Category: കവിതകൾ

ഊഷ്മളാനന്ദമാം ഗ്രാമവിദ്യാലയം

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഊടു വഴിയിലൂടോടിയെത്തീടുവാൻഊണുകാലത്തും തിരിച്ചോടിയെത്തുവാൻഊരകാനന്ദമാം ഗ്രാമവിദ്യാലയംഊനാതിരേകമില്ലാതേകി പിൻബലം. ഊർമിളാപതി, പണ്ടു ലക്ഷ്മണ രേഖയാൽഊരുവിലക്കുപോൽ കല്പിച്ച കഥകൾതൻഊനതരംഗിണീ വൃത്താർദ്ര കവിതകൾഊർജമധുരമായ് പകർന്നേകി ഗുരുവരർ. ഊഞ്ഞാലുപോലന്നുമാസ്വദിച്ചാ, ദിനംഊർന്നുവീണില്ല ,പി-ന്നാദിത്യനായ് മനംഊറ്റമേകുന്നതാണന്നാർദ്ര ഗ്രാമ്യകം;ഊഹിച്ചിടുന്നില്ലെ,യാ വർണ്ണ ബാല്യകം? ഊഷ്മളമായാ സ്വദിച്ചുപരി,യർഹമാംഊഷ്മകംപോൽ…

സായാഹ്നം

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ പിച്ചവെച്ചോരടിതെറ്റിയനേരത്ത്-ച്ചേർത്തുപിടിച്ചൊരാകൈകളിന്നുതളർന്നുപോയി.തൊട്ടിലിലാട്ടിയ സ്നേഹത്തിന്നീണങ്ങൾതൊട്ടുവിളിച്ചാലുണരാത്ത മൗനമായ് !അച്ഛന്റെവിയർപ്പിലും അമ്മതൻ കണ്ണീരിലുംഅക്ഷരമുറ്റത്തുനമ്മൾ വളർന്നുപോയി.വാനോളമുയരുവാൻ ചിറകുകൾ നൽകിയോർകൂടുതകർന്നുതറയിൽ വീണീടുന്നു!ചോറുവാരിയൂട്ടിയൊരാവിരലുകൾആഹാരമുന്നിൽ വിറച്ചുനിൽക്കേ,അറപ്പോടെ നോക്കുന്ന മക്കളേഓർക്കുകഅന്നം തന്ന കൈകൾ പുണ്യമാണെന്നതും!രോഗം തളർത്തിമെലിഞ്ഞൊരുകായത്തെഭാരമായ് കണ്ടുനീ മാറ്റിനിർത്തുന്നുവോ?ഒരു വാക്കുകേൾക്കുവാൻ കൊതിച്ചുനിൽക്കുന്നുണ്ടവർഒരു നോക്കുകാണുവാൻ മിഴികൾ തുടയ്ക്കവേ!കൂട്ടുകാരുണ്ടല്ലോ കോടിപ്പണമുണ്ടല്ലോ,കൂട്ടിലിട്ടാരെയും…

മാതമൊരവൻ

രചന : ജോയ് പാലയ്ക്കമൂല ✍️ മാതമൊരവൻകുടിലിൽ നിന്ന് ഇറങ്ങി,വലതുകൈയിലെ വടിയിൽജീവിതം ചാരി,മാതമൊരവൻവേച്ചു… വേച്ചു… നടക്കും.മുറുക്കി തുപ്പിയ മോണകൾനിങ്ങളെ നോക്കിചിരിക്കും.ഉള്ളിലുറഞ്ഞ നോവുകൾസ്വന്തമെന്ന ബോധ്യത്തിൽകാടിൻ്റെ വിജനതയിൽ നിന്ന്നിലച്ചുപോയ പാട്ടിന്ചെവിയോർക്കുംതഴമ്പ് കൊഴിഞ്ഞകൈകളിലെ ചുളുങ്ങിയചർമ്മങ്ങൾനോവിൻ്റെ കഥ പറയുംചുരുണ്ടു നരച്ച മുടിയിഴകൾകാലത്തെ അടയാളപ്പെടുത്തുംപഴയ ഓർമ്മകൾവിരുന്ന് വരും….പതിരുകലർന്ന വല്ലിമുണ്ടിൻ്റെ…

