Category: കവിതകൾ

കുഴിമാടമൊരുക്കുന്നോർ

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ ഇടവപ്പാതി കഴിഞ്ഞിട്ടു മങ്ങിനേകത്തിയെരിയുന്നുണ്ടൂ ഷരഭൂമിതരുലതാദികളെല്ലാം കരിഞ്ഞുഹരിതാഭയെല്ലാം പോയ്മറഞ്ഞെങ്ങോകൃഷിഭൂമിയൊക്കെ വിണ്ടുകീറിപ്പോയ്കർഷക മനസ്സുകളുമതുപോലെയായിപക്ഷിമൃഗാധികളൊക്കെയുമങ്ങിനെദാഹജലത്തിനായ് നെട്ടോട്ടമോടുന്നുഅപ്പോഴും നമ്മൾ മനുഷ്യൻമാരെന്നവിവേകവും വിവരവുമുണ്ടെന്നു പറയുന്നഅഹങ്കാരികളാം ഇരുകാലിമൃഗങ്ങൾവികസനമെന്നുള്ള ഓമനപ്പേരിൽവെട്ടിത്തെളിക്കുന്നുണ്ട് വനങ്ങളുംഇടിച്ചുതീർക്കുന്നുണ്ട് മലനിരകളുമങ്ങിനേപെട്ടെന്നൊരുനാൾ ശക്തമായിട്ടുള്ളഇടിമിന്നലോടങ്ങ് പെയ്തു തുടങ്ങിദയാവായ്പ്പില്ലാതെ അതി തീവ്രമഴയങ്ങിനേഒന്നല്ല രണ്ടല്ല മൂന്നാലു നാളുകൾതുടർച്ചയായിട്ടങ്ങ് ദുരിതപ്പെയ്ത്താൽതാണ്ഡവമാടീ…

അലിബാബയുമനുചരന്മാരും

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ അപവാദമായെന്നുമരങ്ങിലായിഅറേബ്യയിലെയലിബിബാബയേപ്പോൽഅടയാളമായോരസുരനുമണികളുംഅവസരത്തിനൊത്തൊന്നാളാകാൻ. അമരതടിനിയോളമുയർന്നുയർന്ന്അണികളായിരമനുയായികളായിഅധമന്മാരുടെയാശിസ്സോടിവിടെഅടിച്ചുമാറ്റാനാനുള്ളയടവുമായി. അഭിമാനമേറിയഹങ്കാരികളായിഅഭിശാപങ്ങളെല്ലാമെതിരിട്ടിതാഅമ്പിളിക്കലചൂടുന്ന തമ്പുരാനൊപ്പംഅരങ്ങിനൊപ്പിച്ചൊരധികാരമായി. അന്ത്യമെത്തും വരെയെങ്കിലുമൊന്ന്അങ്ങനെയിങ്ങനെയെങ്ങനേമെങ്കിലുംഅധികാരത്തോടാസിംഹാസനത്തിൽഅങ്ങിരിക്കുവാനായിയാശയോടെയും. അങ്കംവെട്ടുന്നങ്ങേയറ്റം വരെയെങ്ങുംഅച്ചാരം കൊടുത്തണികളെയുറപ്പിച്ച്അടക്കിയുമൊതുക്കിയുമടിമയാക്കിയുംഅടിത്തറയിട്ടവർ അടിമത്തം പാകുന്നു. അടവുകളോരോന്നനുക്ഷണമെയ്തുംഅമ്പായിപ്പിഴയ്ക്കാതെതിരുകളിൽഅടിയ്ക്കടിയടിതെറ്റിവീഴുന്നോരേഅറുതിവരുത്താനൊരുങ്ങിയുമവർ. അരുമയായിരുന്നാദ്യമവരെല്ലാവർക്കുംഅഭിമാനമായിരുന്നൊരുകാലം വരെഅഖിലവുമാരാധിക്കുന്നവരാരുന്നുഅറിയപ്പെട്ടവരഹങ്കാരികളായന്ത്യം. അപരാധികളായിയറുമാദിക്കുന്നുഅസൂയയോടെയേവരേയുമുന്നംഅവജ്ഞയോടെയവഹേളിക്കുന്നുഅജ്ഞരാമവതാരകരായിയിന്നവർ. അനുകമ്പയൊഴിയുന്നനുദിനമനുദിനംഅന്യരുടെയവളറ്റധനം കണ്ടളന്നുഅവസരത്തിനൊത്തു കവർന്നുംഅണികളോടൊത്തതു പങ്കിട്ടെടുത്തും. അപമാനിച്ചോരെയടിച്ചോടിച്ചാക്ഷേപിച്ച്അവരെയരങ്ങത്തൊറ്റപ്പെടുത്തിയുംഅരങ്ങത്താളാകാനായിയുത്തമമായഅടവെടുത്താരെയും പേടിപ്പിക്കുന്നു. അടുത്തുകൂടുന്നവരെ സഹായിച്ചുംഅന്യരേയവരറിയാതെയുപയോഗിച്ചുംഅടിതെറ്റിച്ചുമളന്നുമൊരുപ്പോക്കാക്കിഅലിബാബയുമണികളുമുത്തമരായി. അറുതിവന്നവരടിയിൽ…

