അച്ഛൻ

രചന : ശ്രീജിത്ത് ഇരവിൽ ✍️ മുറിയിലേക്ക് പോകുമ്പോൾ അച്ഛൻ മരിച്ചു കിടക്കുന്നു. കുലുക്കി വിളിച്ചിട്ടും കണ്ണുകൾ തുറന്നില്ല. പകച്ച് നോക്കിയിട്ടും അനക്കമില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ വീടിന് പുറത്തേക്ക് ഇറങ്ങി.തലേനാൾ ഉറങ്ങുന്നത് വരെ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. കിടക്കാൻ നേരത്ത്…

വൃദ്ധയോടുമിങ്ങനെ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ വിജനമായോരിടത്തലസമായിവിരാജിക്കുന്ന യൗവ്വനസഞ്ചാരിവ്യാകുലച്ചിത്തമല്ലാതുറച്ചെങ്ങുംവിളയാടുന്നുയ്യോസവാരിഗിരിഗിരി ! വാശിയോടിത്ഥമോതുന്നമ്മയോട്വേളി വേണ്ടിനി ഈ ജന്മത്തിലെന്ന്വാഹനമേറിയുല്ലസിച്ചോരോട്ടത്തിൽവീണിടം വിശാലമെന്ന വയ്പ്പുമായി. വിനയമേറുന്നയഭിനയക്കേളിയിൽവിദ്യാലയത്തിലായഭ്യസിക്കുമ്പോൾവിദ്വാനെന്നപരവിശേഷണത്താലെവർദ്ധിച്ചോരുഴപ്പുമായുള്ള കഥാഗതി. വള്ളിക്കുടിൽ തൊട്ട് കൊട്ടാരം വരേവിധേയമായോരു കലാപാഠവത്താൽവിളിക്കാതെവിടെയും കേറിച്ചെല്ലാൻവാലായുണ്ടനേകസൗഹൃദവലയങ്ങൾ. വാനോളമുയർന്ന അഭീഷ്ടുതത്താൽവേരോടുന്നുള്ളിൽ അഹന്താജ്ഞതവാതുറന്നാലാരേയും പുച്‌ഛിച്ചീടുംവാനരനേപ്പോൽ ഇളിച്ചു കാട്ടുന്നു. വിരുന്നുകാരനല്ല…

പ്രിയേ….നിനക്കിതാഒരു ഹൃദയ പുഷ്പം കൂടീ.

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ഒറ്റച്ചിറകുള്ളസ്വപ്നങ്ങളായിരു-ന്നെപ്പൊഴുമെന്‍റെ,മനസ്സിലാകേ….!ഒറ്റക്കു ജീവിതംജീവിച്ചുതീര്‍ക്കും,ലയത്തിലാണെപ്പൊഴു-മെന്‍റെ സ്വപ്നം…..!ഇടറുന്ന ജീവിതം,ഒരു,ഊന്നു വടിയുമായ്,പടികടന്നെത്തുന്നദുഃസ്വപ്നവും,തളരും ശരീരവും,തളരാമനസുമായ്,ഒരുവേള എന്നെ നീ,യാത്രയാക്കും….!തളരില്ല,ഞാനന്നുമെന്‍റെ,സ്നേഹത്തിന്‍റെ,പനീനീര്‍ ദളം ഞാന്‍നിനക്കുനല്കീ,ഇരുളിന്‍റെയാത്മാവിലേക്കുഞാന്‍,ശാന്തനായ്,ഒരുവേള മന്ദം,നടന്നു നീങ്ങും…..!ഇരുളിന്‍റെ,ഉള്ളില്‍നിന്നൊരുമാത്ര,അറിയാതെ,നിന്നെഞാനൊന്നുതിരിഞ്ഞുനോക്കും….!പതറുന്ന ഹൃദയത്തില്‍നിന്നൊരു പൂകൂടിപ്രിയതമേ…..ഞാന്‍ നിനക്കായി നല്കും…..

