമോടെനിന്നെ കാത്തുനിൽക്കുന്നു.നിന്നെ സ്വപ്നം കണ്ട് വരച്ച കണ്മഷിമിഴിയിൽ മനോഹര ചിത്രമായി മാറിയതുംനീയറിഞ്ഞോ?നിലാവിനെ തൊട്ടു നിന്ന ഒറ്റ നക്ഷത്രത്തെമൂക്കുത്തിയാക്കിയതുംഎന്നിലെ പ്രണയം…