അണയാത്തസന്യാസ തീ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ അണയാത്തൊരുസചേതനയെന്നുംഅറിവായുള്ളിൽ; സഗുണമായുംഅപാരതയാലെ; സ്വയേച്ഛതയാലെഅനുഭവമാക്കാൻ പരിശ്രമിച്ചവർ.അനുസ്സരണയാൽ ; നിസ്സംഗതയാൽഅന്തശ്ചക്ഷുസ്സിനേയുണർത്തിഅലങ്കാരമായതെല്ലാമകന്നകന്ന്അണ്ഡകടാഹത്തിന്നാഴമറിഞ്ഞു.അധോമുഖത്തിലേകാഗ്രചിത്തംഅനർഗ്ഗളമന്ത്രമങ്ങുച്ചരിക്കവേഅനന്താനന്ദം;അധരപുടങ്ങളിൽഅക്ഷരസരസ്വതിയൊഴുകീടുന്നു.അകതളിരിലുൽക്കർഷത്താൽഅതിരുകളെല്ലാം അകന്നകന്ന്അർക്കകാന്തിയിലുദിച്ച് പൊങ്ങുംഅഹന്തയെല്ലാം ഒലിച്ചു പോയി.അശനമെല്ലാം അധികമില്ലാതെഅശിരനങ്ങു മണിപൂരകത്തിൽഅശോകമില്ലാതായതാംമർത്യർഅനുഗ്രഹമായിന്നുലകത്തിൽ.അത്യാസക്തിയെല്ലാമമൃതസത്തിൽഅമിഷമില്ലാത്ത ഏകാഗ്രതയിൽഅമംഗളമെല്ലാമൊഴിച്ചൊഴിച്ച്അന്തകാരിയിൽ ആസ്ഥയാലെ.അഭയമായസോമസ്കന്ദമൂർത്തിഅകമേയിരുന്നു വിളങ്ങുമ്പോൾഅജ്ഞാനത്തിൻഘ്രാണതയകന്ന്അൻപാലെല്ലാമൊന്നായിച്ചേർന്നു.അഘോരി തൻ്റെയതിബലമന്ത്രംഅനുഭാവമായി ജഢരാഗ്നിയിൽഅഞ്ജലിയേകാനണിയണിയായിഅനന്തസാഗരതരംഗിണികൾ.അന്വയമായൊരുശിവലിംഗമതുഅടയാളമാകും കളേബരത്തിൽഅദ്വൈതകാന്തി തെളിയും നേരംഅലിയുന്നതു തത്ത്വമസിയിൽ.അതിശയമേറുമനുഷ്ഠാനത്താൽഅവിഘ്നമായ തേരോട്ടങ്ങളുംഅസഹ്യമായ തപോമാർഗ്ഗങ്ങളുംഅതിദിവ്യമായി ആസാദിതമാകും.അതിദ്യുതിയിലലിഞ്ഞലിതാംഅഭ്യുപഗമമോടെ…

വിഷാദാർദ്രം!

രചന : ജയൻ കൂടൽ ✍️ കതിരോന്റെ കനകത്തേരുടഞ്ഞത-ന്ധകാരത്തിൻ കയത്തിൽ വീണതിൻ,തിമിരത്തിൻ തിരമാലകൾ പൊങ്ങിയീ-ദിനത്തിൻ മണിവീണയുടഞ്ഞുപോയീ. എൻ ജീവനുള്ളിലെ കോവിലിൽ നിന്ന്,ഒരു പടുതിരി മാത്രം മിഴിച്ചുനോക്കി,ശൂന്യമാം ഹൃദയത്തിൻ കൂട്ടിലെന്നോ,മൂകമാം വേദന ചേക്കേറിയെന്നേ. കനൽമഴ പെയ്യുന്നൊരെൻ കരളിനെ ചുറ്റി,ഒരു മരപ്പാവ കണക്കേ ഞാനിരുന്നു,ഓർമ്മതൻ…

മനുഷ്യപുരാണം

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മതമെല്ലാമേയനേക സഭകൾമനുഷ്യനാണതിനേക നിദാനംമതാടിമകളോരോച്ചേരികളായിമതത്തിന്നായി ആയുധമേന്തി.മഹീപതിയായസ്ഥാപകരൂപൻമതാവധാരണമണികളിലായിമനമതിലേറിയയാദർശത്താലെമർത്യനങ്ങനെമനുഷ്യദൈവമായി.മുദ്രയായ അടയാളവുമേന്തിമുമ്പേമുമ്പേ നടന്നോരാളുകൾമൂർത്തിക്കുളളത്ഭുതഘോഷംമാനവരേറെയനുയായികളായി.മോഹം പേറുംജനതതിയെല്ലാംമാർഗ്ഗം കൂടാൻ മഹനീയകഥകൾമൂലമായൊരു പുസ്തകമേന്തിമുട്ടിയ വാതിൽ തുറക്കപ്പെട്ടു.മൂർത്തിക്കായി ദേവാലയമായിമൃതുവായൊഴുകും സംഗീതവുംമന്ദം മന്ദം ചലിക്കും മതമതിൽമോടി കൂട്ടുംമേലാളക്കതിരുകൾ..മേളത്താലെ പരത്തും കഥയിൽമത്തരായോർക്കാശ്വാസമേകിമേലെ കയറും സന്തുഷ്ടതയാൽമേന്മേൽഗതിയായൊരുവിശ്വാസം.മേധാവികളോ കളസമണിഞ്ഞ്മൃതരേയെല്ലാമമൃതരാക്കാൻമന:പൂർവുമേന്തിയ സദാചാരംമേല്പടിയെല്ലാമാചാരങ്ങളായി.മൃതിയുള്ളോരുത്താപരായിമോദമില്ലാതെഭയവിഹ്വലരായിമണ്ടത്തരമതുകാട്ടിയലഞ്ഞ്മഞ്ജുളമില്ലാതായ…