രണ്ടാംമൂഴം

രചന : എം.വി പ്രസാദ് ✍️ രണ്ടാമതായി ഞാൻ ….ഒന്നാമൻഅനർത്ഥ –ങ്ങൾക്കുമാത്രംജനയിതാവായി !……നാടും, വീടും,രാജഗേഹവും,എന്തിന്ഒരുചാൺഭൂമി പോലുംബാക്കിവെയ്ക്കാതെസർവ്വവുംചൂതിൽ തുലച്ച്വേട്ടവളുടെമടികുത്തഴിയ്ക്കാൻവിടൻമാർഅലറുംനേരവുംഅക്ഷന്ത്യപരാധം.,അർത്ഥഗർഭനിശബ്ദതപൂണ്ടവൻ!….അപ്പോഴും ‘വീരാട്ടാഹാസംമുഴക്കിവൈരികളുടെമാറുപിളർന്ന്രക്തംകുടിയ്ക്കുംഎന്ന്ശപഥംചെയ്തവൻഞാൻ ! …..പ്രണയപാരവശ്യത്താൽ….കരൾകാമത്താൽതുടിയ്ക്കുമ്പോഴും….ശരീരംജാമാതാവിൻ്റെസ്വാർത്ഥതയാൽഅഞ്ചുപേർക്കായ്പകുത്തസ്ത്രീത്വത്തിൻനിസഹായത !…..പ്രിയനെ …..ഹൃദയം നിൻ്റെപ്രണയത്തിൽസദാ….ദീപ്തമാകുമ്പോഴുംനിൻ്റെയൂഴംകാത്തുഞാൻവിവശയാകുന്നു…..എന്നകഥനംസമാഗതവേളയിൽകാതിൽ .സാന്ദ്രമായ്മുഴങ്ങുമ്പോളെൻകരവാളുകൊണ്ടെൻ്റെഹൃദയംപിളർക്കുവാൻപലവുരുതോന്നുന്നു…….

🍂 അടഞ്ഞ ജാലകം 🍂

രചന : രവനീഷ് രാമൻ ✍️ അടഞ്ഞ ജാലകപ്പാളിയിൽ ഇന്നുംമായാതെ കിടക്കുന്നു ചില വിരൽപ്പാടുകൾ;ആരോ ഒരിക്കൽ ലോകത്തെ നോക്കിനിന്നഇരുനയനങ്ങളുടെ ഓർമ്മപോലെ.മഴ പെയ്തിറങ്ങിയ രാത്രികളിൽചില്ലുകളെ തഴുകിയ തുള്ളികളുടെ സംഗീതം,ഇടനാഴികളിലൂടെ പാഞ്ഞുപോയകുട്ടിച്ചിരികളുടെ പ്രതിധ്വനിയായിഇന്നും ഇവിടെ മുഴങ്ങുന്നു.മുറ്റത്തെ മാവിൻ കൊമ്പുകൾക്ക്കാലപ്പകർച്ചകളുടെ കഥകളറിയാം;എന്നാൽ ഈ ജാലകം ഇന്നുംകാത്തിരിപ്പിന്റെ…

കാലം മരിക്കാത്ത കുരുക്ഷേത്രം

രചന : അഡ്വ: അർച്ചന മുതുകുളം ✍️ കുരുക്ഷേത്ര മണ്ണിൽശംഖൊലി ഉയർന്നു,അന്ന് അനന്തവിജയത്തിൻ നാദം മുഴങ്ങി.യുധിഷ്ഠിരൻ യുദ്ധം കുറിച്ചു,രണഭേരിതൻ താളം മുഴക്കി.പൗണ്ഡ്രം മുഴങ്ങി ഭീമൻ തൻ കരങ്ങളിൽ,ദേവദത്തം മുഴക്കി അർജുനൻഅന്ന് രണാങ്കണങ്ങളിൽ.പാഞ്ചജന്യം മുഴക്കി ഹൃഷികേശൻ,കുരുക്ഷേത്രഭൂമി സാക്ഷിയായി.ആയുധമേന്തി നിന്നു വീരന്മാർ അന്ന്,ഗാണ്ഡീവമേന്തി അർജുനൻ,ഗദയുമായി…

