Category: കവിതകൾ

പീതാംബരൻ പണ്ടേ കള്ളനാണ്

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ പീതാംബരം കട്ട കള്ളനാമുണ്ണിയോപീതാഞ്ചിതനായിത്തീർന്നുപ്പിന്നെപുഞ്ചിരിച്ചുണ്ടാലുള്ളോരാമോദത്താൽപിച്ചക മാനസം കവർന്നെടുക്കാൻ. പരിവാരമോടെയെന്നുമുള്ളാരവംപൂർണ്ണിമയാലുള്ള ലീലയാലൌവ്വണ്ണംപ്രഭാവമേറിയോരാകർഷണത്താലെപ്രീണനമോടേവരേമടിമയാക്കാൻ. പേശിയാലേറുന്ന പ്രഹരങ്ങളേറ്റിതാപ്രണാദമോടടിപ്പെട്ടു രിപുക്കളെല്ലാംപ്രകാരമോരോന്നും പരാക്രമമായപ്പോൾപാരിന്നധിപധിയാരാധ്യനാകാനായി. പിന്നണിയായുള്ളയാധവക്കൂട്ടങ്ങൾപ്രസാദമോടെല്ലാമേയാസ്വദിക്കാൻപ്രമേയമെല്ലാമെന്നുമാഛര്യപൂരകംപ്രണാമമേകുവാനായുള്ളതെല്ലാം. പ്രണയമേറുന്നോരഗ്നിയായാളുമ്പോൾപ്രാണികളോരോന്നുമടിമയാകാൻപ്രണവപ്പൊരുളാകുന്നോരീശ്വരൻപ്രതാപമേറിയോരഗ്രജനാകുന്നു. പാരിലെല്ലാമാദ്യം ബാലസ്വരൂപനായിപത്രത്തിലായിശയനസ്ഥിതിയിലായിപാരിലേവർക്കും മുക്തിയേകാനായിപത്ഥ്യമോടെന്നുമവതാരമെടുക്കുന്നു. പണ്ഡിതനായോർക്കെന്നുമുപദേശിപരശ്രീയിക്കായതംപരിശ്രമിക്കുന്നുപതിതരായോരേയുയർത്താനായിപരാഭവമില്ലാതേവരേം പാകമാക്കി. പങ്കിലമാകിയ പക്ഷങ്ങളേയെല്ലാംപരീക്ഷയോടെന്നുമുണർത്താനായിപരിശുദ്ധമേറിയോരകതാരിന്നുള്ളിലെപ്രകാശമോടേവരേമുദ്ധരിക്കാൻ. പാദം നിറയുന്ന പാദാംഗദത്താലെപാരാകെയാടിത്തിമിർത്തീടുമ്പോൾപ്രതിസന്ധികളെയെല്ലാമെന്നുമകറ്റീട്ട്പ്രദാനമാകുന്നതുയിംമ്പമായീടുന്നു. പ്രശ്നങ്ങളെന്നാലൊന്നൊഴിയാതെന്നുംപാഠമായിയോരോരോയനുഭവങ്ങൾപഴകിപ്പരുവത്തിലിംബമായീടുമ്പോൾപ്രമേയമൊഴിയുന്നോരന്ത്യമായീടുന്നു. പ്രാണനേകാനായോരാഗ്നേയൻപ്രാണനേയെന്നുമേയേറ്റുവാനായിപ്രാണനോരോന്നുമലിഞ്ഞലിഞ്ഞന്ത്യംപരമാത്മാവിൽതന്നെവിലയിക്കാനായി.…

വേലയായ്, കൃഷിക്കാലമായ്!

രചന : ശ്രീനി നിലമ്പൂർ✍️ തുടുത്തു നിൽപ്പുണ്ടുടയോൻ കിഴക്ക-ങ്ങെടുപ്പു കണ്ടാൽ മൽഗോവപോലെ!തിടുക്കമോടവൻ കുതിച്ചുയരവേഅടുത്തുകൂടിടാൻ കൊതിച്ചുപോയിടും ! ചുവന്നു പൂർവ്വദിങ്മുഖം ദിനേനപോൽദിവാകരൻ മന്ദം മിഴിതുറക്കയായ് .അവനിയിൽ ഭേരിതുടങ്ങി മെല്ലെഗോവടക്കം കുക്കുടൻ തുടങ്ങി കീർത്തനം. ചിലച്ചുണർന്നൂ വർണ്ണവ്യാജികൾ വാനിൽ,നിലച്ചു രാവിന്റെ സംഭ്രാന്തരാഗം .കുലച്ചവില്ലായ് ചക്രവാളം…

