പീതാംബരൻ പണ്ടേ കള്ളനാണ്
രചന : അഡ്വ: അനൂപ് കുറ്റൂർ✍️ പീതാംബരം കട്ട കള്ളനാമുണ്ണിയോപീതാഞ്ചിതനായിത്തീർന്നുപ്പിന്നെപുഞ്ചിരിച്ചുണ്ടാലുള്ളോരാമോദത്താൽപിച്ചക മാനസം കവർന്നെടുക്കാൻ. പരിവാരമോടെയെന്നുമുള്ളാരവംപൂർണ്ണിമയാലുള്ള ലീലയാലൌവ്വണ്ണംപ്രഭാവമേറിയോരാകർഷണത്താലെപ്രീണനമോടേവരേമടിമയാക്കാൻ. പേശിയാലേറുന്ന പ്രഹരങ്ങളേറ്റിതാപ്രണാദമോടടിപ്പെട്ടു രിപുക്കളെല്ലാംപ്രകാരമോരോന്നും പരാക്രമമായപ്പോൾപാരിന്നധിപധിയാരാധ്യനാകാനായി. പിന്നണിയായുള്ളയാധവക്കൂട്ടങ്ങൾപ്രസാദമോടെല്ലാമേയാസ്വദിക്കാൻപ്രമേയമെല്ലാമെന്നുമാഛര്യപൂരകംപ്രണാമമേകുവാനായുള്ളതെല്ലാം. പ്രണയമേറുന്നോരഗ്നിയായാളുമ്പോൾപ്രാണികളോരോന്നുമടിമയാകാൻപ്രണവപ്പൊരുളാകുന്നോരീശ്വരൻപ്രതാപമേറിയോരഗ്രജനാകുന്നു. പാരിലെല്ലാമാദ്യം ബാലസ്വരൂപനായിപത്രത്തിലായിശയനസ്ഥിതിയിലായിപാരിലേവർക്കും മുക്തിയേകാനായിപത്ഥ്യമോടെന്നുമവതാരമെടുക്കുന്നു. പണ്ഡിതനായോർക്കെന്നുമുപദേശിപരശ്രീയിക്കായതംപരിശ്രമിക്കുന്നുപതിതരായോരേയുയർത്താനായിപരാഭവമില്ലാതേവരേം പാകമാക്കി. പങ്കിലമാകിയ പക്ഷങ്ങളേയെല്ലാംപരീക്ഷയോടെന്നുമുണർത്താനായിപരിശുദ്ധമേറിയോരകതാരിന്നുള്ളിലെപ്രകാശമോടേവരേമുദ്ധരിക്കാൻ. പാദം നിറയുന്ന പാദാംഗദത്താലെപാരാകെയാടിത്തിമിർത്തീടുമ്പോൾപ്രതിസന്ധികളെയെല്ലാമെന്നുമകറ്റീട്ട്പ്രദാനമാകുന്നതുയിംമ്പമായീടുന്നു. പ്രശ്നങ്ങളെന്നാലൊന്നൊഴിയാതെന്നുംപാഠമായിയോരോരോയനുഭവങ്ങൾപഴകിപ്പരുവത്തിലിംബമായീടുമ്പോൾപ്രമേയമൊഴിയുന്നോരന്ത്യമായീടുന്നു. പ്രാണനേകാനായോരാഗ്നേയൻപ്രാണനേയെന്നുമേയേറ്റുവാനായിപ്രാണനോരോന്നുമലിഞ്ഞലിഞ്ഞന്ത്യംപരമാത്മാവിൽതന്നെവിലയിക്കാനായി.…