🦚എന്നെക്കാൾപ്രിയപ്പെട്ട ഒരാൾ🦚

രചന : രജിത. എൻ.കെ ✍️ എന്നെക്കാൾ പ്രിയമുളെളാരുഒരാൾ എന്നിലുണ്ട്..തളിരില പോലെമഴനിലാവ് പോലെകാട്ടുപൂഞ്ചോലപോലെയോയുള്ളവൾമൊഴികൾ തീരെയില്ലാത്തവൾ..പക്വതയുള്ളവൾഅതെ അങ്ങനെആരോ ഉണ്ട്..മയിൽപ്പീലിയഴകുള്ളവൾ..അചഞ്ചലചിത്തമുള്ളവൾ..പുഴ ഒഴുകുന്ന വഴിയിലെപൂമരമായിരുന്നവൾ..പിന്നെ നദിയിൽവീണു ഒഴുകി. നടക്കുന്നപൂക്കളായി മാറിയവൾനദിയുടെ ഉള്ളിലെമൗനസംഗീതത്തെഅറിയുന്നവൾഅവൾ ഒരു മഹാവൃക്ഷമായിവേരുകൾ ആഴ്ത്താൻകൊതിച്ചിരുന്നു..എവിടെയും പ്രകാശംവിതയ്ക്കുവാൻമോഹിച്ചുവെങ്കിലുംമഴ വന്നു തകർത്തുഅവളുടെ മൺവിഗ്രഹം…ഏവർക്കും കൂടുതൽപ്രിയമായ ഒരുവൾഅവളുടെ ഉള്ളിൽകിടന്ന്…

2026 ജൂൺ 25*മൈക്കിൾ ജാക്സൺ സ്മൃതിദിനം

രചന : സജീവ് ഓയൂർ ✍️ ലോകം ആരാധിച്ച ജനപ്രിയ സംഗീതത്തിന്റെ ചക്രവര്‍ത്തി മൈക്കിള്‍ ജാക്‌സണിന്റെ ചരമവാർഷികദിനമാണ് ജൂൺ 25. പോപ്പ് രാജാവ്’ എന്ന് വിശേഷിപ്പിച്ചിരുന്ന മൈക്കിള്‍ ജാക്‌സണ്‍ ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരില്‍ ഗിന്നസ് പുസ്തകത്തില്‍…

സ്മാരകം വേണ്ട, സ്മരണ മതി.

രചന : ഒ.കെ.ശൈലജ ടീച്ചർ. കോഴിക്കോട് ✍️ സ്മാരകങ്ങൾ സ്മാരകശിലകളാകണോ?സ്മരണകൾ സൽക്കർമ്മങ്ങളാകണോ?ദിവസങ്ങൾക്കു മുമ്പ് , നമ്മെ വിട്ടു പിരിഞ്ഞ പ്രശസ്ത നടൻ ശ്രീ. സലിം കുമാറിന് ഒരുകോടി രൂപ ചെലവിൽ സ്മാരകം പണിയാൻ സർക്കാർ തീരുമാനിച്ച വാർത്ത നമ്മൾ കണ്ടു. ഒരു…

പാവം കിനാവ്

രചന : ഷാനവാസ് അമ്പാട്ട് ✍️ ഉയരങ്ങളിൽ നിന്നുയരങ്ങളിലേക്ക്ഉയരുകയാണെൻ സ്നേഹംഅകലങ്ങളിൽ നിന്നകലങ്ങളിലേക്ക്ഒഴുകുകയാണെൻ ദാഹം.അറിവിനായിട്ടലയുകയാണെൻഅലകളടങ്ങാത്ത ഹൃദയംപ്രണയംതേടിപ്പായുകയുകയാണെൻപ്രാണൻ നിലയ്ക്കാത്ത മൗനം.മതിലുകൾ തീർത്ത് മട്ടുപ്പാവിൽഇരുന്നു ചിരിച്ചവരെകരളു മുറിച്ച വാക്കുകളാലെൻകദനം അളന്നവരെ.ചിരിക്കുമ്പോഴത് നല്ല നിലാവ്പറയുമ്പോഴത് പാവം കിനാവ്അറിയുമ്പോഴത് ആത്മാവിൻ നോവ്അടങ്ങാത്ത ദുംഖമാണാനിഴൽപാട് .പതനം കാണുമ്പോഴതിനുള്ളിൽതിരയുന്നുപതിരുകളില്ലാത്ത മോഹങ്ങൾ.മരണംകാണുമ്പോഴവരറിയുന്നുണ്ടോഇനിയില്ല ദൂരമാം…