Category: സിനിമ

തിരുനെറ്റിയിലൊരു തിലകക്കുറി

രചന : സതി സുധാകരൻ പൊന്നുരുന്നി.✍️ ആകാശത്തെ തിരുനെറ്റിയിലൊരുതൊടുകുറി ചാർത്തി കതിരോനുംപുലർകാലത്തെ തൊട്ടു വിളിക്കാൻതങ്കത്തേരിലെഴുന്നള്ളികുന്നും മലയും കാട്ടാറുകളുംമഞ്ഞല പുല്കിയുണർത്തുന്നു.കാട്ടാറിൻ കളനാദം കേട്ട്പുള്ളിക്കുയിലുകൾ പാടുന്നു.ഓളം തുള്ളും പൊയ്കയിലോരോതാമരമൊട്ടുകൾ വന്നെത്തിപുലരൊളിവന്നത് കണ്ട് നമിച്ച്താമര ഇതളു വിടർത്തുന്നു.പൊന്നിൻ കതിരൊളി വീശികതിരോൻ കമലദളത്തെ പുല്കുന്നുഒഴുകി നടന്നൊരു ശീതക്കാറ്റുംവെൺചാമരവിശറികൾ…

പൂർണ്ണം

രചന : ശ്യാം കുമാർ എസ്✍ ഉദരത്തിലൊരുമൊട്ടുവാടുന്നു വീണ്ടുംപൂർണ്ണതയ്ക്കരുമയായ് മാറാൻപുലർകാലവിമലതേ പടരുന്നുനിൻ്റെയീത്തിരുമിഴികൺകോണിളക്കംഉഴറുന്നുഭാവനാലോലമായ്ജീവനിൽവാഗർത്ഥപുണ്യം തിരഞ്ഞ്വിണ്ണണിത്താരത്തിളക്കത്തിലോമലേമന്നിൽ വിരിവു നീ സത്യംതിരിനീട്ടിയാകുലസന്ധ്യകൾതിരുമുമ്പിൽ തിരശീല മാറ്റിത്തരുമ്പോൾഉടൽകായുമഗ്നിക്കുജലഗന്ധപൂവുകൾതൂകിത്തളർന്നിളകൊൾവാൻതിരയുന്നുചിതമേലനേകത്തിലേകമാംജനിമൃതിത്താളത്തിളക്കംവിറപൂണ്ടു കാമനക്കുളിരേകിയാലസ്യമതിയിൽ തപം പൂണ്ടിരിപ്പൂഉരുവായതാരകപ്പൊരുളാകുമാദിത്യനിറവാലിറിഞ്ഞല്ലോ ഞങ്ങൾഅലയുന്നണുക്കളി,ലണയുന്നപാവക പ്പൊരിയിൽ തിരഞ്ഞെത്തി നിൽപ്പൂവിരിയുന്നവൈഖരിത്തെല്ലാൽനിറംമാഞ്ഞ് പിരിയുന്നുപൂർണ്ണാനുമോദം.

“നിൻ വഴിനിൻ വിധാനം”

രചന : രഞ്ജിത് എസ് നായർ ✍ “രണ്ടുനാലു ദിനമാണ് ജന്മമെന്നു നീ ഓർത്തീടേണം..വികാരവാശിയിൽ വശംവരദരായിവിവേകമില്ലാതെടുത്തൊരു തീർപ്പുകൾ..വിഷാദം വാനോളം വിതറീടും എന്ന് നീയറിഞ്ഞീടേണം..ചിത്തഭ്രമത്താൽ ചിലക്കുന്ന ചിലരുടെചാപല്യത്താൽചലിക്കുകിൽമൊത്തജീവനും മാഞ്ഞിടുമെന്ന്നീയോർത്തീടേണം..വീണ്ടുവിചാരമില്ലാത്തൊരു മറ്റുവാക്കുകൾ കേൾക്കുകിൽമൊത്തജീവനും വഴിയാധാരമാകുമെന്നുനീ ഓർത്തീടേണം..ഇട്ടറിഞ്ഞിട്ടു പോയൊരാ ഇഷ്ടജീവിതത്തെഇവയൊക്കെ നഷ്ടജീവിതമാക്കി എന്നുനീയഞ്ഞീടേണം..കാണുകില്ലൊരുത്തരും പ്രലോഭിഭിച്ചു, പ്രകോപിപ്പിക്കുന്നവർ..ഓരോ…

