പെണ്ണുകെട്ടി പെരുവഴിയായി

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ പക്വതയുള്ളൊരു ചെറുപ്പക്കാരൻപഠിച്ച് പഠിച്ചൊരു ജോലിയിൽ കയറിപാകതയായൊരു കാലത്തായയ്യോപെണ്ണുകെട്ടി പുരയിലു കയറ്റുന്നു. പതനം മുറ്റിയ പെണ്ണാളച്ചാരായിപെണ്ണു പറഞ്ഞതു വേദവാക്യംപോറ്റിയ അമ്മയെ കൂസാതായിപിടിപ്പുകേടതു കാട്ടി തുടങ്ങി. പെണ്ണിനു വേണം പ്രൗഢികളേറെപുരയിലേറെ ധാരാളിത്തങ്ങൾപാടുപെട്ടൊരു പണവും പോരപഴുതു…

ചക്രം

രചന : സി. മുരളീധരൻ ✍️ ശൈശവം ബാല്യ കൗമാരം യുവത്വവുംആശയും വാശിയും മറ്റുമായി പോംഅധികാരമില്ലാതെ ആലംബമില്ലാതെശേഷിക്കും വൃദ്ധ രായെല്ലാവരുംകടവും കടപ്പാടുംബാക്കിവെച്ചല്ലയോപടികടന്നൊരു ദിനം പോയിടുന്നുഅതിനിടയ്ക്കെന്തൊക്കെ കാണുന്നു കേൾക്കുന്നുഗതിയും ഗതികേടും വന്നിടുന്നുനന്മയും സ്നേഹവും നൽകിയ ജീവിതംവെണ്മയായോർമ്മയിൽ വന്നുപോകാംവെറുതെ വെറുപ്പും പകയും ചതിയുമായിവറുതിയും നൽകി…

🌿 കാവ്യോപാസനയുടെ സുഗതസംഗീതം കവയിത്രി സുഗതകുമാരിയുടെ ജന്മവാർഷികദിനം.

രചന : കലാഗ്രാമം ബുക്ക് ഷെൽഫ് ✍️ ✒️ ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷി.മഴുതിന്ന മാമരക്കൊമ്പിൽ തനിച്ചിരുന്നൊടിയാച്ചിറകിന്റെ താളമോടെ.നോവുമെന്നോർത്തോ, പതുക്കെ യനങ്ങാതെപാവം പണിപ്പെട്ടു പാടിടുന്നു… കവിത മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയായ സുഗതകുമാരി.…

ഉള്ളിലേക്കുള്ള യാത്ര ( ഗാനം)

രചന : ജീ ആർ കവിയൂർ ✍️ ഓ… ഓ…ഹാ… ആ…ആരാണ് ഇവിടെ നിൽക്കുന്നത്?എന്നിലൊളിഞ്ഞ ഞാൻ തന്നെയോ?അല്ലെങ്കിൽ കാലം മറച്ചുവച്ചപേരില്ലാത്ത ഒരാളോ?രൂപങ്ങൾ മാറി മാറിഎന്നെ ചോദ്യംചെയ്യുമ്പോൾആഴങ്ങൾ വിളിച്ചു പറയുംഞാൻ വെറും ശരീരമല്ലെന്ന്ഉള്ളിലേക്കുള്ള വഴിയിൽഎന്തുകൊണ്ട് ഞാൻ അന്യനാകുന്നു?മൗനത്തിന്റെ തണലിൽഒരു പ്രകാശം ജനിക്കുന്നുഉള്ളിലേക്കുള്ള യാത്രയിൽഭാരം…

കുട്ടികൾക്ക് പ്ലേഡേറ്റ് എന്നൊരു ദിനമോ ?

രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ GIGI ബ്ലോക്കുകളുടെ സ്ഥാപകയായ ഇലോന വിലുമയാണ് പ്ലേഡേറ്റ് ദിനം എന്ന ആശയം രൂപപ്പെടുത്തിയത് .ജനുവരി 21-നാണ് പ്ലേഡേറ്റ് ദിനമായിആചരിക്കുന്നതെങ്കിലും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര കളിദിനം ജൂൺ 11 ആണ്,ബ്രിട്ടൻ കുട്ടികൾക്കുള്ള കളിദിനം ഓഗസ്റ്റ് 6-നും…

ലോകമറിയുമ്പോൾ

രചന : പ്രസീദ.എം.എൻ ദേവു ✍️ ലോകമറിയുമ്പോൾരണ്ടു പേരുംസൂക്ഷ്മമായികൊണ്ടു പോവുന്ന ഒന്ന്,പ്രണയമാണോസൗഹൃദമാണോഅതിനപ്പുറത്തുള്ളതെന്തോആണോ അങ്ങനത്തെ ഒന്ന്,പെട്ടെന്ന് നിലച്ചു പോയാൽ ,നിശബ്ദമായാൽഅവസാന നിദ്ര പൂകിയാൽപിന്നീടെന്തുണ്ടാവും ?അവരുടെ ലോകംതന്നെ കീഴ്മേൽ മറയും ,ഒന്നു ചിരിക്കാൻ കഴിയാത്തചുണ്ടുകളെപറിച്ചെറിയാൻ പാകത്തിൽപിളർത്തി വെയ്ക്കും,ഒന്നു കരയാൻ പോലുംആവാത്ത കണ്ണുകളെപിഴുതെറിയാൻ വേഗത്തിൽതുറുപ്പിച്ചു നിർത്തും,നെഞ്ചിലൊരു…

അവൻ എങ്ങനെ അവനായി…

രചന : അനിൽ ചേർത്തല ✍️ കുഞ്ഞിന്റെ ദുഃഖം കുഞ്ഞു ദുഃഖമായി തള്ളുന്ന വർത്തമാനമാണ് അവന്റെ ഭാവിദു:ഖംകുഞ്ഞിന്റെ ഇഷ്ടം കുട്ടിത്തമായി ചിരിച്ചു തള്ളുന്ന നമ്മുടെ ഭാവിസ്വപ്നമാണ് അവന്റെ വർത്തമാന നഷ്ടം.പിറവിയുടെ പെരുങ്കഥതൊട്ടെണ്ണുന്ന നമ്മുടെഏട്കഥകളിൽത്തന്നെ ഒട്ടാൻ കഴുത്ത് വലിച്ചടുപ്പിച്ചപ്പോഴാണ് അവന് കഥയില്ലാതായത്.ചുടുകാട് കാച്ചിയഇടവഴികളായിരുന്നു…

പ്രണയത്തിന്റെ ചില സൂക്ഷിപ്പുകൾ

രചന : സന്തോഷ് മലയാറ്റിൽ ✍️ മകരമഞ്ഞ്മല കയറുമ്പോൾആകാശത്തെനക്ഷത്രകൂട്ടങ്ങൾവെളുത്ത മേഘങ്ങളെവാരിയെടുത്ത് പുതയ്ക്കും.താഴ്‌വരയിലെകിതച്ചൊഴുകുന്നഒരരുവിയിലേക്ക്പാതിരാത്തെന്നൽകാട്ടുപൂക്കളെ കുടഞ്ഞിടുംഅരുവിആഴങ്ങളിലെതെളിനീരിൽഇക്കിളിയിടുന്നമീനുകളെഉമ്മകൾ കൊണ്ട്പൊതിയും.കരയിലപ്പോൾപുലരിവെയിൽദൂരേക്ക് മിഴിയെറിഞ്ഞ്പ്രതീക്ഷയോടെകാത്തിരിക്കുന്നനിന്റെ കണ്ണിലെആഴങ്ങളിൽപ്രണയമെഴുതും.ഞാൻ നിറയെ പൂത്തൊരുകടലാസുച്ചെടിയിൽഒളിച്ച കാറ്റിനോട്മഴയുടെ മറന്നുവെച്ചചിലങ്കകളെ കുറിച്ചുപറയും.അതെ,അടയാത്തമീൻകണ്ണുകൾപോലെയാണ്പ്രണയത്തിന്റെവിശുദ്ധി നിറഞ്ഞചില സൂക്ഷിപ്പുകൾ.