ഉന്മാദം

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ ഉണരുലോകമേ നീ യുന്മാദംവെടിഞ്ഞ്ഉത്തമരെന്നുനിനച്ചവരുംഉണ്ണികളായവരുമിന്നങ്ങനെഉദയാസ്തമയമറിയാതുഴറുന്നു!ഉന്മാദമേറിയന്ധതപേറവേഉലകംകാൽച്ചുവട്ടില്ലെന്നു നിനയ്ക്കുംഉത്തരമില്ലാത്തചോദ്യങ്ങളാൽഉടപ്പിറപ്പുകളെന്നതുംമറക്കും!ഉച്ചിപൊള്ളി വിയർത്തവരിൻഉള്ളുനോവുന്നതുകണ്ടിടാതെഊട്ടിയകരങ്ങളരിഞ്ഞുംഉള്ളതെന്തും കവർന്നിടും!ഉലകത്തിലിന്നാരെഭയക്കണംഉറപ്പില്ലനീതിയും ന്യായവുംഉറങ്ങുന്നുകണ്ണുകെട്ടിനീതികൾഉടച്ചൊന്നുവാർത്തീടുകയാരിനി!ഉന്മാദമേറുന്നധികാരത്തിൻഉള്ളവനൊക്കെയും പണത്തിന്നുന്മാദംഉണ്ണുവാൻ ഗതിയറ്റവനോഉള്ളുപൊരിയും പശ്ശിതന്നുന്മാദം!ഉണ്ടേറെയിന്നുരാസലഹരിയാലുന്മാദംഉണ്ടങ്ങനെപരസ്ത്രീകൾക്കായുന്മാദംഉണ്ടുപിന്നെപരപുരുഷനായുള്ളുന്മാദംഉണരുമുന്മാദം പിന്നെ പ്രായമെത്താത്തയാൺപെണ്ണിനായ്!ഉണരൂമാനവാ നീ ഈ ഭൂവിൽഉത്തമരായ്മാറിടു വരുംതലമുറയ്ക്കായ്ഉയർന്നുകേട്ടിടട്ടെയുള്ളം നിറയ്ക്കുംനൽവാർത്തകൾഉന്മാദമെന്നും നന്മപിറന്നിടാനുണരട്ടെ.

മേടപ്പുലരി

രചന : സി.മുരളീധരൻ ✍️ ഏവർക്കും നന്മ നിറഞ്ഞ”വിഷു ” ആശംസകൾ 🙏 മേടപ്പുലരി വന്നെത്തി വീണ്ടുംകാട്ടിലും നാട്ടിലും കൊന്ന പൂത്തുപാടാൻ വരില്ലേ വിഷു പക്ഷികൾഓടിയെത്തില്ലയോ ബാല്യമെല്ലാം?! ഓർമ്മയിലുണ്ടേറെ ബന്ധു മിത്രംഓർത്തുല്ലസിക്കാൻ വിഷു വിശേഷംകണിയൊരുക്കും നേരമെൻ്റെയമ്മകണ്ണനോടെന്തോ ചിരിച്ചു ചൊല്ലികളിയാക്കി അച്ഛൻ ചിരികളിയിൽകളകളം…

പ്രീയപ്പെട്ട വർക്ക്‌ വിഷു ദിന ആശംസകൾ

രചന : പട്ടം ശ്രീദേവിനായർ ✍️ സ്വപ്നം മയങ്ങും വിഷുക്കാലമൊന്നിൽ,കണ്ണൊന്നു പൊത്തികണിക്കൊന്ന,എത്തി!കണ്ണൊന്നുചിമ്മിക്കു ണുങ്ങിച്ചിരിച്ചു….,കണ്ണന്റെ രൂപം മനസ്സിൽ തെളിഞ്ഞു!കാണാതെ എന്നും,കണിയായൊരുങ്ങി,ഉള്ളാലെയെന്നും,വിഷുപ്പക്ഷി ഞാനും!കണിക്കൊന്ന പൂത്തൂ,മനസ്സും നിറഞ്ഞു,കനക ത്തിൻ പൂക്കൾനിരന്നാഞ്ഞുലഞ്ഞു,വിഷുക്കാലമൊന്നിൽശരത് ക്കാലമെത്തി,പതം ചൊല്ലിനിന്നുകണിക്കൊന്ന തേങ്ങി,കൊഴിഞ്ഞങ്ങുവീണസുമങ്ങളെ നോക്കി,എന്തെന്നറിയാതെ വിങ്ങിക്കരഞ്ഞു…..!കണിക്കൊന്നപ്പൂവിനേ, നോക്കിചിരിച്ചു,കണ്ണൻ വന്നു,,,കണികാണാനായി…!കണിക്കൊന്നവീണ്ടുംആടിയുലഞ്ഞു…ശിഖരങ്ങളാകേപൂത്തങ്ങുലഞ്ഞു…!വിഷുപ്പക്ഷി വീണ്ടുംചിരിച്ചങ്ങു നിന്നു….!()

മാതൃത്വം.