നിറപുഞ്ചിരിക്കിടയിൽ.

രചന : ദിവാകരൻ പികെ. ✍ ഓർമ്മകൾക്ക് കണ്മതിൽ ഉയർത്തി കെട്ടിപൂമുഖ വാതിൽ താഴിട്ടെങ്കിലും തിരമാലയായോർമ്മകൾഅലയടിയടിച്ചെത്തെവെസ്മര ണകുടീ രത്തിൽരക്തപുഷ്പാർച്ചന.വച്ചുനീട്ടിയ സ്നേഹത്തിൻ പാനപാത്രംതച്ചുടച്ചെങ്കിലും നിന്നുൾ ത്തുടിപ്പുകൾസിരകളിൽലഹരിയായിപടരാതിരിക്കാൻപുതു പ്രണയത്തിൻ ലഹരി തേടുകയാണ്.വിടാരാതെപോയ പ്രണയംപാടെ മറക്കാൻവിടർന്നുനിൽക്കും പ്രണയത്തിൻ സൗരഭ്യംആവോളം നുകർന്ന്ഇന്നിനെവർണ്ണാഭമാക്കാൻഓർമ്മകൾക്ക്സ്മരണാഞ്‌ജലിഅർപ്പിക്കുന്നു.വിരസത മാറ്റാൻ പൂമ്പാറ്റ പോൽ അലയും…

🌈തിളക്കമുള്ള മനസ്സുകൾ⭐

രചന : അൻവർ ഷാ ഉമയനല്ലൂർ✍ 🌈🦜വർണ്ണച്ചിറകുകൾ നൽകുന്നുണർവ്വിന്റെകർണ്ണികാരങ്ങൾ ; വിടർന്ന മനസ്സുകൾ.ശുഭരമ്യ ഗ്രാമമുണർത്തുന്നു; സാമ്യമായ്വാസന്തഹൃദയങ്ങ,ളെൻകാവ്യസരസ്സുകൾ.ഓരോ മനസ്സിലുമുണരുന്നു വ്യതിരിക്ത-ചിന്തകൾ; നവ്യമാം കാവ്യമലരുകൾചിലരിൽ തുളുമ്പുന്ന മധുപാത്രമേകയാൽമധുരിതമാക്കു,ന്നുദയാസ്തമയങ്ങൾ.മനസ്സേവമുഷസ്സുകൾമാത്രംവിടരുന്നസ്വർഗ്ഗീയതീരമല്ലറിയേണ്ടതാണുനാം.എഴുതുന്നു സഹനവർണ്ണങ്ങളാൽ പലരിലുംതിരകളുയർത്തുന്ന കദനചിത്രങ്ങളും.വേദനാപൂർണ്ണമാണെങ്കിലും ചിലമനംസാധനാവഴിയിലൂടെവ കാവ്യമാക്കയാൽപുലരിയാകു,ന്നഴൽത്തിരിതാഴ്ത്തിവയ്ക്കുന്നു;ഇതരസുഖമിഴികളാ,യഴകുദർശിക്കുന്നു.മനസ്സാണുമുഖ്യം; തമസ്സിലാണെങ്കിലുംതരസാ നുകരാൻ കഴിയേണമനു ദിനം.ഇതരമനമല്പവും മുറിയാതിരിക്കുവാൻസദയകാവ്യങ്ങളാൽ സുദിനാർദ്രമാക്കണംതവസന്മനസ്സിൽത്തെളിയും ചെരാതുമായ്അവനിയിന്ന…

