Month: September 2025

പാവം ആണുങ്ങൾ

രചന : പ്രസീദ . എം.എൻ. ദേവു ✍️ അമ്മയ്ക്കുംപെങ്ങൾക്കുംഭാര്യയ്ക്കുംമക്കൾക്കുംകാമുകിയ്ക്കുമിടയ്ക്ക്പഴുതില്ലാത്തസ്നേഹം കാട്ടാൻഅവർ നിരന്തരംകഷ്ടപ്പെടുന്നുണ്ടത്രെ.ഭാര്യയോടൊന്നുമിണ്ടിയാൽകുട്ടിക്കലം പോലെമുഖം വീർപ്പിക്കുന്നഅമ്മയുടെ പായാരങ്ങൾഅമ്പിളി മാമനെ കാട്ടിമാമു കൊടുത്തതു മുതൽഅപ്പിയിട്ടതു ചവതിച്ചതു വരെകണക്കു നിരത്തും ,അമ്മയുടെ പായാരംമുഴുക്കെ കേട്ട്ഭാര്യയോടൊന്നു കെറുവിച്ചാലോഞാൻ വലിഞ്ഞു കയറിവന്നതല്ലെന്ന് തൊട്ട് ,കൊണ്ടു വന്ന സ്വർണ്ണത്തിന്റെയും…

ഗദ്യകവിത – നീ ഒരു വസന്തം

രചന : സരോ..കുളത്തൂപ്പുഴ . ✍️ വരികളെ വഴിയാക്കിനീ എന്നിലേക്ക് വന്നു.എല്ലാമായി എന്നിൽനിറഞ്ഞുനിന്നു.എന്നിട്ടും എന്തേനിന്നെ ആട്ടിയോടിച്ചു.എന്തിനോ നിൻ്റെവരികളിൽ മറ്റു വഴി തേടിയെന്നാരോമനസ്സിൻ്റെ ഉള്ളറകളിലിരുന്നുമന്ത്രിച്ചു.എത്രയോടിച്ചിട്ടുംദൂരേയ്ക്കു ഓടിപ്പോകാതെനീ എന്നിലേയ്ക്കു തന്നെവന്നുകൊണ്ടിരുന്നു.എത്ര കാലങ്ങൾ കഴിഞ്ഞിട്ടും എന്നോടുള്ളനിൻ്റെ സ്നേഹംവർദ്ധിച്ചുകൊണ്ടിരുന്നു.എന്നിലെന്തു മഹിമയാണുള്ളത്?ഞാനെത്രയാണ്നിന്നെ ശാസിക്കുന്നത്?വിമർശനങ്ങളുംകുറ്റങ്ങളും കുറവുകളുംനിന്നിലെത്രയാണ് ഞാൻ ചാർത്തിയിട്ടുള്ളത്.നിൻ്റെ ഓരോ…

വേരറ്റുപോവുന്ന ഹൃദയം

രചന : റഹീം പുഴയോരത്ത് ✍️ കടിഞ്ഞാണില്ലാത്തഅശ്വമാണെന്ന് ഹൃദയംഇടതടവില്ലാതെവിളിച്ചു പറയുന്നു.മറവിയുടെ ദുഃശകുനങ്ങൾഹൃദയത്തെ ഉന്മാദ മാക്കുന്നുഇന്ദ്രിയങ്ങളുറങ്ങാതിരിക്കാനെന്നുംനാളെയുടെ ചിന്തകളെഹൃദയത്തിലേക്ക്കുത്തിനിറയ്ക്കുന്നു.ജാതിയോടും മതത്തോടുംഹൃദയത്തിനെപ്പോഴുംവെറുപ്പാണ്സ്ഥായിയായി നിൽക്കുന്ന ഇഷ്ടങ്ങൾക്ക്അയിത്തമില്ലാതിരിക്കാൻ.ഇന്നലെ ആ മേശക്കുമുകളിൽഉറച്ചു പോയ ഹൃദയംകണ്ടുസർജിക്കൽ ബ്ലേഡ് പോലും ആഴ്ന്നിറങ്ങാൻഅനുസരിക്കുന്നില്ലഒരു പിടയ്ക്കൽ മാത്രംഅനസ്തേഷ്യയെഅവഗണിച്ചായിരിക്കും..ഹൃദയം ഒരു വാക്ക് പറഞ്ഞുഅവസാനത്തെ വാക്കായിരുന്നുവെട്ടിക്കീറി തുന്നി ചേർക്കുമ്പോൾഅവിടം…

തണലിറക്കങ്ങൾ.