രചന : സക്കരിയ വട്ടപ്പാറ✍️ ഒരു പുഷ്പം വിരിയും പോലെ,മൃദലമായ ചിരിയോടെ,ഒരു കുഞ്ഞു ജീവൻ ഭൂമിയിൽ,വരുന്നു അമ്മയുടെ സ്വപ്നമായി. നെഞ്ചോടു ചേർത്തു ലാളിക്കാൻ,കൈകളിൽ താങ്ങി ഉറക്കാൻ,അമ്മയൊരു പുണ്യമായി,നിറയുന്നു സ്നേഹമായി. നോവിന്റെ കയ്പ്പുനീരിലും,പുഞ്ചിരി തൂകും മുഖം,തളരാത്ത കൈകളാൽ കരുതൽ,കുഞ്ഞിന്റെ ലോകം അമ്മയാണ്. രാവിന്റെ…

തളരാത്ത ചിറകുകൾ

രചന : എൻ.കെ.അജിത്ത് ആനാരി✍ കടലുംതാണ്ടിപ്പാറും പക്ഷിക്ക-തിരുകളാഴികളിരുകരകൾതളരാറില്ലവ തിരകളുകണ്ടിട്ട-ഴലോടാർത്തരുമാകില്ലാ! ഭൂഖണ്ഡാന്തര യാത്രനടത്തിഭൂമിയിൽവാഴും പക്ഷികളോകടലാഴങ്ങളതോർത്തു ഭ്രമിപ്പൂകടലിന്നക്കര തേടുമ്പോൾ? ദൗത്യം ദുഷ്കരമാണെന്നാലുംലക്ഷ്യം നിശ്ചിതമാണെങ്കിൽകൈയും, മെയ്യും സജ്ജമതാകുംകർമ്മം ചെയ്തിടുമനവരതം! വിധിയുടെ വക്രമുഖത്തിൻ മുന്നിൽതളാരാതെന്നും പൊരുതാനായ്തനുവിലൊരൂർജ്ജം ഉണരട്ടേ, നാംപഴുതില്ലാതെ പ്രവർത്തിക്കാൻ അഴലിനുമുന്നിൽത്തളരുന്നോ മന-മറിയാതിടറുകയാണെന്നോകടലും താണ്ടിവരുന്ന ഖഗത്തിൽനിശ്ചയദാർഢ്യമതോർക്കുക നാം…

മുതിർന്നിട്ടും വളരാത്തവർ

രചന : റാണി സുനിൽ ✍ പണ്ടെങ്ങോചിരട്ടപൂട്ടിട്ടൊളിപ്പിച്ച്പച്ചതൊണ്ടിട്ട്പൊതിഞ്ഞു സൂക്ക്ഷിച്ചഇളനീർ കുടം പോലായിരുന്നുകുട്ടിത്തംഇടക്കിടക്ക് ഇളംകരിക്കിലേക്കുള്ളസ്വപ്നാടനം പോലും വിലക്കുംവിധംകുഞ്ഞു തോളിൽഇരട്ടിക്കനമുള്ള കുരിശും.തക്കം നോക്കി വിടരാൻകാറ്റിൽ കലമ്പിച്ചിരിക്കാൻചില്ലത്തുമ്പിലൊളിച്ചതളിർ ചുരുളായിരുന്നുകുറുമ്പ്അതീവ രഹസ്യമായതുകൊണ്ടാവുംവേനൽതീയെടുത്തില്ലതീർന്നുപോയില്ലപുതുമഴകഴിഞ്ഞഈയൽ പറക്കലിലാണിന്ന്.മറവിമായ്ക്കും മുൻപേകുഞ്ഞായിരിക്കാൻ കൊതിച്ച്കൂട്ടുകൂടി കുറുമ്പായിനിർത്താതെ ചിരിച്ചുരസിച്ചു മറിയുകയാണ്കാരണമില്ലാതെകരഞ്ഞുവഴക്കിടുകയാണ്ഓടിക്കളിച്ചുവന്നതാണ്കെട്ടിപ്പിടിച്ചുമ്മ വെയ്ക്കയാണ്കതിരും വിളയുമാവുന്നമന്ത്രത്തിലാണിപ്പോൾമുതിർന്നിട്ടുംകുട്ടിത്തം മാറിയിട്ടില്ലെന്നുപറഞ്ഞവരോട്കുഞ്ഞായിരിക്കെതന്നെ വളർന്നുപോയതാണെന്ന്ഒന്ന് പറയണേ..