അമ്മ

രചന : എൻ.കെ. അജിത്ത് ആനാരി✍️ ഉഷ്ണമൊഴിഞ്ഞുളള നാളുകളില്ലാ-ത്തൊരുത്തവാദിത്വമമ്മവച്ചുംവിളമ്പിയും പട്ടിണി മാറ്റുന്നൊ –രക്ഷയപാത്രമാണമ്മപെറ്റുപെരുകാൻ മയിൽപ്പീലിത്തുണ്ടിന്ചൂടേറ്റുമെന്നതുപോലെകെട്ടിപ്പിടിച്ചു കിടന്നതാം ബാല്യത്തിൽപുസ്തകത്താളുപോലമ്മഏറെജ്വലിക്കും നെരിപ്പോടതെങ്കിലുംശീതമായ്മക്കൾക്കു മുന്നിൽതാപങ്ങളാറ്റുന്നയത്ഭുത സിദ്ധിയായ്മാറുവോളേവർക്കുമമ്മചോരയും നീരും കുടിച്ചുവളർന്നു നാംഭൂമിയിലെത്തുന്ന കാലംക്ഷീരത്തിനൊത്താ ശരീരത്തെയൂഷ്മാ-വുമേകി വളർത്തുന്നു നമ്മേചൂട്ടാലെരിച്ചു തിളയ്ക്കുന്ന കഞ്ഞിക്കുചുട്ടെന്നപോലെന്നുമമ്മതന്നുറ്റമക്കൾക്കു പാകം വരുത്തിടാൻതാനേയെരിഞ്ഞു തീരുന്നുആത്മാവുമൊത്തു തുടിക്കുന്ന ദേഹങ്ങൾനീളെ…

നിന്നെയും കാത്ത്

രചന : ഷീല സജീവൻ ✍️ ഇന്നു നീഎത്തുമോ ഇന്ദുലേഖേഇനിയും യാമങ്ങൾ ബാക്കി നിൽപ്പൂഇന്നു നീയെത്തുകിൽ നമൊരുമിച്ചിരു –ന്നിനിയും സ്വപ്‌നങ്ങൾ നെയ്തെടുക്കാം ഇരുൾവീണ മഴമേഘയവനികയ്ക്കുള്ളിൽ നീഇനിയുമുണരാതുറക്കമാണോപനിമതീ നിന്നെ ഞാൻ കാത്തിരിക്കാമിന്നുപാർവതീയാമം കഴിയുവോളം തരാഗണങ്ങളാം ആളിമാരോടൊത്തുകേളിനീരാട്ട് കഴിഞ്ഞതില്ലേകുളികഴിഞ്ഞൊരു മഞ്ഞൾകുറിവരച്ചിന്നു നീമൃദുവദനയായ് മുന്നിലെത്തുകില്ലേ ഇന്ദ്രസദസ്സിലെ…

രക്തം നിലവിളിക്കുമ്പോൾ..