അടർന്നുപോകുമ്പോൾ

രചന : ഗ്രാമീണൻ ഗ്രാമം ✍️ കൂട്ടു വെട്ടിപിരിഞ്ഞിട്ടുമെന്തേഓർമ്മയിൽ വന്നുകൂട്ടിരിക്കുന്നു നീ.എത്ര യാദൃശ്ചികംഅന്നു കണ്ടു നാം“പ്രേമ”മല്ലാത്തൊരുസ്നേഹം വിതച്ചതും.കരിനിഴൽ വീഴ്ത്തിയുംപ്രളയം പടുത്തുംനൂറു മേഘങ്ങളൊറ്റതുരുത്തിലേകനാക്കുമ്പൊഴും,നീ പിരിഞ്ഞില്ലകരുതലായ് മൗനമേവിട പറഞ്ഞെന്റെഇണയകലുമ്പൊഴും.ഇല്ലിവിടെകൂട്ടിനർത്ഥം ചമപ്പവർസ്നേഹമെന്നക്ഷരകൂട്ടിന്റെ നേരിനെ,രണ്ടുപേർലിംഗഭേദികൾതമ്മിലൊന്നായ്നടക്കുന്ന കൂട്ടിനെ.വഴികളേറെവിജനമാണെങ്കിലുംഒപ്പം നടക്കുന്നെന്നോർമയിൽനൂറുനോവുകൾ കൊണ്ടുമുറിവേറ്റ പക്ഷികൾ.വേനൽ പാകിയനിഴൽക്കൂത്തു പാവകൾമാഞ്ഞു പോകുന്നിരുൾക്കൂട്ടു –കൂടുന്ന പകലിലും.കാറ്റു…

എൻ്റെ ജീവിതമേ !

രചന : വൈഗ ക്രിസ്റ്റി ✍️ നടന്നു ക്ഷീണിക്കുവാനില്ലാത്തമരുഭൂമികൾ…ഉറക്കം കെടുത്തുന്നരാത്രിമഴകൾ …ഒരടി കൂടി വച്ചാൽപൊട്ടിത്തെറിക്കുന്ന മട്ടിലെൻ്റെഹൃദയമിടിപ്പുംനടക്കാനാളില്ലാത്തഇടവഴിയാകുന്നു ഞാൻഓർമ്മകളിൽമാത്രം ജീവിക്കുന്ന ഒരു ചാറ്റൽമഴ…പിന്നിലേക്ക് മാത്രം നടക്കുന്നഘടികാര സൂചികളുള്ളഒരു കുഞ്ഞു മുറിയിൽഞാനിപ്പൊഴും കാത്തിരിക്കുന്നുഇനിയുമെത്താത്തഎൻ്റെ ഭൂതകാലത്തെ ,എൻ്റെ ജനനത്തെഗർഭപാത്രത്തിലെ എൻ്റെ ഉറക്കത്തെ …അതിനുമപ്പുറംഎൻ്റെ പൂർവ്വജന്മത്തെ …കാലം…

ഈണമായ്.. കാവ്യമായ്..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഈശ്വരാനുഗ്രഹത്തിൻ മഹിത ഭൂവിതിൽഈണമോടൊഴുകുന്നയരുവിയായ്, പുഴകളായ്ഈരണം ചെയ്തിടുന്നോരോ പ്രഭാതവുംഈ ദിവ്യ നന്മാർദ്ര ഗ്രാമീണ മഹിമകൾ. ഈഹാമൃഗത്തിൻ സ്വഭാവമില്ലായ്കയാൽഈശാചലംപോലെളിമതൻ മനസ്സുകൾഈർഷ്യയില്ലാതെ വസിക്കുന്ന ജനതകൾഈശ്വരാധീനം; തുടരുന്നു കവിതകൾ. ഈശാവാസ്യ,പാരായണം ചെയ്യുവോർഈ ഗ്രാമസുകൃതമായിന്നും വസിക്കയാൽഈദൃക്ത നന്മോദയത്തിൻ തുടർച്ചപോൽഈടുറ്റ രചനകൾ…

കെട്ടാമറിയകൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ കൂന്തലഴിച്ചവൾ ആലയത്തിൽകൊഴിയുന്നോരോയാശയുമായികല്യാണത്തിനൊരുങ്ങിയെന്നുംകാന്തനേത്തേടി കണ്ണു കഴച്ചു. കരിതേയ്ക്കാനായൊരു ചൊവ്വകണ്ണിലെ കരടായി രാശിയിലുണ്ടേകരയുന്നുണ്ട് മാതാപിതാക്കൾകഷണിക്കുന്നവൾ ഭാരമായി. കാണാനഴകാണവളെന്നാൽകാടുകയറുംജ്യോതിഷവിചാരംകാതുകൊടുത്തകുടുംബങ്ങൾക്ക്കിട്ടിയ ശിക്ഷ ചെറുതല്ലായതം. കണ്ടും കേട്ടതും ഗണിച്ച് വച്ച്കണിയാന്മാരെല്ലാം കുളമാക്കികാനനം പുഷ്പമായ പെണ്ണോകുഴിയിൽ ചാടി വാടിയ മലരായി. കുരങ്ങുക്കളിച്ചു…