രചന : ബിനു. ആർ. ✍️ കെട്ടുപിണഞ്ഞ നൂലാമാലകൾപോൽചന്തമില്ലാചിന്തകൾ ഉള്ളിൽ കനക്കവെഹരിതനിറങ്ങൾ മനസ്സിൽ പുൽകിപ്പരക്കവേതണലിറക്കങ്ങൾ നിഴൽ ചിത്രങ്ങളാകുന്നു.സാമവേദം തോന്ന്യാസമായ് മലീമസ-പ്പെടുമ്പോൾ സാഗരനീലിമയിൽ തിരകൾക്കുചാരുതയേറുമ്പോൾ കാറ്റിൻകിന്നാരങ്ങൾമുരൾച്ചകളായീടവേ,ചിതലരിക്കാത്തകാരിരുമ്പിൻ ദൃഢത കാല്പനികമാകുന്നു.നീയുംഞാനും തണലിറക്കങ്ങളിൽനടനമാടീടവേ,നനഞ്ഞമണ്ണിൽ നിറഞ്ഞകനവുകളുണരുന്നു,നിഴലനക്കങ്ങളിൽഉറുമ്പുകൾ നുരയുന്നു,വേർപ്പിൻകണങ്ങളിൽ മഴനീർ നിറയുന്നു.അസ്‌തമനചെഞ്ചായങ്ങളിൽ ഗരിമപടരുമ്പോൾ അകലെകാണുംനെരിപ്പോടിൽ ജ്വലനംകൂർത്തദംഷ്ട്രങ്ങൾക്കിടയിൽനുരനുരയുമ്പോൾ കാണുന്നതെല്ലാംവെൺകനവായ്മാറുന്നു, പുലർച്ചയിൽ.

🌿 മാസങ്ങളുടെ മനോവ്യാപാരം🌿

രചന : കൃഷ്ണമോഹൻ കെ പി ✍️ ചിങ്ങമാസമോതിടുന്നൂകന്യകയാം,കന്നിയോടിന്ന് ………,നിന്നെ ഞാൻ പ്രേമിക്കുന്നു……..,നിന്നേ ഞാൻ പ്രേമിക്കുന്നു’സുന്ദരിയാം കന്നിമാസം,പുഞ്ചിരിതൻ പൂവണിഞ്ഞു ……..കന്നി തുലാമഴകളങ്ങ്വൃശ്ചികത്തോടോതിടുന്നൂ……മാനസത്തിൽ, ചെണ്ടുമല്ലിപ്പൂക്കളേന്തീ …..മാനിനിനീ യൊരുങ്ങി നില്ക്കൂകുംഭമാസക്കാറ്റുമേറ്റാ ,മീനമാസച്ചാർത്തുമെത്തുംമേടമാസച്ചൂടുമെത്തും,മോദമോടെ ഭൂമി തന്നിൽഇഷ്ടമാസമിടവമെത്തും,തുഷ്ടയാകും ഭൂമിയപ്പോൾ ……മന്ദ്രമാകും, സ്വപ്നങ്ങളിൽ ……,മിഥുനം, രാഗമോതുംകർക്കടകപ്പേമഴയിൽ,പത്തു ദിനം വെയിലു…

അന്തർമുഖൻ

രചന : സെഹ്റാൻ ✍️ ശ്രവിക്കാൻ കഴിയുന്നുവോപന്തലിച്ച വൃക്ഷങ്ങളോടും,പൂപ്പൽ നിറഞ്ഞ ഭിത്തികളോടുമുള്ളഎൻ്റെ ഭാഷണങ്ങൾ…?കാണാൻ കഴിയുന്നുവോസ്വപ്നാടനങ്ങളിൽഞാനലഞ്ഞു നടന്നവിഭ്രാമക തീരങ്ങൾ…?ഏകാന്തതയുടെ കീറിയ താളിലേക്കുള്ളതൂലികാസ്ഖലനം…?ചുണ്ടിനും, വിഷക്കുപ്പിക്കുമിടയിൽഎരിയുന്ന അസ്ഥിരതയുടെതീനാളങ്ങൾ…?അങ്ങനെയെന്തെങ്കിലും…?നിങ്ങളുടെ കൈകളിൽ മറച്ചുപിടിച്ചിരിക്കുന്നപീച്ചാംകുഴലിൽ വിദ്വേഷത്തിൻ്റെജലം!എപ്പോഴാണ് നിങ്ങളതെൻ്റെ ദേഹത്തേക്ക്തെറിപ്പിക്കാൻ പോകുന്നതെന്നാണ്സദാ ചിന്ത.അതുകൊണ്ടുതന്നെയല്ലേ നിങ്ങളെഅവഗണിക്കാനും ശീലിക്കുന്നത്?വേരുകൾ പടർത്തിയ വൃക്ഷത്തിൻ്റെഅഗ്രശിഖരത്തിലെ കൂമ്പിലയിൽമയങ്ങിക്കിടക്കുന്ന നീർത്തുള്ളി…