പേറ്റുയന്ത്രങ്ങൾ

രചന : സാബി തെക്കേപ്പുറം✍️ പേറ്റുയന്ത്രങ്ങൾനെലോളിക്കാനേ പാടില്ല…പ്രതികരിക്കാനോഅഭിപ്രായം പറയാനോഅവകാശവുമില്ല…കെട്ടിയ പുരുഷനെതൃപ്തിപ്പെടുത്താനായിട്ട്പടച്ചതമ്പുരാൻ പടച്ചൊരുപടപ്പായതോണ്ട്തിരുവായ്ക്കെതിർവായില്ലാതെസഹിച്ചും ക്ഷമിച്ചുംഅടങ്ങിപ്പാർക്കലാണത്രേപേറ്റുയന്ത്രങ്ങൾക്കുത്തമം…പേറ്റുനോവിൽ പിടഞ്ഞ്വീട്ടിനുള്ളിൽ കിടന്ന്ചോരവാർന്നുവാർന്ന്ജീവൻ വെടിഞ്ഞാലും,“ആശൂത്രീലെത്തിക്കൂ…”ന്നും പറഞ്ഞോണ്ട്പേറ്റുയന്ത്രങ്ങൾനെലോളിച്ചേക്കരുത്…കെട്ടിയോനെ തൃപ്തനാക്കിപൊരുത്തത്തോടെമരിച്ചു ചെന്നാൽ,സുബർക്കത്തോപ്പിൽഏതാണ്ടെന്തൊക്കെയോനിങ്ങൾക്ക് കിട്ടുമെന്നല്ലേചെറുപ്പംതൊട്ടേ പഠിച്ചത്…കിട്ടിയ സൗഭാഗ്യങ്ങൾക്കൊപ്പംസുബർക്കത്തിലിരുന്ന്ആഘോഷിക്കുമ്പോൾ,അയാളെക്കുറിച്ചോർത്ത്നിങ്ങളെന്തിനാണിങ്ങനെവ്യാകുലപ്പെടുന്നത്?വിവിധ കമ്പനികളുടെകാറ്റലോഗുകൾ പരതി,ലേറ്റസ്റ്റ് മോഡലിലുള്ള,പ്രവർത്തനക്ഷമതകൂടുതലായുള്ള,പുതിയൊരു പേറ്റുയന്ത്രത്തിന്ഓർഡർ കൊടുക്കുന്നതിരക്കിനിടയിൽ,അയാൾ നിങ്ങളെയിപ്പോഎങ്ങനെയോർക്കാനാ???

കുരുത്തംകെട്ടവൾ….

രചന : തുളസിദാസ്, കല്ലറ✍ പാട്ടം വളഞ്ഞ തൂണുംചാരി,ഉമ്മറത്തിരിക്കുകയായിരുന്നു ഞാൻ,അപ്പുറത്തെ വേലിക്കരുകിൽ,പിണങ്ങി നിൽക്കുകയാണവൾശോണിമയാർന്ന, അഞ്ചിതൾപ്പുവിനെപിച്ചിപ്പറിച്ചുകെണ്ട്,എൻ്റെ ചെമ്പരത്തിപ്പൂ,എൻ്റെ മുരക്കംകേട്ടതുകൊണ്ടാവാം,പാറിവന്നശലഭത്തിൻ്റെചിറകു പറിക്കാൻ ശ്രമിച്ചത്മേടക്കാറ്റ് തിരതല്ലിയിട്ടും,വീഴാൻ മടിച്ചകണ്ണിമാങ്ങതല്ലി വീഴ്ത്താൻചുള്ളിക്കമ്പ്,തിരയുകയാണവൾകുരുത്തം കെട്ടവൾ,മൂന്നാല് ദിവസമായിഞാനവളെ,കൊഞ്ചിച്ചിട്ട്,ലാളിച്ചിച്ചിട്ട്അവൾ,കുളിച്ചിട്ടില്ല,നനച്ചിട്ടില്ലകളഞ്ഞു പോയ കൊലുസിനെപ്പറ്റിചിന്തിച്ചിട്ടില്ല,മുടിയെല്ലാം പറത്തി,യക്ഷിയെ പ്പോലെ..ഇവളാണ്, കവിത,കുരുത്തം കെട്ടവൾ…