യാഥാർത്ഥ്യത്തിന്റെ പുറംകാഴ്ചകൾ

രചന : വിപിന്യ രേവതി✍ വെയിൽവിരിച്ചുറങ്ങുന്നഅലക്കുകല്ലിന്റെ അരികിലൊരുമുഷിച്ചിൽ മൂരിനിവരുന്നു.മടി മടക്കിവെക്കാനൊരുവെള്ളം നനഞ്ഞിറങ്ങി.ആകെ കുതിർന്നൊരുവൾആഞ്ഞു പതിയുന്നു,നനവ് വറ്റുമ്പോൾമുങ്ങിനിവർന്നുലയുന്നു.ഒരു ചെറുനനവാകെ പടരുന്നുമണ്ണ് പൊതിരുന്നു.കുഞ്ഞുറുമ്പ് കണങ്കാലിൽവഴിതിരയുന്നു, വഴുതുന്നു.അരിവാളിൽ നിന്നൊരു ഈച്ചമീൻമണം താങ്ങിഅയലിന്റെ ചോട്ടിലെ പൂച്ചയുടെരോമത്തിൽ ഇറക്കിവെക്കുന്നു.ഉച്ചയ്ക്കത്തെ സമൃദ്ധിയിൽചോരക്കറ മണ്ണിലുറഞ്ഞുകിടക്കുന്നു.കോഴിയതിന്റെ ചികയൽവഴിതിരിക്കുന്നു.ഒരു പുഴു തരിച്ചു പിൻമടങ്ങുന്നു.ഒറ്റക്കൊരു കൊക്ക്ധ്യാനിച്ചു…

മാറ്റൊലി

രചന : എം പി ശ്രീകുമാർ✍️. കാലം തെറ്റിവന്നകാലവർഷത്തിന്റെ കൈകൾ,കനത്തൊരു കെട്ടുമായികഴുത്തിൽ തൂക്കിയിട്ടിരിയ്ക്കുന്നു !അതിമോഹം മൂത്തആധുനിക മനുഷ്യന്റെഅറിവില്ലായ്മകളാൽഅപായപ്പെട്ടതാണത്രെ !അക്ഷയപാത്രം പോലെഭൂമിയ്ക്കുസമൃദ്ധി പകർന്നുതന്നകാലാവസ്ഥവിറങ്ങലിച്ചു നില്ക്കുന്നു !തന്നിൽ ഭീതിപ്പെടുത്തുന്നഎന്തൊക്കെയൊ മാറ്റങ്ങൾസംഭവിയ്ക്കുന്നതായിവിറയാർന്ന ശബ്ദത്തിൽപുലമ്പുന്നു !ഇങ്ങനെയെങ്കിൽവൈകാതെ തനിയ്ക്ക്ഭ്രാന്തു പിടിയ്ക്കുമത്രെ !ഹർഷപുളകിതയായിമക്കളെ മാറോടണച്ചുപാലൂട്ടിയിരുന്നഭൂമിയുടെ മുഖംകരുവാളിച്ചു വിവർണ്ണമായിരിയ്ക്കുന്നു !സഹോദരജീവികളെഅകറ്റി ആധിപത്യം…

“കാളേജ് “.

രചന : രാജു വിജയൻ ✍ കോളേജ് വിട്ടന്ന് വീട്ടിൽ പോകും വഴികാണാമെന്നെന്നോട് നീ പറഞ്ഞു..കാലത്തെ തന്നെ ഞാൻ പാന്റും വലിച്ചിട്ട്പാടവരമ്പത്ത് കാത്തു നിന്നു.. പിന്നെപൊള്ളും വെയിലേറ്റു ഞാൻ കരിഞ്ഞു..സാദാ കീപാഡുള്ളോരെന്റെ ഫോണിൽ നിന്റെനമ്പര് ഞെക്കി ഞാൻ പോസ്റ്റടിച്ചു…നിന്റെ ഐ ഫോണിന്റെ…

കൂട് മാറ്റം

രചന : ശ്യാം കുമാർ. എസ് ✍ ഒട്ടുറങ്ങിയുണർന്നെണീക്കുന്നു ഞാ-നിദ്ര പെട്ടെന്ന്നേരംപുലർന്നുവോകൂട്ടിലില്ലെൻ്റെ പൈതങ്ങൾ രാത്രിയിൽചെറ്റുണർന്നുപറക്കുവാൻപോയതോകൂടിയതില്ല കൂടൊന്നു കൂട്ടുവാൻപോയതില്ലകതിർമണികൊത്തുവാൻനീളെവാനിൽപറന്നൊന്നുചുറ്റുവാൻനേരമില്ലപോലാകുലം മാനസംചൊല്ലു കേൾക്കാതെ ചേലെഴും ജീവിതചില്ലവിട്ടുപറന്നുല്ലസിച്ചവൻകൊത്തിയാട്ടിഞാനുറ്റബന്ധുക്കളെചേന്നുചേക്കേറിമറ്റൊരുകൂട്ടിലായ്കൂട്ടിനായി പരിത്യക്തയായൊരു കൊച്ചുകണ്ണീർ കിളിയെ കരുതി ഞാൻചിറകുചീർക്കാത്തരണ്ടിളംകുഞ്ഞുമായ്ചിറകു വീശിപ്പറക്കുകയാണു ഞാൻഅരികിലീ ശാന്ത കാനന വീഥിതന്നതിരുകൊത്തിപ്പൊളിച്ചുപറന്നിടാംഒടുവിലേതോതരുശാഖിതന്നിലായ്അരിയപക്ഷംതളർന്നൊന്നിരുന്നിടാംഅതുവരേയ്ക്കീ നിയതി നമുക്കായിനയമൊരല്പംപുതിക്കിനൽകീടുമോ

