Category: സിനിമ

ശ്രീനിവാസൻ

രചന : മംഗളൻ. എസ്✍ കാലത്തിൻമുന്നേ സഞ്ചരിച്ചൊരുവൻ നീകാര്യശേഷിയുള്ള കലാകാരനായിഎരിയുന്നു ചിതയിൽ നിൻ ദേഹമെന്നാൽഎരിയാതെ തെളിയുന്നു നിൻ ചിന്തകൾനശ്വരമാണു നിൻ ദേഹമമെന്നാലുംനശ്വരമല്ലല്ലോ നിൻ കഥാപാത്രങ്ങൾഉയിരോടെ വെള്ളിത്തിരയിൽ നീയിനിഉജ്വലമൊരു താരമായിത്തിളങ്ങുംനർമ്മവും ഹാസ്യവും ഗൗരവഭാവവുംനന്മയും നിന്നിലെ കാവ്യസങ്കല്പവുംനാളെയും മലനാട്ടിൽ നിറഞ്ഞുനിൽക്കുംനാടിതിനിയെന്നും നിന്നെയാരാധിക്കും.

ഒന്നുമില്ല

രചന : ഷാ അലി ✍ ഒന്നുമില്ല…തോരാത്തൊരു മഴതോർന്നാലാശ്വസിക്കും പോലെനീ നിശ്വാസപ്പെടും..ഏങ്ങിയേങ്ങിയൊരു മൂലയിൽതട്ടത്തിൻ തുമ്പാലെ മൂക്കുതുടച്ച്തോരാതെ പെയ്യുന്നൊരുവളെ നോക്കിഎന്തിനിത്രയെന്നു നിസ്സംഗയാവും..നീ തന്ന പുസ്തകങ്ങൾചില്ലലമാരയിൽ കിടക്കുന്നതുകാണുമ്പോൾ ഇയാളിതൊക്കെവായിച്ചിരുന്നോ എന്നു ചിറികോട്ടികർട്ടനൊന്നിൽ ചാരികൈകെട്ടി നിൽക്കും..ഇടക്കൊന്നു പക്ഷെനിനക്കേറെ ഇഷ്ടമുള്ളോരാചിത്രം വരച്ചു വെച്ചബിയറുകുപ്പിയിലൊരു നോട്ടം തട്ടിയിടറുംഏഴെട്ടു കൊല്ലം…

ഇണ “

രചന : അബൂകോയ കുട്ടിയാലികണ്ടി ✍ എങ്ങോ പിറന്നവൾ അന്യയായി വന്നതുംഎങ്ങോ പിറന്നോൻ്റെ അരികി ലേക്കും ,മനുഷ്യ കുലത്തിലെ ആദ്യത്തെ ബന്ധം,അന്യർ തമ്മിലെ വേളികെട്ടും !?രക്ത ബന്ധത്തിലും മികച്ചൊരു ബന്ധമാംഅറിയാത്തവർ തമ്മിലേ കെട്ട് ബന്ധം,സത്യത്തിൽ അതിനെന്നും പത്തര മാറ്റുംഅറിയാത്തവർ തമ്മിൽ കൂട്ടിയിണക്കുംഇണങ്ങിയാൽ…

മാനിഷാദ

രചന : മാധവ് കെ വാസുദേവ് ✍ കവിതയ്ക്കൊരു കഥയുണ്ട്കണ്ണീരിന്‍ ചുവയുണ്ട്വിരഹത്തില്‍ വേര്‍പ്പെട്ടപ്രണയത്തിന്‍ ചൂടുണ്ട്.നിണമുതിരും പ്രാണന്‍റെനോവിന്‍റെ കനലുണ്ട്അമ്പേറ്റു പിടയുന്നൊരുസ്നേഹത്തിന്‍ ചെന്നിണമുണ്ട്.അകലുന്ന ജീവന്‍റെതുടിനില്‍ക്കും താളത്തില്‍ചിരിക്കുന്ന മനമുണ്ടതിലൊരുകാട്ടാളരൂപവുമുണ്ട്.കവിതയ്ക്കൊരു കണ്ണുണ്ട്മിഴിനീരിന്‍ ഉപ്പുണ്ട്‌തീരത്തൊരു സന്ധ്യയിലഴിയുംമണ്‍പ്പുറ്റിന്‍ ജടയുണ്ട്അതിലുരുകും മനസ്സിന്‍റെഅണയാത്തൊരു തിരിയുണ്ട്.കവിതയ്ക്കൊരു നനവുണ്ട്അതിലൊഴുകും വാക്കുണ്ട്തടയുന്നൊരു നാവുണ്ട്അതുകേള്‍ക്കെ മാനം പോയൊരുകാട്ടാളമനസ്സുണ്ട്കവിതയ്ക്കൊരു മുഖമുണ്ട്മിഴിനീരിന്‍…