രചന : തോമസ് കാവാലം.✍ (ഭാരതാംബയ്ക്കു വേണ്ടി മരിച്ച എല്ലാ ധീര യോദ്ധാക്കൾക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഈ എളിയവരികൾ സമർപ്പിക്കുന്നു.) ഭ്രാതാക്കളെ!യുവാക്കളേ!!ഭാരതാംബതൻ മക്കളേ!സഹിച്ചു നിങ്ങൾ പോരിതിൽസഹർഷമോടെ,നാടിന്നായ്!സഹനമാണു ജീവിതംസമർപ്പണമോ സ്നേഹമായ്ജനിച്ച മണ്ണിനായി നീമരിച്ചതാം മഹത്വവും.സഹിച്ചുപോന്ന വേദനവഹിച്ചു നീ സുധീരമായ്പറഞ്ഞ വാക്കുപോലെ നീഅറിഞ്ഞുനൽകി ജീവനും.അമ്മതന്ന…

“എന്തിനു വെറുതെ…???”

രചന : രാജു വിജയൻ ✍️ എന്തിനു വെറുതെ നീയെൻ സന്ധ്യയിൽപൗർണ്ണമി പോൽ വന്നു…എന്തിനു നീറും കരൾകൂട്ടിലൊരുകാറ്റലയായ് തീർന്നു…എന്തിനു പുലരി ചെന്താമര പോൽകണ്ണിനു നിറമാർന്നു…എന്തിനു പുഴതൻ കൊച്ചോളങ്ങൾഎന്നിൽ കുടഞ്ഞിട്ടു…ഞാൻ കിടന്ന പെരുവഴികളിൽ നീഎന്തിനു കണ്ണായി..ഞാൻ നടന്ന കനൽ വഴികളിൽ നീഎന്തിനു കുളിരായി..ഞാനിരുന്ന…

ഒരു പാതിരാപ്പറവ 🦋

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍️ 1942 ജൂൺ പതിനാല് ഞായർ !അന്ന് നിനക്ക് പിറന്നാളായിരുന്നുആൻ!ഒരു ദീർഘദൂരത്തിലേക്ക് സ്വപ്നത്തിൽ നിന്ന് രണ്ട് തുമ്പികൾപറന്നു പോകുന്നത് നിങ്ങൾകണ്ടിരുന്നോ?അവരെൻ്റെ പൂക്കളിലെ നനവ്തൊടാതെയാണ് പോയതെന്ന്ഞാൻ നിങ്ങളോട് പറഞ്ഞില്ലല്ലോ?അഗ്നി വിതറിയ ആ കവിതയിൽനിന്ന് ഒരു ചൂടെടുത്ത് നീയെൻ്റെചിന്തകളിൽ…

തുറിച്ച് നോട്ടം

രചന : കമാൽ കണ്ണിമറ്റം✍ തുറിച്ചുന്തിയ കണ്ണുകളയച്ച്ഭയപ്പെടുത്തുന്നവർ ചുറ്റും !മനസ്സും ശരീരവും പകച്ച്വിറച്ചു പോകുന്ന നോട്ടം!കണ്ണയച്ച്നോട്ട ശരമയക്കുന്നു ….,വിരൽ ചൂണ്ടി,നിസ്സഹായത്തുടിപ്പിൽകുത്തുന്നു…,പൊടിക്കുന്നുഹൃദ് രക്തത്തുള്ളികൾ!ഒരു വിരൽ ചൂണ്ടുന്നു,മറ്റ് മൂന്നെണ്ണമവർക്ക് നേരെ !അവരുടെ ഹൃദയം തുരന്ന് അവ,അവരുടെ തന്നെ വേദനച്ചോര പൊടിക്കുന്നു!ആവേദനക്കിടയിലുമവർ,അപരൻ്റെ വേദനപ്പുളച്ചിലിൽപുളകപ്പെടുന്നു.അവരുടെ കണ്ണൂനീർ,ആനന്ദാശ്രുക്കളുടെ പരാവർത്തനത്തുള്ളികളാക്കിയൊഴുക്കി…