കുഞ്ഞുപൂവ്

രചന : അഷ്‌റഫലി തിരൂർക്കാട്✍ അവളൊരു കുഞ്ഞുപൂവായിരുന്നുസ്നേഹത്തിന്റെ തലോടൽ കൊതിച്ചവൾപനിനീർപൂ പോലെ ചിരിച്ചവൾകാറ്റിനു നറുമണമേകിയവൾനിലാവുപോൽ വെട്ടം വിതറിയവൾശലഭങ്ങൾക്കു കൂട്ടായിരുന്നവൾഅവളൊരു പെൺപൂവായിരുന്നുവാത്സല്യത്തിന്റെ കരസ്പർശം കൊതിച്ചവൾനിഷ്കളങ്കതയുടെ പര്യായമായവൾവെള്ളരിപ്രാവിന്റെ നൈർമല്യമാർന്നവൾഅവളിന്നൊരു കൊഴിഞ്ഞ പൂവായിരിക്കുന്നുവിരിയും മുമ്പേ പിച്ചിയെറിയപ്പെട്ടവൾമനുഷ്യരൂപമുള്ള കഴുകനാൽ കൊത്തിയെറിയപ്പെട്ടവൾസാത്താന്റെ കരാള ഹസ്തങ്ങളിൽ ഞെരിഞ്ഞമർന്നവൾഅവളൊരു കനലാവേണ്ടിയിരുന്നുകഴുകന്റെ ചിറകുകളെ…

” കീശക്കിലുക്കം “

രചന : മോനിക്കുട്ടൻ കോന്നി✍️ കനവിൽ പൂത്തിരി കണ്ണിൽനെയ്ത്തിരി,കരളിൽ കാർവർണ്ണപ്പൂച്ചിരി…..!കിലുകിലുക്കംകൈയിൽ, കൈമണികൾ;കരിമ്പുപാടത്താനക്കേളി..!കർണ്ണികാരം പൊൻപൂവാടഞൊറിഞ്ഞും;കർമ്മവീഥിയിലാടിനിന്നൂ!കർഷകരാമോദത്താൽ,വർഷാരംഭം;കർമ്മോത്സുകമാക്കി,ഭൂവിതിൽ….!കനകക്കതിർമണിക്കുലകളും,കണിവെള്ളരിക്കായ്ഫലങ്ങൾ..;കനകകാന്തിയേറിടും വിളക്കും,കണികണ്ടിടാൻ, കണ്ണാടിയും…!കാലത്തമ്മയൊരുക്കിയനൽക്കണി-കാട്ടുന്നൂ,കൺപൊത്തിത്തുറന്നും;കൂപ്പിത്തൊഴുതുനിൽക്കുന്നവർക്കെല്ലാം,കൈനീട്ടം നാണയത്തുട്ടുകൾ..!കാർന്നോർക്കീശേലുണ്ടന്നേറെ ത്തുട്ടുകൾ;കാർക്കശ്യമില്ലൊട്ടുചിരിക്കാൻ..!കൂർത്തൊരുനോട്ടമൊളിപ്പിച്ചെന്നാലും;കീർത്തിയ്ക്കാനുണ്ടൊരാകെെനീട്ടം.…!കാലത്തന്നുവരുന്നോരൊക്കെത്തരും;കാലണയ്ക്കു,വിഷുക്കൈനീട്ടം….!കുട്ടിക്കാലത്തന്നൊരുത്സവമേളം,കൊട്ടിക്കേറ്റം, കീശക്കിലുക്കം..…!

വിഷാദം…

രചന : ജിഷ കെ ✍ മെരുക്കിയാൽ മെരുങ്ങാത്ത അതി കഠിന വിശപ്പുള്ളവിഷാദം…അത് നാവ് നീട്ടി എന്റെ ഉടൽ തൊടുന്നു.സിരാ പടലങ്ങൾ തിളച്ച്ഞാൻ അപ്പോൾ ഒരു കുറുകിയപാനീയമാവും…എനിക്ക് ചുറ്റിലും മത്തു പിടിപ്പിക്കുന്നഈയ ഗന്ധവും…എന്നാൽ പോലും ഞാൻ കണ്ണുകൾ അടച്ചു വെയ്ക്കും.ഒന്നും സംഭവിക്കാത്ത…