ആരവങ്ങളില്ലാതെ..

രചന : ബിന്ദു അരുവിപ്പുറം✍ സ്വപ്നങ്ങളോട് വിട പറഞ്ഞുകൊണ്ട്കെട്ടുപാടുകളില്ലാത്തലോകത്തേയ്ക്കവൾ യാത്രയായി,പരാതിയും പരിഭവവങ്ങളൊന്നുമില്ലാതെ.സ്നേഹത്താൽ ചേർത്തണച്ചവർമരവിച്ച സങ്കടങ്ങൾ പതം പറഞ്ഞ്കരഞ്ഞു കൊണ്ടേയിരുന്നു.എന്നും മഴയെ ഇഷ്ടപ്പെട്ടിരുന്നവൾക്ക്യാത്രാമൊഴിയെന്നപോലെമഴയും ആർത്തലച്ചു കൊണ്ടേയിരുന്നു.നിനക്കായ് കണ്ണിമ ചിമ്മാതെനിന്റെ വരവിനായ് സ്നേഹം കൊതിച്ച്രാവോളം കാത്തിരുന്നതല്ലേ!…..പ്രതീക്ഷകൾ വിങ്ങലായ്നെടുവീർപ്പലകളുതിർത്ത്സങ്കടക്കയങ്ങളിൽ മുങ്ങിത്താണു.തുന്നികെട്ടിയ മുറിവിന്റെ വേദനനെഞ്ചിലേറ്റി ഈറൻക്കിനാക്കളുംനീറ്റലോടെ മിഴിയടച്ചു.ഇനിയും…

അടവിയും ചന്ദ്രനും

രചന : ഷിഹാബുദ്ദീൻ പുത്തൻകട അസീസ് ✍ നീ കാമുകൻ,എന്നേ കാണാതെ,മടങ്ങാനാവില്ലേ ?നീലജലവാനിൽ-വരുന്നതും,വിരിയുന്നതും,കൊതിയാൽ കണ്ട്,തണുപ്പാർന്ന് നില്പൂ,ഈ മാസരാവിതിൽ,ഈ മാ മടി മണ്ണിൽ….ഇക്കിളിയാട്ടുന്നു-രൂപമില്ലാ ഭഗവാനും ,മേനിയിൽ ശീതള കരങ്ങളാലെ,നീ കണ്ട് ,പുഞ്ചിക്കുന്നോ?…..തുഷാരമണികൾ,ചൊരിഞ്ഞിടുന്നാ-ന്തരീക്ഷ അശരീനും,എൻമേനിയാകെകുളിരണിയിച്ചീടുന്നു….വരുംമവൻ രഥമേറി –ചൂടോടേയെന്നെ വരിക്കാൻ,വരകിരണമൗലീശ്വര കാന്തൻ…പച്ചിലകളിൽ തടവും ,മേലാകെ പുണരും,ഏറെ…

സാറ്റുവിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷിക ആഘോഷം പ്രൗഢഗംഭീരമായി.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് സാറ്റുവിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷിക ആഘോഷം പ്രൗഢഗംഭീരമായി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ…

ഒരാൾ വരും….