” ആ….അവൻ “

രചന : മേരിക്കുഞ്ഞ് ✍️ കുമ്പസാര ക്കൂടിന്നപ്പു –റത്തൊരു കുഞ്ഞു ശലഭം.വലക്കണ്ണിയിൽ ചേർത്തകാതിലച്ചന്ന് തീ പ്രവാഹംപാപ പരിഹാരാർത്ഥംകല്പിച്ചു നൽകേണ്ടനന്മ നിറഞ്ഞമറിയേയുടെമണിക –ളെത്രയെന്ന്പറയാനാവാതെ ഞെട്ടിക്രുദ്ധനായച്ചൻ , ഇരുകൈഞരിച്ചമർത്തികുമ്പസാര കൂട്ടിൽഎഴുന്നേറ്റുനിന്നു ;അച്ചനൊച്ച കെട്ടുപോയി….വയസ്സു പതിനാലാണ-ബോർഷൻ രണ്ടാമതും….പള്ളി പ്പള്ളിക്കൂടത്തിലാ –ണവൾക്ക് വിദ്യ അഭ്യാസം.അവനോ….അല്ല അവൻ മാർഎന്നവളുടെകൂസലില്ലാതിരുത്തൽ…..അതി…

തൂക്കുകയർ

രചന : സൈരാ ബാനു ✍️ തൊട്ടുമുന്നിലുള്ളകഴുമരത്തിന്റെ ദൂരംമനസ്സുകൊണ്ട്നടന്നടുക്കുവാൻഎളുപ്പമല്ലെന്നതിരിച്ചറിവിലൊരുകുറ്റവാളി…ഉറങ്ങാത്ത രാപകലുകൾപറഞ്ഞുകൂട്ടുന്നമാനസാന്തരത്തിന്റെകഥകൾ കേട്ടനാലുചുവരുകൾ…സന്ദർശകരില്ലാത്തഏകാന്തതടവറക്കുചുറ്റുംകനത്തകാവലായ്..മൗനം തളംകെട്ടിനിന്നുപാപത്തിന്റെ ശമ്പളംമരണമല്ല…അതിനുമപ്പുറമെന്തോ…മരണമെന്ന അതിരിൽതൊടുവാനാവാതെ…കുറ്റവാളിയുടെ മുറിവിൽവരഞ്ഞു, വരഞ്ഞുഉപ്പിട്ടുകൊണ്ടിരിക്കുന്നകാലത്തിന്റെ വികൃതി….കൂടുമ്പോൾ…കഴുമരത്തിലേക്ക്നടന്നടക്കുവാൻതിടുക്കം കൂട്ടുന്നുപക്ഷേ……കൊന്നപാപംതിന്ന് തീരണം..എന്നൊരോർമ്മപ്പെടുത്തലിൽ, ആരോ….ദയാവധം പോലുംകാത്തിരിക്കുന്നി-ല്ലിപ്പോളവന്റെമനസ്സാക്ഷി പോലും..കൊടുംപാപത്തിന്റെഓർമ്മപ്പെടുത്തലെന്നോണംപാതിരാവിന്റെ വാതിലിൽമുട്ടുന്ന കടവാവലിന്റെചിറകടിയിൽകുറ്റം നടുങ്ങിത്തെറിച്ചുനിന്നു..കുറ്റവാളിയുമാ-രാച്ചാരും…..കട്ടപിടിച്ചിരുട്ടിന്റെആവരണമണിഞ്ഞ്മുഖമില്ലാതെ…..മനസ്സു മരിച്ചുപോയരണ്ടുപേർ..മനസ്സുകൊണ്ട്എന്നേ തൂക്കിലേറ്റുപോയഅവകാശികളില്ലാതെ..പിണ്ഡം മാത്രമായി..കുറ്റവും ശിക്ഷയുംമണ്ണിലേക്ക്കുഴിച്ചുമൂടപ്പെട്ടു..ആരോരുമില്ലാതെ…വിജനമായ കടവിൽഒറ്റപ്പെട്ടുപോയആത്മാവിനെയോർത്ത്കരഞ്ഞുകൊണ്ടാകാംബലിക്കാക്കകൾഅവിടെനിന്ന്പറന്നകന്നത്…..