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല

രചന : പി. സുനിൽ കുമാർ ✍️ ” ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം അമൂല്യമാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്.. “”ആത്മഹത്യ ചെയ്യുമെന്ന് തോന്നുന്നവരോട് നാം കാതിൽ ചൊല്ലി കൊടുക്കുന്ന മന്ത്രങ്ങളാണ് ഇവ. പക്ഷേ ഒരിക്കലും ഇത്തരം ഡയലോഗുകൾ ആത്മഹത്യയിൽ…

നന്മകളിപ്പൊഴും

രചന : മേരിക്കുഞ്ഞ് ✍️ മണി ആറ് മുപ്പത്ടിവിയിൽ ഇഷ്ട പരമ്പരപണിയൊതുക്കിഅച്ഛമ്മഅങ്കലാപ്പോടെകാത്തിരുന്നു.ഇന്നലെകഥയിലെ മരുമകൾപാഴ് വസ്തുക്കൾ നിറച്ചചാക്കു കെട്ട്ആളൊഴിഞ്ഞനേരം നോക്കികളയാനെടുത്തുവച്ചനേരത്ത്പടുവൃദ്ധൻമുത്തച്ഛനേയുംകാറിൽ കയറ്റിമുന്നിലിരുത്തിയിരുന്നു.കാറു പോകയാ –ണിരുട്ടിലൂടെഅതിവേഗം ;അച്ഛമ്മയുടെഹൃദയമിടിപ്പിനൊപ്പം.…….പരസ്യം……ഹൃദയ താളം മുറുകി.കാറു പോകയാണതിവേഗം.പിന്നെയും ടിവിയിൽപരസ്യം….അച്ഛമ്മക്കു സഹികെട്ടുകാറതാ വീട്ടിൽതിരിച്ചെത്തിപോർച്ചിൽബ്രേയ്ക്കിട്ടു നിർത്തി.……..പരസ്യം ……അച്ഛമ്മ കൂപ്പുകൈമാറിൽ ചേർത്തുപ്രാർത്ഥിച്ചു.ചാക്കു കെട്ടിനൊപ്പംപാവമാ വൃദ്ധനേയുംഅവൾ…

കാദംബരി

രചന : പ്രിയബിജു ശിവകൃപ✍ അമ്പലത്തിന്റെ പടവുകളിറങ്ങുമ്പോൾ വരദ കണ്ടു. യക്ഷിയമ്പലത്തിലെ ചുറ്റുവിളക്കുകൾ തെളിഞ്ഞു കത്തുന്നു .” ദേ മീനു അതാ അമ്മ പറഞ്ഞു തന്ന കഥകളിലെ യക്ഷിയമ്പലം.. “യക്ഷിയമ്പലത്തിനു ചുറ്റും നിറയെ ചെടികൾ പൂത്തുനിന്നിരുന്നു… പാലമരത്തിലെ പൂക്കളുടെ മണം മൂക്കിലേക്ക്…

മാവേലിക്കൊരു കത്ത്

രചന : റഹീം പുഴയോരത്ത്✍ അത്തം പിറന്നുഅകം കരിഞ്ഞു മണക്കുന്നു.നിത്യത്തൊഴിലാളികൾകറുത്ത പൂവ് തേടുന്നുകാലം തെറ്റിയ മഴ!അത്തം കറുത്താൽഓണം വെളുക്കും.അത്തത്തിനു മുൻപേപൂക്കൾ വാടി കഴിഞ്ഞു.സമത്വത്തിൻ്റെ അതിരുകൾവിശപ്പ്തിന്നുകളഞ്ഞു.കവലയിലെ കുപ്പായ കച്ചവടക്കാരുടെകുടല് കരിഞ്ഞു മണക്കുന്നു.ഒരു കോടിയെടുക്കുവാൻഇസാഫിലഭയം.നാളെ ഒരു മുളം കയറിലൊതുങ്ങുംഅകം ചുവരുകളിൽഈർപ്പം,പുറം ചുവരുകളിൽമഴപ്പാടുകൾഇനിയെവിടെ ചായം പൂശും?ഈ…