രചന : രേഷ്മ ജഗൻ ✍ നേർത്തതൂവലുപോലെമുറിവുകളിൽ തലോടും.ഏകാന്തതയുടെനോവുകളിലേക്ക്നിറയെകാത്തിരിപ്പുകളാൽഉമ്മ വയ്ക്കും.ഹൃദയം നിറയെവേലിയേറ്റങ്ങളുടെ തിരയിളക്കങ്ങളുണ്ടാക്കും.കണ്ണുകളിൽ കാന്തികതയുടെമിന്നലുണരും.ഉടലുരുക്കങ്ങളിൽ നിന്നും ഉള്ളുരുക്കങ്ങളിലേക്ക്മൊഴിമാറ്റം ചെയ്യപ്പെടും..എല്ലാ വേനൽ ദാഹങ്ങളിലേക്കുംമഴയുടെ വിത്തെറിയും.വസന്തത്താൽ ഉമ്മവയ്ക്കും.ഒടുവിൽ ഹൃദയത്തിൽനിന്റെ വേദന യുടെ ആഴമളക്കാൻ പാകത്തിന്‘മറക്കാം ‘എന്നൊരു പാഴ് വാക്കിൽ പടിയിറങ്ങിപ്പോവും..നോക്കൂ,പച്ചക്ക് ഉടലു കത്തുമെന്നുംഏതുതീരാപെയ്ത്തുകളിലുംഉരുകിത്തീരുമെന്നുംനിങ്ങളിപ്പോൾ അറിയുന്നില്ലേ…?

” ജോർജ്ജുകുട്ടി “(ആഖ്യാന കവിത )

രചന : മേരിക്കുഞ്ഞ്. ✍ കുന്നംകുളത്തങ്ങാടിയിൽഓട്ടുപാത്രക്കച്ചോടംമൊത്തമായ് നടത്തുന്നചേറ്വേട്ടന്റെ മൂത്ത മോൻജോർജ്ജിന്റെ ആലോചനഅരിശപ്പെട്ട് നിരസിച്ച്തറവാട് കുളം കലക്കിചേർന്നതാണ് കുഞ്ഞുമേരിപഠിക്കുവാൻ പട്ടണ –പ്രാന്തത്തിൽ മഠം വകകോളേജിൽ….പേരു കേട്ട കോളേജാണ്പഠിക്കുന്നതന്തസ്സാണ്.കാലത്ത് ബസ്സു കേറാൻനില്ക്കുമ്പോൾ ജോർജ്ജുകുട്ടിഅപ്പന്റെ പീട്യേലെമേശയ്ക്കലിരിയ്ക്കുവാൻവെളുവെളുത്തസ്റ്റാൻഡേർഡു കാറിൽവന്നിറങ്ങി ഒളി കണ്ണാൽകണ്ടു കണ്ടില്ലെന്ന പോലെചിരിയണിഞ്ഞ് ഡോറടയ്ക്കും.വൈകീട്ട് ബസ്സിറങ്ങിനടക്കാൻ…

പഴങ്ങളുടെ നിരാശ

രചന : കല സജീവന്‍✍. ആകെപ്പിഞ്ഞിയ ദിവസത്തിന്റെ വക്കും മൂലയുംതുന്നിക്കൊണ്ടിരുന്നപ്പോഴാണ് നീ വന്നത്.ഒരു പാത്രം നിറയെചെറുതായി അരിഞ്ഞിട്ട പല തരം പഴങ്ങൾനിന്റെ കൈയിലുണ്ടായിരുന്നു.പുറം കാഴ്ചയിൽ തന്നെസന്തോഷം തരുന്നവയുംകടും മധുരത്തിനുംഇളം പുളിപ്പിനുമിടയ്ക്കുള്ള വഴിയിൽപറിച്ചെടുക്കപ്പെട്ടവയുമായിപല നിറത്തിൽ പഴങ്ങൾ ചിതറിക്കിടന്നു.ഒലിച്ചിറങ്ങിയ മധുരച്ചാറിൽ പുതഞ്ഞ്മഞ്ഞുകാലത്തിന്റെദുരൂഹസ്വപ്നങ്ങളും…….ഒരു പപ്പായത്തുണ്ട്എന്റെയും നിന്റെയും…